മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദമാമിൽനിന്നുള്ള ആദ്യവിമാനത്തിലെ യാത്രക്കാരനിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ചിന് ദമാമിൽനിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരനായ താമരശേരി സ്വദേശി മുഹമ്മദ് സാലിഹിൽ നിന്നാണ് 800 ഗ്രാം സ്വർണം പിടികൂടിയത്. എൽഇഡി ടോർച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ബാറ്ററി മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഇന്നലെ രാവിലെ മുതലാണ് ദമാമിലേക്ക് വിമാന സർവീസ് ആരംഭിച്ചത്. ദമാമിൽനിന്ന് യാത്രക്കാരുമായി ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, വി.പി. ബേബി, ഇൻസ്പെക്ടർമാരായ ഹബീബ്, പ്രിയങ്ക, ഗുർമീത്, മനീഷ്, ഹവിൽദാർ തോമസ് എന്നിവർ പങ്കെടുത്തു.
Read MoreCategory: Kannur
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിൽ ഒളിപ്പിച്ചു വച്ച സ്വർണം പിടികൂടി. വിമാനത്തിൽ ഒളിപ്പിച്ചു വച്ച 45 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. ഇന്നു രാവിലെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ ടോയ് ലെറ്റിൽ ഒളിപ്പിച്ചു വച്ച 1168 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ടോയ് ലെറ്റിൽ ബേസ്റ്റ് വിൻ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് സ്വർണം അടങ്ങിയ കവർ കണ്ടെത്തിയത്. കവർ പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമാണെന്ന് മനസിലായത്. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് വിമാനത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ സ്വർണം കണ്ടെത്തുന്നത്. രണ്ടു തവണ യാത്രക്കാരുടെ സീറ്റിനടിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഒരു തവണ സ്വർണ ബിസ്ക്കറ്റുകളായും രണ്ടു തവണ പേസ്റ്റ് രൂപത്തിലുമായിരുന്നു സ്വർണമുണ്ടായിരുന്നത്. സ്വർണം കടത്തിയവരെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തി…
Read Moreഒറ്റ രാത്രി കൊണ്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടച്ചിട്ട ചായക്കട നീതി മെഡിക്കൽ സ്റ്റോർ; അനധികൃത മെഡിക്കൽ സ്റ്റോറിനെതിരേ നടപടിയെന്ന് പ്രിൻസിപ്പൽ
പരിയാരം: മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയില്ലാതെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിനകത്ത് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി. കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്കാണ് ഇന്ന് രാവിലെ മുതൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. മുൻ സി പി എം ഭരണ സമിതി മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ അനുമതി നൽകിയിരുവെന്നും അതു പ്രകാരമാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങിയതെന്ന് ബാങ്ക് പ്രസിഡന്റും കോൺഗ്രസ് എസ് നേതാവുമായ ടി.രാജൻ പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ ഫലത്തിൽ മുൻ ഭരണ സമിതിയുടെ തീരുമാനം മരവിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ മെഡിക്കൽ കോളജും കാമ്പസും പൂർണമായി മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അധീനതയിലാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാകട്ടെ ഇതുവരെ അനുമതി നൽകിയിട്ടുമില്ല. നാല് തവണ കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ…
Read Moreഈ സ്കൂളിലേക്ക് വണ്ടികൾ ചീറി പാഞ്ഞുവരാം! അപകട ഭീതിയിൽ ചാന്പാട് എൽപി സ്കൂൾ വിദ്യാർഥികൾ
