കണ്ണൂര്‍: രോഗി മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് പരാതിയെ തുടർന്ന് എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.കണ്ണൂര്‍ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മരിച്ച തളാപ്പ് തിലകില്‍ എ.എം. ജിഷ്ണുദാസിന്റെ കുടുംബമാണ് കണ്ണൂർ ഡിവൈഎസ്പിക്കും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുദാസിനെ ആദ്യം പരിശോധന നടത്തിയ ഡോക്ടര്‍ പിത്താശയത്തില്‍ കല്ലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നും പറഞ്ഞിരുന്നു. പിന്നീട് കല്ലില്ലെന്നും പിത്താശയവുമായി ബന്ധപ്പെട്ട രണ്ട് ട്യൂബുകള്‍ പിണഞ്ഞ് കിടക്കുകയാണെന്നും പിത്തം പോകുന്നില്ലെന്നും ഇതിനായി ശസ്ത്രക്രിയ വേണമെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വൈകുന്നേരം നാലോടെ പണമടച്ച് ശസ്ത്രക്രിയ നടത്തി. എന്നാല്‍ അതിനുശേഷം കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നുവത്രെ. വയറുവേദന സ്വാഭാവികമായും ഉണ്ടാകുമെന്നും പേടിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വേദന കുറയാതെ വന്നതോടെ വീണ്ടും ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേദനസംഹാരി…
Read MoreCategory: Kannur
പക്ഷി ഇടിച്ചു ; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. രാവിലെ പത്തിന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 10.20 ഓടെ തിരിച്ചിറക്കിയത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചു ഇറക്കിയതാണെന്നാണ് വിവരം. യാത്രക്കാരുമായി വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതേ തുടർന്നു പൈലറ്റ് 20 മിനിറ്റിന് ശേഷം വിമാനം റൺവേയിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷം സാങ്കേതിക വിഭാഗം ഉദ്യാഗസ്ഥർ നടത്തിയ പരിശോധനയിലാണ് പക്ഷി ഇടിച്ചതാണെന്ന് മനസിലായത്. ഇതേ തുടർന്നു ഈ വിമാനം അബുദാബിയിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് അബുദാബിയിലേക്ക് കൊണ്ടു പോകും.
Read Moreമഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാവിനായി വലവിരിച്ച് ബിജെപിയുടെ കാത്തിരിപ്പ്; നീക്കം ആൻഡി ക്ലൈമാക്സിലേക്ക്
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാവിനെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ അണിയറനീക്കങ്ങള്‍ ആൻഡി ക്ലൈമാക്സിലേക്ക്. ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമായിരുന്ന ബി. സുബ്ബയ്യറായിയായിരുന്നു ബിജെപിയുടെ ഉന്നം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം വരെ കാസര്‍ഗോഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒന്നാംപേരുകാരനായിരുന്ന സുബ്ബയ്യറായ് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അസംതൃപ്തിയിലായിരുന്നു. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ബിജെപി നേതാക്കള്‍ പലവട്ടം സുബ്ബയ്യറായിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്ന റായ് പക്ഷേ എം.സി. ഖമറുദ്ദീന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നതോടെ പുനരാലോചനയിലാണെന്നാണ് വിവരം.ബിജെപിയുടെ വാഗ്ദാനം തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ വ്യക്തിപരമായി അടുത്ത ബന്ധമുള്ള കേരളത്തിലെയും കര്‍ണാടകയിലെയും ചില കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി സുബ്ബയ്യ റായ് ആലോചനകള്‍ നടത്തിയിരുന്നു.’ താരതമ്യേന ജൂനിയറായ എ.കെ.എം. അഷ്റഫോ കോണ്‍ഗ്രസ് അണികള്‍ക്ക് താല്പര്യമില്ലാത്ത മറ്റാരെങ്കിലുമോ ലീഗ് സ്ഥാനാര്‍ഥിയായി വന്നിരുന്നെങ്കില്‍ വാഗ്ദാനം സ്വീകരിക്കാന്‍…
Read Moreനജ്ബുളിന്റെ മരണം: ആൾക്കൂട്ടക്കൊലയെന്നും ഉന്നതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
