മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തു യുവതിയെ തട്ടിക്കൊണ്ടുപോയി; ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; പ്രതിയെ പിൻതുടർന്ന് പിടികൂടി നാട്ടുകാർ

മാനന്തവാടി: വെണ്‍മണി സ്വദേശിനിയായ യുവതിയെ മുഖത്തു മുളകുപൊടി സ്പ്രേ ചെയ്തു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി തയ്യിൽ മുജീബ് റഹ്മാനെയാണ്(44)തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞു തലപ്പുഴ 43ലാണ് സംഭവം. ബസ് കാത്തുനിൽക്കുകയായിരുന്ന ആശ വർക്കറായ യുവതിക്കു കാറിൽ എത്തിയ മുജീബ് റഹ്മാൻ ലിഫ്റ്റ് നൽകി. കാറിൽ കയറിയ ഉടൻ യുവതിയുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തു. കാർ തലപ്പുഴ 42ൽ എത്തിയപ്പോൾ യുവതി ഡോർ തുറന്നു പുറത്തുചാടി. റോഡരികിൽ വീണുകിടന്ന യുവതിയെ അതുവഴി വന്ന ബസിലെ യാത്രക്കാരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ നാട്ടുകാർ പേര്യയിൽ കാർ തടഞ്ഞു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മൂന്നു പൊതി കഞ്ചാവ് കണ്ടെത്തി.

Read More

ഭൂരിപക്ഷത്തിന്‍റെ പേരിലുള്ള ഏകാധിപത്യം ജനവിരുദ്ധമെന്ന്  അടൂർ ഗോപാലകൃഷ്ണൻ

കണ്ണൂർ: ഭൂരിപക്ഷം ലഭിച്ചു എന്നതിന്‍റെ പേരിൽ നടപ്പാക്കുന്ന ഏകാധിപത്യം ജനാധിപത്യത്തിന് എതിരാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗാത്മകതയുടെ സ്വാതന്ത്ര്യമെന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പര കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വോട്ട് ലഭിച്ചതുകൊണ്ടോ കൂടുതലാളുകളെ ജയിപ്പിച്ചതുകൊണ്ടോ ഏകാധിപത്യം നടപ്പാക്കാനാകില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ് മറ്റുള്ളവരുമെന്ന ബോധമുണ്ടാകണം. വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരേ ഒറ്റക്കെട്ടായ പ്രതിരോധം ഉയർന്നുവരണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ തയാറായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും മറ്റു ചിലയിടങ്ങളിലും ദൗർഭാഗ്യകരമായ സംഭവങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ പുനർവിചിന്തനം നടത്താൻ തയാറാകണം. ഭരണത്തെ വിമർശിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും ഏതു പൗരനും അവകാശമുണ്ട്. എന്നാൽ, ഗാന്ധിജിയെ നിന്ദിച്ചവരെ തുറുങ്കിലടയ്ക്കാൻ തയാറാകാതിരിക്കുകയും രാജ്യത്തെ ആൾക്കൂട്ടക്കൊലയ്ക്കെതിരേ കത്തെഴുതിയവരെ രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന സമീപനമാണ്…

Read More

 വട്ടമിട്ട് പറക്കുന്നതിനിടെ  നാടിന്‍റെ കൃഷ്ണപരുന്തിന്  അപകടം; നാട്ടുകാർ ഒന്നിച്ചു പ്രാഥമിക ചിക്തസ നൽകി; സാവകാശം വീണ്ടും വാനിലേക്ക് പറ‍ന്നുയർന്നു

എം. രാജീവൻ കൂത്തുപറമ്പ്: പ്രദേശത്തെ വീടുകളിലും മറ്റും നിത്യ സന്ദർശകനായിരുന്ന കൃഷ്ണപ്പരുന്തിന് അപ്രതീക്ഷിതമായുണ്ടായ അപകടം നാടിന്‍റെയാകെ നൊമ്പരക്കാഴ്ചയായി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പാച്ചപൊയ്കക്കടുത്ത് ചാത്തൻമുക്കിലെ നിത്യ സന്ദർശകനായിരുന്നു കൃഷ്ണ പരുന്ത്. പതിവു പോലെ വട്ടമിട്ട് പറന്നെത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ റോഡരികിലെ ട്രാൻസ്ഫോർമറിൽ നിന്നും പരുന്തിന് ഷോക്കേറ്റത്. പുലർച്ചെ പാൽ വാങ്ങാനും മറ്റും എത്തിയവരാണ് റോഡരികിൽ പരുന്ത് അവശനിലയിൽ കിടക്കുന്നതായി കണ്ടത്. വാർത്ത പലരേയും നൊമ്പരപ്പെടുത്തുക തന്നെ ചെയ്തു. എന്നും രാവിലെ ഏഴരയോടെ പരുന്ത് ആകാശത്ത് വട്ടമിട്ട് വീട്ടുകാരെ തേടി പറന്നിറങ്ങുകയായിരുന്നു പതിവ്. പതിവായി എത്തുന്ന മത്സ്യ വിൽപനക്കാരൻ നീട്ടി നൽകുന്ന മത്സ്യം കൈയ്യിൽ നിന്നും കൊത്തിയെടുത്ത് ഭക്ഷിക്കും.വീടുകളിലും വിരുന്നെത്തുന്ന പരുന്ത് വീട്ടിലെ ഒരംഗത്തെ പോലെ ഇടപെഴകുമായിരുന്നു. അതിനാൽ കുട്ടികൾക്ക് പോലും ഇവനെ പേടിയില്ലാതായി.ഇതിനിടെയാണ് പതിവുപോലെ പറന്നിറങ്ങുന്നതിനിടയിൽ റോഡരികിലെ വൈദ്യുത ട്രാൻസ്ഫോർമറിലിടിച്ച് പരുന്തിന് ഷോക്കേറ്റത്. പരുന്തിന്‍റെ ദയനീയ അവസ്ഥ…