കൂത്തുപറമ്പ്: സ്കൂളിനു സമീപത്തെ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതു കാണുമ്പോൾ ഇവിടുത്തെ കുട്ടികളുടെ മനസ് നിറയെ ഭീതിയാണ്. എപ്പോഴാണ് വീണ്ടുമൊരു അപകടം ഉണ്ടാവുക എന്ന പേടി. അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് എൽപി സ്കൂളിലെ വിദ്യാർഥികളാണ് വാഹനാപകട ഭീതിയിൽ അധ്യയനം നടത്തുന്നത്.ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂൾ മുറ്റത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ആരും ഇല്ലാത്ത സമയമായതിനാൽ ആളപായം ഒഴിവായെങ്കിലും സ്കൂളിന് കേടുപാടുകൾ സംഭവിച്ചു.റോഡരികിലെ സുരക്ഷാ ഭിത്തിയായി നിലകൊണ്ട കോൺക്രീറ്റ് തൂൺ തകർത്തു കൊണ്ടായിരുന്നു കാർ നിയന്ത്രണം വിട്ട് സ്കൂൾ മുറ്റത്തേക്ക് ഇടിച്ചു കയറിയത്. മട്ടന്നൂർ വിമാനത്താവള അനുബന്ധ റോഡായതോടെയാണ് ഈ റോഡിൽ സദാസമയവും വാഹന തിരക്കായത്.ഇതിനു മുമ്പും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനിയും ഒരു അപകടം ഉണ്ടാകാതെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreഅന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം കൂടുന്നു! പയ്യന്നൂരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് കുടുസുമുറികളില്‍ നരകയാതന
പയ്യന്നൂര്‍: വിവിധ മേഖലകളിലെ തൊഴിലുകള്‍ക്കായി കൊണ്ടുവന്ന ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങളൊരുക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ബംഗാള്‍,കൊല്‍ക്കത്ത, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഒഡീഷ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള അയ്യായിരത്തോളം തൊഴിലാളികളാണ് പയ്യന്നൂരിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നത്. ചെങ്കൽ മേഖലകളില്‍ മാത്രമായി രണ്ടായിരത്തോളം തൊഴിലാളികളുണ്ട്. ഇതിലൂടെ പതിമൂന്ന് കോടിരുപയോളം ഓരോമാസവും അന്യ സംസ്ഥാനങ്ങളിലേക്ക് പയ്യന്നൂരില്നിന്നുമാത്രമായി പോകുന്നുണ്ടെന്നാണ് കണക്ക്. ഇക്കാര്യം നേരത്തെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുമ്പോഴും ഇവര്‍ക്കാവശ്യമായ താമസ സൗകര്യങ്ങളില്ല എന്നത് നാട്ടുകാരെയും പല വിധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ ഇവര്‍ക്കായി വാടക കുറവായ കുടുസുമുറികളാണ് തരപ്പെടുത്തി താമസിപ്പിക്കുന്നത്. പലയിടങ്ങളിലും ശ്വാസംപോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇന്നലെ രാത്രി രാമന്തളി കല്ലേറ്റും കടവ് വായനശാലക്ക് സമീപമുള്ള ഒരു വാടക കെട്ടിടത്തില്‍ നാട്ടുകാരെത്തി…
Read Moreഞങ്ങൾക്ക് അവർ സഹോദരീ സഹോദരന്മാരാണ്; പൗരത്വ നിയമത്തിനെതിരേ വിനീത്
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധനത്തിനു പിന്തുണയുമായി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുമാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരീ സഹോദരന്മാരാണ്. നിങ്ങൾ നിങ്ങളുടെ കാബിൽ കയറി ഞങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്കു പോകുക. പോകുന്പോൾ ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ള ബില്ലുകളും ദയവായി എടുത്തുകൊണ്ടുപോവുക- വിനീത് ഫേസ്ബുക്കിൽ കുറിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാരംഗം ഏറെക്കുറെ പൂർണമായും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, ദുൽഖർ സൽമാൻ, പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ, അനശ്വര രാജൻ തുടങ്ങി നിരവധി പേർ പിന്തുണ അറിയിച്ചവരിൽ ഉൾപ്പെടുന്നു.
Read Moreകക്കമ്പാറയിലെ ഭൂമി പിളരല്‍: ഭീതിയകലാന് ഇനിയും കടമ്പകളേറെ; പരിസരവാസികളെ പുനരധിവസിപ്പിക്കേണ്ടിവരും; ശാസ്ത്രീയ പഠനസംഘമെത്തി
പയ്യന്നൂര്‍:കക്കമ്പാറയിലെ ഭൂമി പിളരല്‍ സംഭവത്തെപറ്റി ശാസ്ത്രീയമായി പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിനുമായി ഉന്നതതല പഠനസംഘമെത്തി.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമത്തിയ പഠനസംഘം പ്രദേശത്തെ ഭൂമിയുടെ ഘടന പഠന വിധേയമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ജി.ശങ്കര്‍,സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റി പരിശോധകന് ജി.എസ്.പ്രദീപ്, ദുരന്ത നിവാരണ മാനേജ്മെന്റ ഡെപ്യൂട്ടി കളക്ടര്‍ സി.വിശാലാക്ഷി, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പ്രകാശ് തുടങ്ങിയവരാണ് ഇന്നലെ കക്കമ്പാറയിലെത്തിയത്. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലന്,രാമന്തളി വില്ലേജ് ഓഫീസര്‍ പി.