തലശേരി: തലശേരി സബ് കളക്ടർ അനുകുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ അനധികൃതമായി കല്ല് കയറ്റി പോകുകയായിരുന്ന പത്തൊമ്പത് ലോറികൾ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് 10 വരെ നീണ്ടു നിന്നു. ദേശീയ പാതയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സബ് കളക്ടർ നേരിട്ടാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സബ് കളക്ടറുടെ മിന്നൽ നീക്കത്തിൽ അർദ്ധ രാത്രി മുതൽ ക്വാറികളിൽ നിന്നും ചെങ്കല്ലുകൾ കല്ലുകൾ കയറ്റി പുലർച്ചെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന ലോറികൾ വലയിലാക്കുകയായിരുന്നു. സബ് കളക്ടർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് ദിലീപ് കിനാത്തി, സീനിയർ ക്ലർക്കുമാരായ റിയേഷ് കുമാർ, സുജികുമാർ, ജിജു, ജൂനിയർ ക്ലർക്കുമാരായ സഞ്ജീവ് ശങ്കർ, രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അപ്രതീക്ഷിതമായി ദേശീയ പാതയിൽ സബ് കളക്ടർ തന്റെ ഓഫീസിലെ ഉദ്യാഗസ്ഥരങ്ങിയ പ്രത്യാക ടീമിനെ സജ്ജമാക്കിയാണ് പരിശോധനക്കെത്തിയത്. സാധാരണ…
Read MoreCategory: Kannur
ശല്യം സഹിക്കാൻ വയ്യാ..! മദ്യപാനിയായ ഭർത്താവിനു നേരെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം; ഭാര്യക്കെതിരേ കേസ്
കണ്ണൂർ: മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം. പൊള്ളലേറ്റ ഭർത്താവിനെ ഒടുവിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കൊറ്റാളിയിലാണ് സംഭവം. മദ്യപിച്ചെത്തുന്ന ഭർത്താവ് ഭാര്യയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരേ കുടുംബക്കോടതിയിലടക്കം ഭാര്യ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ശല്യം തുടങ്ങിയപ്പോൾ സഹിക്കാൻ വയ്യാതെ ഭാര്യ ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു. ഭർത്താവിന്റെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചു. ഭാര്യക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreകണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ പോലീസ് ഓടിച്ച് പിടികൂടി; സംഭവം പുലര്‍ച്ചെ 6.30 ന്
കോഴിക്കോട്: കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോടെത്തിയ തലശേരി സ്വദേശിയായ യുവാവ് പിടിയില്‍. ചാലില്‍ , മട്ടാമ്പ്രംപള്ളി മക്കീന്റെ പുരയില്‍ എം.പി.മുസ്താഖ് (21) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം. നഗരം വില്ലേജ് ഓഫീസിന് സമീപത്ത് ബൈക്കിലിരിക്കുകയായിരുന്നു മുസ്താഖ്. ഇതുവഴി എത്തിയ പോലീസിന്റെ ജീപ്പ് കണ്ട് മുസ്താഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് മുസ്താഖിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് തന്റെതല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ടൗണ്‍ പോലീസ് മുസ്താഖിനെ സ്റ്റേഷനിലെത്തിച്ചു. അതിനിടെ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മുസ്താഖ് ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് മുസ്താഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 29 ന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട…
Read Moreകണ്ണൂരിൽ ലീഗിൽ പൊട്ടിത്തെറി; നേതൃമാറ്റത്തിന് സാധ്യത; ജില്ലാ നേതാക്കൾക്കെതിരേ സംസ്ഥാന കമ്മിറ്റിക്ക് പരാതി
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ലീഗിലെ പൊട്ടിത്തെറി ജില്ലാ നേതൃമാറ്റത്തിലേക്ക് വരെ നീങ്ങിയേക്കും. ജില്ലാ നേതൃത്വത്തിലെ ചിലർ ചർച്ചകൾ പോലും നടത്താതെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിയെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനുള്ള നീക്കത്തിലാണ് ജില്ലാ ഭാരവാഹികളിൽ ചിലർ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ജില്ലാ നേതൃത്വത്തിന്റെ ചില നിലപാടുകൾക്കെതിരേ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർകകും അമർഷമുണ്ടായിരുന്നു. കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഇത് പൊട്ടിത്തെറിയിലെത്തിയത്. താണ ഡിവിഷനില്‍ നിന്ന് ജയിച്ച കെ. ഷബീനയുടെയും തായത്തെരുവിൽ നിന്നു ജയിച്ച ഷമീമ ഇസ്ലാഹിയയുടെ പേരുകളുമായിരുന്നു ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ആരാകണം ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെന്നത് നിശ്ചയിക്കാൻ ഞായറാഴ്ച ലീഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കോർപറേഷൻ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ ജില്ലാ…
Read Moreഈ നഗരത്തിന് ഇതെന്തുപറ്റി ? തെരുവ് വിളക്കുകളില്ല, തളിപ്പറന്പ് മാർക്കറ്റിൽ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും വിലസുന്നു
തളിപ്പറമ്പ്: തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇരുട്ടിന്റെ മറവിൽ തളിപ്പറന്പ് മാർക്കറ്റ് പരിസരം രാത്രികാലങ്ങളിൽ തളിപ്പറന്പ് മാർക്കറ്റ് മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നു. മാർക്കറ്റിൽ സന്ധ്യകഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ വെളിച്ചമില്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇരുട്ടിന്റെ മറവിൽ പിടിച്ചുപറിക്കാർ ഉൾപ്പെടെയുള്ളവരെ ഭയന്നാണ് സന്ധ്യയ്ക്ക് ശേഷം ആളുകൾ മാർക്കറ്റിലെത്തുന്നത്. ന്യൂസ്കോര്‍ണര്‍ റോഡിലും മെയിന്‍ റോഡിലും സമാന സാഹചര്യമാണ്.
