കണ്ണൂർ: കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു. ഒരു വർഷക്കാലമായി തിരശീലയ്ക്ക് പിറകിൽ മാത്രമായിരുന്ന നാടകങ്ങൾ ഇന്ന് കാണികൾക്കൊപ്പമെത്തി. നാട്ടിൻപുറങ്ങളിലെ അമേച്വർ നാടകസമിതികൾ പലതും പ്രതാപകാലത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അരങ്ങിനൊപ്പം നിന്നവർ സർഗാത്മക സൃഷ്ടികളുമായി മുന്നിൽ നടന്നുതുടങ്ങിയിരിക്കുന്നു. അത്തരം ചുവടുവയ്പ്പുകളിൽ ഏറെ പുതുമയാർന്നതും ഇതിനകം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതുമായ നാടകമാണ് “ഗോര’. ചൂട്ട് തീയറ്റർ കല്യാശേരിയാണ് “ഗോര’ അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഉമേഷ് കല്യാശേരിയാണ്. സുനിൽ പാപ്പിനിശേരി എന്ന ഏക നടനിലൂടെയാണ് “ഗോര’ പറയുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവലിന്റെ നാടകാവിഷ്ക്കരണമാണ് ഈ നാടകം. വലുപ്പം കൂടിയ ഒരു ചെരിപ്പിനെ അരങ്ങിൽ നിർത്തിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഏകപാത്ര നാടകം പ്രേക്ഷകർക്ക് വിസ്മയം സൃഷ്ടിക്കുന്നത്. ചരിത്രത്തിനൊപ്പം നടന്ന് തേഞ്ഞ ചെരുപ്പിലൂടെയാണ് നാടകം കഥ പറയുന്നത്. എല്ലാറ്റിനും…
Read MoreCategory: Kannur
കൊളവല്ലൂർ ക്വാറി സമരം കൂടുതൽ സംഘർഷത്തിലേക്ക് ; ക്വാറി നടത്താനുള്ള ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിൽ പോലീസ്; ക്വാറിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞ് സമരക്കാർ; ആറുപേരെ അകത്താക്കി പോലീസ്…
തലശേരി: പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കൊളവല്ലൂർ കല്ലുവളപ്പിൽ ക്വാറിയിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി. പൊയിലൂർ വെങ്ങത്തോടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെ നടക്കുന്ന സമരത്തിന്റെ തുടർച്ചയാണ് മണ്ണു മാന്തി യന്ത്രം കത്തിക്കലെന്ന നിഗമനത്തിലാണ് പോലീസ്. വെങ്ങത്തോടിലെ ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ നടത്തി വരുന്ന സമരം ഇന്നലെ വീണ്ടും സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ഹിറ്റാച്ചി ഉൾപ്പടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്ന് തടഞ്ഞു. മാർഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലച്ചു. സ്ത്രീകൾ ഉൾപ്പെടെ…
Read Moreമഴക്കാലമൊന്നും അല്ലാതിരുന്നത് ഭാഗ്യമായി..! ആഴമേറിയ ചാലിനു കുറുകേ കമുകിന്പാലം; ഫണ്ട് കിട്ടിയിട്ടും വിധി മാറുന്നില്ല; കാലൊന്നു പിഴച്ചാല്‍…
നീലേശ്വരം: ആഴമേറിയ ചാലിനു കുറുകേ കമുകിന്തടികളും മരക്കഷണങ്ങളും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൂക്കുപാലത്തിലൂടെ അക്കര കടന്നിട്ടുള്ള അനുഭവം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലായിടത്തും സര്‍വസാധാരണമായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് നടപ്പാലങ്ങളും ഇരുമ്പുകമ്പികള്‍ കൊണ്ടുള്ള തൂക്കുപാലങ്ങളും വ്യാപകമായിക്കഴിഞ്ഞ ഇക്കാലത്ത് ഇങ്ങനെയൊരു കാഴ്ച അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ബാക്കിയുണ്ടാകൂ. എന്നാല്‍ നീലേശ്വരം നഗരത്തില്‍നിന്നും അധികം ദൂരെയല്ലാതെ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല പ്രദേശത്ത് അത് ഇപ്പോഴുമൊരു നിത്യയാഥാര്‍ഥ്യമാണ്. മുങ്ങത്ത് – ചെരണത്തല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാനൂരിച്ചാലിന് കുറുകെയാണ് കവുങ്ങിന്‍തടി കൊണ്ടുള്ള പാലം നിലനില്‍ക്കുന്നത്. ഇവിടെ റോഡ് പാലം നിര്‍മിക്കാന്‍ 2019-20 വര്‍ഷം നബാര്‍ഡ് ഫണ്ടില്‍ നിന്ന് എട്ടു കോടി രൂപ അനുവദിച്ചിരുന്നതാണ്. സാങ്കേതിക തടസങ്ങളുടെ പേരുപറഞ്ഞ് ഒന്നും നടന്നില്ലെന്നു മാത്രം. ചെരണത്തല ജിഎല്‍പി സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികളുള്‍പ്പെടെ ഈ കമുകിന്പാലം കടന്നാണ് പോകുന്നത്. ഇക്കൊല്ലം കോവിഡ് അവധിയായതുകൊണ്ട് രക്ഷിതാക്കളുടെ ആകുലതയ്ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടി.…
Read Moreമറന്നു പോകാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും, അവനേത് കൊമ്പത്തവൻ ആയാലും; ഭീഷണിയുമായി കെ.എം. ഷാജി
കണ്ണൂർ: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയിൽ വച്ചാണ് ഞാൻ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു നിർത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവൻ ആയാലും.അത് പാർട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കിൽ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാൻ ഞാൻ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓർത്തുവച്ചിരിക്കുമെന്ന് കെ. എം ഷാജി പറഞ്ഞു.
