പറശിനിക്കടവ്- മാട്ടൂൽ റൂട്ടിലെ യാത്രാബോട്ട് നിലച്ചിട്ട് ഒരു മാസം; യാത്രാ ദുരിതം പേറി നാട്ടുകാർ

പാപ്പിനിശേരി: പറശിനിക്കടവ്- മാട്ടൂൽ റൂട്ടിലെ യാത്രാബോട്ട് നിലച്ചിട്ട് ഒരു മാസമാവുന്നു. ബോട്ട് സർവീസ് നിലച്ചതോടെ യാത്രക്കാർ തീരാദുരിതത്തിലാണ്.അഴീക്കൽ-മാട്ടൂൽ റൂട്ടിലെ ബോട്ടാണ് ഒരുമാസം മുന്പാണ് കേടായത്. ഇതേതുടർന്ന് പറശിനിക്കടവ് റൂട്ടിലോടുന്ന ബോട്ട് അഴീക്കലേക്ക് മാറ്റി. നേരത്തെ മാട്ടൂൽ-അഴീക്കൽ റൂട്ട‌് സർക്കാർ ഏറ്റെടുത്തതോടെയാണ‌് പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന‌് അറുതിയായത്. ജലഗതാഗതവകുപ്പ‌് നേരിട്ടാണ‌് ഈ റൂട്ടിൽബോട്ട‌് സർവീസ‌് നടത്തുന്നത്. ടി.വി.രാജേഷ‌് എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ‌് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിന‌് അന്ന് സർക്കാർ അംഗീകാരം നൽകിയത‌്. ദിവസവും 20 മിനുട്ട‌് ഇടവേളകളിൽ രാവിലെ 5.45ന് അഴീക്കലിൽനിന്നാരംഭിച്ച് ഇരുകരകളിലേക്കുമായി 45 സർവീസ‌് നടത്തിയിരുന്ന ബോട്ടിന് നല്ല വരുമാനവുമുണ്ട്. മാട്ടൂൽ പഞ്ചായത്തിന്‍റെ അധീനതയിലുണ്ടായിരുന്ന കടത്ത് സർവീസ് നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഫലപ്രദമായി ഇടപെട്ട് സർക്കാർ ബോട്ട് ഓടിക്കാൻ തയ്യാറാകാതെ സ്വകാര്യ വ്യക്തിക്ക് കടത്ത് സർവീസ് നടത്താൻ അനുമതി നൽകുകയായിരുന്നു പഞ്ചായത്ത‌് അധികൃതർ. പ്രതിമാസം ലക്ഷങ്ങൾ ലാഭം കിട്ടുന്ന…

Read More

പയ്യന്നൂരിൽ പുതിയൻങ്കാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് നവവരൻ മരിച്ചു; മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം

പയ്യന്നൂര്‍: പുതിയൻങ്കാവ് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ 9.30തോടെ പുതിയങ്കാവ് അലുമിനിയം കമ്പനിക്ക് സമീപമാണ് അപകടം. കാറമേല്‍ മുച്ചിലോട് ക്ഷേത്രത്തിന് സമീപത്തെ വിവേക് (29) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. മുന്നില്‍ പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്ക് എതിരെ വരികയായിരുന്ന ബസിലിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവ സ്ഥലത്ത് തന്നെ ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പായിരുന്ന വിവേകിന്‍റെ വിവാഹം. ദര്‍ശനയാണ് വധു. വിവാഹത്തിന് ശേഷം വിരുന്നുപോകലിന്‍റെ തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നവദമ്പതികള്‍. അതിനിടയിലാണ് ഇന്ന് രാവിലെ അപകടം വിവേകിന്‍റെ ജീവന്‍ തട്ടിയെടുത്തത്.പയ്യന്നൂര്‍ കോളജില്‍നിന്നും റിട്ടയര്‍ചെയ്ത കാറമേല്‍ മുച്ചിലോട്ടെ ടി.വി.വേണുവിന്‍റെയും ലളിതയുടേയും മകനാണ്. സഹോദരന്‍ വൈശാഖ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍.

