മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് ഒരു രാത്രി മുഴുവന്‍ തെരുവുനായയ്ക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയതിനുശേഷം രക്ഷപ്പെട്ട പുത്തൂര്‍ കടബയിലെ പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. കടബ താലൂക്കിലെ റെഞ്ചിലാടി ഗ്രാമത്തില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് വനപാലകര്‍ പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കിയത്. ഇതോടെ പ്രദേശത്ത് ഒരാഴ്ചയിലധികം നീണ്ട പുലിഭീതിക്ക് ഏറെക്കുറെ വിരാമമായി. ഇന്നലെ പുലര്‍ച്ചെ റെഞ്ചിലാടിയിലെ കവുങ്ങിന്തോട്ടത്തില് മോട്ടോര്‍ പമ്പ് ശരിയാക്കുകയായിരുന്ന ശേഖര്‍ കാമത്തിനും ഭാര്യ സൗമ്യയ്ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരുവരും കടബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഇതോടെയാണ് പുലി റെഞ്ചിലാടിയില്‍ ഉണ്ടെന്നറിഞ്ഞ് വനംവകുപ്പ് സംഘം ഇവിടെ കേന്ദ്രീകരിച്ചത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് പുലിയെ കണ്ടെത്തി വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ മയക്കുവെടി വച്ചത്. മരത്തിനു മുകളില്‍ മയങ്ങിവീണ പുലിയെ വനംവകുപ്പ് ജീവനക്കാര്‍ വലയിട്ടു പിടിച്ച് കൂട്ടിലാക്കി. നാല് വയസ് പ്രായമുള്ള ആണ്‍പുലിയാണ് ഇതെന്ന് വനപാലകര്‍ പറഞ്ഞു. ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷം…
Read MoreCategory: Kannur
അങ്കമാലിയിൽ പൊലിഞ്ഞ ബാറ്റ്മിന്റൻ താരം അശ്വിൻ പോളിൾ തലശേരിയുടെ പ്രിയ കൂട്ടുകാരൻ …
തലശേരി: തലശേരിയിലെ കളിക്കളത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ച വച്ച അങ്കമാലി സ്വദേശിയായ യുവ ദേശീയ ബാറ്റ്മിന്റൻ താരത്തിന്റെ അകാല വേർപാടിൽ മനംനൊന്ത് തലശേരിയിലെ കായിക ലോകം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അങ്കമാലി ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ അശ്വിൻ പോളിനെ (25) യാണ് തലശേരിയിലെ ബാറ്റ്മിന്റൻ പ്രേമികൾ അനുസ്മരിച്ചത്. എറണാകുളത്ത് നികുതി വകുപ്പ് ഉദ്യാഗസ്ഥനും മികച്ച ബൈക്ക് റൈഡററും ബോഡി ബിൽഡറും കൂടിയായ അശ്വിൻ പോൾ തലശേരി വീനസ് കോർണറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായി പറന്നെത്തുമായിരുന്നു. കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന അശ്വിന് തലശേരിയിൽ വലിയ സൗഹൃദ വലയമാണുണ്ടായിരുന്നത്. സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അശ്വിൻ സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ അപകട മരണം തലശേരി കായിക ലോകത്തിന് തീരാ…
Read Moreറേഷൻ കടകളിൽ ഇ-പോസ് മെഷീൻ പണിമുടക്കുന്നത് പതിവാകുന്നു; റേഷന്വാങ്ങാനായി എത്തുന്നവര്‍ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥ
പയ്യന്നൂര്‍: റേഷന്‍ വിതരണം സുതാര്യവും സുഗമവുമാക്കുന്നതിനായി സ്ഥാപിച്ച ഇപോസ് മെഷീനുകകളുടെ തകരാറ് പതിവാകുന്നു. ഇതോടെ റേഷന്വാങ്ങാനായി എത്തുന്നവര്‍ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകുന്ന അവസ്ഥയാണ് പലയിടത്തും. ഇപോസ് മെഷീനുകള്‍ തകരാറായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസം സംസ്ഥാനത്താകെ റേഷന്‍ വിതരണം തടസപ്പെട്ടു. വിരലടയാളം തിരിച്ചറിയുന്നതിനുള്ള ആധാര്‍ സര്‍വറിലെ ബയോ മെട്രിക് സംവിധാനത്തിലുണ്ടായ തകരാറായിരുന്നു ഇതിന് കാരണം. കഴിഞ്ഞ മാസത്തില്‍ മൂന്നുദിവസങ്ങളില്‍ ഇതേപ്രശ്നം വില്ലനായി മാറിയിരുന്നു. റേഷന്‍ വിതരണത്തിനുള്ള ദിവസങ്ങള്‍ നീട്ടിനല്‍കിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്. മാസാവസാന ദിവസങ്ങളിലും റേഷന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുന്ന അവസരങ്ങളിലുമാണ് ഇപോസ് മെഷീനുകള്‍ പണിമുടക്കുന്നത്. ഇത് പലപ്പോഴും ഉപഭോക്താക്കളും റേഷന്‍കട നടത്തിപ്പുകാരുമായുള്ള വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. 2018 എപ്രിലിലാണ് റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്കി ഇപോസ് മെഷീനുകള്‍ നിലവില്‍ വന്നത്. ഇതിന് ശേഷം കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ റേഷന്‍ കടയിലെത്തി ബയോ മെട്രിക്…
Read Moreജീവനക്കാർക്ക് കോവിഡ് ; ജില്ലാ ട്രഷറി പ്രവർത്തനം സ്തംഭിച്ചേക്കും; മറ്റ് ഓഫീസ് ജീവനക്കാരും ആശങ്കയിൽ
കണ്ണൂർ: ജില്ലാ ട്രഷറിയിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു ജീവനക്കാർ ക്വാറന്റൈനിൽ കൂടി പോകേണ്ടി വരുന്നതാടെ ജില്ലാ ട്രഷറി പ്രവർത്തനം സ്തംഭിച്ചേക്കും. ട്രഷറിയിൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും പലരും സഹകരിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പലരും നിലവിൽ അവധിയിലാണ്. ഇക്കാരണത്താൽ തന്നെ നിലവിൽ മറ്റു ജീവനക്കാർ അമിത ജോലി ഭാരം നേരിടുന്നുണ്ട്. കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ നിലവിലുള്ള ജീവനക്കാരെ ആഴ്ചയിൽ മൂന്നു ദിവസം ഓഫീസിലെത്തി ജോലി ചെയ്യുന്ന രീതിയിൽ പുനഃക്രമീകരിച്ചിരിക്കുയാണ്. മറ്റു ട്രഷറികളിൽ നിന്നും ജില്ലാ ട്രഷറിയിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കുക എന്നത് എളുപ്പമല്ല. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ദൈനംദിന കാര്യങ്ങൾ പോലും സ്തംഭിക്കും. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ഓഫീസ് ജീവനക്കാരും ആശങ്കയിലാണ്.
Read Moreമാണി സി കാപ്പൻ വ്യക്തി മാത്രം; മുന്നണിയിൽ പ്രധാന്യം ഘടകകക്ഷികളായ പാർട്ടിക്കെന്ന് എ. വിജയരാഘവൻ