Read Moreമത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ സൂപ്പര്‍! ഷിംജിത്തിന്റെ കൃഷിയിടത്തിലെ പുളി വെണ്ട കൗതുകമാകുന്നു
മട്ടന്നൂർ: തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്തിന്റെ കൃഷിയിടത്തിലെ അപൂർവ സസ്യമായ പുളിവെണ്ട കൗതുകമാകുന്നു. മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലുമാണ് വടക്കൻ കേരളത്തിൽ അറിയപ്പെടുന്നത്. മത്തിയും മറ്റ് മത്സ്യ കറികളും ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ചുവന്ന കായയും പച്ച നിറത്തിലുള്ള കായയും ഉണ്ടാകുന്ന പുളിവെണ്ടയുണ്ട്. ഇളം പുളിരസം ആസ്വദിച്ച് ഇത് പച്ചയായും കഴിക്കാറുണ്ട്. വിറ്റാമിൻ സി ഇതിൽ നന്നായി അടങ്ങിയിട്ടുണ്ട്. ഇത് അന്യം നിന്നുപോയെങ്കിലും ഷിംജിത്തിന്റെ കൃഷിയിടത്തിൽ പുളിവെണ്ട ധാരാളമുണ്ട്. ഒരു കാലത്ത് നാട്ടിൻ പുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന അപൂർവ സസ്യമാണിത്. അര ഏക്കറോളം സ്ഥലത്താണ് പുളിവെണ്ട പരന്നു കിടക്കുന്നത്. മഞ്ഞൾ കൃഷിക്കിടയിൽ നട്ട പുളിവെണ്ടയുടെ വിത്ത് വീണും നിരവധി തൈകൾ ഉണ്ടാകുന്നുണ്ടെന്നും വിളവെടുപ്പിനായതായും ഷിംജിത്ത് പറയുന്നു.
Read Moreവലിയ വില നൽകേണ്ടി വരും! കോവിഡ് ജാഗ്രതാ പരിശോധനകളില്‍ പിഴയൊടുക്കിയവര്‍ക്ക് ഇരുട്ടടി
പയ്യന്നൂര്‍: കോവിഡ് ജാഗ്രതയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കി തടിയൂരിയവരോട് വീണ്ടും പിഴയൊടുക്കാന്‍ കോടതിയുടെ നോട്ടീസ്. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവർ വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിവര്ക്ക് മുന്നില്‍ നിസഹായരായി കൈമലര്‍ത്തുകയാണ് പോലീസ്. കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാത്തവരും ആവശ്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരുമാണ് ഇപ്പോള്‍ വെട്ടിലായത്. സര്‍ക്കാരിന്റെ അന്നത്തെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയാണ് പലരും തടിയൂരിയത്. കോടതികളില്‍ പിഴയൊടുക്കാമെന്ന് സമ്മതിച്ചവരും ഉണ്ട്. പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയപ്പോള്‍ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കുന്ന നടപടികള്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ എല്ലാ കേസുകളുടേയും ഫയലുകള്‍ കോടതിയിലെത്തി. കോടതിയുടെ തുടര്‍നടപടികളുടെ ഭാഗമായി പിഴയൊടുക്കുന്നതിനുള്ള നോട്ടീസെത്തിയപ്പോള്‍ ആദ്യം പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവരും വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി. മാസ്ക്ക് ധരിക്കാത്തതിന് പോലീസ് സ്റ്റേഷനുകളില്‍ പിഴയടച്ചവരും ഇപ്പോള്‍ ഇതേഗതി വരുമോയെന്ന ആശങ്കയിലാണ്.