Read More

മാങ്ങാട്ടിടത്തെ പോലീസുകാരന്‍റെ വീടിനു ബോംബേറ്; അന്വേഷണം വീണ്ടും ഊർജിതമാക്കുന്നു

കൂത്തുപറമ്പ്: വീടിനു നേരെ ബോംബെറിഞ്ഞെന്ന കേസിൽ അഞ്ചു വർഷം പിന്നിടുമ്പോൾ അന്വേഷണം വീണ്ടും ഊർജിതമാകുന്നു. കേസിൽ നുണ പരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി അനുവദിച്ചു.കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന മാങ്ങാട്ടിത്തെ കെ.പി.സുനിൽകുമാറിന്‍റെ വീടിനു നേരെ ബോംബേറുണ്ടായ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഒരാളെ നുണപരിശോധന നടത്താനുള്ള അനുമതി തേടി കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ റഹീം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ നേരത്തെ ചോദ്യം ചെയ്ത സാക്ഷികളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടി ക്രൈംബ്രാഞ്ച് സ്വീകരിച്ചത് .ഈ കാര്യം കാണിച്ച് ഇദ്ദേഹത്തിന് നോട്ടീസ് നല്കിയതിന്‍റെ അടിസ്ഥാനത്തിൽ നുണപരിശോധനക്ക് തയാറാണെന്ന് കാണിച്ച് മറുപടിയും നൽകിയിരുന്നു. തൃശൂർ രാമപുരത്തെ പോലീസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന ഫോറൻസിക് ലബോറട്ടറിയിലാണ് നുണ പരിശോധന…

Read More

ചെറുപുഴയിലെ മറിയക്കുട്ടി വധം: അന്വേഷണം വഴിത്തിരിവില്‍ “മുങ്ങിയ’ ദൃശ്യങ്ങള്‍ സിബിഐ കണ്ടെടുത്തു

പയ്യന്നൂര്‍:ചെറുപുഴ കാക്കേഞ്ചാല്‍ പടത്തടത്തെ കുട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസിന്‍റെ അന്വേഷണം വഴിത്തിരിവില്‍. അന്വേഷണങ്ങള്‍ക്കിടയില്‍ ‘മുങ്ങിയ’ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കണ്ടെടുത്തുകൊണ്ടുള്ള സിബിഐയുടെ അന്വേഷണമാണ് വഴിത്തിരിവിലായത്.പെരിങ്ങോം പോലീസ് 188/2012 ക്രൈം നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലെ കേസന്വേഷണത്തിനിടയില്‍ തെളിവുകള്‍ നശിപ്പിക്കാനും തിരിമറി നടത്താനും ചില ഉന്നതരുള്‍പ്പെടെ ശ്രമിച്ചതെന്തിനെന്ന് നാട്ടുകാരിലുയര്‍ന്നിരുന്ന ചോദ്യം ബലപ്പെടുത്തിക്കൊണ്ടാണ് നിര്‍ണായക തെളിവുകള്‍ സിബിഐ കണ്ടെത്തിയത്. കൊലപാതകം നടക്കുന്നതിന്‍റെ തലേ ദിവസം പയ്യന്നൂരില്‍ നിന്നും മദ്യവും ഭക്ഷണവും സോക്‌സും വാങ്ങാനെത്തിയ ആളുടെ ചിത്രം പതിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പയ്യന്നൂരിലെ ജ്വല്ലറിയുടെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ശേഖരിച്ചിരുന്നു.2012 മാര്‍ച്ച് നാലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ശാസ്ത്രീയ പരിശോധനക്കായി ലാബിലയച്ചപ്പോള്‍ കേസന്വേഷണ പുരോഗതിക്കുള്ള ദൃശ്യങ്ങളൊന്നും അതില്‍ നിന്ന് കിട്ടിയില്ല.ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു.പരിശോധനക്കയച്ച ദൃശ്യങ്ങളില്‍ തിരിമറി നടത്തിയതായിരുന്നു ഇതിന് കാരണം. 2012 മാര്‍ച്ച് നാലിന്‍റെ ദൃശ്യങ്ങള്‍ക്ക് പകരം അന്നത്തെ അന്വേഷണ…

