തലശേരിയിൽ വൻ കഞ്ചാവുവേട്ട; 5 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്തുവച്ച് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വളരെ വിദഗ്ധമായി പിടികൂടിയത്. ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചിരുന്നു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും…

Read More

വിളക്കോട് ചാക്കാട് എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു; അക്രമത്തിനു പിന്നിൽ എസ്ഡിപിഐയെന്ന് എംഎസ്എഫ്

ഇരിട്ടി: വിളക്കോട് അയ്യപ്പൻകാവിന് സമീപം ചാക്കാട് എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് വെട്ടേറ്റു. ഇന്നലെ രാത്രി 10 ഓടെയാണ് ചാക്കാട്‌വച്ച് മുഹമ്മദ് നൈസാമിന് നേരെ അക്രമണം ഉണ്ടായത്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കാലിനാണ് വെട്ടേറ്റത്. നൈസാമിന്‍റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ നൈസാമിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മേഖലയിൽ എംഎസ്എഫ്-എസ്ഡിപിഐ സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങളും കൈയാങ്കളിയും നടന്നുവരികയാണ്. അതിന്‍റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം. ആശുപത്രിയിൽ എത്തി ആക്രമണത്തിൽ പരിക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.

Read More

തലശേരി കല്ലിക്കണ്ടിയിൽ പോത്തുകളെ മോഷ്‌ടിച്ചു കടത്തി; മോഷ്‌ടിച്ചത് മൂന്നുലക്ഷം വിലയുള്ള പോത്തുകളെ

തലശേരി: കല്ലിക്കണ്ടിയിൽ മൂന്നുലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്.തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്‍റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസി ടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.

Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഏഴാംനിലയില്‍നിന്ന് താഴേക്കുചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു

പരിയാരം: കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാംനിലയില്‍ നിന്ന് താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ടോം തോംസണിന്‍റെ അച്ഛൻ തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാലുദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിലെ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെ ടോം ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്‍കേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ…

Read More

മനുഷ്യരുടെ തുല്യതക്കായി നിലകൊണ്ട പരിസ്ഥിതി ശാസ്ത്രജ്ഞൻ; മാധവ് ഗാഡ്ഗിലിന്‍റെ ഓർമയിൽ പയ്യന്നൂർ

പയ്യന്നൂര്‍: മനുഷ്യരുടെ തുല്യതക്കായി നിലകൊണ്ട പരിസ്ഥിതി ശാസ്ത്രജ്ഞനേയാണ് പ്രഫ.മാധവ് ഗാഡ്ഗിലിന്‍റെ വേര്‍പാടോടെ നാടിന് നഷ്ടമായത്. 2019 സെപ്റ്റംബര്‍ ആറിന് പയ്യന്നൂരിലെത്തിയ ഇദ്ദേഹത്തിന്‍റെ വാക്കുകളാണ് നാട്ടുകാരിപ്പോള്‍ ഓര്‍മിക്കുന്നത്. കണ്ടങ്കാളി തലോത്ത് വയല്‍ നികത്തി നടപ്പിലാക്കാനുദ്ദേശിച്ച പെട്രോളിയം സംഭരണ പദ്ധതിക്കെതിരെ നടന്ന ജനകീയ സമരങ്ങളെ തുടര്‍ന്നായിരുന്നു പ്രഫ.മാധവ് ഗാഡ്ഗിൽ പയ്യന്നൂരിലെത്തിയത്. തലോത്ത് വയലില്‍ സ്ത്രീകളും കുട്ടുകളുമുള്‍പ്പെടെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഈ പരിസ്ഥിതി ശാസ്ത്രജ്ഞനെ വരവേറ്റത്. തുടര്‍ന്ന് ലാൻഡ് അക്വിസിഷന്‍ ഓഫീസിനു മുന്നിലെ സത്യഗ്രഹ പന്തലില്‍ അദ്ദേഹം സത്യഗ്രഹികളെ അഭിവാദ്യം ചെയ്തു. ജനകീയ സമരസമിതി പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ സംസാരിക്കവേയാണ് മനുഷ്യര്‍ തമ്മില്‍ തുല്യത നിലനിര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചത്. എണ്ണ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇനി കുറച്ചു കാലം മാത്രമേ നിലനില്‍പുണ്ടാകൂവെന്നും കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കാനാണ് എണ്ണക്കമ്പനികളുടെ ശ്രമമെന്നും പ്രഫ. മാധവ് ഗാഡ്ഗില്‍…

Read More

കാട്ടുതേനീച്ചയുടെ ആക്രമണം; സ്വന്തം രക്ഷനോക്കാതെ വയോധികനെ രക്ഷിച്ച രഞ്ചനയെ ആദരിച്ച് കുടുംബ കൂട്ടായ്മ

മാഹി: കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച പന്തക്കലിലെ ഞേറക്കോൾ “സമത’യിലെ രഞ്ചനയെ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മയിലെ അംഗമായ രഞ്ചനയെ പുതുവത്സര ആഘോഷത്തിനിടെ കൂട്ടായ്മ പ്രസിഡന്‍റ് എൻ. ഉണ്ണി പൊന്നാട അണിയിച്ച് ഉപഹാരം നൽകി. പി.കെ. സുജൻ അധ്യക്ഷത വഹിച്ചു. സിഗേഷ് ഞേറക്കോൾ, പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ നവമ്പർ 26നായിരുന്നു സംഭവം. കൂത്തുപറമ്പ് കിണവക്കൽ സ്വദേശി 70 കാരനായ രാജനെയാണ് രഞ്ചന രക്ഷിച്ചത്. രാജൻ പന്തക്കലിലെ ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് തേനീച്ചക്കൂട്ടം രഞ്ചനയുടെ വീടിന് സമീപം വച്ച് ആക്രമിച്ചത്. രഞ്ചന സ്വന്തം രക്ഷപോലും നോക്കാതെ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി സ്വന്തം കാറിൽ കയറ്റി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Read More

മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ; കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: കേന്ദ്രം ഭരിക്കുന്ന മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്നും ജനവിരുദ്ധ സർക്കാരുകളെ താഴെയിറക്കണമെന്നും മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർജില്ലാ വാർഷിക കൗൺസിൽ ജവഹർ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി മോദിയിലേക്കുള്ള പാലമാണ്. മോദി സർക്കാരിന്‍റേതിനു സമാനമായ ഭരണമാണ് പിണറായി സർക്കാരിന്‍റേതും. കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുന്നു. സത്രീകൾ അതിക്രമങ്ങൾക്കിരയാകുന്നു, സാധാരക്കാർ, ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ എന്നിവരുടെ അവകാശങ്ങളും ആവശ്യങ്ങളും സർക്കർ അവഗണിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എസ്പി എ ജില്ലാ പ്രസിഡന്‍റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്‍റ് എം.പി വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് പി.സി വർഗീസ്, സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, ജില്ലാ സെക്രട്ടറി പി സുഖദേവൻ, ട്രഷറർ എം.പി കൃഷ്ണദാസ്, വനിതാ ഫോറം ജില്ലാ…

Read More

മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവം; പാലക്കാട് സ്വദേശി അറസ്റ്റിൽ

മമട്ടന്നൂർ: തെരൂർ പാലയോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ സി.പി. ലിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി.നാരായണന്‍റെ വീട്ടിലാണ് കവർച്ച നടത്തിയത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ മുൻ വശത്തെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. തുടർന്ന്, നാരായണൻ മട്ടന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്‍റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയിരുന്നത്. വീടിന്‍റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലെയും കിടപ്പുമുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടായിരുന്നു സ്വർണവും പണവും കവർന്നത്.…

Read More

വോട്ടിന് വേണ്ടി സിപിഎം പൂട്ടിച്ചു; വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തുറന്നു; 21ന് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്

കണ്ണൂര്‍: ജനരോഷം പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം പൂട്ടിച്ച കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യസംസ്‌കരണ കമ്പനി ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ജനങ്ങളുടെ വോട്ടുനേടാനായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിശ്വാസ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധവുമുയരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന 21ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കരിയാപ്പിലെ ജനങ്ങള്‍. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് എന്ന മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭ സമരങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. പഞ്ചായത്തിലെ ആലപ്പടമ്പ് തെയ്യോട്ടു കാവിന് സമീപത്ത് പ്രവര്‍ത്തനമാരംഭിച്ച ലാറ്റക്സ് കമ്പനി, ആലക്കാട്ടെ ടാര്‍ മിക്സിംഗ് യൂണിറ്റ് എന്നിവയ്ക്കെതിരേയയും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് ഫാക്ടറിയില്‍നിന്നും മലിനജലത്തോടൊപ്പം പുറത്തേക്ക് ഒഴുകുന്നതെന്നും ഇത് കുടിവെള്ളത്തില്‍ കലര്‍ന്നുണ്ടാക്കുന്ന ഭീകരമായ ആരോഗ്യ പ്രശ്നങ്ങളും എല്ലാ ജീവജാലങ്ങളേയും മത്സ്യ സമ്പത്തും ഇല്ലാതാക്കുന്ന…

Read More

യാത്രക്കാർക്ക് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ റെയിൽവേ സ്റ്റേഷനിൽ

പഴയങ്ങാടി: വടക്കേ മലബാറുകാരുടെ സ്വന്തം ഇഷ്ടദേവൻ മുത്തപ്പൻ. റെയിൽവേയ്ക്കുമുണ്ട് മുത്തപ്പന്‍റെ കഥ പറയാൻ.1920 ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ (ഇപ്പോൾ ബേക്കൽ ഫോർട്ട് സ്റ്റേഷൻ) മദ്രാസിൽ നിന്നുള്ള യന്ത്രസാമഗ്രികൾ ഇറക്കിവച്ചു. ഉടമ വരുന്നതിനു മുമ്പേ ഈ യന്ത്രസാമഗ്രികൾ കാണാതാകുന്നു. മുത്തപ്പവിശ്വാസിയായ സ്റ്റേഷൻ മാസ്റ്റർ മുത്തപ്പനെ ഉള്ളുരുകി പ്രാർഥിക്കുന്നു. സാമഗ്രികൾ തിരിച്ചുകിട്ടിയാൽ മുത്തപ്പനെ കെട്ടിയാടിക്കാമെന്ന് പറയുന്നു. പിറ്റേനാൾ കടലോരത്തുവച്ച് സാധനം കണ്ടെത്തുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷത്തോളം രൂപ വരുന്നതായിരുന്നു അത്രെ അത്‌.സ്റ്റേഷൻ മാസ്റ്റർ അന്നത്തെ മദിരാശിയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറി. കെട്ടിയാടിക്കാൻ അനുവാദം ലഭിച്ചു. മുത്തപ്പൻ തനിക്ക് ഇവിടെ ആരൂഢം നിർമിക്കണമെന്ന് കോലം മുഖേന പറഞ്ഞ കാര്യം വീണ്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തുടർന്ന് അനുവാദം ലഭിക്കുന്നു… ഇത് ചരിത്രം. പിന്നീട് തിരൂർ മുതൽ മംഗലാപുരം വരെയുള്ള പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും റെയിൽവേ മുത്തപ്പൻ…

Read More