Read Moreബാലേട്ടൻ! എല്ലാവരോടും പ്രത്യേക വാത്സല്യമായിരുന്നു ഇദ്ദേഹത്തിന്; മന്പറത്തിന്റെ കെ.വി.കെ ഇനി ഓർമകളിൽ
കൂത്തുപറമ്പ്: മമ്പറം ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന കെ.വി.കെ. എന്നറിയപ്പെട്ട കെ.വി.കെ ബാലൻ ഓർമയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായ ഇദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. എല്ലാവരോടും പ്രത്യേക വാത്സല്യമായിരുന്നു ഇദ്ദേഹത്തിന്. ബാലേട്ടൻ പേരെടുത്തു വിളിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കുകളിൽ തുളുമ്പിയിരുന്ന സ്നേഹം അനുഭവിച്ചറിഞ്ഞവരാണ് പ്രദേശവാസികളിൽ ഓരോരുത്തരും. നാടിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ പങ്കുചേർന്ന ഒരു മനുഷ്യൻ. കുഞ്ഞിന്റെ പേരിടൽ ചടങ്ങായാലും വീടിന്റെ കുറ്റിയടിയായാലും കല്യാണചടങ്ങോ മരണ വീടോ ആയിക്കൊള്ളട്ടെ, നാട്ടിലെ ഓരോ കുടുംബത്തിന്റെയും എല്ലാ സുഖ ദുഃഖ വേളയിലും താങ്ങും തണലുമായി ഇദ്ദേഹം നിലകൊണ്ടു. എല്ലായിടത്തും ആദ്യം എത്തി എല്ലാം കഴിഞ്ഞ് അവസാനം പോകുന്നതായിരുന്നു ശീലം. കല്യാണം കഴിക്കാത്ത ഇദ്ദേഹം ആയിരക്കണക്കിന് വിവാഹങ്ങൾ മംഗളകരമായി നടത്തി. മരിച്ച വീട്ടിൽ കയറിചെല്ലുമ്പോൾ ഏത് സമയത്തായായാലും ഉമ്മറത്തു ഉണ്ടാകുമായിരുന്നു ബാലേട്ടൻ. നിസ്വാർത്ഥമായ പൊതു പ്രവർത്തനം എങ്ങനെയാവണമെന്നതിന് മാതൃകയായിരുന്നു ഇദ്ദേഹം. ബീഡി…
Read Moreയുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസ്! മുഖ്യപ്രതി അറസ്റ്റിൽ; കൊല്ലാനുള്ള കാരണമായി പറയുന്നത് ഇങ്ങനെ…
തലശേരി: ഗോപാൽ പേട്ടയിൽ വച്ച് യുവാവിനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34) നെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി മുഴപ്പിലങ്ങാട് സ്വദേശി ഹിബാലിനെ (21) യാണ് സിഐ കെ.സനൽകുമാർ, എഎസ്ഐ രാജീവൻ വളയം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ കൈക്ക് സാരമായി പരിക്കേറ്റ് ഒമ്പത് തുന്നലുകളുള്ള പ്രതി പ്ലാസ്റ്റിക്ക് സർജറിക്ക് തയാറെടുക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലാക്കുന്നത്. കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ഒളിവിൽ കഴിയവെ വിവിധ ആശുപത്രികളിൽ പ്രതി ചികിത്സ തേടുകയും ചെയ്തിരുന്നു. ഓൺ ലൈൻ സംവിധാനത്തിലൂടെ വില്പന നടത്തുന്ന മൂർച്ചയേറിയ പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് അമിത്തിന്റെ കഴുത്ത് മുറിച്ചതെന്ന് ഹീബാൽ പോലീസിനു മൊഴി നൽകി. ഇയാളുടെ സുഹൃത്ത് പൊന്നു എന്ന ദിൽജിത്താണ് കത്തി…
Read Moreകൊട്ടിയൂരിൽ ബിജെപി- ഡിവൈഎഫ്ഐ സംഘർഷം; 2 പേർക്ക് പരിക്ക്; ഗർഭിണിയെ വീട്ടിൽ കയറി മർദിച്ചെന്ന് പരാതി
കൊട്ടിയൂർ: പാലുകാച്ചിയിൽ ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും സിപിഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), ഡിവൈഎഫ്ഐ പാലുകാച്ചി യൂണിറ്റ് വൈസ് പ്രസിഡന്റ് പുതനപ്ര അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൊടി ഉയർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞെന്നു പറയുന്നു. ഇതേ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗത്തിലേക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചും പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ-സിപിഎം നേതൃത്വം ആരോപിച്ചു. ഇതിനു പിന്നാലെ…
Read More