കണ്ണൂർ: മാണി സി. കാപ്പൻ വ്യക്തി മാത്രമാണെന്നും ഘടകകക്ഷികളായ പാർട്ടികൾക്കാണ് മുന്നണിയിൽ പ്രധാന്യമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെക്കുറിച്ചുള്ള ചോദ്യത്തോട് നേരത്തെ പ്രകടിപ്പിച്ച നിലപാടുകളിൽ അൽപം മയപ്പെടുത്തിയായിരുന്നു മറുപടി നൽകിയത്. ലീഗിനെതിരെയുള്ള വിമർശനം പ്രശ്നാധിഷ്ഠിതമാണ്. രാവിലെ ഉറങ്ങിയെഴുന്നേറ്റയുടൻ ലീഗിനെ വെറുതെ കുറ്റം പറയുന്ന രീതിയില്ല. മുസ്ലിം ലീഗ് പലപ്പോഴും മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ള ലാഭത്തിനും വേണ്ടി ഉപയോഗിക്കുന്നതിനെയാണ് താൻ വിമർശിച്ചതെന്നായിരുന്നുമായിരുന്നു മറുപടി. വിദ്വേഷ പ്രചാരണയാത്രയാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അപവാദ ഘോഷയാത്രയാണിത്. ദുഷ്പ്രചാരണങ്ങളുടെ ഈ യാത്രയെ പ്രതിലോമയാത്രയായാണ് ചരിത്രം രേഖപ്പെടുത്തുക. എന്നാൽ എൽഡിഎഫ് നടത്തുന്ന വികസനമുന്നേറ്റ ജാഥ സർക്കാരിന്റെ നന്മകൾ വിനിമയം ചെയ്യുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ-വർഗീയ നിലപാടുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യും. വികസന മുന്നേറ്റ യാത്ര സ്നേഹ സാഹോദര്യങ്ങൾ വളർത്തുന്നതായിരിക്കും. ജാഥയിലൂടെ എൽഡിഎഫിന്റെ…
Read Moreവികസന മുന്നേറ്റ ജാഥയല്ല, വര്‍ഗീയ മുന്നേറ്റ ജാഥ, നയിക്കുന്നത് വർഗീയ രാഘവൻ’; എൽഡിഎഫ് ജാഥയെ പരിഹസിച്ച് ഷാഫി പറമ്പിൽ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വിജയരാഘവന് നയിക്കുന്നത് വികസന മുന്നേറ്റ ജാഥയല്ല, വര്‍ഗീയ മുന്നേറ്റ ജാഥയാണെന്ന് ഷാഫി പറഞ്ഞു. ജാഥ നയിക്കുന്നത് വര്‍ഗീയ രാഘവനാണ്. വിജയരാഘവന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ശമ്പളം പകുതിയായി കുറച്ചെന്നും ഷാഫി കുറ്റപ്പെടുത്തി. വിജയരാഘവന് നയിക്കുന്ന എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ ശനിയാഴ്ച കാസര്‍ഗോട്ടു നിന്നുമാണ് ആരംഭിക്കുന്നത്. ജാഥ മുഖ്യമന്ത്രി പിണറായി വിജയന് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും.
Read Moreധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് സ്ത്രീകളുടെ സമുദ്ധാരണത്തിനായി സ്ത്രീകൾ തന്നെ രംഗത്തിറങ്ങണം
കടവത്തൂർ: സ്ത്രീ ശാക്തീകരണത്തിന് വനിതകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശമീമ ഇസ്ലാഹിയ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് സ്ത്രീകളുടെ സമുദ്ധാരണത്തിനായി സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്നും അവർ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എംജിഎം കടവത്തൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശമീമ ഇസ്ലാഹിയ. തൃപ്പങ്ങട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ കെ.എം.മൊയ്തു സമ്മാനിച്ചു. വാർഡ് മെമ്പർ ഹാജറ യൂസഫ്, കിഴക്കേടത്ത് അബൂബക്കർ, എൻ.കെ.അഹ്മദ് മദനി, സി.എച്ച്.ഇസ്മായിൽ ഫാറൂഖി, കെ.കെ.അബ്ദുള്ള, കളത്തിൽ അബ്ദുള്ള, എ.സി.മുനീറ, കെ.കെ.ഖദീജ എന്നിവർ പ്രസംഗിച്ചു.