ചെറുപുഴ: വയക്കരയിൽ വെച്ച് മർദ്ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി നജ് ബുൾ (24) മരിച്ച സംഭവത്തിൽ കേസെടുത്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി പെരിങ്ങോം വയക്കര പഞ്ചായത്ത് കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റതാണ് ഇയാൾ മരിക്കാൻ കാരണം. കഴിഞ്ഞ 13നാണ് വയക്കര പള്ളിയിലെ ഉച്ചയ്ക്കുള്ള നിസ്കാകാരത്തിനിടെ ഒരു കൂട്ടമാളുകൾ ബംഗാൾ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത്. നിസ്ക്കാരത്തിനിടെ ഉണ്ടായ ചെറിയ തർക്കമാണ് യുവാവിനെ ക്രൂരമായി മർദ്ദിക്കാൻ കാരണം. പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. നിർബന്ധിച്ച് സ്വദേശത്തേയ്ക്ക് മടക്കി അയച്ച ഇയാൾ മരണപ്പെട്ടു. ആൾക്കൂട്ടത്തിന്റെ മർദ്ദനമാണ് ഇയാൾ മരണപ്പെടാൻ കാരണമെന്ന് മരിച്ച നജ്ബുളിന്റെ സഹോദരൻ പറയുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്കരിച്ചത്. മർദ്ദനമേറ്റ ദിവസം യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസ്സെടുത്തിരുന്നില്ല. നാട്ടിലെത്തിയ യുവാവിന്റെ ആരോഗ്യം വഷളാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. പോലീസ് കേസെടുത്ത് അടിയന്തിരമായി അന്വേഷണം ആരംഭിച്ചില്ലെങ്കിൽ…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി; വടകര സ്വദേശിനി ഷരീഫയിൽ നിന്നും പിടികൂടിയത് 233 ഗ്രാം സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സ്വർണം പിടികൂടിയിരിക്കുന്നത്. ദോഹയിൽ നിന്ന് പുലർച്ചെ 5.40 ന് എത്തിയ ഇൻഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിൻ കണ്ടെടുത്തത്. കഴിഞ്ഞ മാസം ഡിആർഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു ദിവസം നാലരക്കോടിയുടെ സ്വർണം യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ സോനിദ് കുമാർ, അശോക് കുമാർ, യൂഗൽ കുമാർ, ജോയ് സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹവിൽദാർമാരായ പാർവതി, മുകേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും…
Read Moreട്രെയിൻ വിവരമറിയാൻ ഡിജിറ്റൽ ബോർഡ്, വിശ്വസിച്ചാൽ യാത്ര കുളമാകും; കണ്ണൂരിലെ ട്രേയിൽവേ സ്റ്റേഷൻ യാത്രക്കാരെ വട്ടം കറക്കുന്നു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ട്രെയിനുകളുടെ വിവരം നൽകുന്നതിനായി സ്ഥാപിച്ച കൂറ്റൻ ഡിജിറ്റിൽ ബോർഡ് യാത്രികരെ വട്ടംകറക്കുന്നു. റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറ് ഭാഗത്ത് സ്റ്റേഷൻ കെട്ടിടത്തിനു പുറത്തായാണ് ബോർഡ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിൽ നിന്നു തന്നെ രാത്രിയും പകലും ഒരു പോലെ വായിക്കാൻ കഴിയുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ഒരാഴ്ച മുന്‍പാണ് ബോർഡ് സ്ഥാപിച്ചത്. ഇലക്ട്രോണിക്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബോർഡിലൂടെ നിരന്തരം ട്രെയിൻ വിവരങ്ങൾ റണ്ണിംഗ് ലെറ്ററായി എഴുതിക്കാണിക്കും. ട്രെയിനുകളുടെ നന്പർ, പേര്, ഏത് സ്റ്റേഷനിൽ നിന്നും എവിടേക്കു വരെ എന്നീ വിവരങ്ങളും ട്രെയിനുകൾ വൈകി ഓടുന്നുണ്ടെങ്കിൽ അക്കാര്യം ഉൾപ്പെടെയുള്ളവയും യാത്രക്കാരെ അറിയിക്കാനാണ് ഈ സംവിധാനം ഒരുക്കിയത്. എന്നാൽ ബോർഡ് മാത്രം നോക്കിയാൽ യാത്രക്കാർ പെരുവഴിയിലാകും എന്നതാണ് സംഭവത്തിന്റെ ഹൈലൈറ്റ്. പലപ്പോഴും തെറ്റായ വിവരങ്ങളാണ് ബോർഡിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള റെയിൽവേയുടെ പ്രത്യേക സംവിധാനത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്.…