സുധീര്‍കുമാര്‍ എന്നിവരും കക്കമ്പാറിയിലെത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി പരിസരവാസികളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്നതാണ് പൊതുവെയുയര്‍ന്ന ചര്‍ച്ച.എന്നാല്‍ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെ മാത്രമേ ലഭിക്കൂവെന്നതിനാല്‍ പുനരധിവാസം എളുപ്പമാകില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കക്കമ്പാറയിലെ ഭൂമിയുടെ ഘടന പരിശോധിച്ചതില്‍നിന്നും വിണ്ടകന്ന പാറക്കൂട്ടങ്ങള്‍ പൊളിച്ച് നീക്കി ബാക്കി ഭാഗം ബലപ്പെടുത്തിയാല്‍ പ്രശ്ന പരിഹാരമാകില്ലെന്നാണ് ചര്‍ച്ചയിലുയര്‍ന്ന ഒരഭിപ്രായം. തുടര്‍ന്നും വിള്ളലുകളുണ്ടാന് സാധ്യതയുള്ളതിനാല്‍ ബലപ്പെടുത്തല്‍ ഉപകാരപ്രദമാകുമോയെന്ന…
Read Moreഹർത്താൽ; തളിപ്പറമ്പിൽ കടകളടപ്പിക്കാൻ എത്തിയ വധശ്രമക്കേസിലെ പ്രതികൾ പോലീസ് പിടിയിൽ
തളിപ്പറമ്പ്: പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ തളിപ്പറമ്പില്‍ സമ്പൂര്‍ണ സമാധാനം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഗരത്തില്‍ ഒരു പ്രകടനം പോലും നടത്തിയില്ല. ഇന്നലെ രാവിലെ കടകളടപ്പിക്കാന്‍ ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തിറങ്ങിയെങ്കിലും കഴിഞ്ഞ 10 ന് എസ്ഡിപിഐ പ്രകടനത്തിനിടയില്‍ മാധവി ബസ് കണ്ടക്ടറെ അക്രമിച്ച സംഭവത്തില്‍ വധശ്രമക്കേസെടുത്ത വടക്കാഞ്ചേരിയിലെ പാറക്കല്‍ അബൂബക്കര്‍(26), കരിമ്പം പാലത്തിന് സമീപത്തെ ഫിദാ മന്‍സിലില്‍ എം.എസ്.ഷെറിഫ്(37) എന്നിവരെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തത് ഹര്‍ത്താല്‍ അനുകൂലികളെ ഞെട്ടിച്ചു. അറസ്റ്റിലായവരുടെ പേരില്‍ നേരത്തെ ഐപിസി 308 പ്രകാരം വധശ്രമത്തിന് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രതികള്‍ ഇന്നലെ ഹര്‍ത്താല്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Moreപിലാത്തറ ചുമടുതാങ്ങിയിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്
പിലാത്തറ: അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സംസ്ഥാനത്തുനിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഹൈദരാബാദിലെ ഗൗതം യാദവ് (30), ഭാരതീയ യാദവ് (26) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പിലാത്തറ പഴയങ്ങാടി റോഡില്‍ ചുമടുതാങ്ങിയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് നിന്നും മംഗളൂരുവിലേക്ക് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ചുമടുതാങ്ങിയില്‍ റോഡരികില്‍ നിര്‍ത്തി ജീവനക്കാര്‍ അകത്ത് കിടന്നുറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പരിയാരം എഎസ്ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കെഎസ്ടിപി റോഡില്‍ പയ്യന്നൂരിലേക്കും പിലാത്തറയിലേക്കുമുള്ള ജംഗ്ഷനില്‍ രാത്രികാലങ്ങളില്‍ നിരവധി നാഷണല്‍പെര്‍മിറ്റ് ലോറികള്‍ നിര്‍ത്തിയിടുന്നത് അപകടത്തിന് കാരണമാവുന്നതായി നാട്ടുകാര്‍ പറയുന്നു.
Read Moreഉപതെരഞ്ഞെടുപ്പ്;കണ്ണൂരിൽ രണ്ടിടത്ത് എൽഡിഎഫ്; തലശേരിയിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂരിൽ മൂന്നിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ടിടത്തും യുഡിഎഫ് ഒരിടത്തും വിജയിച്ചു. കണ്ണൂർ കോർപറേഷനിലെ എടക്കാട് ഡിവിഷനിലും രാമന്തളി പഞ്ചായത്തിലെ ഏഴിമല വാർഡിലുമാണ് എൽഡിഎഫിന് വിജയം. തലശേരി നഗരസഭയിലെ ടെന്പിൾ ഗേറ്റ് വാർഡിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കോർപറേഷനിലെ 33ാം വാർഡായ എടക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഎം സ്ഥാനാർഥിയായ ടി. പ്രശാന്ത് 256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി ടി. പ്രശാന്തിന് 1276 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ഷിജു സതീശന് 1020 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി അരുൺ ശ്രീധരന് 145 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി കുട്ടികൃഷ്ണന് 93 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിച്ചു. ബിജെപിക്ക്…
Read More