പയ്യന്നൂര്‍: പയ്യന്നൂര്‍-അന്നൂര്‍-വെള്ളൂര്‍ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ റീത്ത് വെച്ച് പ്രതിഷേധം. റോഡിന്റെ അകാല നിര്യാണത്തില്‍ അനുശോചനമെന്നെഴുതിയ ബാനര്‍ കെട്ടി റീത്ത് വെച്ചുകൊണ്ടാണ്പ്രതിഷേധം. ഇന്നലെ രാവിലെയാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാനുള്ള പ്രതിഷേധം അരങ്ങേറിയത്.നഗരസഭയിലൂടെ കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂര്‍ -അന്നൂര്‍ -വെള്ളൂരിലൂടെയുള്ള നാട്ടുകാരുടെ ദുരിതയാത്ര മാസങ്ങളായി തുടരുന്നതാണ്. പയ്യന്നൂരില്‍ നിന്ന് അന്നൂര്‍ , കാറമേല്‍ വഴി വെള്ളൂര്‍ ദേശീയപാത വരെയുള്ള റോഡ് നവീകരണത്തിന് 2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പണി തുടങ്ങിയത്. എട്ടു കോടി രൂപ ചിലവില്‍ ഏഴ് കിലോമീറ്റര്‍ നീളത്തിലും 5.50 മീറ്റര്‍ വീതിയിലുള്ള മെക്കാഡം ടാറിംഗ് പ്രവൃത്തിയാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നിന്ന് അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബ് വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കി. മറുഭാഗം കിളച്ചുമറിച്ചിട്ടനിലയിലായിരുന്നതിനാല് പിന്നീടുള്ള പകുതി ടാര്‍ ചെയ്ത ഭാഗത്തു കൂടിയാണ്…
Read MoreCategory: Kannur
മയ്യിലിൽ മോഷണം വർധിക്കുന്നു; പട്ടാപകലും കവർച്ച പതിവായതോടെ ജനം ഭീതിയിൽ; ഇരുട്ടിൽ തപ്പി പോലീസ്
മയ്യിൽ: മയ്യിൽ മേഖലയിൽ പട്ടാപ്പകൽ പോലും കവർച്ച പതിവായതോടെ ജനം ഭീതിയിൽ. പോലീസ് സ്റ്റേഷന് മീറ്ററുകൾ മാത്രം അകലെ മോഷണം നടന്നിട്ടും പ്രതികളെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കവർച്ചകളാണ് മയ്യിലിൽ നടന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ മയ്യിൽ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന മയ്യിലെ വ്യാപാരിയുടെ സ്കൂട്ടറാണ് മോഷണം പോയത്. മയ്യിൽ ടൗണിലെ ‘മണിതാലി’ തിരൂർ പൊന്ന് കടയുടമ എടയന്നൂർ അടിച്ചേരിപറമ്പിലെ സി.എം. റാഷിദിന്റെ കെഎൽ 13 എബി 9549 ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. രാവിലെ 11 നും 11. 5 നും ഇടയിലാണ് സ്കൂട്ടർ കവർന്നത്. കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം സമീപത്തെ ചായക്കടയിൽ പോയി തിരിച്ചെത്തുമ്പോഴേക്കും സ്കൂട്ടർ കവരുകയായിരുന്നു. കടയിലേക്കുള്ള 6000 ഓളം രൂപയുടെ സാധനങ്ങളും സ്കൂട്ടറിലുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ്…
Read Moreകൂത്തുപറമ്പിൽ കെ.കെ.ശൈലജയോട് തോറ്റ എതിരാളി ഇപ്പോൾ സഹയാത്രികൻ; മുൻ രാഷ്ട്രീയ എതിരാളിയായ കെ പി മോഹനന് വേണ്ടി വോട്ട് ചോദിച്ച് സിപിഎം
കണ്ണൂർ: കഴിഞ്ഞ തവണത്തെ രാഷ്ട്രീയ എതിരാളിയുടെ വിജയത്തിനായി ഇത്തവണ കൂത്തുപറന്പിൽ സിപിഎം രംഗത്തിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന കെ.പി. മോഹനന്റെ പാർട്ടി എൽജെഡി. ഇപ്പോൾ ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് മുൻ രാഷ്ട്രീയ എതിരാളിക്കായി സിപിഎം തന്നെ രംഗത്തിറങ്ങുന്നത്. പാനൂർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പരേതനായ മുൻമന്ത്രി പി.ആർ. കുറുപ്പും മകൻ കെ.പി. മോഹനനും ഏറെക്കാലം ഇടത് പക്ഷത്തോടൊപ്പം തന്നെയായിരുന്നു. എന്നാൽ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെ.പി. മോഹനന്റെ പാർട്ടിയായിരുന്ന ജനതാദൾ-യു യുഡിഎഫിലേക്ക് കൂടുമാറി. ഇതിനു പിന്നാലെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളത്തെ അന്പരപ്പിച്ചുചരിത്രത്തിലാദ്യമായി കൂത്തുപറന്പ് വലതുപക്ഷത്തേക്ക് ചാഞ്ഞു. മോഹനൻ മന്ത്രിയുമായി. എൽഡിഎഫ് ഘടകകക്ഷി പോലുമല്ലാത്ത ഐഎൻഎലിന്റെ എസ്.എ. പുതിയവളപ്പിലായിരുന്നു കെ.പി. മോഹനന്റെ എതിർസ്ഥാനാർഥി. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ സിപിഎം ശൈലജയെ ഇറക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. കെ.കെ.ശൈലജ മന്ത്രിയുമായി. 12,291…
