കടുത്ത സ്ത്രീവിരുദ്ധ സിനിമകളാണ്കോടി ക്ലബുകളിൽ കയറുന്നതെന്ന് സംവിധായകൻ ഡോ.ബിജു

പയ്യന്നൂര്‍: കടുത്ത സ്ത്രീവിരുദ്ധ സിനിമകളാണ് നൂറ് കോടി ക്ലബിലും ഇരുന്നൂറ് കോടി ക്ലബിലും കയറി പണം കൊയ്യുന്നതെന്ന് സിനിമാ സംവിധായകന്‍ ഡോ.ബിജു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്രഥമ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന തോന്നല്‍ പോലും ഇല്ലാതായി മാറുകയാണ്. ഇതെല്ലാം സ്വാഭാവികമാണെന്ന ചിന്തയാണ് മനസുകളിൽ നിറയക്കുന്നത്. പ്രകൃതി വിരുദ്ധവും അരാഷ്ട്രീയവും സാംസ്‌കാരിക-സ്ത്രീ വിരുദ്ധവുമായ സിനിമകളാണ് ഇന്ന് കൂടുതലും ഇറങ്ങുന്നത്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാതെ ഇതില്‍നിന്നെല്ലാം മാറി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്‍റെ പ്രകാശനം ലതീഷ് കാളിയാടന്‍ നിര്‍വഹിച്ചു. കഥാസിനിമകള്‍, ഡോക്യുമെന്‍ററികള്‍, അനിമേഷന്‍ സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദര്‍ശിപ്പിക്കുന്നത്. സ്‌കൂളിലെ…

Read More

പാൽച്ചുരം ആശ്രമം ജംഗ്ഷനിലെ റിസോർട്ട് നിർമാണം അനധികൃതമെന്ന് കൊട്ടിയൂർ പഞ്ചായത്ത്

കൊട്ടിയൂർ: പാൽച്ചുരം ആശ്രമം ജംഗ്ഷനു സമീപം ലങ്കയെന്നു വിളിക്കുന്ന സ്ഥലത്തു കുന്നിടിച്ചുള്ള റിസോർട്ട് നിർമാണത്തിനെതിരേ നടപടിയെടുക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ ശ്രീധരൻ. റിസോർട്ട് നിർമാണത്തിന് പഞ്ചായത്ത് ഇതുവരെ ഒരനുമതിയും നൽകിയിട്ടില്ല. അനുമതിയില്ലാതെ നിർമിച്ച പാലം പണിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പുഴയുടെയും തോടിനും കുറുകെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പാണെന്നും അടുത്ത പഞ്ചായത്ത് യോഗത്തിൽ ഇക്കാര്യം മുഖ്യ അജണ്ടയായി ചർച്ച ചെയ്യുമെന്നും പ്രസിഡന്‍റ് പറഞ്ഞു.പഞ്ചായത്തിന്‍റെയും വില്ലേജിന്‍റേയും സ്റ്റോപ് മെമ്മോക്കു പുല്ലുവില കല്പിച്ചാണു ഇവിടെ കുന്നിടിച്ചു നിരത്തി റിസോർട്ട് നിർമാണം നടത്തുന്നത്. മൂന്നുഭാഗവും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിലടക്കം ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിനടുത്തു സ്വകാര്യവ്യക്തി വ്യാപകമായി നിർമാണം നടത്തുന്നതിനെതിരേ പഞ്ചായത്ത് ഒരു സ്റ്റോപ് മെമ്മോ നൽകിയതല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും…

Read More

അരുണാചൽപ്രദേശിൽ കാണാതായ വിമാനത്തിൽ അഞ്ചരക്കണ്ടി സ്വദേശിയും; പ്രതീക്ഷയോടെ വീട്ടുകാർ

കണ്ണൂർ: അസമിലെ ജോർഹട്ടിൽ നിന്നും അരുണാചൽപ്രദേശിലെ മേടുകയിലേക്ക് പറക്കുന്പോൾ കാണാതായ വ്യോമസേനയുടെ എഎൻ-32 വിമാനത്തിൽ കണ്ണൂർ സ്വദേശിയും. അഞ്ചരക്കണ്ടി കുഴിന്പാലോട് പി.കെ. പവിത്രന്‍റെ മകൻ എൻ.കെ. ഷരിനാണ് കാണാതായ വിമാനത്തിൽ ഉള്ളത്. ഷരിനും വിമാനത്തിലുള്ളതായി നാലുദിവസം മുന്പാണ് വ്യോമസേന അഞ്ചരക്കണ്ടിയിലെ വീട്ടിൽ അറിയിക്കുന്നത്. തെരച്ചിൽ നടക്കുന്നതായി മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കപ്പുറം ഇതു സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും വീട്ടുകാർക്കു ലഭിച്ചിട്ടില്ല. കാടിനു മുകളിലൂടെയുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായതെന്ന കാര്യം മാത്രമാണ് നേരിയ പ്രതീക്ഷ നൽകുന്നത്. ആശ്വാസകരമായ വിവരത്തിനായി വ്യോമസേനയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്കും ജനപ്രതിനിധികളുമായും സുഹൃത്തുക്കളുമായുമെല്ലാം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവർ. ഏഴു വർഷം മുന്പാണ് ഷരിൻ വ്യോമസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുക വ്യോമത്താവളത്തിലാണു ജോലി. ജോർഹട്ടിൽ നിന്നു മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷരിൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി…

