വീട്ടിൽ അതിക്രമിച്ച കയറി കോണ്‍ട്രാക്ടറുടെ കാലിൽ വെട്ടിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയെന്ന് നാട്ടുകാർ; ഉടൻ അറസ്റ്റെന്ന് പോലീസ് 

പരിയാരം(കണ്ണൂര്‍): കോണ്‍ട്രാക്ടറെ ആക്രമിച്ച സംഭവത്തിന് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. അതിയടത്തെ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ പി.വി. സുരേഷ് ബാബുവിനെ അജ്ഞാതസംഘം രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിന്‍റെ കേസന്വേഷണം വഴിമുട്ടിയെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അതേസമയം സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.കഴിഞ്ഞ ഏപ്രില്‍ 18-ന് രാത്രി ഒമ്പതോടെയാണ് ക്വട്ടേഷന്‍ സംഘം എന്ന് കരുതപ്പെടുന്നവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി സുരേഷ്ബാബുവിനെ ആക്രമിച്ചത്. ആഴത്തിലുള്ള വെട്ടേറ്റ് അറ്റുപോകാറായ വലതുകാലുമായി ഇയാള്‍ ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടിലും ആശുപത്രിയിലും മാറിമാറിയുള്ള ചികിത്സ തുടരുകയാണ്. എന്നാല്‍ സംഭവം നടന്ന് ഒരു മാസത്തിലധികം കഴിഞ്ഞിട്ടും പോലീസിന് അക്രമികളെ കണ്ടെത്താനായിട്ടില്ല എന്നാണ് ആക്ഷേപം.വെള്ള നിറത്തിലുള്ള കാറിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. അക്രമികളിലൊരാളെ വ്യക്തമായി കണ്ട സുരേഷ്…

Read More

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; ഇരിട്ടിയിലാണ് സംഭവം…

കണ്ണൂർ: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു. ഇരിട്ടിയിലാണ് സംഭവം. വി.കെ. നിധീഷ് എന്നയാള്‍ക്കെതിരെയാണ് അയല്‍വാസിയായ പതിനാലുകാരിയുടെ അച്ഛന്‍ പരാതി നല്‍കിയത്. ഇയാള്‍ ഒളിവിലാണ്. വീടിന് സമീപമുള്ള തോട്ടില്‍ തുണി കഴുകുവാനെത്തിയ പെണ്‍കുട്ടിയെ നിധീഷ് ബലം പ്രയോഗിച്ച് തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്‌സോ, എസ്‌സിഎസ്ടി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

Read More

വാക്‌സിന്‍ രജിസ്‌ട്രേഷന് സൗജന്യ സേവനവുമായി അച്ഛനും മകനും

മട്ടന്നൂര്‍(കണ്ണൂര്‍): വാക്‌സിന്‍ രജിസ്‌ട്രേഷന് സൗജന്യ സേവനവുമായ് അച്ഛനും മകനും.പെരിഞ്ചേരിയിലെ എ.പ്രകാശനും മകന്‍ റാണി ജെയ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയും സ്‌കൗട്ട് മെമ്പറുമായ എന്‍. അമല്‍ ജിത്തുമാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് സൗജന്യ സേവനം ലഭ്യമാക്കുന്നത്. നിരവധി പേര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്തു വാക്‌സിന്‍ അപ്പോയിന്‍മെന്‍റ് ലഭ്യമാക്കി. ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തിനുള്ള രജിസ്‌ട്രേഷനാണ് ചെയ്യുന്നത്. വാട്‌സ്ആപ്പിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ഫോണില്‍ ലഭ്യമാകുന്ന രഹസ്യ കോഡ് ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍. തലശേരി കോളജ് ഓഫ് നഴ്‌സിംഗിലെ ലൈബ്രേറിയനായ എ. പ്രകാശന്‍ കുഴിക്കല്‍ വാര്‍ഡ് ആര്‍ആര്‍ടി മെമ്പര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

സിയാന്‍ ആ തീരുമാനം മാറ്റി! പന്ത്രണ്ടുകാരന് സക്കാത്തായി കിട്ടിയ പണം വാക്‌സിന്‍ ചാലഞ്ചിലേക്ക്

മാഹി: നോമ്പുകാലത്ത് തനിക്ക് സക്കാത്തായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ കോവിഡ് ചാലഞ്ചിലേക്ക് സംഭാവന ചെയ്ത് പന്ത്രണ്ടു വയസുകാരന്‍. മാഹി ഇടയില്‍പീടികയിലെ സിയാന്‍ മെഹഫിലാണ് തനിക്ക് നോമ്പുകാലത്ത് ലഭിച്ച സക്കാത്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കിയത്. ഇടയില്‍ പീടികയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കാദിയറവിട ടൂബയിലെ അസീസ് ഹാജിയുടെ പേരകുട്ടിയും ദുബായിയില്‍ ബിസിനസുകാരനായ മഹമ്മൂദ് -സാബിറ ദമ്പതികളുടെ ഇളയ മകനുമാണ് സിയാന്‍. പന്തയ്ക്കല്‍ ഐകെകെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സക്കാത്തായി കിട്ടിയ പണമുപയോഗിച്ച് കളിപ്പാട്ടങ്ങള്‍ വാങ്ങണമെന്നായിരുന്നു സിയാന്‍ ആദ്യം തീരുമാനിച്ചത്. ഇതിനായി പണം സ്വരൂപിച്ച് വെക്കുകയും ചെയ്തു. എന്നാല്‍ പത്രവായനക്കാരനായ സിയാന്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് അസീസ് ഹാജി പറഞ്ഞു. തുക രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അഭിഷേക് കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. പത്താം…

