പയ്യന്നൂര്‍: വഴിതെറ്റിയെത്തിയ യുവതിയുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൈമലര്‍ത്തിയപ്പോള്‍ ഒടുവില്‍ യുവതിക്ക് തുണയായത് പയ്യന്നൂര്‍ പോലീസ്. ഇന്നലെ വൈകുന്നേരം ആറരയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ കാസര്‍ഗോട് രാജപുരം ചുള്ളിക്കരയിലെ 25 കാരിയെയാണ് പയ്യന്നൂർ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ചന്തേര പോലീസിന് കൈമാറാനായിരുന്നു ആദ്യശ്രമം. പിന്നീട് രാജപുരം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. മൂന്ന് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതികരണമില്ലാതായപ്പോള്‍ വീണ്ടും ബന്ധപ്പെട്ടു.അപ്പോഴാണ് അറിയുന്നത് ഈ യുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്. രാജപുരത്തുനിന്ന് ആരുമെത്തില്ലെന്ന് ബോധ്യമായപ്പോള്‍ 108 ആംമ്പുലന്‍സ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. പരിശോധനയില്‍ കോവിഡാണെങ്കില്‍ വരാമെന്നായിരുന്നു മറുപടി. പിന്നീട് ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അതിനും സാങ്കേതിത തടസം. യുവതിക്ക് കോവിഡുണ്ടെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്താനുമാകില്ല. എല്ലാവരും കൈയൊഴിഞ്ഞപ്പോഴും യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാതെ പിൻമാറില്ലെന്ന നിലപാടിയിലാരുന്നു ഇൻസ്പെക്ടർ എം.സി. പ്രമോദ്. ഭക്ഷണം നൽകിയ…
Read MoreCategory: Kannur
കൂത്തുപറമ്പ് മണ്ഡലത്തിൽ ചരടു വലികൾ ശക്തം; കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുളളയും ഏറ്റുമുട്ടുമോ?
തലശേരി: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചയിൽ അണിയറ നീക്കങ്ങൾ സജീവം. ഇടതു മുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനു വേണ്ടി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിക്കുമെന്നാണ് സൂചന. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ച കെ.പി.മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും അടുത്ത സുഹൃത്തുക്കളാണ്. ബന്ധുക്കളെപോലെ കഴിയുന്ന ഇവർ തമ്മിലാണ് മൽസരമെങ്കിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തവണത്തെ മൽസരം തീ പാറും. യുഡിഎഫ് ലീഗിന് കൂത്തുപറമ്പ് സീറ്റ് നൽകാനാണ് ധാരണ.ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും യുഎഇയിലെ അൽ മദീന ഗ്രൂപ്പ് ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് തന്നെയാണ് മുസ്ലിംലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. മത്സരിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വവും പൊട്ടങ്കണ്ടി അബ്ദുള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, താൻ മൽസരിക്കാൻ…
Read Moreകണ്ണൂരിൽ സിപിഎം-കോൺഗ്രസ് സൈബർ പോര്;സുധാകരൻ പേപ്പട്ടിയെപോലെ, കൈകാര്യം ചെയ്യണമെന്ന് കെ.കെ.രാഗേഷ് എംപി; ബൾബിനടുത്തേക്ക് പോകുന്ന മഴപ്പാറ്റയാണ് രാഗേഷെന്ന് സതീശൻ പാച്ചേനി
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ്-സിപിഎം നേതാക്കളുടെ സൈബർ പോര്. മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അധിക്ഷേപിച്ച കെ.സുധാകരനെതിരേയാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ കെ.കെ.രാഗേഷിനെതിരേ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഫെയ്സ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. പെരിയ കല്യോട്ട് നടന്ന രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിലാണ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പറഞ്ഞത്. സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ മുഖ്യമന്ത്രി ആക്ഷേപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ഒരു പോരാളിയായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു എന്നാണ് സുധാകരൻ പരിഹസിച്ചത്. സുധാകരന്റെ ആക്ഷേപത്തിനെതിരേ കെ.കെ.രാഗേഷ് എംപി രംഗത്തുവരികയായിരുന്നു. രാഗേഷ് പോസ്റ്റ് ഇങ്ങനെയായിരുന്നു…” കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ…
Read Moreചക്കരുചി അറിഞ്ഞ കോവിഡ് കാലം! വെറുതെ കൊടുത്തിരുന്ന ചക്കയ്ക്ക് ഇന്ന് കിലോയ്ക്ക് എത്ര രൂപയായെന്ന് അറിയുമോ?