Read More

പള്ളം കൈയേറി കെട്ടിടം നിർമിക്കാൻ സിപിഎം പ്രവർത്തകന്‍റെ നീക്കം; സ്ഥലം തന്‍റെതാണെന്ന അവകാശവുമായി ഒരു വക്കീൽ

കുമ്പള: കുമ്പളയിലെ ശാന്തിപ്പള്ളം സിപിഎം പ്രവര്‍ത്തകന്‍റെ നേതൃത്വത്തില്‍ കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കം മറ്റൊരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പള്ളത്തില്‍ കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിക്കാന്‍ കുഴിച്ച കുഴിയില്‍ അവര്‍ പാര്‍ട്ടി പതാകകള്‍ നാട്ടി. പെരുന്നാളിന്‍റെ മറവിലാണ് പള്ളം കൈയേറ്റമെന്നാണ് സൂചന. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച ചെറിയ ജെസിബി ഇറക്കി പള്ളത്തില്‍ കെട്ടിട നിര്‍മാണത്തിന്‍റെ ഭാഗമായി ഫില്ലറുകള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുകയും ഫില്ലര്‍ നിര്‍മിക്കുന്നതിന് വളച്ചുകെട്ടിയ കമ്പികളും കോണ്‍ക്രിറ്റ് ഉറപ്പിക്കാന്‍ വേണ്ടി തയാറാക്കിയ മരത്തിന്‍റെ പുറം ചട്ടയുമായി ഏതാനും പേര്‍ എത്തുകയുമായിരുന്നു.കരിങ്കല്‍ പൊടിയും ഇറക്കിയിരുന്നു. കമ്പിയും ചുറ്റും പെട്ടിയും ഉറപ്പിക്കുന്നതിനിടയില്‍ എത്തിയ മറ്റൊരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കമ്പിയും മറ്റും എടുത്ത് മാറ്റുകയും അവിടെ പാര്‍ട്ടി കൊടി നാട്ടുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഒരു വക്കീൽ സ്ഥലം തന്‍റെതാണെന്ന അവകാശവുമായി രംഗത്ത് വന്നു. ഒരു ക്ലബിന്…

Read More

ഹൃദ്യം ഈ നേട്ടം ! നീറ്റ് പരീക്ഷയില്‍ 31-ാം റാങ്കിന്‍റെ തിളക്കവുമായി ഹൃദ്യലക്ഷ്മി

കാസര്‍ഗോഡ്: നീറ്റ് (നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയില്‍ 31-ാം റാങ്കിന്‍റെ തിളക്കവുമായി കാസര്‍ഗോട്ടുകാരി ഹൃദ്യലക്ഷ്മി ബോസ്. 720ൽ 687 മാർക്ക് നേടിയ ഹൃദ്യലക്ഷ്മിക്ക് ഒരു മാർക്ക് വ്യത്യാസത്തിനാണ് സംസ്ഥാനത്ത് ഒന്നാംറാങ്ക് നഷ്ടമായത്. ദേശീയ തലത്തില്‍ ഏറ്റവും മുന്നിലെത്തിയ അഞ്ചുപെണ്‍കുട്ടികളില്‍ ഒരാളും ഹൃദ്യ എന്നത് ഈ നേട്ടത്തിന് കൂടുതല്‍ ചാരുത പകരുന്നു. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിൽ ഒരുവർഷത്തെ പരിശീലനത്തിനൊടുവിലാണ് ഹൃദ്യലക്ഷ്മി ഈ നേട്ടം കൈവരിച്ചത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കാസര്‍ഗോഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. പത്തിൽ എല്ലാവിഷയത്തിലും എ വൺ ഗ്രേഡും 12ൽ 96.4 ശതമാനം മാർക്കും ലഭിച്ചു. സ്‌കൂള്‍ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാസര്‍ഗോഡ് മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ ടി.പി.ബോസ്-ടി.എൻ.ജെമിനി ദമ്പതികളുടെ മകളാണ്. കോട്ടയം കുറുപ്പുന്തറ സ്വദേശികളാണ് ബോസും ജെമിനിയും. ബോസ്…