Read Moreആശങ്കകളുടെ നടുക്കടലിലായിരുന്ന ചന്ദ്രന് ഭാഗ്യദേവതയുടെ കടാക്ഷം; കടങ്ങള്‍ തീര്‍ത്ത് മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യത്തോടെ ഒരു വീടുവേണം
പയ്യന്നൂര്‍: വിധിയുടെ വിളയാട്ടത്തില്‍ പകച്ചു നിൽക്കുകയായിരുന്ന ചന്ദ്രന് ആശ്വാസം പകർന്ന് ഭാഗ്യദേവതയുടെ കടാക്ഷം.പയ്യന്നൂര്‍ കേളോത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപം താമസിക്കുന്ന എരമംഗലം ചന്ദ്രനെയാണ് സംസ്ഥാന ലോട്ടറി പ്രതീക്ഷയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പിന്നിട്ട ജീവിതതാളുകള്‍ മറിച്ചുനോക്കുമ്പോള്‍ ചന്ദ്രന് ആശ്ചര്യമാണ്. ഇതിനെയെല്ലാം താനെങ്ങിനെയാണ് തരണം ചെയ്തതെന്ന അത്ഭുതവും. കാരണം പിന്നിട്ട നാളുകള്‍ ചന്ദ്രന്റെ ജീവിതം കശക്കിയെറിഞ്ഞ വിധിയുടെ വിളയാട്ടമായിരുന്നു. ചികിത്സകള്ക്കൊടുവിലുള്ള അച്ഛന്റേയും അമ്മയുടേയും വേര്‍പാട്. പിന്നീട് ആശ്രയമായിരുന്ന ഭാര്യാമാതാവും. പിന്നാലെ ഹൃദയസംബന്ധമായ അസുഖത്തിന് അഞ്ചുവര്‍ഷത്തോളം നീണ്ട ചികിത്സക്കൊടുവില്‍ ഭാര്യ തമ്പായിയും വിടപറഞ്ഞു. ഇതിനിടയിലാണ് അനുജന്റെ കിണറ്റില്‍ വീണുള്ള മരണം. കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്തുവരവേ പിടികൂടിയ നടുവേദന ചന്ദ്രനെ തൊഴിലില്നിന്നകറ്റിയിട്ട് നാളുകളേറെയായി. പിന്നീട് പന്തല്‍ നിര്‍മാണ ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുവന്ന കൊറോണ വ്യാപനത്തില്‍ പന്തല്‍പണിയും ഇല്ലാതായി. ഭാര്യയുടെ പേരില്‍ കുടുസുമുറിയുള്ള വീട്ടില്‍ പയ്യന്നൂര്‍ കോളജിലെ ബിഎ…
Read Moreഓരോ 10,000 വര്‍ഷങ്ങളിലും കാലവര്‍ഷം ശക്തിപ്പെടുന്നു; ചരിത്രാതീതകാലത്തെ മണ്‍സൂണിലെ വ്യതിയാനങ്ങള്‍ പഠിക്കാൻ ആൻഡമാന്‍ കടലിലെ ചെളിമണ്ണ്
കാസർഗോഡ്: ഓരോ 10,000 വര്‍ഷങ്ങളിലും കാലവര്‍ഷം ശക്തിപ്പെടുന്നുവെന്ന് കേന്ദ്രസർവകലാശാലയിലെ ജിയോളജി വകുപ്പിന്റെ പഠനം. അതേസമയം 7,000 മുതല്‍ 5,000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ വളരെയേറെ ശക്തമായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ 55,000 വര്‍ഷങ്ങൾക്കിടയിൽ മൺസൂണിന്റെ സ്വഭാവത്തിലുണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് കേന്ദ്രസര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. എ.വി. സിജിന്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ആൻഡമാന്‍ കടലിലെ ചെളിമണ്ണില്നിന്നു സംഭരിച്ച മൈക്രോഫോസിലുകളുടെ പരിശോധനയിലൂടെയാണ് ചരിത്രാതീതകാലത്തെ മണ്‍സൂണിലെ വ്യതിയാനങ്ങള്‍ പഠിച്ചത്.
Read Moreപഴയ എബിവിപിക്കാരൻ, കൃത്യമായ നിലപാടില്ലാത്ത നടൻ; ട്വന്റി- 20ക്ക് പരസ്യ പിന്തുണ നൽകിയ ശ്രീനിവാസനെ പരിഹസിച്ച് പി. ജയരാജൻ
കണ്ണൂർ: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി. ജയരാജൻ. ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് അദ്ദേഹമെന്നും ജയരാജൻ പരിഹസിച്ചു. പഠനകാലത്ത് എബിവിപി പ്രവർത്തകനായിരുന്നു ശ്രീനിവാസൻ. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ട്വന്റി- ട്വന്റിക്ക് പരസ്യ പിന്തുണയുമായി ശ്രീനിവാസൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ജയരാജന്റെ മറുപടി. ട്വന്റി- ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭിപ്പിച്ച് വിധേയമാക്കുന്നതാണ് അവരുടെ രീതിയെന്നും ജയരാജൻ പറഞ്ഞു.