Read More

പണത്തെചൊല്ലിയുള്ള  വാക്കേറ്റത്തിനിടയില്‍ ബ്ലേഡ് കൊണ്ട് തമിഴ്‌നാട് സ്വദേശിയുടെ കഴുത്ത് മുറിച്ചു; പയ്യന്നൂർ സ്വദേശി പോലീസ് പിടിയിൽ

പയ്യന്നൂര്‍: വാക്കേറ്റത്തിനിടയില്‍ ബ്ലേഡുകൊണ്ട് തമിഴ്‌നാട് സ്വദേശിയുടെ കഴുത്ത് മുറിച്ചു. തമിഴ്‌നാട് മാരിയമ്മന്‍ കോവിലിലെ ഗോവിന്ദരാജിന്‍റെ മകന്‍ സെല്‍വന്‍റെ (47) കഴുത്തിലാണ് മുറിവേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ കാരയിലെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം സെല്‍വനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ പയ്യന്നൂര്‍ പഴയ ബസ്‌സ്റ്റാൻഡ് വിശ്രമ കേന്ദ്രത്തിന് സമീപമാണ് സംഭവം. കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിലെ വിരോധമാണ് വാക്കേറ്റത്തിനും അക്രമത്തിലും കലാശിച്ചത്. കഴുത്തിന് മുറിവേറ്റ് ചോര വാര്‍ന്ന് അവശനായ സെല്‍വനെ ഓട്ടോ ഡ്രൈവര്‍മാരാണ് സഹകരണ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസാണ് ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ പരിയാരത്തെത്തിച്ചത്.

Read More

കാസര്‍ഗോഡ് നഗരത്തിലെ ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈൽ കാമറ: യുവാവിനെതിരേ പോക്‌സോ

കാസര്‍ഗോഡ്: നഗരത്തിലെ ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈൽ ഫോൺ കാമറ ഓൺ ചെയ്തുവെച്ച സംഭവത്തില്‍ യുവാവിന്‍റെ പേരില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ആലംപാടിയിലെ ടി.എ. സമീറിന്‍റെ (30) പേരില്‍ പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് അനുസരിച്ചുമാണ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബമാണ് ശുചിമുറിയില്‍ കാമറ വച്ചിട്ടുള്ളതായി കണ്ടെത്തിയത്. ശുചിമുറിയിലെത്തിയ സ്ത്രീകള്‍ കാമറ ഓണ്‍ചെയ്തുവച്ച മൊബൈല്‍ കണ്ടെത്തി ഹോട്ടല്‍ അധികൃതരെ ഏല്പിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ടൗണ്‍ സിഐ അബ്ദുള്‍ റഹീം, എസ്‌ഐ മെല്‍വിന്‍ എന്നിവര്‍ ഇന്നലെ രാത്രി യുവാവില്‍ നിന്ന് മൊഴിയെടുത്തു. അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തിയ ഇയാളുടെ മൊബൈല്‍ ഫോൺ വിദഗ്ധ പരിശോധന നടത്തും.

Read More

ഉള്ളി മോഷണം കേരളത്തിലും! മേശയില്‍ നിന്ന് പണം ലഭിച്ചില്ല; നാദാപുരത്ത് ഹോട്ടലില്‍ 10 കിലോ ഉള്ളിയുമായി കള്ളന്‍ മുങ്ങി

നാദാപുരം: നാദാപുരം ടൗണില്‍ ഹോട്ടലില്‍ സൂക്ഷിച്ച പത്ത് കിലോ ഉള്ളി മോഷണം പോയി. നാദാപുരം വടകര റോഡിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഉള്ളി മോഷണം പോയത്. വ്യാഴാഴ്ച്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ പിന്‍ഭാഗത്തെ ഗ്രില്‍സ് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ നിന്ന് പണം ലഭിക്കാതെ വന്നതോടെ ഉള്ളിയുമായി സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച്ചയാണ് ഇവിടെ ഉള്ളി വാങ്ങിയതെന്നും മാര്‍ക്കറ്റില്‍ ഉള്ളിക്ക് ക്ഷാമം നേരിടുന്ന സമയമായതിനാല്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നെന്നും കടയുടമ പറഞ്ഞു.