Read More

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ വിശ്രമകേന്ദ്രം അഥവാ ടിക്കറ്റ് കൗണ്ടർ; തുറക്കാത്ത ഭിന്നശേഷി കൗണ്ടറിനായി തുലച്ചതു ലക്ഷങ്ങൾ

കാഞ്ഞങ്ങാട്: ടിക്കറ്റ് വിതരണത്തിനായി ഒരേയൊരു കൗണ്ടർ മാത്രം പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക കൗണ്ടർ നിർമിക്കാൻ തുലച്ചത് ലക്ഷങ്ങൾ. പണിയെല്ലാം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കൽപ്പോലും തുറന്നുപ്രവർത്തിക്കാതിരുന്ന ഈ കൗണ്ടർ ഇപ്പോൾ തെരുവുനായകൾക്കു വിശ്രമകേന്ദ്രമായിമാറി. സ്റ്റേഷനിൽ നേരത്തേയുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടറിന്‍റെ പകുതിയിലേറെ ഭാഗം സ്റ്റീൽ പൈപ്പുകൾ കൊണ്ടു കൈവരി നിർമിച്ചു വളച്ചുകെട്ടിയെടുത്താണ് അഞ്ചുവർഷം മുന്പ് പുതിയ ഭിന്നശേഷി സൗഹൃദ കൗണ്ടർ പണിതത്. പുറത്തുനിന്ന് ഈ കൗണ്ടറിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിനായി റാംപും നിർമിച്ചു. റാംപ് മുതൽ കൗണ്ടറിനകം വരെ സിമന്‍റ് ടൈലുകളും പാകി. ഭിന്നശേഷിക്കാരായവർക്ക് എളുപ്പത്തിൽ അകത്തു പ്രവേശിക്കുന്നതിനും കൈവരി പിടിച്ചുനിൽക്കുന്നതിനും സൗകര്യമുണ്ടാകുന്ന തരത്തിലായിരുന്നു നിർമാണം. ആളുകൾ കാത്തുനിൽക്കുന്ന ഭാഗം ഇങ്ങനെ മനോഹരമായി പൂർത്തിയതോടെ തത്കാലം പണിനിർത്താനായിരുന്നു റെയിൽവേയുടെ തീരുമാനം. ഉദ്യോഗസ്ഥർ ഇരിക്കുന്ന ഭാഗത്ത് ചെറിയൊരു ജാലകം കൂടി വച്ചുപിടിപ്പിക്കുന്ന പണി മാത്രമേ യഥാർഥത്തിൽ ബാക്കിയുണ്ടായിരുന്നുള്ളൂ.…

Read More

എൺപത്തിയേഴാം വയസിൽ  പുസ്തകം രചിച്ച് ഗോപാലൻ മാസ്റ്റർ

കൂത്തുപറമ്പ്: പിന്നിട്ട വഴികളിലൂടെയുള്ള എൺപത്തിയേഴ് വർഷത്തെ സഞ്ചാരത്തെ ഓർത്തെടുക്കുകയാണ് ഞാൻ പിന്നിട്ട വഴികൾ എന്ന പുസ്തകത്തിലൂടെ കോട്ടയം തള്ളോട്ടെ ഇ.ഗോപാലൻ മാസ്റ്റർ. നാദാപുരത്തിനടുത്ത് പാതിരിപ്പറ്റയിലെ ചീക്കോത്ത് എംഎൽപി സ്കൂളിൽ 34 വർഷം മുഖ്യാധ്യാപകനായിരുന്നു ഇദ്ദേഹം. അധ്യാപകന്‍റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതോടൊപ്പം നാടിന്‍റെ വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തി വിജയം കൈവരിക്കാൻ ഇദ്ദേഹത്തിനായി.1997 വരെയുള്ള മീത്തൽ വയൽ ഗ്രാമത്തിന്റെ വികസന പുരോഗതിയിലെല്ലാം ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞു. ജീവിതയാത്രയെ കുറിച്ച് എഴുതുക ഗോപാലൻ മാസ്റ്റർക്ക് പ്രയാസമായിരുന്നു. ഓർമകൾ മനസിൽ മായാതെ കിടക്കുന്നതു കൊണ്ടും പിന്നിട്ട പാതകൾ മറക്കാൻ കഴിയാത്തതു കൊണ്ടുമാണ് എൺപത്തിയേഴാം വയസിൽ പുസ്തകം എഴുതാൻ തയാറായതെന്നാണ് ഇദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തിൽ തന്നെ പറയുന്നത്. സാമൂഹ്യ പ്രവർത്തനങ്ങളും 34 വർഷത്തെ അധ്യാപക ജീവിത അനുഭവങ്ങളുമാണ് പുസ്തകത്തിലെ പരാമർശം. റിട്ടയർ ചെയ്യുന്ന കാലയളവിനുള്ളിൽ പാതിരിപ്പറ്റയിൽ വൈദ്യുതി എത്തിച്ചതു മുതൽ മീത്തൽ…

