തളിപ്പറമ്പ്: സിപിഎമ്മിൽ ലയിച്ച സിഎംപി അരവിന്ദാക്ഷൻ വിഭാഗത്ത് ഒടുവിൽ സ്ഥാനമാനങ്ങൾ നല്കി സിപിഎം. അരവിന്ദാക്ഷൻ വിഭാഗം സിഎംപി ക്കാരെ സിപിഎമ്മിൽ പ്രവേശിപ്പിക്കാത്തത് ലയിച്ച സിഎംപി ക്കാരിൽ കടുത്ത അതൃപ്തി ഉണ്ടാക്കായിരുന്നു. ഏറെ നാളത്തെ മുറവിളിക്ക് ശേഷം തളിപ്പറമ്പ് ഏരിയാ സി എം പി സെക്രട്ടറിയായിരുന്ന പി.പി.മോഹനനെ പരിയാരം ലോക്കൽ കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദശാബ്ദങ്ങളോളം തളിപ്പറമ്പിൽ സിഎംപിയെ നയിച്ച മികച്ച സംഘാടകനും പൊതു പ്രവർത്തകനുമായ മോഹനനെ ഏരിയാ കമ്മറ്റി അംഗമായി ഉൾപ്പെടുത്തണമെന്ന പഴയ സി എം പി ക്കാരുടെ ആവശ്യം നിരാകരിക്കപ്പെട്ടതിൽ പാർട്ടി ജില്ലാ കമ്മറ്റിയെ അവർ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പ്രതിഷേധങ്ങൾക്കിടയിലും പി.പി.മോഹനൻ കഴിഞ്ഞ ദിവസം പരിയാരം ലോക്കൽ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പ്രമുഖ നേതാവും സി എം പി ജില്ലാ സെക്രട്ടറിയുമായിരുന്ന സി.കെ.നാരായണനെ ആരോഗ്യപരമായ കാരണങ്ങളാൽ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Read MoreCategory: Kannur
പയ്യന്നൂരിൽ ബസിറങ്ങവേ റോഡില്‍ വീണ് വയോധികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍;കേസെടുത്തത് മനപൂര്‍വമല്ലാത്ത നരഹത്യക്ക്
പയ്യന്നൂര്‍ :ബസിറങ്ങവേ റോഡില്‍ വീണ വയോധികന് മരിച്ച സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മുള്ളേരിയ കാറഡുക്ക സ്വദേശിയും എട്ടിക്കുളം മൊട്ടക്കുന്നിലെ താമസക്കാരനുമായ കെ.ചന്ദ്രനെ(41)യാണ് പയ്യന്നൂര്‍ എസ്ഐ രമേശന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാവിലെ ആറരയോടെ പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ടോള്‍ബൂത്തിന് സമീപമാണ് അപകടം. മേല്‍പ്പാലത്തിന് സമീപത്തെ കടപ്പുറം ഊണുപുര ഹോട്ടലിലെ തൊഴിലാളിയായ എട്ടിക്കുളം മൊട്ടക്കുന്നിലെ തെക്കേത്തലക്കല്‍ ഉണ്ണികൃഷ്ണനാണ്(60) അപകടത്തെ തുടര്‍ന്ന് മരിച്ചത്.എട്ടിക്കുളം-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ പതിവുപോലെ ജോലിക്കായി വരുന്നതിനിടയില്‍ ബസിറങ്ങവേ ഇയാള്‍ റോഡില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന് രക്ഷിക്കാനായില്ല. ബസിറങ്ങുമ്പോള്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞിരുന്നത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.എന്നാല്‍ വീഴ്ചയില്‍ നെഞ്ചില്‍ ശക്തമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും വാരിയെല്ല് പൊട്ടിയിരുന്നെന്നും തല്‍ഫലമായി രക്തം കട്ടപിടിച്ചതാണ് മരണത്തിനിടയാക്കയതെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന്…