Read Moreസ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത;സ്കൂട്ടര്‍ യാത്രികന് ജീവന് തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്; പയ്യന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ അരങ്ങേറിയത് സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത.സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് വീഴ്ത്തിയിട്ടും ആവശ്യമായ വൈദ്യസഹായം പോലും ലഭ്യമാക്കാതെ ബസ് ഓടിച്ചുപോയി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പയ്യന്നൂര്‍ ഇന്‍സ്റ്റൈല്‍ ടൈലേര്‍സ് ഉടമ ചൂരക്കാട്ട് രവീന്ദ്രനെ(60) കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പയ്യന്നൂര്‍ മെയിന്‍ റോഡില്‍ മുകുന്ദ ആശുപത്രിക്ക് സമീപമാണ് അപകടം. റോഡരികിലൂടെ പോകുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പിറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുയായിരുന്നു. അപകടത്തില്‍ രവീന്ദ്രന് വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ട്. തലച്ചോറില്‍ രക്തസ്രാവവും നട്ടെല്ലിന് ക്ഷതവും ഏറ്റിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് ശേഷവും രവീന്ദ്രന്റെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ രാത്രി എട്ടോടെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട ശേഷം ബസ് നിര്‍ത്തിയെങ്കിലും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയാറാകാതെ വീണ്ടും ഓടിച്ചു പോവുകയായിരുന്നെന്ന് ഓടികൂടിയവര്‍ പറഞ്ഞു. ബസിന്റെ…
Read Moreഇങ്ങനെയാവണം ബസ് ജീവനക്കാർ; യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി
കൂത്തുപറമ്പ്: യാത്രയ്ക്കിടെ കുരുന്നു ജീവന്റെ രക്ഷകരായി സോൾജിയർ ബസ് ജീവനക്കാർ. കേവലം ഒരു ട്രിപ്പിനേക്കാളോ തങ്ങൾക്ക് ലഭിക്കുന്ന വേതനത്തേക്കാളോ വലുതാണ് മനുഷ്യ ജീവനെന്ന കാര്യത്തിന് സമയോജിതമായ പ്രവൃത്തിയിലൂടെ അടിവരയിടുകയാണ് തലശേരി – ഇരിട്ടി റൂട്ടിലോടുന്ന ഈ ബസിലെ ജീവനക്കാർ . ഇന്നലെ ഉച്ചയ്ക്ക് തലശേരിയിൽ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന വെറും അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചാണ് ഇവർ സഹജീവി സ്നേഹത്തിന് മാതൃകയായത്. ഉച്ചയ്ക്ക് രണ്ടോടെ നിർമലഗിരിക്കടുത്ത് നീറോളിച്ചാലിൽ എത്തിയപ്പോഴാണ് സീറ്റിൽ അച്ഛനമ്മമാരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസം കിട്ടാതെ വായിൽ നിന്ന് നുരയും പതയും വന്ന് അവശനിലയിലായിരുന്നു കുട്ടി. യാത്രക്കാരും വെപ്രാളത്തിലായി. ഈ കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ അവർ മറ്റൊന്നും ചിന്തിച്ചില്ല. ഉടൻ ബസ് തിരിച്ച് വന്ന വഴിയേ ഒരു കിലോമീറ്ററോളം ഓടിച്ച് കുഞ്ഞിനെ…
Read Moreപട്ടാപകൽ യുവതിയെ കയറിപിടിക്കാൻ ശ്രമം; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി
തലശേരി: പട്ടാപ്പകൽ നടുറോഡിൽ ഇരുപത്തിയാറുകാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇരുപത്തിയൊമ്പതുകാരൻ അറസ്റ്റിൽ. ധർമടം മീത്തലെ പീടിക ഫാത്തിമ്മ ക്വാർട്ടേഴ്സിൽ റഫ്ഷാഖി (29) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ പകൽ ജൂബിലി റോഡിലെ എവറസ്റ്റ് അപ്പാർട്ട്മെന്റിനു സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കായി വരികയായിരുന്ന യുവതിയെ നടു റോഡിൽ വെച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Moreമസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ക്ഷേത്രകുളത്തിൽ മരിച്ച നിലയിൽ
കണ്ണൂർ: വിദേശത്തുനിന്നും അവധിക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരോട് എലുമ്പൻ ഹൗസിൽ പരേതനായ കുഞ്ഞിരാമൻ-സരോജിനി ദമ്പതികളുടെ മകൻ എ. സനേഷിനെ (35) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 ഓടെ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തിലാണ് സനേഷിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രി ഏഴോടെ സനേഷിനെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തെ രച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്ക്കറ്റിൽ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടിൽ എത്തിയതാണ്. സനേഷിന്റെ ഭാര്യ അശ്വതിയും മസ്ക്കറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഏക മകൾ: ഇവ.
Read More