പരിയാരം: കണ്ണൂരെത്തിയ ഉത്തരേന്ത്യന്‍ സംഘത്തെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വാദികളും പ്രതികളും കള്ളനോട്ട് മാഫിയയിൽപ്പെട്ടവരാണെന്ന സത്യം ഒളിഞ്ഞിരുന്നത് മൊബൈല്‍ ഫോണുകളില്‍. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പോലീസിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുവാനുള്ള സംഘത്തിന്റെ തന്ത്രം പോലീസ് വിദഗ്ദമായി പൊളിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡും പരിയാരം സിഐ കെ.വി.ബാബു, എസ്ഐ എം.പി.ഷാജി, പഴയങ്ങാടി എസ്ഐ ജയചന്ദ്രന്, തളിപ്പറമ്പ് എസ്ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷക സംഘമാണ് ശാസ്ത്രീയമായ പരിശോധനകളിലൂടെ രണ്ടുദിവസത്തിനുള്ളില്‍ ദുരൂഹതകളുടെ മറനീക്കി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. വിശ്രമമില്ലാത്ത രണ്ടുദിവസത്തെ അന്വേഷണത്തെപറ്റി പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു വിവരിച്ചു. “മര്‍ദ്ദനമേറ്റവരുടെ മൊഴികളില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഓരോരുത്തരെ പ്രത്യേകമായി ചോദ്യം ചെയ്തു. ദ്വിഭാഷിയുടെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്തതിലൂടെ സാനിറ്റൈസര്‍ നിര്മാണത്തിനെത്തിയതെന്ന മൊഴി കള്ളമാണെന്ന് പോലീസിന് വ്യക്തമായി. ഇവരുടെ മൊബൈല്‍…
Read MoreCategory: Kannur
മുനിസിപ്പല്‍ ചെയര്മാന് ആര്‍എസ്എസ് നേതാവിനെ സഹായിച്ച സംഭവം; അന്വേഷണത്തിന് സിപിഎം; ചുമതല പ്രത്യേക കമ്മിറ്റിക്ക്; ചെയര്‍മാനെ പിന്തുണച്ചത് ഒരാള്‍ മാത്രം
കണ്ണൂര്‍: ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായി പി.പി. അശോകന് പാര്‍ട്ടിയെ അറിയിക്കാതെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രഗതി കോളജിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അന്വേഷിക്കും. ഇതിനായി ഉപസമിതി രൂപീകരിക്കും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അതേ സമയം ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് ഇക്കാര്യം പ്രധാന വിഷയമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യം മാത്രം ചര്‍ച്ച ചെയ്യാനും ഉപസമിതി രൂപീകരിക്കാനും അടുത്ത ദിവസം പ്രത്യേക യോഗം ചേര്‍ന്നേക്കും. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിനിടെ ജില്ലാ സെക്രട്ടേറിയറ്റിന് മുമ്പ് നടന്ന ഇരിട്ടി ഏരിയാ കമ്മിറ്റിയോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ വഴിവിട്ട സഹായം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ച് ചര്‍ച്ച ചെയ്യുമെന്നും ഏരിയാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച വേണ്ടെന്നും…
Read Moreമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് “സ്വർണ ബിസ്ക്കറ്റ്’ അയച്ച് പ്രതിഷേധം
ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപാടിനെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴക്കുന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കാക്കയങ്ങാട് പോസ്റ്റോഫിസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ ബിസ്കറ്റ് അയച്ചു. പരിപാടി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി വി സുഹൈൽ ഉദ്ഘാടനം ചെയ്തു. മിഥിലാജ് മാണിക്കോത്ത് , അൻസീർ കാക്കയങ്ങാട് എന്നിവർ പങ്കെടുത്തു. ആറളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴ്പ്പള്ളി പോസ്റ്റോഫിസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ ബിസ്ക്കറ്റ് അയച്ചു. പരിപാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഹീർ കീഴ്പ്പള്ളി ഉദ്ഘാടനം ചെയ്തു. നിയാസ് , അബു ത്വാഹിർ , കെ.എ.അഫ്നാസ് ,കെ.റാഷിദ് , ദക്വാൻ , സൽമാൻ തുടങ്ങിയർ പങ്കെടുത്തു.