Read More

അവശനിലയിൽ കടവരാന്തയിൽ കിടക്കുകയായിരുന്ന വയോധികന് സാന്ത്വനമായി സ്നേഹഭവൻ

 മട്ടന്നൂർ: അവശനിലയിൽ കടവരാന്തയിൽ കിടക്കുകയായിരുന്ന വയോധികനെ സന്നദ്ധ പ്രവർത്തകർ ചേർന്നു സ്നേഹഭവനിലേക്ക് മാറ്റി. മട്ടന്നൂർ വായാന്തോട് കടവരാന്തയിൽ കിടക്കുകയായിരുന്ന തലശേരി സ്വദേശിയായ 80കാരനായ അബൂബക്കറിനെയാണ് തളിപ്പറമ്പ് പെരുവണ്ണ അൽമക്കർ സ്നേഹഭവനിലേക്ക് മാറ്റിയത്. രണ്ടു വർഷത്തോളമായി വായാന്തോട് പ്രദേശത്ത് കഴിഞ്ഞു വന്നിരുന്ന അബൂബക്കർ കടവരാന്തകളിലായിരുന്നു ഉറങ്ങിയിരുന്നത്. വായാന്തോട് മുസ്‌ലിം പള്ളി ജോ. സെക്രട്ടറി പി.പി.ഹമീദിന്‍റെയും കെ.പി.ഷാനിദിന്‍റെയും നേതൃത്വത്തിലാണ് വയോധികനാവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ചെയ്തു വന്നിരുന്നത്. താമസ സൗകര്യമില്ലാത്തതിനാൽ കടവരാന്തയിൽ കിടക്കുന്ന വയോജനെക്കുറിച്ച് അറിഞ്ഞ തളിപ്പറമ്പ് പെരുവണ്ണ അൽമക്കർ സ്നേഹഭവനിലെ വോളണ്ടിയർ അഫ്സൽ അമാനി പഴശി അബൂബക്കറിനെ സന്ദർശിക്കുകയും സ്നേഹഭവനിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. മട്ടന്നൂർ മിനി ക്ലബിന്‍റെ കീഴിലുള്ള അമ്മ പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ അബൂബക്കറിനെ കടവരാന്തയിൽ നിന്ന് മാറ്റി മുടിയും താടിയും വൃത്തിയാക്കി കുളിപ്പിച്ച് പുതുവസ്ത്രവും ധരിപ്പിച്ചാണ് സ്നേഹഭവനിലേക്ക് മാറ്റിയത്. ചികിത്സ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുമെന്ന് അഫ്സൽ…

Read More

ഓട്ടോ തൊഴിലാളി നേതാവിന്‍റെ ലൈസൻസ് തിരിച്ചു നൽകിയില്ലെന്ന കേസിൽ എസ്ഐക്ക് ജാമ്യം

കണ്ണൂർ: സ്വതന്ത്ര ഓട്ടോതൊഴിലാളി യൂണിയൻ (എച്ചഎംഎസ്) കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണനെയും അദ്ദേഹത്തിന്‍റെ ഓട്ടോയും അന്യായമായി കസ്റ്റഡിയിലെടുത്ത് ലൈസൻസ് പിടിച്ചെടുത്ത ശേഷം തിരിച്ചു നൽകിയില്ലെന്ന കേസിൽ എസ്ഐ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 2001ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ടൗൺ എസ്ഐ ആയിരുന്ന പി.ആർ. മനോജാണ് കേസുമായി ബന്ധപ്പെട്ട വർഷങ്ങൾക്ക് ശേഷം കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -ഒന്നിൽ ഹാജരായി ജാമ്യമെടുത്തത്. 2011ൽ ടൗൺ എസ്ഐ ആയിരുന്ന മനോജ് കള്ളക്കേസിൽ കുടുക്കി അന്യായമായി തന്നെയും ഓട്ടോയും കസ്റ്റഡിയിലെടുത്ത ശേഷം 24 മണിക്കൂർ ലോക്കപ്പിലിടുകയും ലൈസൻസ് ചോദിച്ചു വാങ്ങിയശേഷം തിരിച്ചു തരാതെ വഞ്ചിച്ചുവെന്നും കാണിച്ചാണ് ലക്ഷ്മണൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ അന്യായം ഫയൽ ചെയതത്. കേസ് നടപടികൾ ആരംഭിച്ചപ്പോൾ ആഭ്യന്തരവകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാൽ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഐ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് താത്കാലികമായി നിർത്തിവെക്കാൻ…

Read More

ആഫ്രിക്കൻ ഒച്ചിന്‍റെ ഭീഷണിയിൽ ചക്കരക്കൽ ചൂള പ്രദേശവാസികൾ; 30 ലധികം വീട്ടുകാർ ദുരിതത്തില്‍