Read Moreചൂട്ടാട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പഴയങ്ങാടി: ചൂട്ടാട് ബീച്ചിൽ തിരയിൽപ്പെട്ട കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കല്യാശേരി കെ.പി.ആർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മാങ്ങാട്ട് ജുമാ മസ്ജിദിലെ ദർസ് വിദ്യാർഥിയുമായ കെ.പി.സാബിത്തിന്റെ (13) മൃതദേഹമാണ് ഇന്ന് രാവിലെ 6.30 ഓടെ പുതിയങ്ങാടി കടപ്പുറത്തിന് സമീപം കണ്ടെത്തിയത്. മാങ്ങാട്ടെ ബിക്കിരയൻപറമ്പ് സ്വദേശി കെ.വി. നൗഷാദ് -അഫ്സസത്ത് ദമ്പതികളുടെ മകനാണ്. മാങ്ങാട് ജുമാ മസ്ജിദിലെ ദർസ് അധ്യാപകനോടൊപ്പം ഒൻപതംഗ സംഘമാണ് ഇന്നലെ ചൂട്ടാട് ബീച്ച് പാർക്കിലെത്തിയത്. ഇവരെല്ലാം കടലിൽ കുളിക്കവേ തിരയിൽപ്പെടുകയും സാബിത്തിനെ കാണാതാകുകയുമായിരുന്നു. വളപട്ടണം മറൈൻ എൻഫോഴ്സ്മെന്റ്, പോലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും സാബിത്തിനെ കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നു രാവിലെ ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. സശ്വിയാണ് ഏക സഹോദരി.
Read Moreഐഎസിൽ ചേർന്ന കാസർഗോഡ് ജില്ലയിലെ എട്ട് മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസിൽ ചേർന്നവരിൽ എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) യുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണം വരുന്നത്. നേരത്തേ, ഇവരുടെ മരണം സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും എൻഐഎ സ്ഥിരീകരിച്ചിരുന്നില്ല. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Read Moreനിയമം ഒക്കെ കൊള്ളാം, പാലിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണം! പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കര്‍ശന പരിശോധന, ഫൈന്‍ അടച്ച് മടുത്ത് നാട്ടുകാര്‍
പയ്യന്നൂര്‍: ടിക്കറ്റ് പരിശോധകന് നേരെ അക്രമമുണ്ടായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിടി സ്ക്വാഡിന്റെ കര്‍ശന പരിശോധന. ഇതോടെ നട്ടം തിരിഞ്ഞത് പരിസരവാസികളായ നാട്ടുകാര്‍. കണ്ടങ്കാളി, കാനം, സുരഭി നഗര്‍ എന്നിവിടങ്ങളിലുള്ളവര്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നാണ് കൊറ്റി ബസ്റ്റോപ്പിലും തിരിച്ചും പൊയ്ക്കൊണ്ടിരുന്നത്. മറ്റ് പല സ്റ്റേഷനുകളിലും ജനങ്ങള്‍ക്ക് സ്റ്റേഷനിലിറങ്ങാതെ പുറത്തെ റോഡിലെത്താന്‍ ഫുട്ഓവര്‍ ബ്രിഡ്ജുകളുണ്ടെങ്കിലും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അത്തരം സൗകര്യമില്ല.സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് ടിക്കറ്റെടുക്കണമെങ്കിലും പ്ലാറ്റ്ഫോമുകള് കടന്നുവേണം ടിക്കറ്റ് കൗണ്ടറിലെത്താന്‍. ഇതിനിടയിലെ ടിക്കറ്റ് പരിശോധനയിലാണ് നാട്ടുകാര്‍ നട്ടം തിരിഞ്ഞ് പിഴയൊടുക്കേണ്ടി വന്നത്.ഇത് വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്.രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.അതിനിടെ സ്റ്റേഷനിലെ ഇന്‍ഫോര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനവും റെയില്‍വേ പരിമിതപ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഇന്‍ഫോര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖം മിനുക്കാനാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും…