കേളകം: ലോക്ക് ഡൗൺ കാലത്താണ് ചക്കക്കൊണ്ട് രുചിയും ഗുണങ്ങളുമുള്ള വിവിധ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് മലയാളി വ്യാപകമായി തിരിച്ചറിഞ്ഞത്. അതിന് മുമ്പും ചക്ക മലയാളിയുടെ പ്രിയ വിഭവമായിരുന്നെ ങ്കിലും വൈവിദ്യങ്ങളുടെ പരീക്ഷണം അടുക്കളകളിൽ ആരംഭിച്ചത് ഈ കോവിഡ് കാലത്താണ്. 2000 കോടി രൂപയുടെ വിപണന സാധ്യതയാണ് ചക്കയുടെ മാർക്കെറ്റെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വെറുതെ കൊടുത്തിരുന്ന ചക്കയ്ക്ക് ഇന്ന് കിലോയ്ക്ക് 35 രൂപ മാർക്കറ്റ് വിലയായി. പല കർഷകരും ഏക്കർ കണക്കിന് പ്ലാവ് തോട്ടങ്ങൾ വച്ച് പിടിപ്പിക്കുന്നു. വിദേശത്ത് വൻ ഡിമാൻഡാണ് ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾക്ക്. ഇത്തരത്തിലുള്ള ചെറുകിട ഉത്പാദകരെ സഹായിക്കാനുള്ള ചുവടുവവയ്പണ് ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും റെജി തോമസ് എന്ന അടിമാലി മച്ചിപ്ലാവുകാരനും നടത്തുന്നത്. ഉണ്ണിയപ്പം, ഐസ്ക്രീം, സ്ക്വാഷ്, അച്ചാർ, വരട്ടി, ഹൽവ, പുട്ടുപൊടി, പായസം, വൈവിധ്യമാർന്ന ചിപ്സുകൾ തുടങ്ങി ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.…
Read Moreസമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് കാലുപിടിക്കേണ്ടതെന്ന് മനസിലാകും! മുഖ്യമന്ത്രിക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി
കണ്ണൂർ: ഉദ്യോഗാർഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മൻചാണ്ടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി. പിഎസ്സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്. അധിക്ഷേപത്തിൽ പരാതിയില്ല. മുന്‍പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ല. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാല് പിടിക്കേണ്ടതെന്ന് കാര്യം മുഖ്യമന്ത്രിക്ക് മനസിലാകും. പിഎസ്സി ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ മൂന്നുപേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തത്. പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദുചെയ്തത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കണ്ണടയ്ക്കുന്നത് സിപിഎമ്മാണ്. ബിപിസിഎൽ വിറ്റഴിക്കുന്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടായിരുന്ന ആളാണ് കേരള മുഖ്യമന്ത്രി. ചലച്ചിത്രോത്സവ…
Read More“മുഖ്യമന്ത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ..? കലാകാരനെന്ന സര്‍ട്ടിഫിക്കറ്റ് പാര്‍ട്ടി അടിമകള്‍ക്ക് മാത്രം; കടുത്ത വിമർശനവുമായി ടി. സിദ്ദിഖ്
ഐഎഫ്എഫ്കെ കൊച്ചി എഡിഷനിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. ദേശീയ പുരസ്കാര ജേതാവായ സലിംകുമാറിനെ അപമാനിച്ചത് കേരളം പൊറുക്കില്ല. മുഖ്യമന്ത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ എന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി അടിമകൾക്ക് മാത്രമാണ് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് എകെജി സെന്ററിൽ നിന്ന് നൽകുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി. ഇനി മുതൽ സലിംകുമാർ ചിരിപ്പിക്കുമ്പോൾ കരയുകയും കരയിപ്പിക്കുമ്പോൾ ചിരിക്കുകയും ചെയ്ത് സഖാക്കൾ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കുമോയെന്നും സിദ്ദിഖ് ചോദിച്ചു.
