കാഞ്ഞങ്ങാട്: ആകെ രണ്ട് രക്തബാങ്കുകള്‍ മാത്രമുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍തന്നെ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് സൗകര്യമുള്ളത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രമാണ്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനമില്ല. ടാറ്റ കോവിഡ് ആശുപത്രിയില്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്. ഒരുവട്ടം കോവിഡ് ബാധിച്ച് നെഗറ്റീവ് ആയി നാലുമാസം കഴിയാത്തവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മയാണ് ഇതിനു വേണ്ടത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ആവശ്യവും കൂടിവരികയാണ്. രക്തദാനം ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണത്തില്‍ ഇവിടെ കുറവൊന്നുമില്ല. രക്തദാതാക്കളുടെ സംഘടനകളും കൂട്ടായ്മകളുമെല്ലാം ജില്ലയില്‍ വളരെ സജീവമാണ്. ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സേവനതല്പരരായ ബ്ലഡ് കോ-ഓര്ഡിനേറ്റര്മാരുമുണ്ട്. പക്ഷേ ഇതെല്ലാമൊന്ന് ഏകോപിപ്പിക്കുന്നതിനോ അത്യാവശ്യം വേണ്ട സൗകര്യങ്ങളൊരുക്കാനോ ആരോഗ്യവകുപ്പിന് സമയവും ആളുമില്ലാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്. സന്നദ്ധ സംഘടനകള്‍ പലയിടങ്ങളിലും…
Read MoreCategory: Kannur
സുരക്ഷ ഇപ്പോഴും യക്ഷിക്കഥ! കണ്ണൂർ നഗരത്തിൽ സ്ത്രീകള്‍ക്ക് രാത്രിയായാൽ ‘സുരക്ഷ’ വേണ്ടേ… ഇരുട്ടിയാൽ ‘പിങ്കി’ല്ല
കണ്ണൂർ: സ്ത്രീ സുരക്ഷയ്ക്കായി ഒരു പാട് പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, രാത്രികാലങ്ങളിൽ കണ്ണൂർ നഗരത്തിൽ സ്ത്രീകൾ എത്തിയാൽ, എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ സുരക്ഷയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കിയ പദ്ധതികളൊന്നും ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. വൈകുന്നേരം സ്ത്രീകൾ കണ്ണൂർ നഗരത്തിൽ എത്തിയാൽ അനുഭവിക്കേണ്ടി വരുന്നത് സാമൂഹ്യ വിരുദ്ധരുടെയും സദാചാരക്കാരുടെയും ആക്രോശങ്ങളാണ്. വീട്ടിൽ പോകാൻ ബസിൽ കയറിയാലോ സ്ത്രീ സംവരണ സീറ്റ് മദ്യപൻമാർ കയ്യടക്കിയിരിക്കും. സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാൽ ചീത്തവിളിയും മറ്റും വേറെയും. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബസുകളിൽ നിയന്ത്രണം വന്നതോടെ സംവരണസീറ്റ് എന്നത് ഇല്ലാതായി എന്ന് വേണം പറയാൻ. വൈകുന്നേരം ആറിനുശേഷം ജോലി കഴിഞ്ഞ് ഇറങ്ങുന്ന സ്ത്രീകളിൽ പലരും വീട്ടിൽ എത്തുന്നത് രാത്രിയിലാണ്. ബസുകളിൽ കയറിപ്പറ്റാൻ സാധിക്കാത്തതാണ് പ്രധാന കാരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ വേണമെന്നാണ് ആവശ്യം. വാക്കാൽ പോരാ,…
Read Moreനിതീഷ്! കോവിഡ് പ്രതിരോധത്തിന്റെ കാവൽക്കാരൻ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വന്തം ജീവന് പോലും അവഗണിച്ച്
ചെറുപുഴ: കോവിഡ് മഹാമാരി ഭീതിജനകമാം വിധം വർധിക്കുമ്പോൾ സന്നദ്ധ സേവനത്തിന്റെ അനുകരണീയ മാതൃകയാകുകയാണ് ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ സ്വദേശിയായ നിതീഷ് എന്ന യുവാവ്. സ്വന്തം ജീവന് പോലും അവഗണിച്ചാണ് നിതീഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് പോസിറ്റീവായവര്‍ എത്തിയ സ്ഥലങ്ങളും ക്വാറന്റൈന് കേന്ദ്രങ്ങളും അണുവിമുകതമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നിതീഷ് കോവിഡിനെതിരെയുള്ള പോരാട്ടം നടത്തുന്നത്. ഒന്നര വര്‍ഷത്തിനിടെ 117 ക്വാറന്റൈന് കേന്ദ്രങ്ങളാണ് നീതിഷ് അണുവിമുക്തമാക്കിയത്. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ മറ്റു സ്ഥലങ്ങളുടെ എണ്ണം അതിലും ഇരട്ടിയാണ്. കോവിഡിന്റെ ഒന്നാം വരവില്‍ പരിചയക്കാരിലൊരാള്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നപ്പോള്‍ ആ വീടും പരിസരവും അണുവിമുക്തമാക്കാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിത്തിരിച്ചതാണ് നിതീഷ്. കോവിഡ് പോസിറ്റീവ് എന്നല്ല, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പോലും താമസിക്കുന്ന പ്രദേശത്തിന് അടുത്തേക്കു പോലും പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന നാളുകളിലാണ് നീതിഷ് ഈ രംഗത്തേക്ക് ധൈര്യമായി ഇറങ്ങിത്തിരിച്ചത്. അതും അണുനാശിനിയുടെ വില മാത്രം…
Read Moreഗുണനിലവാരമില്ലാത്ത ഭക്ഷണം നല്കി; കോവിഡ് രോഗികൾ പ്രതിഷേധിച്ചു; പലതവണ പരാതിപ്പെട്ടിട്ടും കേട്ട ഭാവംപോലും നടിക്കാതെ കരാറുകാരന്
ബദിയഡുക്ക: ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ കോവിഡ് രോഗികളുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10.30 ഒാടെയാണ് രോഗികൾക്കുള്ള പ്രഭാതഭക്ഷണം എത്തിച്ചത്. വേവാത്ത ഉപ്പുമാവാണ് രോഗികൾക്ക് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് രോഗികൾ ഭക്ഷണം കഴിക്കാതിരുന്നു. എന്നാൽ മരുന്ന് കഴിക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കേണ്ടത് ആവശ്യമായതുകൊണ്ടും ഭക്ഷണം കിട്ടാൻ മറ്റ് യാതൊരു വഴിയുമില്ലാത്തതിനാലും ഇവർ ഇത് കഴിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറിന് ആവശ്യത്തിന് കറികളില്ലായിരുന്നു. ഇതിനെയും രോഗികൾ ചോദ്യം ചെയ്തു. ഒരുദിവസത്തെ ഭക്ഷണത്തിന് ഒാരോ രോഗിയ്ക്കും 150 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ചട്ടഞ്ചാലിലെ ഒരു വ്യക്തിയാണ് ഇവിടെ ഭക്ഷണമെത്തിക്കാൻ കരാറെടുത്തിരിക്കുന്നത്. പ്രാതൽ, ഉച്ചയൂണ്, വൈകുന്നേരം ചായ, രാത്രി ചോറ് എന്നിവയാണ് രോഗികൾക്ക് നൽകുന്നത്. ഭക്ഷണത്തിന്റെ പോരായ്മയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും കരാറുകാരൻ കേട്ട ഭാവംപോലും നടിച്ചിട്ടില്ലെന്ന് രോഗികൾ പറയുന്നു. എംഎൽഎ ഇടപെട്ടു; നല്ല ഭക്ഷണം ലഭിച്ചു…
Read Moreസമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി നിർണായകം; പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവ്
ആലക്കോട്(കണ്ണൂർ): സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി ഇന്ന് ആലക്കോട് പോലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാവിനെതിരേ കേസെടുത്തേക്കും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുന്പോഴാണ് ഫേസ്ബുക്ക് ഐഡിജോണ് ജോസഫ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്നു സോണി സെബാസ്റ്റ്യനെതിരേ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു.”അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ…
Read Moreഭീഷണി! ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; ഇനി കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിൽ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നുവെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണു വിവരം. പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനുശേഷം ജയരാജനെതിരേ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയത്. ജയരാജന്റെ പേരെടുത്തു പറഞ്ഞ് ലീഗ് പ്രവർത്തകർ മലബാറിലെ പല ജില്ലകളിലും പ്രകടനം നടത്തിയിരുന്നു.
