പുതുവർഷം ഇതുവരെ! കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണം

മട്ടന്നൂർ: പുതുവർഷം തുടങ്ങിയപ്പോൾ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണം. അഞ്ച് പേരിൽ നിന്നായി നാലര കിലോ സ്വർണമാണ് ഒരു മാസത്തിനുള്ളിൽ പിടികൂടിയത്. മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും സ്പ്രേ കുപ്പിയിലും മറ്റുമായി കടത്തുമ്പോഴാണ് സ്വർണം പിടികൂടിയിരുന്നത്. സ്വർണത്തിന് പുറമെ 57 ലക്ഷം വരുന്ന വിദേശ കറൻസി രണ്ടു പേരിൽ നിന്നായി പിടികൂടിയിരുന്നു. കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദ്വസം രാത്രിയിൽ മലപ്പുറം സ്വദേശി യു.ഹിശാമുദീനിൽ (24) നിന്ന് 40 ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടി. ബഹ്റിനിൽ നിന്ന് കുവൈറ്റ് വഴി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഹിശാമുദീനെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ മധുസൂദനൻ ഭട്ടിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള 1083 ഗ്രാം സ്വർണം…

Read More

കടയുടെ പൂട്ട് പൊളിക്കുന്നതിനിടെ മൂന്നംഗസംഘത്തെ പോലീസ് കണ്ടു; പോലീസിനെ കണ്ടതോടെ മൂവര്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു; ഒടുവില്‍…

പരിയാരം(കണ്ണൂർ): മോഷണത്തിനായി കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ പോലീസിന്‍റെ വലയില്‍ കുടുങ്ങി. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിലാത്തറ മണ്ടൂരില്‍ വെച്ചാണ് മോഷ്ടാക്കള്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെ നൈറ്റ്പട്രോളിംഗ് സംഘത്തിന്‍റെ പിടിയിലായത്. മാട്ടൂലിലെ മര്‍ഷാദ് (21), മാട്ടൂല്‍ സെന്‍ററിലെ പി.സഹദ് (22) എന്നിവരും പഞ്ചായത്ത് ഓഫീസിന് സമീപത്തെ 17 കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്‌ഐ സി.ജി.സാംസണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെറുതാഴം മണ്ടൂരിലെ മുക്കോലകത്ത് അബ്ദുള്ള എന്നയാളുടെ ജനറല്‍ സ്‌റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഷട്ടറിന്‍റെ പൂട്ട് ഇവര്‍ പൊളിക്കുന്നത് കണ്ടത്. പോലീസിനെ കണ്ടതോടെ മൂവര്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന പോലീസ് ഒരു കിലോമീറ്ററോളം അകലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഷട്ടര്‍ തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ഇവര്‍ രക്ഷപ്പെട്ട ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോംഗാര്‍ഡ്…

Read More

ഗവർണർ നല്ലൊരു കളിക്കാരൻ! കേന്ദ്രസർക്കാർ കുത്തക മുതലാളിമാർക്കൊപ്പം: വി.എം. സുധീരൻ

പാനൂർ: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കുത്തക മുതലാളിമാർക്കൊപ്പമാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ രണ്ടാം ദിവസം കരിയാട് പുതുശേരി പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും ഇതുവരെ മറുപടി നൽകിട്ടില്ല. എത്രയും വേഗം തെറ്റുതിരുത്താൻ കേന്ദ്ര സർക്കാർ തയാറാവണം. ഗവർണർക്കെതിരെ വിയോജിപ്പ് ഉണ്ടെന്ന് പറയുന്ന സിപിഎം ആർക്കൊപ്പമാണെന്ന് പറയണം. ഗവർണർ നടത്തുന്നത് രാഷ്‌ട്രീയ കളിയാണ്.ഗവർണർ നല്ലൊരു കളിക്കാരനായി മാറി. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സിപിഎം നിലപാട് ജനവഞ്ചനയാണെന്നും സുധീരൻ പറഞ്ഞു. സഹസമര പദയാത്രയുടെ ഇന്നത്തെ പര്യടനം പാനൂർ ബ്ലോക്കിലാണ്. പെരിങ്ങത്തൂർ,…

