മട്ടന്നൂർ: കോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്. ടൗൺ സ്ക്വയറിൽ നിർമിച്ച പുൽത്തകിടിയും മറ്റും നശിച്ചു കഴിഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിശ്രമകേന്ദ്രമായും പൊതുപരിപാടികൾ നടത്താനും ഉദ്ദേശിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയർ പണികഴിപ്പിച്ചത്. കഫ്റ്റീരിയ, ആംഫി തിയേറ്റർ, ശുചിമുറി എന്നിവയൊന്നും പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും കുറവാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്ന സമയങ്ങളിൽ പൊതുപരിപാടികളും മറ്റും ഇവിടെ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഐബി വളപ്പിലെ മരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദ രീതിയിലാണ് ടൗൺ സ്ക്വയർ നിർമിച്ചിട്ടുള്ളത്. ടൗൺ സ്ക്വയറിന്റെ നടത്തിപ്പ് ഡിടിപിസി ലേലത്തിലൂടെ കണ്ണൂർ എയർപോർട്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് ലോക്ഡൗൺ ആയതോടെ കഫ്റ്റീരിയയും മറ്റും തുറക്കാൻ കഴിയാതായി. ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഫ്റ്റീരിയയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനിടെ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് ഇടിച്ചു താഴ്ത്തതോടെ…
Read MoreCategory: Kannur
എരിപുരത്ത് നിയന്ത്രണംവിട്ട ലോറി കെട്ടിടം തകർത്തു! ലോറിക്കുള്ളിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്തു
പഴയങ്ങാടി(കണ്ണൂർ): എരിപുരത്ത് ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിടം ഇടിച്ചു തകർത്തു.ലോറി ഡ്രൈവർ മരിച്ചു. കെഎസ്ടിപി റോഡ് എരിപുരം റോഡ് നാൽക്കവല സർക്കിളിന് സമീപം ഇന്നു പുലർച്ചെ രണ്ടോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (26) ആണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് തൃച്ചിയിലേക്ക് കരിയുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ കെട്ടിടം പൂർണമായും തകർന്നു.എരിപുരം സ്വദേശി ഹസൻ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. സമീപത്തുള്ള കെ.ഭാർഗവന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ പഴയങ്ങാടി സിഐ ഇ.ജയചന്ദ്രൻ, എസ്ഐമാരായ കെ.ജെ. മാത്യു, എസ്.ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ,വാർഡ് അംഗം ജസീർ അഹമ്മദ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും നീക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥലത്ത്…
Read Moreസാമ്പത്തിക തട്ടിപ്പ്! ദമ്പതിമാർ പത്തുവർഷത്തിനു ശേഷം പിടിയിൽ; 2011 ലാണ് കേസിനാസ്പദമായ സംഭവം
കാളികാവ്: അധ്യാപകരിൽ നിന്നു പണം തട്ടിയെടുത്തു ഒളിവിൽ പോയ ദന്പതിമാർ പത്തു വർഷത്തിനു ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ കൊച്ചുപറന്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ സക്കറിയ ലൂക്കോസുമായി ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തത്. 2011 ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേർന്നു അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരിൽ നിന്നു പണ സമാഹരണം നടത്തി. പണത്തിനു പുറമെ അധ്യാപികമാരിൽ നിന്നു 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ദന്പതിമാർ കടന്നു കളയുകയാണുണ്ടായത്. മലപ്പുറം പോലീസ് മേധാവി…
Read Moreഎടിഎം കാർഡ് കവർന്ന മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പണം തട്ടി; അരലക്ഷം രൂപ…
തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരലക്ഷം രൂപയോളം കൈക്കലാക്കി. എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന കേസിലെ യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി തളിപ്പറമ്പ് സിവില്‍ പോലീസ് ഓഫീസറായ ഇ.എന്‍. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് കാര്‍ഡ് ഉപയോഗിച്ച് ഏപ്രില്‍ ഏഴുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണില്‍ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായുള്ള…
Read Moreമട്ടന്നൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; മരണത്തിലേക്ക് നയിച്ചതെന്ത്? യുവതിയുടെ ഫോൺ പരിശോധിക്കുന്നു
മട്ടന്നൂർ: കാനാട് വീടിനുള്ളിൽ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണം കണ്ടെത്തുന്നതിന് ജിജിനയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.30 ഓടെയാണ് കിടപ്പുമുറിയിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ബഹളം കേട്ടുണർന്ന വീട്ടുകാർ കിടപ്പുമുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വാതിൽ അകത്തു നിന്ന് അടച്ചു പൂട്ടിയതിനാൽ സമീപവാസികൾ ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ച് ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉച്ചയോടെ ഇരുവരും മരണപ്പെടുകയായിരുന്നു. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചു.…
Read Moreമോഷ്ടിച്ച പോത്തുകളെ കൊണ്ട് വലഞ്ഞു; ഒടുവിൽ ഉടമയ്ക്ക് തിരികെ നൽകി തടിയൂരി…! കണ്ണൂരിലെ പോത്ത്കഥയിങ്ങനെ…
ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റതിനെ തുടർന്ന് ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ മോഷ്ടിച്ചു കടത്തിയ പോത്തുകളെ കൊണ്ട് വലഞ്ഞതോടെ ഉടമസ്ഥന് തന്നെ പോത്തുകളെ തിരികെ നൽകി തടിയൂരി. പരിക്കേറ്റ പടിയൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ കടത്തിയ രണ്ട് പോത്തുകളെയാണ് ഉടമ ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയ്ക്ക് ഇന്ന് രാവിലെ തിരികെ നൽകിയത്. ഹനീഫയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘം പോത്തുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പരിക്കേറ്റ പോത്തിന് ചികിത്സ ആവശ്യമായതോടെ ചികിത്സയ്ക്കായി ഡോക്ടറെ സ്ഥലത്തേക്ക് എത്തിക്കേണ്ടി വന്നു. പോത്തുകൾ “പണി തരും’ എന്ന അവസ്ഥയായതോടെ കൊണ്ടുപോയ വാഹനത്തിൽ തന്നെ ഉടമയ്ക്ക് എത്തിച്ചു നൽകുകയായിരുന്നു.