Read Moreജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന്…തലശേരിയിൽ മത്സരിക്കാൻ മുൻ സിപിഎം നേതാവും; സി.ഒ.ടി നസീർ പ്രചാരണം തുടങ്ങി
തലശേരി: തലശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.ഒ.ടി നസീർ രംഗത്ത്. സിപിഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായ സി.ഒ.ടി. നസീറിന്റെ പ്രചാരണ ബോർഡുകൾ മണ്ഡലത്തിലുടെനീളം സ്ഥാപിച്ചു കഴിഞ്ഞു കഴിഞ്ഞു. ദില്ലിയിൽ കർഷക സമരത്തിൽ പങ്കെടുത്ത ജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണ ബോർഡുകളാണ് ആദ്യം മണ്ഡലത്തിൽ ഉയർന്നത്. പിന്നീട് കളർഫുൾ തലശേരി ……ഹാപ്പി തലശേരി …. എന്ന മുദ്രാവക്യം ഉയർത്തി കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥന അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ പതിച്ചിട്ടുള്ളത്. അംഗത്വം പുതുക്കുന്നതിന് മതം ചോദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട നസീറിനു നേരെ നഗര മധ്യത്തിൽ വെച്ച് വധശ്രമം നടന്നിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ എ.എൻ ഷംസീർ എം എൽ എ യാണെന്ന് നസീർ ആരോപിക്കുകയും അന്വേഷണ സംഘത്തിന് മൊഴി…
Read Moreഅപകടങ്ങളും മോഷണങ്ങളും തടയുന്നതിനായി മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയാകുന്നു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയായി. അപകടങ്ങളും മോഷണങ്ങളും തടയുന്നതിന്റെ ഭാഗമായി മൂന്നു വർഷം മുമ്പ് നഗരസഭയും പോലീസും മുൻകൈയെടുത്ത് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മുഴുവൻ കാമറകളുമാണ് പ്രവർത്തനരഹിതമായത്. മട്ടന്നൂർ നഗരത്തിലും വിമാനത്താവള റോഡിലുമായി 38 കാമറകളുമാണ് സ്ഥാപിച്ചിരുന്നത്. കളറോഡ് മുതൽ തലശേരി റോഡിലെ കനാൽ വരെയും വായാന്തോട് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡിലെ കാര-പേരാവൂർ വരെയുമാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. പോലീസ് സ്റ്റേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിലാണ് കാമറകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിരുന്നത്.മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കാൽനട യാത്രക്കാരെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് പതിവായിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും കാമറകളെയാണ് പോലീസ് ആശ്രയിച്ചിരുന്നത്. വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉൾപ്പടെ വ്യക്തമാകുന്ന വിധമുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ മോഷണക്കേസുകളിലും മറ്റും പോലീസിന്റെ അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ…
Read Moreകണ്ണൂരിൽ ബിജെപി സ്ഥാനാർഥി പട്ടികയായി; കെ.രഞ്ജിത്തും ജില്ലാ പ്രസിഡന്റും മത്സര രംഗത്ത് ;പേരാവൂരിൽ ബിഡിജെഎസ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബിജെപി കണ്ണർ ജില്ലയിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പട്ടികയ്ക്ക് രൂപം നൽകി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കണ്ണൂരിലെത്തി. പട്ടികയനുസരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് കൂത്തുപറന്പിൽ നിന്നും ജനവിധി തേടും. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തലശേരിയിലും മുൻ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മട്ടന്നൂർ നിയോജക മണ്ഡലത്തിലും മത്സരിക്കും. സുപ്രിം കോടതി അഭിഭാഷകനും ബിജെപി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ നേതാവുമായ ജോജോ ജോസഫ് ഇരിക്കൂറിൽ സ്ഥാനാർഥിയാകും. ബിജെപി മേഖലാ സെക്രട്ടറിയും അധ്യാപകനുമായ കെ.പി. അരുൺ അഴീക്കോടും മത്സരിക്കും. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് പേരാവൂർ സീറ്റ് തന്നെയാണ് ഇക്കുറിയും നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭൻ ഇക്കുറി മത്സര രംഗത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലക്കാരനായ…