Read More500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം..! പുസ്തക വില്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശിയും പുഴാതി വില്ലേജ് ഓഫീസറുമായ രഞ്ജിത്ത് ലക്ഷ്മണനെ (36) യാണ് വനിതാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് പന്നേന്പാറയ്ക്കു സമീപമുള്ള വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ യുവതിയോട് പുസ്തകം വാങ്ങിക്കുകയും അതിന്റെ തുകയായ 500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം മുറിക്കുള്ളിൽ കൊണ്ടുപോയി ബലാത്സംസംഗം ചെയ്തുവെന്നുമാണ് കേസ്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവതി വനിതാ പോലീസിനെ വിവരം അറിയിക്കുകയും വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇന്നു രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreനാദിര്‍ഷായുടെ മകളുടെ വിവാഹസ്വര്‍ണം ട്രെയിനില്‍ മറന്നു; ടിടിഇയുടെ ഇടപെടലില്‍ തിരികെ കിട്ടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹസ്വര്‍ണം ട്രെയിനില്‍ മറന്നുവച്ചത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും ടിടിഇയുടെയും സമയോചിതമായ ഇടപെടലിലൂടെ തിരിച്ചുകിട്ടി. കഴിഞ്ഞദിവസം കാസര്‍ഗോട്ടു വച്ചായിരുന്നു നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് നാദിര്‍ഷായും കുടുംബവും കാസര്‍ഗോട്ടെത്തിയത്. ട്രെയിന്‍ സ്റ്റേഷന് വിട്ടുപോയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തിട്ടില്ലെന്ന കാര്യം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ആര്‍പിഎഫിലെ ഉദ്യോഗസ്ഥര്‍ ഒട്ടും സമയം കളയാതെ നാദിര്‍ഷായും കുടുംബവും യാത്രചെയ്തിരുന്ന എ വണ്‍ കോച്ചിലെ ടിടിഇ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം കോച്ചില്‍ പരിശോധന നടത്തുകയും 41-ാം നമ്പര്‍ സീറ്റിനടിയില്‍ മറന്നുവച്ച ബാഗ് കണ്ടെത്തുകയുമായിരുന്നു. ഇതിനോടകം ട്രെയിന്‍ കേരള അതിര്‍ത്തി പിന്നിടാറായിരുന്നു. ബാഗ് കണ്ടെത്തിയ കാര്യം മുരളീധരന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചപ്പോഴാണ് നാദിര്‍ഷായ്ക്കും കുടുംബാംഗങ്ങള്‍ക്കും ശ്വാസം നേരേ വീണത്.…
Read Moreഅങ്കമാലിയിൽ പൊലിഞ്ഞ ബാറ്റ്മിന്റൻ താരം, തലശേരിയുടെ പ്രിയ കൂട്ടുകാരൻ …
തലശേരി: തലശേരിയിലെ കളിക്കളത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ച വച്ച അങ്കമാലി സ്വദേശിയായ യുവ ദേശീയ ബാറ്റ്മിന്റൻ താരത്തിന്റെ അകാല വേർപാടിൽ മനംനൊന്ത് തലശേരിയിലെ കായിക ലോകം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അങ്കമാലി ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ അശ്വിൻ പോളിനെ (25) യാണ് തലശേരിയിലെ ബാറ്റ്മിന്റൻ പ്രേമികൾ അനുസ്മരിച്ചത്. എറണാകുളത്ത് നികുതി വകുപ്പ് ഉദ്യാഗസ്ഥനും മികച്ച ബൈക്ക് റൈഡററും ബോഡി ബിൽഡറും കൂടിയായ അശ്വിൻ പോൾ തലശേരി വീനസ് കോർണറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായി പറന്നെത്തുമായിരുന്നു. കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന അശ്വിന് തലശേരിയിൽ വലിയ സൗഹൃദ വലയമാണുണ്ടായിരുന്നത്. സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അശ്വിൻ സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ അപകട മരണം തലശേരി കായിക ലോകത്തിന് തീരാ സങ്കടമായിമാറി.…
Read Moreജനകീയ ഡോക്ടർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ! ഡോ. പദ്മനാഭന്റെ മരണം ഉൾക്കൊള്ളാനാവത്ത അവസ്ഥയില്‍ വെങ്ങര ഗ്രാമം
പഴയങ്ങാടി: വെങ്ങരയുടെ മുഖമായ ജനകീയ ഡോക്ടർ പദ്മനാഭന് നാടിന്റെ യാത്രാമൊഴി. ഹോമിയോപ്പതി ചികിത്സ ജനകീയ വത്കരിച്ച ഡോക്ടറായ പദ്മനാഭന്റെ മരണം ഉൾക്കൊള്ളാനാവത്ത അവസ്ഥയിലാണ് വെങ്ങര ഗ്രാമം. മെഡിസിന് അതിന്റേതായ പ്രാധാന്യത്തോടെപ്പം മെഡിറ്റേഷന്‍ പ്രാധാന്യം നൽകിയുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സാ രീതി. 1958ൽ വെങ്ങരയിലെ സാധാരണ കുടുബത്തിൽ പുതിയപുരയിൽ കുഞ്ഞിരാമൻ- ചെറിയാൽ ജനകി ദന്പതികളുടെ മൂന്നാമത്തെ മകനായിട്ടായിരുന്നു ജനനം. സാമ്പത്തിക പരാധീ നതയിൽ നിന്നും സർക്കാർ സ്കൂളുകളിൽ പഠനം. തുടർന്ന് ഉന്നത മാർക്കുകളോടെ പയ്യന്നൂർ കോളജിൽ ബിരുദത്തിന് ശേഷം എറണാകുളം പാടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ മെഡിസിൻ പഠനം പൂർത്തീകരിച്ചു. കുറ്റ്യാടി ഹോമിയോ ഗവ. ആശുപത്രി, മൊകേരി ഹോമിയോ ആശുപത്രി, മാണിയാട്ട് ഹോമിയോ ആശുപത്രി, കണ്ണപുരം, കണ്ണൂർ ഹോമിയോ ഗവ. ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം അഴീക്കോട് ഹോമിയോ ആശുപത്രിയിൽ നിന്ന് ചീഫ് മെഡിക്കൽ ഓഫിസറായി 2013 ലാണ് വിരമിച്ചത്.…
Read More