Read Moreപുറത്ത് ചുറ്റിക്കറങ്ങുന്നവർ സൂക്ഷിക്കുക , മാസ്ക്ക് ഇല്ലെങ്കിൽ പണി കിട്ടും; ഇന്നലെ കണ്ണൂരിൽ 80 പേർക്കെതിരേ കേസ്
കണ്ണൂർ: മാസ്ക്ക് ധരിക്കാതെ പുറത്ത് ചുറ്റിക്കറങ്ങുന്നവർ സൂക്ഷിക്കുക നിങ്ങളുടെ പിറകിൽ പോലീസും കോവിഡ് വൈറസുമുണ്ട്. കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കർശന നടപടിയുമായി പോലീസ്. ജില്ലയിൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 80 ആളുകളുടെ പേരിൽ ഇന്നലെ പോലീസ് കേസെടുത്തു. ഇവരിൽ നിന്നും 200 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.കുറ്റം ആവർത്തിച്ചാൽ 500 രൂപ വരെ പിഴ ഈടാക്കാനാണ് പോലീസിനു ലഭിച്ച നിർദേശം. വാഹന പരിശോധന നടത്തുമ്പോൾ തന്നെ ഇനി മുതൽ മാസ്ക്ക് പരിശോധനയും പോലീസ് നടത്തും. മാത്രമല്ല ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും എത്തുന്ന ആളുകൾ മുഖാവരണം ധരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്. മാസ്ക്ക് ധരിക്കാത്തവരുടെ പേരിൽ കേസെടുത്ത് കോടതിയിൽ പിഴയടക്കാനാണ് കഴിഞ്ഞ ആഴ്ച വരെ നിർദേശിച്ചത്.എന്നാൽ ഇനി മുതൽ പോലീസ് തന്നെ നേരിട്ട് പിഴ ഈടാക്കും.…
Read Moreഭീഷണിയായി മട്ടന്നൂർ ഐബി പരിസരത്തെ മരങ്ങൾ; മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി
മട്ടന്നൂർ: മട്ടന്നൂർ നഗരമധ്യത്തിലെ ഐബി പരിസരത്തെ മരങ്ങൾ കടപുഴകി വീഴുന്നതും ശിഖരങ്ങൾ പൊട്ടി വീഴുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. അപകട ഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഐബി പരിസരത്തെ നിരവധി മരങ്ങളാണ് റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്നത്. മരങ്ങളുടെ അടിഭാഗം ദ്രവിച്ച് കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. മൂന്ന് വർഷം മുമ്പ് ഇരിട്ടി റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഐബി പരിസരത്തെ മരം കടപുഴകി വീണ് ഡ്രൈവർ മരിച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ വർഷം മരം കടപുഴകി ജീപ്പിന് മുകളിൽ വീണു രണ്ടു പേർക്ക് പരിക്കേൽക്കുകയും ജീപ്പ് തകരുകയും ചെയ്തിരുന്നു. ഇതിനു പുറമെ നിരവധി മരങ്ങളാണ് കടപുഴകി വീഴുന്നത്. കഴിഞ്ഞ ദിവസം ഐബി കോമ്പൗണ്ടിലെ മരം ഇരിട്ടി റോഡിലേക്ക് വീണിരുന്നുവെങ്കിലും വാഹനങ്ങളും ജനങ്ങളും ഇല്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടാവസ്ഥയിൽ കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ…
Read Moreമുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാൻ എം.വി. ജയരാജനോ പി. ശശിയോ വരും ? മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാതെ കണ്ണൂർ ലോബി