Read Moreപണിപാളി! ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരാതിക്കാരനായ സിപിഎം നേതാവ് കസ്റ്റഡിയിൽ
മാഹി: തന്നെ ചിലർ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ പരാതിക്കാരനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തക്കൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുന്നത്താംപറന്പിൽ ബിജു (38)വിനെയാണ് പള്ളൂർ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. പരാതി സംബന്ധിച്ച് ദുരൂഹതയുള്ള സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ബിജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതിന് ബിജു സഞ്ചരിച്ച സ്കൂട്ടറിനു നേരെ ഒരു സംഘം ബോംബെറിഞ്ഞെന്നായിരുന്നു പരാതി. ഇതേ തുടർന്ന് സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി പന്തോക്കാട്ടിൽ പൊതുയോഗവും പ്രകടനവും നടത്തിയിരുന്നു. മറ്റു രണ്ടു സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
Read Moreകണ്ണൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി കുത്തി; ആക്രമണത്തിന് പിന്നിൽ മൂന്നംഗസംഘം
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ട്രിപ്പ് വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു. പുതിയതെരുവിലെ താമസക്കാരനും കണ്ണൂർ തയ്യിൽ സ്വദേശിയുമായ നിഹാലിനാണ് (40) കുത്തേറ്റത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. ചേംബർഹാൾ പരിസരത്തുനിന്നും മൂന്നംഗസംഘം തോട്ടടയിലേക്ക് ട്രിപ്പ് പോകണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്താൻ സംഘം ആവശ്യപ്പെട്ടു. ഉടൻ ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയവർ ഓട്ടോറിക്ഷാ ഡ്രൈവർ നിഹാലിനെ വലിച്ചിറക്കി കുത്തുകയായിരുന്നു. വയറിന് പരിക്കേറ്റ ഇയാൾ ഓട്ടോറിക്ഷയിൽ കയറി ബഹളം വച്ചതിനെ തുടർന്ന് സമീപത്തുള്ളവർ ഓടിയെത്തി ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടൗൺ എസ്ഐ ബാവേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ കേസെടുത്തു. മൂന്നുവർഷം മുന്‍പ് നൽകിയ ഒരു കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ഈ കേസ്…
Read Moreപുതിയങ്ങാടിയിൽ സിനിമാ സ്റ്റൈലിൽ തട്ടികൊണ്ടു പോകൽ; പിന്നിൽ ഹവാല ഇടപാട് സംഘം; മുഖ്യപ്രതി അറസ്റ്റിൽ
പഴയങ്ങാടി: പുതിയങ്ങാടി പ്രദേശത്തുകാരെ മുൾമുനയിലാക്കി സിനിമയെ വെല്ലുന്ന രീതിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു മൂന്നു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൾഫിൽ നിന്ന് രണ്ട് മാസം മുന്‍പ് നാട്ടിൽ വന്ന പുതിയങ്ങാടി ബീച്ച് റോഡിൽ രിഫായി പള്ളിക്ക് സമീപത്തെ മണ്ടൂർ ഹൗസിൽ എം.മുഹമ്മദ് അസ്ലമി (32) നെയാണ് തട്ടി കൊണ്ട് പോയി മർദിച്ച ശേഷം എട്ടംഗ സംഘം മൂന്നു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അസ്ലമിനെ തട്ടിക്കൊണ്ടു പോയത്. കോഴിക്കോട് രജിസ്ട്രേഷനിലുള്ള രണ്ട് ചുവന്ന മാരുതി സ്വിഫ്റ്റ് കാറുകളിലായി എത്തിയവരാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചത്. കോഴിക്കോട് അമ്പലക്കണ്ടി കാരകുന്നിലെ രഹസ്യ കേന്ദ്രത്തിൽ തടങ്കലിൽ വെക്കുകയും കൈകാലുകൾ കെട്ടിയിട്ട് മർദിച്ച ശേഷം…