Read Moreകുട്ടിക്കളിയല്ല..! യൂത്ത് കോൺഗ്രസിന്റെ പട്ടിക കെപിസിസി വെട്ടി; സീനിയേഴ്സിനെ തിരുകിക്കയറ്റി പട്ടിക എഐസിസി നേതൃത്വത്തിന് കൈമാറി
റെനീഷ് മാത്യു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസി വെട്ടി. 16 പേരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്. യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു. എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാസർഗോഡ് ഉദുമയിൽ ബി.പി. പ്രദീപ്കുമാർ, കണ്ണൂരിൽ റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ലയിൽ വിദ്യാ ബാലകൃഷ്ണൻ, ധനീഷ് ലാൽ, ദുൽഖിഫിൽ, മലപ്പുറത്ത് എം. രോഹിത്, റിയാസ് മുക്കോളി, തൃശൂരിൽ ശോഭ സുനിൽ, പാലക്കാട് ഡോ. ടി.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേന സജ്ജം; റൂട്ട്മാർച്ച് നടത്തി
കണ്ണൂർ/തളിപ്പറമ്പ്/ഇരിട്ടി: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന സജ്ജമായി. കണ്ണൂർ, തളിപ്പറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേന എത്തിയത്. കണ്ണൂർ ചാല ചിന്മയ സ്കൂൾ, തളിപ്പറന്പ് ചിന്മയ വിദ്യാലയം, കുന്നോത്ത് ബെൻഹിൽ സ്കൂൾ, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി, കണ്ണവം, ചൊക്ലി, ഇരിട്ടി എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. ഇന്ന് കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റൂട്ട്മാർച്ച് നടത്തും. തളിപ്പറമ്പിലെത്തിയ സായുധ സേനയും തളിപ്പറമ്പ് പോലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒഡീഷയില്‍നിന്നെത്തിയ ഡെല്‍റ്റ 155 കമ്പനിയാണ് ശനിയാഴ്ചയോടെ തളിപ്പറമ്പിലെത്തിയത്. 83 അംഗ സായുധ സേനയാണ് തളിപ്പറമ്പ് ചിന്മയ സ്കൂളില്‍ എത്തിയത്. ഇതില്‍നിന്നു പകുതി സേനാംഗങ്ങള്‍ പയ്യന്നൂരിലേക്ക് പോകും. ഒരു യൂണിറ്റ് സേനകള്‍ കൂടി തളിപ്പറമ്പിലെത്തുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി, തളിപ്പറന്പ് ഇൻസ്പെക്ടർ, ട്രാഫിക്…
Read Moreമായാതെ വികസനത്തിളക്കം..! ജോസഫ് കനകമൊട്ട വിടവാങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം;മലയോരഹൈവേയുടെ ആശയത്തിനായി നൽകിയത് അഞ്ഞൂറിലേറെ നിവേദനങ്ങൾ
കാഞ്ഞങ്ങാട്: ജീവിതത്തിലെ വേഷങ്ങളഴിച്ചുവച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴേക്കും ഒരു മനുഷ്യന് തുടങ്ങിവച്ച സ്വപ്നങ്ങള്‍ സമൂഹവും ഭരണകൂടവും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതൊരു ജന്മസാഫല്യമാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 92-ാം വയസില്‍ വിടവാങ്ങിയ ജോസഫ് കനകമൊട്ടയെന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കഴിഞ്ഞവര്‍ഷം ഈ സമയത്ത് പ്രവൃത്തികള്‍ നടന്നുകൊണ്ടിരുന്ന മലയോരഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും മനസുകൊണ്ട് കൈകൂപ്പിനില്ക്കുകയായിരുന്നു. കാരണം ആ മനുഷ്യന് ഒറ്റയ്ക്ക് ആദ്യമായി കണ്ട സ്വപ്നമായിരുന്നു ഈ പാത.മലയോരഹൈവേയുടെ ആദ്യറീച്ചുകള് ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. മറ്റിടങ്ങളിലും ദ്രുതഗതിയില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്ക് നന്ദാരപ്പദവ് മുതല്‍ തെക്ക് കടുക്കര വരെ മലയോരത്തിന്റെ രാജപാത പൂര്ണരൂപത്തിലാകുമ്പോഴും അതിന്റെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ പേര് കാലവും ചരിത്രവും എന്നും ഓര്‍ത്തുവയ്ക്കും. 1960 കളില്‍ മലയോര വികസന സമിതി രൂപീകരിച്ചാണ് ജോസഫ് കനകമൊട്ട സര്‍ക്കാര്‍ ജോലിക്കൊപ്പം സജീവമായ സാമൂഹ്യപ്രവര്ത്തനരംഗത്തിറങ്ങിയത്. മലബാറിലെ കുടിയേറ്റമേഖലകളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി…
Read More