റെനീഷ് മാത്യു കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ചുക്കാൻ പിടിക്കാൻ കണ്ണൂരിൽ നിന്ന് എം.വി.ജയരാജനോ പി.ശശിയോ എത്തിയേക്കും. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടതോടെയാണ് നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം.വി. ജയരാജനെ വീണ്ടും ആ സ്ഥാനത്തേക്ക് നിയമിക്കാൻ സിപിഎമ്മിൽ ചർച്ച നടക്കുന്നത്. മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയെ കൊണ്ടുവരാനും ആലോചനയുണ്ട്. സദാചാരലംഘനത്തെ തുടർന്ന് പുറത്തായ പി.ശശിയെ സിപിഎമ്മിൽ തിരിച്ചെടുത്തിരുന്നു. തലശേരി ഏരിയയ്ക്ക് കീഴിൽ ബ്രാഞ്ച് അംഗമാണ് നിലവിൽ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി ജയരാജൻ പടിയിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സുതാര്യതയും ഗൗരവവും നഷ്ടപ്പെട്ടതായാണ് സിപിഎം വിലയിരുത്തുന്നത്. അതിനാൽ ജയരാജനെ വീണ്ടും നിയമിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കാണ് പാർട്ടി നേതൃത്വം ജയരാജനെ രണ്ടു വർഷം മുൻപ് നീക്കിയത്. പാർട്ടിക്കു മീതെ വളരാൻ…
Read Moreസ്വർണക്കടത്തുകാർക്ക് വീട്ടുവേല ചെയ്യുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയത് കേരളത്തിൽ അപമാനകരമെന്ന് മുസ്ലിംലീഗ്
കണ്ണൂർ: കൊറോണ പ്രതിസന്ധിഘട്ടത്തിലും ജനോപകാരപ്രദമായ നടപടികളിലൂടെ ജനത്തിന് ആശ്വാസമാകേണ്ട സർക്കാർ സാങ്കേതിക വിദ്യയുടെ അഴിമതിയും സ്വർണക്കടത്തുകാർക്ക് വീട്ടുവേല ചെയ്യുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയത് കേരളത്തിൽ അപമാനകരമാണെന്ന് മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം പ്രവർത്തകസമിതി യോഗം വിലയിരുത്തി. തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് മുന്നോടിയായി കണ്ണൂർ കോർപ്പറേഷനിൽ എല്ലാ ഡിവിഷനുകളിലും തിരഞ്ഞെടുപ്പ് മുസ്ലിംലീഗ് ഡിവിഷൻ കമ്മിറ്റികൾ ഒരാഴ്ചയ്ക്കകം രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ ലീഗ് ട്രഷറർ വി.പി.വമ്പൻ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി.എ.തങ്ങൾ, സെക്രട്ടറി കെ.പി.താഹിർ, മണ്ഡലം ജനറൽ സെക്രട്ടറി സി.സമീർ, ട്രഷറർ പി.സി. അഹമ്മദ്കുട്ടി പ്രസംഗിച്ചു. എം.പി. മുഹമ്മദലി, സി.എറമുള്ളാൻ, കെ. സൈനുദീൻ, പി.സി. അമീനുള്ള, പി.കെ. റിയാസ്, ടി.കെ.നൗഷാദ്, ടി.വി.മുഹമ്മദ്, അൽത്താഫ് മാങ്ങാടൻ, പി. മുഹമ്മദലി, കെ.പി ഇസ്മായിൽഹാജി, മുഹമ്മദ് മുസലിഹ് മഠത്തിൽ, പി.വി. താജുദീൻ, അഹമ്മദ് തളയൻക്കണ്ടി, പി.ടി…
Read Moreഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണം; തലശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്സുമാര്‍ പ്രതികള്‍;ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക്
തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ തലശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്സുമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യ(30) മരണമടഞ്ഞ കേസിലാണ് നഴ്സുമാര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിടുംപൊയില്‍ സ്വദേശിനിയായ സിന്ധു സി .ചന്തു(30), കതിരൂരിലെ ഷിജിന (23) എന്നിവരെ പ്രതി ചേര്‍ത്തു കൊണ്ട് ക്രൈംബ്രാഞ്ച് സി ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവരും പ്രതി ചേര്‍ക്കപ്പെട്ടതോടെ ഇവര്‍ അഡ്വ.പി .കെ ബാലകൃഷ്ണന് മുഖാന്തിരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു. ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും. സംഭവത്തില്‍ തലശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഡിഎംഒ, ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി ശശീന്ദ്രന്, പരിയാരം മെഡില്ല്…