Read Moreശരിക്കും ഞെട്ടിച്ചു ! കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടത്തിയത് ജയിലിന്റെ പുറത്തുള്ളവർ; പോലീസിന്റെ അനുമാനം ഇങ്ങനെ…
കണ്ണൂർ: മോഷ്ടാക്കളെയും കവർച്ചക്കാരെയും കുറ്റവാളികളെയും പാർപ്പിക്കുന്ന സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ കവർച്ച ചെയ്തു. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് കവർച്ച ചെയ്തത്. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റുവരവാണ്…
Read Moreചുമ്മാ കറങ്ങിയാൽ പിടിവീഴും ! കണ്ണൂരിൽ വാഹന പരിശോധന തുടരുന്നു; 360 കേസുകൾ രജിസ്റ്റർ ചെയ്തു
കണ്ണൂർ: കോവിഡിന്റെ അതിവ്യാപനത്തോടെ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അനാവശ്യകാര്യങ്ങൾക്കായി ജില്ലയിലേക്ക് കടക്കുന്നവരെ പിടികൂടാനാണ് കർശന പരിശോധനയുമായി പോലീസ് രംഗത്തെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന. ഹൈവേകൾ കേന്ദ്രീകരിച്ച് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ബസുകളടക്കം മറ്റ് ചെറുകിട വാഹങ്ങളും പരിശോധിക്കുന്നുണ്ട്. ബസുകളിൽ ആളുകൾ മാസ്ക് ധരിച്ചാണോ യാത്രചെയ്യുന്നത്, നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ ബസിൽ കയറ്റുന്നുണ്ടോ എന്നൊക്കെ കൃത്യമായി പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലേയും മുച്ചക്രവാഹനങ്ങളിലോയും മറ്റും യാത്രക്കാർ പോകേണ്ട സ്ഥലവും പേരും ഫോൺ നന്പറും വാഹന നന്പറും പോലീസ് കുറിച്ചെടുക്കുന്നുണ്ട്. നിയം ലംഘിച്ചവർക്കെതിരെ കർശനനടപടിയും എടുക്കുന്നുണ്ട് പോലീസ്. ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ മാസ്ക് ധരിക്കാത്തതിനും മാറ്റുമായി 360 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരത്തോളം പേരെ താക്കീത് നൽകി വിടുകയും ചെയ്തു. അതേസമയം നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പകൽ നേരങ്ങളിൽ തടഞ്ഞ് നിർത്തി പോലീസ്…
Read Moreലക്ഷ്യമിട്ടത് കൈയും കാലും ഒടിക്കൽ, സംഭവിച്ചത് മരണം…! മനസ് തുറന്നു പ്രതികൾ; കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് ?
സ്വന്തം ലേഖകൻ തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ സൈബർ സെൽ റിപ്പോർട്ട് നിർണായകം. കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവെ കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് പ്രാദേശിക നേതാക്കളുടെ പങ്കുൾപ്പെടെ ചില വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. ചില നേതാക്കളുമായി പ്രതികൾ ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സൈബർസെൽ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതിസ്ഥാനത്തെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശികനേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി. കൈയും കാലും…
Read Moreപെരിങ്ങോത്ത് ആർഎസ്എസ് നേതാവിന്റെ വീടിനു മുന്നിൽ സ്ഫോടനം
പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്ഫോടനം.ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ബിജു ആലക്കാടിന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്. ഇന്നുപുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. സ്റ്റീല്‍ ബോംബുപയോഗിച്ചുള്ള തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങളാണുണ്ടായത്.ശക്തമായ സ്ഫോടനം നടന്നതിന്റെ തെളിവുകള്‍ റോഡിലുണ്ട്.ബിജുവിന്റെ വീടിന് തൊട്ടുമുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്.റോഡരികിലെ തെങ്ങിന് സ്ഫോടനത്തില്‍ കേടുപറ്റി.ഈ തെങ്ങില്‍ കെട്ടിയിട്ടിരുന്ന പശു നിലത്ത് കിടക്കുകയായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സംഭവസമയത്ത് ബിജുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.രണ്ടുബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ബിജു പറഞ്ഞു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.വിശദമായ പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് എത്തുന്നുണ്ട്. മുന്‍പ് പലതവണ ബിജുവിന്റെ വീടിന് നേരെ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു.അതിലൊരു സ്ഫോടനം നടത്തിയവരെ നേരിട്ടു കണ്ടതിനാല്‍ ആ വിവരം പോലീസിനോട് പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ബിജു പറഞ്ഞു.
Read More