Read More

കണ്ണൂരിൽ പോലീസിന്‍റെ മിന്നൽ പരിശോധന; പിടിച്ചെടുത്തത് 150 വാഹനങ്ങൾ, 62 പേർക്കെതിരെ കേസ്

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെങ്ങും പരിശോധന ശക്തമാക്കി പോലീസ്. ലോക്ഡൗണ്‍ 30 വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. കണ്ണൂർ സിറ്റി പോലീസിന്‍റെ നേതൃത്വത്തിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെയും മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിന് 62 കേസുകളാണ് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് രജിസ്റ്റർ ചെയ്തത്. 150തോളം വാഹനങ്ങൾ പിടിച്ചെടുത്തു. 150 പേർക്കെതിരെ പിഴയീടാക്കി താക്കീത് നൽകി വിട്ടയച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലാണ് രാവിലെ മിന്നൽ പരിശോധന നടന്നത്. അത്യാവശ്യകാര്യങ്ങൾക്കാണോ പുറത്തിറങ്ങിയത്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, പാസ് ഉപയോഗിച്ചാണോ യാത്ര ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഇന്ന് രാവിലെ പരിശോധന നടത്തി.  

Read More

ഗ്രൂപ്പ് രാഷ്ട്രിയം അടിത്തറ തകർത്തു; പ്രവർത്തകർ തകർന്ന് തരിപ്പണമായി: തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയോട് കൂറും ആത്മാര്‍ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്‍റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് രാഷ്ട്രിയം കോണ്‍ഗ്രസിന്‍റെ അടിത്തറ തകര്‍ത്തു. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണം. ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രെയും നാള്‍ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു.

Read More

വിശ്വാസം അതല്ലേ എല്ലാം! കണ്ണൂരിൽ ഇ-പൂജ തട്ടിപ്പ് വ്യാപകം; പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല

കണ്ണൂർ: ലോക്ക്ഡൗണിന് മറവിൽ ഇ- പൂജ തട്ടിപ്പ് വ്യാപകമാകുന്നു. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളുടെ പേരിലാണ് തട്ടിപ്പ്. കോവിഡും മറ്റ് രോഗങ്ങളൊന്നും പിടിപെടാതിരിക്കാൻ പൂജകൾ ചെയ്യണമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രങ്ങളുടെ പേരിലുളള സ്വകാര്യ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിൽ കൂടുതലായും തട്ടിപ്പ് നടക്കുന്നത്. ഓൺലൈനിൽ പണമടച്ച് പൂജയ്ക്ക് ബുക്ക് ചെയ്താൽ രസീത് വീട്ടിൽ എത്തിക്കുന്നതാണ് തട്ടിപ്പ് രീതി. കോവിഡ് പേടിമൂലം വീടുകളിൽ കഴിയുന്ന വിശ്വാസികൾ ഇത് സത്യമെന്ന് വിചാരിച്ച് തട്ടിപ്പിന് ഇരയാകും. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇ-പൂജ തട്ടിപ്പ് സംഘം വിലസുന്നത്. നവമാധ്യമങ്ങൾ വഴി മെസേജുകൾ കൈമാറി വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതാണ് ഇവരുടെ രീതി. പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല. പണം പോയി കഴിയുന്പോൾ ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെടുന്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് പലരും തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം പെരളശേരി ക്ഷേത്രത്തിന്‍റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. ഇത് സംബന്ധിച്ച്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട! ഇൻഡിഗോ വിമാനത്തിലെത്തിയ ഉമ്മർ കുട്ടി കുടുങ്ങി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മർകുട്ടി (41) യാണ് 967 ഗ്രാം സ്വർണവുമായി പിടിയിലായത്. ഇന്നലെ രാത്രി ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഉമ്മർ കുട്ടി. കസ്റ്റംസിന്‍റെ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം 1,067 ഗ്രാമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 967 ഗ്രാം സ്വർണമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സുപ്രണ്ട് നന്ദകുമാർ, ഇൻസ്പെക്ടർമാരായ യഥുകൃഷ്ണ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Read More

2016ൽ ഷൈലജ വരുമ്പോൾ പുതുമുഖമായിരുന്നു; പാർട്ടിയാണ് വലുതെന്ന് എം.വി. ജയരാജൻ

കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ. ഷൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പാർട്ടിയാണ് വലുത്. വ്യക്തികൾ പ്രസ്ഥാനത്തിന്‍റെ പ്രതീകം മാത്രമാണ്. 2016ൽ പിണറായി മന്ത്രിസഭയിലേക്ക് ഷൈലജ എത്തുമ്പോൾ പുതുമുഖം ആയിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

Read More

കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം; നിയന്ത്രണം വിട്ട ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി

കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം. കണ്ണൂർ- തളിപ്പറന്പ് ദേശീയപാതയിൽ പുതിയതെരുവിൽ പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. ചിറക്കൽ ധനരാജ് തിയറ്ററിന് മുൻവശത്തുള്ള തലശേരി ഹോട്ടലിലേക്കാണ് ടാങ്കർ ലോറി ഇടിച്ചുകയറിയത്. ഹോട്ടൽ പൂർണമായും തകർന്നു. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടാങ്കർ അപകടമാണിത്. ലോക്ക്ഡൗണായതിനാൽ റോഡിൽ വണ്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ടാങ്കർ ലോറികളും മറ്റും ഓവർ സ്പീഡിലാണ് പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Read More