Read Moreരാത്രിയിൽ നഗരത്തിൽ കറങ്ങിയാൽ കേസെടുക്കും; രാത്രികാല വാഹന പരിശോധന ശക്തമാക്കും; ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നു
കണ്ണൂർ: ഇന്നു മുതൽ രാത്രി കാലങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവർക്ക് പിടി വീഴും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടമൊഴിവാക്കാനും രാത്രികാലങ്ങളിലെ അനാവശ്യ കറക്കമൊഴിവാക്കാനും പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്. രാത്രി സമയത്ത് നഗരങ്ങളിൽ ഇറങ്ങി നടങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ പോലീസ് കേസെടുക്കും. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും. ഇതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാത്രി കാല വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കടകളും ടർഫ് കോർട്ടുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവു. ഒൻപതിനു ശേഷം പ്രവർത്തിക്കുന്ന കടകൾക്കെതിരെ പിഴയീടാക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തി പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും. കൂടാതെ രാത്രികാലങ്ങളിലും മറ്റും അനാവശ്യമായി ബൈക്കിൽ കറങ്ങുന്നവർക്കെതിരെ പിഴയീടാക്കും. ജില്ലയിൽ കോവിഡ് കൂടി വന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ…
Read Moreകതിരൂരിൽ പൊട്ടിത്തെറിച്ചത്”കമ്പോസ്റ്റ് ബോംബ്’; ‘ഒരു ന്യൂജൻ ബോബ് കഥ!’
തലശേരി: കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയിൽ ബോംബ് നിർമാണത്തിന് ന്യൂ ജെൻ മാതൃക. ബുധനാഴ്ച കതിരൂരിൽ ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത് കമ്പോസ്റ്റ് ടാങ്ക്.മുൻ കാലങ്ങളിൽ മരബഞ്ചുകളും മരങ്ങളും മറയാക്കിയാണ് ബോംബ് നിർമിച്ചിരുന്നത്. സ്ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. എന്നാൽ ഇപ്പോൾ എല്ലാ വീടുകളും തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിനായി കമ്പോസ്റ്റ് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഈ ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനായി സംഘം ഉപയോഗിച്ചത്. സ്കൂളിലെഅധ്യാപകന്റെ ബാഗിൽ നിന്നും ബോംബ് പൊട്ടിയ പാരമ്പര്യമുള്ള നാട്ടിൽ ബോംബ് നിർമാണത്തിനിടയിൽ നിരവധി ജീവനുകളാണ് മുമ്പ് പൊലിഞ്ഞിട്ടുള്ളത്. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ ബോംബ് കുഴി തന്നെ ഉണ്ടായിരുന്നു. ഐജി വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ ബോംബ് കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് തന്നെ പൊന്ന്യം കപ്പരട്ടി ഭവനിൽ…
Read Moreആദ്യം സ്വാഭാവിക മരണമെന്ന് കരുതി, പക്ഷേ…! സന്തോഷിന്റെ മരണം; ഭാര്യയെയും ബന്ധുവിനെയും വെറുതെ വിട്ടു
നീലേശ്വരം: മുന്‍ കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി. സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. ഭാര്യ ചിത്താരി സ്വദേശി രഞ്ജുഷ, സന്തോഷിന്റെ ഇളയമ്മയുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ മനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ ഏഴിന് രാത്രി 11.15 ഒാടെ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്ന സന്തോഷിനെ മനോജ് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. രഞ്ജുഷ കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും സഹായിച്ചുവെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. മദ്യലഹരിയില്‍ സന്തോഷ് അമ്മയെയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതുകണ്ട് സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം തിമിരിയിലെ വാടക വീട്ടിലേക്ക് തിരിച്ച മനോജ് കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞത്. പിറ്റേന്ന്…
Read Moreപെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്ന്! ബന്ധുക്കള്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറി
കാസര്‍ഗോഡ്: ഡ്രൈവിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കള്‍ ഉദയഗിരിയിലെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് വിതറി ടെസ്റ്റ് തടസപ്പെടുത്തി. മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഉദയഗിരിയിലെ പരിശീലനകേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറ്റൊരു ഡ്രൈവിംഗ് പരിശീലകനെ മര്‍ദിച്ചതായും പറയുന്നു. പരിശീലകന് നിരന്തരം അപമര്യാദയായി പെരുമാറുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചോദ്യം ചെയ്യാനെത്തിയത്. ബന്ധപ്പെട്ട പരിശീലകന് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കിട്ടിയ ആളിനെ മര്‍ദിച്ച് ഇവിടെ ഇനി ആരും ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറുകയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും പരിശീലകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ കുപ്പിച്ചില്ലുകള്‍ പെറുക്കിമാറ്റി മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. സംഭവത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു.
Read More