ഇങ്ങനെയൊക്കെ ചെയ്യാമോ? ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി

മട്ടന്നൂർ: ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി. മട്ടന്നൂർ മാർക്കറ്റ് പരിസരത്ത് നിന്നെടുത്ത മാലിന്യത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ നഗരസഭ ശുചീകരണ തൊഴിലാളികൾ മാലിന്യം എടുക്കാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ജീവനോടെ പാമ്പിനെ കണ്ടത്. മാസങ്ങൾക്ക് മുമ്പ് ഇതുപോലെ മട്ടന്നൂരിൽ സംഭവമുണ്ടായിരുന്നു. വിഷപാമ്പിനെ ചാക്കിലാക്കി കോളജ് റോഡിലെ മാലിന്യത്തിൽ തള്ളുകയായിരുന്നു.

Read More

യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ..! അഴിക്കോട്ടെ ‘കുളിസീൻ’ കാമറമാനെ പിടികൂടി; നസീറിന്റെ തന്ത്രം ഇങ്ങനെ…

അഴീക്കോട്: യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയ വിരുതനെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. അഴീക്കോട്ടെ നസീറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. യുവതി കുളിക്കാൻ ഇറങ്ങുന്ന സമയംവരെ വീടിനടുത്ത് പതുങ്ങിയിരുന്ന് നിരീക്ഷിച്ചശേഷം കുളിമുറിയുടെ അടുത്തെത്തുകയായിരുന്നു. യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ യുവാവ് പതുക്കെ കുളിമുറിയുടെ പുറകിലെ ജനലിനരുകിൽ എത്തും. തുടർന്ന് ജനലിലൂടെ കുളിസീൻ മൊബൈലിൽ പകർത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം കുളിസീൻ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവാവിനെ കണ്ട് ബഹളംവച്ച യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് വിരുതനെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റുചെയ്തു. ഇതിനു മുന്പും പലതവണ യുവതിയുടെ കുളി മൊബൈലിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു. നിരവധി അശ്ലീല വീഡിയോകളും മറ്റും…

Read More

തൃച്ചംബരത്തെ കവർച്ച! നിന്നെ പിടിക്കും കള്ളാ…

തളിപ്പറമ്പ്: തൃച്ചംബരത്തെ കവർച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പുലർച്ചെയാണ് തൃച്ചംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തുള്ള ചിപ്‌സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പോ‌ലീസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃച്ചംബരം എം.എന്‍. രാജീവന്‍റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന്‍റെ ഗ്ലാസ് ഇഷ്ടിക കൊണ്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പമ്പിന് സമീപത്തുള്ള തലോറ സ്വദേശി ശ്രീജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്‌സ് കടയിലും കവര്‍ച്ച ശ്രമം നടന്നു. കടയുടെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്ത് സാധനങ്ങളും ഷെല്‍ഫും വലിച്ചിട്ട നിലയിലാണ്. സിസിടിവിയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. പെട്രോള്‍ പമ്പിനടുത്തുള്ള തട്ടുകടയിലാണ് മറ്റൊരു കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 1500…

Read More

സ്വൽപ്പം വിചിത്രം ! താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ

കണ്ണൂർ: താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലാണ് ഈ വിചിത്രമായ കാഴ്ച. ഓടകൾ സുരക്ഷിതമായി മൂടക്കത്തക്കവിധത്തിലാണ് റോഡ് നിരപ്പിൽ സ്ലാബുകൾ പാകാറുള്ളത്. എന്നാൽ, ഇവിടെ വ്യത്യസ്തമായ രീതിയിൽ ഓടകൾക്കു മുകളിലായി കോൺക്രീറ്റ് സ്ലാബുകൾ തലങ്ങും വിലങ്ങുമായി റോഡിനരികിലെ മതിലിനോട് ചാരിവച്ച നിലയിലാണ്. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലേക്കുള്ള തിരക്കുപിടിച്ച റോഡിലാണ് അപകടക്കെണി. റോഡ് നിരപ്പിൽ സ്ലാബുകൾ പാകാത്തതു കാരണം നടപ്പാത ഇല്ലാത്ത അവസ്ഥയാണ്. ഇതു കാരണം ഇതുവഴി പോകുന്ന കാൽനടയാത്രികർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു. ബസ്‌സ്റ്റാൻഡിലേക്ക് ചീറിപാഞ്ഞു വരുന്ന ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴിയുള്ള കാൽനടക്കാർക്ക് ഭീഷണിയാണ്. ഓടകൾ തുറന്നിട്ടിരിക്കുന്നത് കാരണം മാലിന്യങ്ങളും കൊണ്ട് തള്ളുകയാണ്. ഇതുകാരണം പ്രദേശത്ത് തെരുവ് നായ ശല്ല്യവും കൂടിയതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.