Read Moreഇതെന്തൊരു നാണക്കേട്… റെയിൽ വേ സ്റ്റേഷൻ ക്ലീൻ ക്ലീൻ; മണിക്കൂറുകൾ ഇടവിട്ടുള്ള വൃത്തിയാക്കാൽ; പക്ഷേ പരിസരത്തേക്ക് നോക്കായിൽ കാണുന്നത് മാലിന്യ കൂമ്പാരം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കാണുന്നത് മണിക്കൂറുകൾ ഇടവിട്ട് പ്ലാറ്റ്ഫോം കഴുകി വൃത്തിയാക്കുന്നതും മാലിന്യങ്ങൾ നിരന്തരം നീക്കം ചെയ്യുന്ന ശുചീകരണ ജീവനക്കാരെയുമാണ്. നൂറു ശതമാനം ആത്മാർതഥയോടെയാണ് ഇവർ തങ്ങളുടെ ജോലികൾ ചെയ്യുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ശുചിത്വത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഈ ജീവനക്കാർക്കു തന്നെയാണ്. ഇത്രയും സ്റ്റേഷന്റെ ബാഹ്യമുഖം മാത്രം. എന്നാൽ പ്ലാറ്റ് ഫോമുകളിൽ നിന്നും റെയിൽവേ ട്രാക്കുകളിൽ നിന്നുമായി ശേഖരിക്കുന്ന മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്നു ചോദിച്ചാൽ ശുചിത്വത്തിന്റെ പേരിൽ മേനി നടിച്ചു നടക്കുന്നവരുടെ തല താഴും. കാരണം കേരളത്തിലെ പ്രധാനപ്പെട്ട റെയിൽ വേ സ്റ്റേഷനായ കണ്ണൂരിൽ ഇനിയും കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനമില്ല. ശേഖരിക്കുന്ന മാലിന്യങ്ങൾ റെയിൽ വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതാകട്ടെ തെരുവ് നായകളും മറ്റും കടിച്ചും വലിച്ചും പ്രദേശത്ത് പരന്ന് കിടക്കുന്നു. റെയിൽവേ സ്റ്റേഷൻ…
Read Moreപാൽവില കൂട്ടിയത് കർഷകരുടെ ക്ഷേമത്തിന്; മിൽമയ്ക്കോ ക്ഷീരസഹകരണ സംഘങ്ങൾക്കോ വേണ്ടിയല്ലെന്ന് മന്ത്രി രാജു
കണ്ണൂർ: ഒരു ലിറ്റർ പാലിന് നാലു രൂപ വർധിപ്പിച്ചത് മിൽമയ്ക്കോ ക്ഷീരസഹകരണ സംഘങ്ങൾക്കോ ലാഭമുണ്ടാക്കാനല്ലെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടിയാണെന്നും മന്ത്രി രാജു. കണ്ണൂരിൽ മൃഗസംരക്ഷണവകുപ്പിന്റെ മേഖല രോഗനിർണയ ലബോറട്ടറി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരു ലിറ്ററിന് നാലു രൂപ വർധിപ്പിച്ചപ്പോൾ ക്ഷീരകർഷകനു 3.35 രൂപയാണ് അധികമായി ലഭിക്കുന്നത്. ഇതു കർഷകർക്കു ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇന്ന് പാലുത്പാദന കാര്യത്തിൽ സ്വയം പര്യാപ്തതയിലേക്കു നീങ്ങുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ പാലിന്റെ 83 ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വലിയ നേട്ടമാണ്. 2012 ലെ സെൻസസ് അനുസരിച്ച് 2007 ലെ സെൻസസിനേക്കാളും കന്നുകാലികളുടെ എണ്ണത്തിൽ 23 ശതമാനത്തോളം കുറവുണ്ടായിരുന്നു. എന്നാൽ 2019 ൽ നടത്തിയ ദേശീയ സെൻസസ് പ്രകാരം കേരളത്തിൽ നേരത്തെയുണ്ടായിരുന്ന കന്നുകാലി സന്പത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇത് വലിയ…
Read More