Read Moreകണ്ണൂരിൽ പുതിയ മോഷണസംഘം; നിർമാണം നടക്കുന്ന വീടുകളിൽ എത്തി തൊഴിലാളികളുടെ പണം തട്ടും
കണ്ണൂർ: പട്ടാപ്പകൽ മോഷണം നടത്തുന്ന സംഘങ്ങൾ കണ്ണൂരിൽ വിലസുന്നു. നിർമാണ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണം. നിർമാണം നടക്കുന്ന വീട്ടിലെത്തി തൊഴിലാളികളുടെ പണം കവരുകയാണ് പതിവ്. ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തി വേഗത്തിൽ മടങ്ങുകയും ചെയ്യും.വാഹനത്തിലെത്തുന്ന ഇവരെ തൊഴിലാളികൾ ചിലപ്പോൾ വീടിന്റെ ഉടമസ്ഥരുടെ ബന്ധുക്കളായി തെറ്റിദ്ധരിക്കുകയും ചെയ്യും. ഇന്നലെ അരോളി എൽപി സ്കൂളിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽ നിന്നും തൊഴിലാളികളുടെ ഏഴായിരം രൂപ കവർന്നു. മുകളിലത്തെ നിലയിലായിരുന്നു തൊഴിലാളികളുടെ ജോലി. താഴെയായിരുന്നു ഇവർ പണം അടങ്ങിയ പേഴ്സും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 12 ഓടെ സ്കൂട്ടർ വരുന്ന ഒരു ശബ്ദം കേട്ടിരുന്നു. പിന്നീട് ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ പഴ്സ് അന്വേഷിച്ചപ്പോഴാണ് പഴ്സ് കാണാനില്ലെന്ന് അറിഞ്ഞത്. ആറ് തൊഴിലാളികളുടെയും പഴ്സ് മോഷണം പോയി. എന്നാൽ, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുമില്ല. ഇതിനിടയിൽ സ്കൂട്ടറിൽ ഒരു യുവാവ്…
Read Moreവീടണയാൻ പെടാപ്പാട്; വീട്ടിലേക്ക് എത്താൻ മുട്ടോളം വെള്ളത്തിൽ സഞ്ചരിക്കണം
മാഹി: മൂലക്കടവിലെ തയ്യിൽ പ്രദേശത്തെ ആറു വീട്ടുകാർക്ക് വീടണയാൻ നൂറ് മീറ്ററോളം മുട്ടിന് മേലെ വെള്ളത്തിൽ ഇറങ്ങി നടക്കണം.മഴക്കാലം തുടങ്ങിയാൽ ഇവർ സഞ്ചരിക്കുന്ന വയൽ വരമ്പിൽ വെള്ളം പൊങ്ങുക നിത്യസംഭവമാണ്. പാമ്പുകളുടെ താവളമാണ് ഈ സ്ഥലം. വയലിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകുവാൻ ഓവുചാൽ ഉണ്ടായിരുന്നത് മൂലക്കടവ് പാതയോരത്ത് നിറയെ കെട്ടിടങ്ങൾ ഉയർന്നതോടെ നികന്ന നിലയിലായി. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശമാണിത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉണ്ടായ പ്രളയത്തിൽ തയ്യിൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. വീടുകളിൽ ഉണ്ടായിരുന്ന രോഗികളേയും പ്രായമായവരേയും ചുമന്നാണ് പ്രദേശത്തുകാർ റോഡിൽ എത്തിച്ചത്. മാഹി പൊതുമരാമത്ത് വകുപ്പ് നടപ്പാത പണിയാത്തതാണ് ദുരിതങ്ങൾക്ക് കാരണമെന്ന് വീട്ടുകാർ പറയുന്നു.പരാതികൾ നിരവധി തവണ കൊടുത്തെങ്കിലും നൽകിയെങ്കിലും നടപ്പാത ഉയർന്നില്ല. ഈ വർഷം മഴ തുടങ്ങുന്നതിന് മുൻപ് നടപ്പാത പണിതു തരാമെന്ന് ഉറപ്പും പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകിയിരുന്നു.
Read More