ചക്കരക്കൽ: ചക്കരക്കല്ലിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാവുകയാണ്. ചക്കരക്കൽ മേഖലയിൽ കഴിഞ്ഞ 3 വർഷമായി ഒച്ചിന്‍റെ ശല്യംകാരണം വാഴകൃഷി നടത്താൻ പോലും കഴിയാതെ നട്ടം തിരിയുകയാണ് ഒരു കൂട്ടം കർഷകർ. കഴിഞ്ഞ വർഷം കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ചേലോറ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം രൂക്ഷമായിരുന്നു.എന്നാൽ ഇത്തവണ ചക്കരക്കൽ മേഖലയിൽ ആണ് ശല്യം രൂക്ഷം. അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി പഞ്ചായത്തുകളിലും ഒച്ചിന്‍റെ ദുരിതമുണ്ടെങ്കിലും ഇപ്പോൾ പരാതികൾ കുറവാണ്.ആഫ്രിക്കൻ ഒച്ച് കാരണം ചക്കരക്കൽ ചൂള പ്രദേശത്തെ 30 ലധികം വീട്ടുകാർ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ദുരിതം പേറുകയാണ് .ഈ വർഷമാണ് പ്രദേശത്തുകാർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സന്ധ്യ കഴിയുന്നതോടെ ഒച്ചുകൾ കൂട്ടത്തോടെ വീടിന്‍റെ മതിലുകളിലും ചുവരുകളിലും സ്ഥാനം പിടിക്കും. ഒച്ചിന്‍റെ ശല്യം കാരണം കുലച്ച വാഴകളടക്കം നൂറ് കണക്കിന് വാഴകളാണ് വീട്ടുകാർക്ക് നശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. ഉപ്പിട്ടും തീയിട്ടും…

Read More

പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കി; കേരളത്തിൽ നടക്കുന്നത് സമാതകളില്ലാത്ത സ്ത്രീ പീഡനങ്ങൾ; എം.കെ മുനീർ

കണ്ണൂർ: ഇത്രയും അധികം സ്ത്രീ പീഡനം നടന്ന ഒരു കാലഘട്ടം സംസ്ഥാന ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. രാജ്യത്തെ വിഭജിക്കാനായി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വബില്ലിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിലേറിയതിനു ശേഷം സമാനതകളില്ലാത്ത പീഡന പരന്പരകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സാഹചര്യം കേരളം അഭിമുഖീകരിക്കുന്ന ഭയാനാകമായ സാഹചര്യം തന്നെയാണ്. വാളയാറിലെ കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയവർ ഒരു പോറലുമേൽക്കാതെ തല ഉയർത്തി സമൂഹത്തിൽ നിവർന്നു നടക്കുന്നു. പിണറായി സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പം നിന്ന് അവർക്ക് എല്ലാ സൗകര്യവും ചെയ്യുകയാണെന്നതിന്‍റെ തെളിവാണിത്. ഈ സർക്കാർ ഭരണത്തിലേറിയതു മുതൽ കേരളത്തിൽ പീഡന പരന്പരകളും ആരംഭിച്ചു. നിരന്തരം പോക്‌സോ കേസുകളിൽ ഇടപെട്ട് പ്രതികൾക്കായി…

Read More

യുഡിഎഫ് നേതൃത്വത്തിലുള്ള  മേയർക്ക് പിഎയെ അനുവദിച്ചില്ല; മന്ത്രിക്കു മുന്നിൽ ഉന്നയിച്ച് കോർപറേഷൻ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ പുതിയ മേയർ ചുമതലയേറ്റ് മൂന്നുമാസമായിട്ടും പേഴ്സണൽ അസിസ്റ്റന്‍റിനെ അനുവദിക്കാത്തത് വാർഷിക പദ്ധതി അവലോകനത്തിൽ മന്ത്രി എ.സി. മൊയ്തീനു മുന്നിൽ ഉന്നയിച്ച് കണ്ണൂർ കോർപറേഷൻ അധികൃതർ. മൂന്നുമാസം മുന്പാണ് സുമ ബാലകൃഷ്ണൻ മേയറായി കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റത്. ഇതേതുടർന്ന് രണ്ടര മാസം മുന്പ് മേയർക്ക് പുതിയ പിഎയെ നിയമിക്കണമെന്നു കാണിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം അംഗീകരിച്ച് കിട്ടിയിരുന്നില്ല. ഇതാണ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019 – 20 വാര്‍ഷിക പദ്ധതി അവലോകന യോഗത്തിൽ ഉന്നയിച്ചത്. ട്രഷറി നിയന്ത്രണം പദ്ധതികളുടെ നിർവഹണത്തിന് തിരിച്ചടിയാണെന്ന് ഭരണസമിതി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്പോൾ ആദ്യഘട്ടത്തിൽ ഒഴിവാക്കപ്പെട്ട യോഗ്യരായവരെ കൂടി പരിഗണിക്കണമെന്ന…

Read More