Read More

പയ്യാവൂർ ഊട്ടുത്സവം! ഊട്ടറിയിക്കാൻ കോമരത്തച്ചൻ യാത്രയായി

പയ്യാവൂർ: കുടക് മലയാളി കൂട്ടായ്മയ്ക്കു കേളി കേട്ട പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിനു മുന്നോടിയായി ഊട്ടറിയിക്കാൻ കോമരത്തച്ചൻ കുടകിലേക്കു പുറപ്പെട്ടു. ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചേർന്നു കോമരത്തച്ചനെ യാത്രയാക്കി. പരമ്പരാഗത ആചാരങ്ങളോടെയാണു കോമരത്തച്ഛന്‍റെ കുടക് യാത്ര. കാട്ടിലൂടെ കാൽനടയായി കുടകിലെത്തി അവിടുത്തേ മുണ്ടയോടൻ, ബഹൂരിയൻ തറവാട്ടുകാരെയും കടിയത്ത് മൂവായിരത്തിനെയും ഊട്ട് അറിയിച്ചതിനു ശേഷമാണു മടങ്ങിയെത്തുക. ഉൽസവത്തിന്‍റെ ചെലവിനാവശ്യമായ അരി കാളപ്പുറത്ത് കുടകിലെ പതിനഞ്ചോളം ഗ്രാമങ്ങളിൽ നിന്നാണു കൊണ്ടുവരിക. കോമരത്തച്ചന്‍റെ ക്ഷണപ്രകാരമാണു കുടകർ കാളകളുമായി പയ്യാവുരിലേക്കു പുറപ്പെടുക. ഉത്സവാരംഭത്തിന്‍റെ തലേദിവസം കാളപ്പുറത്തു കൊണ്ടുവരുന്ന അരി കുടകർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ 13 ദിവസം നീണ്ടു നിൽക്കുന്ന ഊട്ടുത്സവം തുടങ്ങും.

Read More

കണ്ണൂർ നഗരത്തിൽ 9 കടകളിൽ കവർച്ച! ന്നു പുലർച്ചെയാണ് സംഭവം…

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ഒൻപത് കടകളിൽ കവർച്ച. കണ്ണൂർ ട്രെയിനിംഗ് സ്കൂളിനു മുന്നിലുള്ള സുപെക്സ് കോർണറിലെ കടകളിലാണ് കവർച്ച നടന്നത്. ഇന്നു പുലർച്ചെയാണ് സംഭവം. ഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവർച്ച നടത്തി. സെല്ലോ നെക്സ് മൊബൈൽ കടയുടെ ഗ്ലാസ് തകർത്തു. എസ്ആർ പ്രിന്‍റേഴ്സിന്‍റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,500 രൂപ കവർന്നു. തൊട്ടടുത്തുള്ള നാഷണൽ ഇൻഷ്വറൻസ് കന്പനിയിൽനിന്ന് 2,500 രൂപയും ഗാർമെന്‍റ്സിൽനിന്ന് 4,000 രൂപയും കവർച്ച ചെയ്തു. തൊട്ടടുത്തുള്ള ഹോട്ടൽ, മഞ്ജു ഫോട്ടോസ്, ഷമ്മാസ് ഷോപ്പ്, ക്രയോസ് എൻജിനിയറിംഗ് തുടങ്ങിയവയുടെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും കൊണ്ടുപോയില്ല. രാവിലെ കടകൾ തുറക്കാനെത്തിയവരാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ്…

Read More

ബിജെപി സർക്കാർ നാടിനെ അടിമ- ഉടമകളുടെ കാലത്തേക്കു കൊണ്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി

പഴയങ്ങാടി: ബിജെപി സർക്കാർ നാടിനെ അടിമ- ഉടമകളുടെ കാലത്തേക്കാണ് ഇന്ത്യയെ കൊണ്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പറവൂർ സെന്‍റർ ബ്രാഞ്ചിനു വേണ്ടി നിർമിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി ബിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പാവങ്ങളെയായിരിക്കും. പ്രതിഷേധം ഇനിയും ശക്തിപ്പെടുത്തുമെന്നും മനുഷ്യ മഹാശൃംഖല മനുഷ്യമതിലായി മാറിയത് ഏറിവരുന്ന ജനപങ്കാളിത്തം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഫോട്ടോ അനാഛാദനം ചെയ്തു. ഒ‌.വി. നാരായണൻ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു സി.കെ. കുഞ്ഞിരാമൻ, കെ. രഞ്ജിത് എന്നിവരെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.പി. ദാമോദരൻ, മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, പി.പി. പ്രകാശൻ, ഇ.പി. ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ, ചന്തൻകുട്ടി, കെ.സതി, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന്…