Read More

സോണിയാ ഗാന്ധിയെ അവഹേളിച്ച  അബ്‌ദുള്ളക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി

കണ്ണൂർ: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഫെയ്സ്ബുക്കിൽ മോശമായി ചിത്രീകരിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്‌ദുള്ളക്കുട്ടിക്കെതിരേ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പൗരത്വബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എംപിയായ അസറുദ്ദീൻ ഒവൈസിയുടെ ചിത്രവുമായി ചേർത്താണ് സോണിയാഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്‌ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീർത്തിപരവും ഐടി നിയമത്തിന്‍റെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റൽ മീഡിയ സെൽ കോ-കൺവീനർ രാജു പി. നായരാണ് ഡിജിപിക്ക് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് മലപ്പുറം ലോക്സഭാ മണ്ഡലം മുൻ പ്രസിഡന്‍റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

Read More

തലശേരി ബാറിലെ യുവ അഭിഭാഷകയുടെ ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണി; സംഘത്തലവൻ അറസ്റ്റിൽ

കണ്ണൂർ: തലശേരി ബാറിലെ യുവ അഭിഭാഷകയുടെ മരണം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ബ്ലേഡ് മാഫിയ സംഘത്തലവനായ മമ്മാക്കുന്ന് സ്വദേശി ചക്കി ഷനോജിനെ (30) ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തലശേരി ബാറിലെ യുവ അഭിഭാഷകയായ എടക്കാട് കടന്പൂർ നിവേദ്യത്തിൽ പ്രിയ രാജീവൻ (38) തൂങ്ങിമരിച്ച സംഭവത്തിലാണ് ബ്ലേഡ് മാഫിയ സംഘത്തലവൻ അറസ്റ്റിലായത്. ഷനോജിൽ നിന്നും ആറുലക്ഷം രൂപയോളം സ്ഥലത്തിന്‍റെ രേഖകൾ വച്ച് പ്രിയ കടം വാങ്ങിയിരുന്നു. പലപ്പോഴായി പണം തിരികെ നൽകിയിരുന്നുവെങ്കിലും മുതലും പലിശയുമടക്കം വൻ തുക നല്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണിലൂടെയും വീട്ടിൽ നേരിട്ടെത്തിയും ഷനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഷനോജിന്‍റെ നിയന്ത്രണത്തിലുള്ള ബ്ലേഡ് സ്ഥാപനങ്ങളിലും പുതിയതെരുവിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയപ്പോൾ…

Read More

ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ ചന്ദനമുട്ടികളുമായി രണ്ടംഗസംഘം അറസ്റ്റിൽ

ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ ചന്ദനമുട്ടികളുമായി രണ്ടു പേർ അറസ്റ്റിൽ. പെരുവളത്ത്പറമ്പിലെ മുക്രീരകത്ത് മായിൻ (63), മട്ടന്നൂർ ശിവപുരത്തെ പുള്ളുവൻ ഷൈജു (38) എന്നിവരെയാണ് ഇരിക്കൂർ എസ്ഐ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ശിവപുരം സ്വദേശി അബൂബക്കർ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ഊരത്തൂർ കള്ളുഷാപ്പിന് സമീപത്ത‌ുവച്ചു പോലീസ് സംഘം ബൈക്ക് തടയുകയായിരുന്നു. ചെറിയ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ബൈക്കിന്‍റെ സീറ്റ് കവറിനുളളിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. ഊരത്തൂരിലെ റവന്യൂ ഭൂമിയിൽനിന്നാണ് ചന്ദനമരം മുറിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. ഏജന്‍റിന് കൈമാറുന്നതിനായി കണ്ണൂരിലേക്കു കൊണ്ടുപോകുന്നതിനിടെയാണു പിടിയിലായത്. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. എസ്ഐ കെ. സിദ്ദീഖ്, സിവിൽ പോലീസ് ഓഫീസർമാരായ നിജീഷ്, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Read More