Read More

ജീവനക്കാരില്ലാതെ തളിപ്പറമ്പ് വില്ലേജ് ഓഫീസ് ; സാമ്പത്തിക വർഷം എല്ലാ ജോലികളും എങ്ങനെ തീർക്കുമെന്ന ആശങ്കയിൽ  മൂന്ന് ജീവനക്കാർ

തളിപ്പറമ്പ്: ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന തളിപ്പറന്പ് വില്ലേജ് ഓഫീസിന്‍റെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള എട്ട് ജീവനക്കാരില്‍ രണ്ടുപേര്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കും രണ്ടുപേര്‍ റവന്യു റിക്കവറി ഡ്യൂട്ടിക്കും പോയതോടെയാണ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്. ശേഷിക്കുന്ന നാലുപേരില്‍ ഒരാള്‍ പ്രൊമോഷനായി പോയതും ജീവനക്കാരുടെ കുറവിനു കാരണമായി. പ്രൊമോഷനായി പോയ ഉദ്യോഗസ്ഥന്‍റെ സ്ഥാനത്തേക്ക് രണ്ട് മാസം മുമ്പേ തന്നെ പുതിയ ആളെ നിയമിക്കാനുള്ള ഉത്തരവായിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. മൂന്ന് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി പോയ രണ്ടു ജീവനക്കാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലാണ് റവന്യൂ റിക്കവറിക്കായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ഈ മാസങ്ങളിലാണ് വില്ലേജ് ഓഫീസില്‍ നല്ല തിരക്കും…

Read More

ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് ചാകര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ

  കണ്ണൂർ: ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ കൂന്പാരം. മത്സ്യബന്ധനം നടക്കുന്ന കടപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ, ഓയിൽ കാനുകൾ, തെർമോ കൂളർ, പ്ലാസ്റ്റിക് ചാക്കുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ വലകളും ഒരു ഭാഗത്ത് കൂട്ടിയിരിക്കുന്നു. കടപ്പുറത്ത് ശുചീകരണ തൊഴിലാളികളെ വച്ച് വൃത്തിയാക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കടലോരം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും അത് നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.

Read More

ഒരു കംപ്യൂട്ടറും പത്ത് ജീവനക്കാരും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…

തളിപ്പറമ്പ: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൽ ആകെയുള്ളത് ഒരു കംപ്യൂട്ടർ. ഡെ്രെവർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. സർക്കാർ ഒഫീസിലെ പ്രവൃത്തനങ്ങൾ ഏല്ലാം ഡിജിറ്റലെസ് ചെയ്യുന്ന കാലത്താണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന് ഇൗസ്ഥിതി. ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടെങ്കില്‍ ഒരു ദിവസത്തില്‍ പകുതിയും ഓഫീസിന്‍റെ കാര്യങ്ങള്‍ തകിടം മറിയും. മേലുദ്യോഗസ്ഥന് വീഡിയോ കോണ്‍ഫറന്‍സിനായി കംപ്യൂട്ടര്‍ വിട്ട് നല്‍കിയാല്‍ കോണ്‍ഫറന്‍സ് കഴിയുന്നത് വരെ കംപ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം അവതാളത്തിലാകും. നാട് മൊത്തം ഹെെട്ടെക്കാണെന്ന് പറഞ്ഞു നടക്കുന്ന സർക്കാർ ഒരു കംപ്യൂട്ടറേങ്കിലും അനുവദിച്ചാൽ കുറച്ചുകൂടി നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

Read More

തട്ടിപ്പിന്‍റെ പുതിയ മുഖം..! നോട്ടിന്‍റെ കളർ ഫോട്ടോസ്റ്റാറ്റ് നല്കി യുവാവിന്‍റെ തട്ടിപ്പ്; ഇരയായതു ലോട്ടറി വിൽപ്പനക്കാരൻ

തളിപ്പറമ്പ്: കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് പണമെന്ന നിലയിൽ നൽകി തട്ടിപ്പ്. കഴിഞ്ഞ ദിവസം കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ലോട്ടറി ചില്ലറ വിൽപ്പനക്കാരനെ പറ്റിച്ചാണ് ഒരു യുവാവ് പണം തട്ടിയത്. തളിപ്പറമ്പ് നഗരത്തിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന ചെങ്ങളായി സ്വദേശി നിതിൻ എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ശാരീരിക അവശതകളുള്ള നിതിനിന്‍റെ കൈയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോട്ടറി സ്റ്റാളിൽ നിന്നും പണം കൈമാറി ലോട്ടറി എടുക്കുമ്പോഴാണ് തനിക്ക് പറ്റിയ ചതി നിതിൻ അറിയുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് ഒരു യുവാവ് ആൾതിരിക്കില്ലാത്ത ഭാഗത്തേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോയശേഷമാണ് ലോട്ടറി വാങ്ങി വഞ്ചിച്ചതെന്ന് നിതിൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ മനസിലാകാത്ത തരത്തിലുള്ളതാണ് വ്യാജനോട്ട്. ഇതിനു മുന്പും തളിപ്പറന്പിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്.

Read More

വാലൻ നീലാംബരി ! ആറളം വന്യജീവി സങ്കേതത്തിൽ പുതിയ ഇനം ചിത്രശലഭം

ഇരിട്ടി: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. വാലൻ നീലാംബരി ശലഭത്തെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്‌ന, അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി. പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ…

Read More

പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

തളിപ്പറമ്പ്: രാഷ്ട്രീയ വൈരാഗ്യത്തിനെ തുടർന്ന് തളിപ്പറമ്പിൽ കട കത്തിച്ച കേസിൽ 14 വർഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയൽ മുക്കോല ഹിൽ മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുൾ റസാഖി (40) നെയാണ് ഇൻസ്പെക്ടർ എൻ. കെ.സത്യനാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ പി.സി. സഞ്ജയ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, ഇ.എൻ.പ്രകാശൻ , സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ ചെയ്തത്. 2007 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിൽ സിപി എം പ്രവർത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കടകത്തിച്ചുവെന്നാണ് കേസ്. പോലീസിന്‍റെ കണ്ണു വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി 2017 ൽ പിടികിട്ടാപ്പുള്ളി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ്…

Read More