Read More

“ഗവർണറുടെ മുന്നിൽ മുട്ടുമടക്കുന്ന മുഖ്യമന്ത്രിയെ ആവശ്യമില്ല; കേന്ദ്രത്തിലും കേരളത്തിലും ഏകാധിപതികളുടെ ഭരണമെന്ന് രമേശ് ചെന്നിത്തല

മാഹി: ഇന്ത്യയിലും കേരളത്തിലും കാണാൻ കഴിയുന്നത് രണ്ട് ഏകാധിപതികളുടെ ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേയും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നടത്തുന്ന സഹനസമര പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുമ്പോൾ നരേന്ദ്ര മോദി ഇതൊന്നും കാണുന്നില്ല. എന്നാൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ഗുരുതരമായ സാമ്പത്തിക തകർച്ച നേരിടുകയാണ്. ജനങ്ങളുടെ കൈയിൽ പണമില്ലാത്ത അവസ്ഥ കൂടി വരികയാണ്. അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ വില കുത്തനെ താഴ്ന്നിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുത്ത് ലാഖ്, പൗരത്വ നിയമ ഭേദഗതി നിയമം എന്നിവ കൊണ്ട് നേരിടുന്നത്. കേരളത്തിലെ ഗവർണറുടെ മുൻപിൽ മുട്ട് മടക്കി നിൽക്കുന്ന മുഖ്യമന്ത്രിയെയല്ല നമുക്ക് വേണ്ടത് . കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ എല്ലാ മേഖലകളിലും തിരുകി കയറ്റുകയാണെന്നും കേരളത്തിൽ നിയമന…

Read More

തലശേരി-പാനൂർ മേഖലയിൽ സംഘർഷസാധ്യതയെന്ന് റിപ്പോർട്ട്; ടെന്പിൽഗേറ്റ് പുതിയ റോഡിൽ ബോംബേറ്

തലശേരി: തലശേരി-പാനൂർ മേഖലയിൽ രാഷ്‌ട്രീയ സംഘർഷത്തിനു സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടിനു പിന്നാലെ തലശേരിയിൽ ബോംബേറ്. ഇന്നു പുലർച്ചെ 1.20ഓടെ തലശേരി ടെന്പിൾ ഗേറ്റ് പുതിയ റോഡിനു സമീപം ബിജെപി പ്രവർത്തകനായ തിരുവോത്ത് വീട്ടിൽ വിനോദിന്‍റെ വീടിനു മുന്നിലാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നതാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തലശേരി, ന്യൂമാഹി എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തലശേരി, ന്യൂമാഹി, ചൊക്ലി, കൊളവല്ലൂർ, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ സിപിഎം-ബിജെപി സംഘർഷത്തിനു സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചതിനു പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായിട്ടുള്ളത്.

Read More

ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കം; പിണറായി മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി. പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് എതിർക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. മാഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി നരേന്ദ്രമോദിയുമായി ഒത്തുതീർപ്പിലെത്തി. ഇതുകൊണ്ടാണ് ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ എതിർക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാം. ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.

Read More

തിരൂർ വെറ്റില അന്താരാഷ്ട്ര നിലവാരത്തിലേക്ക് ! അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു

മലപ്പുറം: ശാസ്ത്രീയമല്ലാത്ത കൃഷിരീതികൾ കാർഷിക രംഗത്തേക്കുള്ള പുതിയ കടന്നു വരവിനെ ഇല്ലാതാക്കുമെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. തിരൂർ വെറ്റിലയ്ക്കു ലഭിച്ച ഭൗമ സൂചിക പദവിയുടെ വിളംബര ശിൽപ്പശാല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂർ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാതല കർഷക അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. സി. മമ്മൂട്ടി എംഎൽഎ അധ്യക്ഷനായിരുന്നു. രാജ്യാന്തര പ്രശസ്തിയാർജിച്ചതും വീട്ടു വൈദ്യത്തിലും ആയൂർവേദ ചികിത്സാ വിധികളിലും വരെ പേരു കേട്ടതുമായ തിരൂർ വെറ്റിലക്ക് ഇതോടെ പ്രശസ്തിയും വിലയും വർധിക്കുമെന്നു മന്ത്രി പറഞ്ഞു. വെറ്റില മുറുക്കാത്തവർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം സംസ്കരിച്ച ഉത്പന്നങ്ങൾ നിർമിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനായി കാർഷിക സർവകലാശാലയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എടയൂർ മുളക്് ഉൾപ്പെടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അർഹിക്കുന്ന ഉത്പന്നങ്ങളുടെ ഭൗമ സൂചിക…

Read More