Read Moreമാസ്ക് കുറഞ്ഞ വിലയിൽ! മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷം തട്ടിയെടുത്ത് മുങ്ങി; സംഭവം പയ്യന്നൂരില്‍…
പയ്യന്നൂർ: മാസ്ക് കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആൾ അറസ്റ്റിൽ. കവ്വായിയിലെ എ.പി.മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 50,000 മാസ്ക് നൽകാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നു. പണം വാങ്ങിയ ശേഷം മാസ്കുകൾ വിതരണം ചെയതില്ല. കൂടാതെ ഇയാൾ ഇവിടെ നിന്നും താസവും മാറ്റി. ഇതേ തുടർന്നാണ് വ്യാപാരി പോലീസിൽ പരാതി നൽകിയിരുന്നത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാൻ, ഡൽഹി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് മാങ്ങാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാസ്പദമായ…
Read Moreആരാകും ബഡാ ദോസ്ത്..? കൂത്തുപറമ്പിൽ ഏറ്റുമുട്ടുന്നത് ഉറ്റസുഹൃത്തുക്കളായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും
തലശേരി/കൂത്തുപറന്പ്: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥിനിർണയ ചർച്ച പൂർത്തിയായി. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മൽസരിക്കുമെന്ന് ഉറപ്പായി. പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ദീപിക നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പാണക്കാട് നടന്ന യോഗത്തിലാണ് പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായത്. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ചവരും ഇണപിരിയാത്ത സുഹൃത്തുക്കളുമായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലുള്ള മൽസരം കൗതുകത്തോടെയാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ നോക്കിക്കാണുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ കെ.പി. മോഹനന്റെ വിജയത്തിനുവേണ്ടി അണിയറയിൽ ചുക്കാൻ പിടിച്ചിട്ടുള്ള പൊട്ടക്കണ്ടി അബ്ദുള്ളതന്നെ മോഹനനെ നേരിടാനെത്തുന്നത് യാദൃശ്ചികം. ജില്ലയിൽ ഏറ്റവും ശ്രദ്ധയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതോടെ കൂത്തുപറമ്പ് മാറി. ആദ്യം മുതൽത്തന്നെ പൊട്ടക്കണ്ടി അബ്ദുള്ളയുടെ പേര് ഉയർന്നിരുന്നുവെങ്കിലും താൻ മത്സരരംഗത്തേക്കില്ലെന്ന്…
Read Moreമുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു; നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി
വീരാജ്പേട്ട: മുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടക് ജില്ലയിലെ ബെല്ലാരു ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സി.കെ.സുബ്ബയ്യ എന്നയാളുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ മുത്തച്ഛൻ കെഞ്ചയ്ക്കൊപ്പം എത്തിയ രാമസ്വാമിയാണു മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കെഞ്ചയെ(55) മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് കടുവയെ പിടികൂടാനായി തെരച്ചിൽ നടത്തിയിരുന്ന വനപാലകസംഘം വിവരമറിഞ്ഞ് ബെല്ലാരുവിലെത്തി കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുകയും പരിക്കേറ്റ കെഞ്ചയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു പൊന്നമ്പോട്ട്-കുട്ട റോഡ് നാട്ടുകാർ ഉപരോധിച്ചു. കടുവകളെ കണ്ടാലുടൻ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ 14 ദിവസത്തിനിടെ നാലാമത്തെയാളാണ് കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി. നാഗർഹൊള കടുവാസങ്കേതത്തിൽനിന്നു ജനവാസകേന്ദ്രത്തിലെത്തിയ കടുവയാണ് ജനത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് ജില്ലയിലെ ടി.ഷെട്ടിഗേരി ഗ്രാമത്തിൽ അറുപതുകാരനായ എസ്റ്റേറ്റ് തൊഴിലാളി ചെന്നിയും കുംതൂരു…
Read Moreപാർട്ടിക്ക് നിരക്കാത്ത പ്രചാരണം ! പിജെ ആർമിയുമായി യാതൊരു ബന്ധവുമില്ല: പി. ജയരാജൻ
കണ്ണൂർ: തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആർമി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജൻ. പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് . തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായപ്രകടനങ്ങൾ നടന്നുവരുന്നതായി മനസിലാക്കുന്നു. ഒരു പാർട്ടിപ്രവർത്തകൻ എന്ന നിലയ്ക്ക് ഏതു ചുമതല നൽകണം എന്നതു പാർട്ടിയാണ് തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനയ്ക്കു വെളിയിലുള്ള ആർക്കും സാധ്യമാകുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ…
Read More