Read Moreഅനധികൃത പാർക്കിംഗിൽ കുരുങ്ങി തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ; ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് പോകണമെങ്കിൽ വാഹനം തള്ളേണ്ട അവസ്ഥ
തളിപ്പറമ്പ്: തളിപ്പറന്പ് മിനി സിവിൽ സ്റ്റേഷനാണ് ചിത്രത്തിൽ കാണുന്നത്. വാഹനങ്ങളുടെ പാർക്കിംഗ് കാരണം വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് പല ഓഫീസുകളിലും എത്താൻ ബുദ്ധിമുട്ടാണ്.കാരണം, ഈ വാഹനങ്ങൾ ഇവിടെയെത്തുന്നവർക്ക് തടസം സൃഷ്ടിക്കുകയാണ്. താലൂക്ക് ഓഫീസ്, എക്സൈസ് ഓഫീസ്, ആര്‍ടിഒ ഓഫീസ് തുടങ്ങി അനേകം ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മാത്രമല്ല പൊതുജനങ്ങളുടെ കൂടെ വാഹനം ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. താലൂക്ക് ഓഫീസിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും വരുന്ന പൊതുജനങ്ങളുടെ വാഹനം പാര്‍ക്കു ചെയ്യാന്‍ അനുവദനീയമാണെങ്കിലും നഗരത്തിലേക്ക് ഷോപ്പിംഗിനും മറ്റും വരുന്നവരുടെ വാഹനവും ഇവിടെ പാര്‍ക്ക് ചെയ്യുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആര്‍ടിഒ, എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടുത്തെ അനധികൃത വാഹനപാര്‍ക്കിംഗ് മൂലം അസൗകര്യം ഉണ്ടാകുന്നത്. അത്യാവശ്യമായി പുറത്ത് പരിശോധനയ്ക്ക് പോകണമെങ്കില്‍ മറ്റുള്ളവരുടെ വാഹനങ്ങള്‍ ഓരോന്നായി മാറ്റിയിട്ട് വേണം തങ്ങളുടെ…
Read Moreമൂന്ന് പേർ കുത്തി വെച്ചു, രണ്ട് പേർക്ക് ബോധം പോയി,ഒരാൾ മരിച്ചു ” ; അമിത ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പുറത്തു വരുന്ന ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻതലശേരി: “നാല് യുവാക്കൾ ചേർന്ന് മാരകമായ ലഹരി സംഘടിപ്പിച്ചു. മൂന്നുപേർ ചേർന്ന് ലഹരി സിറിഞ്ച് ഉപയോഗിച്ച് ദേഹത്ത് കുത്തി വെച്ചു. രണ്ട് പേരുടെ ബോധം നഷ്ടപ്പെട്ടു. ഒരാൾ മരിച്ചു. ഇതാണ് സത്യം…. ഒപ്പമിരുന്ന് മരുന്ന് കുത്തിയവന്റെ വാക്കുകളാണിത്… തെളിവ് എന്റെ കൈയിലുണ്ട് ’… തലശേരിയിൽ അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന തെളിവുകൾ അടങ്ങിയ ശബ്ദ സന്ദേശത്തിലെ വാക്കുകളാണിത്. ഈ ശബ്ദ സന്ദേശം അതീവ രഹസ്യമായി രാഷ്ട്ര ദീപികയ്ക്ക് ലഭിച്ചു. ഗോപാലപേട്ട പാലോളിവളപ്പില് പുതിയപുരയില്‍ ഫര്ബൂലിനെ (22) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണായകമായ തെളിവുകൾ പുറത്ത് വന്നിട്ടുള്ളത്. മാരകമായ ലഹരി വാങ്ങാൻ പോയ നാലുപേരുടേയും ലഹരി വസ്തു നൽകിയ മുഴപ്പിലങ്ങാട് സ്വദേശിയുടേയും പേരുകൾ വ്യക്തമായി പറയുന്ന മൂന്ന് മിനിറ്റ് നാൽപത്തിരണ്ട് സെക്കൻഡ് വരുന്ന ശബ്ദ സന്ദേശമാണ് രാഷ്ട്രദീപികയ്ക്ക് ലഭിച്ചിട്ടുള്ളത്. രഹസ്യ…
Read Moreകേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ; അനധികൃതസ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെ.എം. ഷാജി
കണ്ണൂർ: കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.എം. ഷാജി എംഎൽഎ. ഇങ്ങനെ വൈരം കാണിക്കുന്നയൊരാൾ രാഷ്ട്രീയത്തിൽ വേറെയില്ല. മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷാജി ഇക്കാര്യം വെളിപ്പെടുത്തിയത്. അനധികൃതസ്വത്ത് സന്പാദനക്കേസ് രാഷ്ട്രീയപ്രേരിതമാണ്. ഇഞ്ചിക്കൃഷി ചെയ്തുതന്നെയാണ് പണം സന്പാദിച്ചത്. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായവ്യത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള എതിർപ്പുകൾ നേരിട്ട് പറയാറുണ്ട്. പാർട്ടിക്കകത്ത് റിബലാണെന്ന വിമർശനം തനിക്കൊരു അലങ്കാരമാണ്. തന്നെപ്പോലെ എതിർപ്പുയർത്താൻ സിപിഎമ്മിലെ യുവനേതാവിന് പറ്റുമോയെന്നും കെ.എം. ഷാജി ചോദിച്ചു.
Read More