Read More

നന്ദി നന്ദി ഒരായിരം നന്ദി… താൻ കേരളത്തിന്‍റെ ആകെ പ്രതിനിധിയെന്ന് രാഹുൽ

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വൻ ഭൂരിപക്ഷം നൽകിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ നല്ലവരായ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ, താൻ കേരളത്തിന്‍റെയാകെ പ്രതിനിധിയാണെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിലാണ് അദ്ദേഹം ജനങ്ങളോടുള്ള നന്ദി അറിയിച്ചത്. കേരളത്തിനു വേണ്ടി സംസ്ഥാനത്തിന്‍റെ അകത്തും പുറത്തും പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു.

Read More

നടീല്‍ വസ്തുക്കളുമായി കരിമ്പം കൃഷിഫാം; വാങ്ങാൻ വൻ തിരക്ക്

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷി ഫാമില്‍ നടീല്‍ വസ്തുക്കളുടെ പ്രതിദിന വില്പന ഒരു ലക്ഷം രൂപ കടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ത്തന്നെ ഫാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 24 ഹൈബ്രിഡ് മാവിനങ്ങള്‍ക്കുപുറമെ ചാമ്പ, പേര, മാംഗോസ്റ്റിന്‍, സപ്പോട്ട, രാജപ്പുളി, അനാര്‍ എന്നീ പഴവര്‍ഗങ്ങളുടെയും തെങ്ങ്, കുരുമുളക് എന്നീ വാണിജ്യവിളകളുടെയും തൈകൾ നന്നായി വിറ്റുപോകുന്നുണ്ട്. കൂടാതെ, സുഗന്ധവിളകളായ സര്‍വസുഗന്ധി, കറിവേപ്പില, ഗ്രാമ്പു എന്നിവയുടെ തൈകളും ലഭ്യമാക്കിയിട്ടുണ്ട്. ഒട്ടുമാവിനങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട് കായ്ഫലം തരുന്നതാണ്. അടുത്ത വര്‍ഷത്തേക്ക് മാവിന്‍തൈകള്‍ ഉത്പാദിപ്പിക്കാനായി ഈവര്‍ഷം ഒരു ലക്ഷം മാങ്ങയണ്ടികള്‍ ഫാമില്‍ മുളപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തിയ നടീല്‍ വസ്തുക്കള്‍ യഥേഷ്ടം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഫാം അധികൃതര്‍. ഈ വര്‍ഷം പതിനായിരം കുറ്റ്യാടി ഇനം (വെസ്റ്റ് കോസ്റ്റ് ടോള്‍) തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. സങ്കരവര്‍ഗത്തില്‍പ്പെട്ട തെങ്ങിന്‍ തൈകളെക്കാള്‍ കൂടുതലായി…

Read More

പിലാത്തറ ബോംബ് സ്ഫോടനം; പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം

പരിയാരം: പിലാത്തറയില്‍ നേരത്തെ ബോംബേറുണ്ടായ കെ.ജെ.ഷാലറ്റിന്‍റെ വീടിനു സമീപമുണ്ടായ ഉഗ്രസ്ഫോടനത്തില്‍ പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. ബുധനാഴ്ച രാത്രി 9.15 നായിരുന്നു നാടിനെ നടുക്കിയ സ്ഫോടന ശബ്ദംകേട്ടത്. പരിസരവാസികളും നാട്ടുകാരും സ്‌ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വെടിമരുന്നിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാലാണ് പോലീസിനെ അറിയിച്ചത്. പരിയാരം പോലീസ് സ്ഥലത്തെത്തി ബോംബിന്‍റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയതായി ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പോലീസ് ഭാഷ്യം.കഴിഞ്ഞ മാസം 19 ന് ബോംബാക്രമണം നടന്ന പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്‍റെ വീടിനു 25 മീറ്റര്‍ മാറിയായിരുന്നു സ്ഫോടനം നടന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനം നടന്നതിനു സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോയെന്ന സംശയത്തിലാണ് പോലീസ്. പ്രദേശത്ത് ബോംബ് ശേഖരമുണ്ടെന്ന സംശയം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘത്തിന്‍റെ പരിശോധനയുണ്ടാകുമെന്ന്…

Read More

സി.ഒ.ടി നസീർ വധശ്രമക്കേസ്; മുഖ്യപ്രതിയെ ഒളിവിൽ പാർപ്പിച്ചയാൾ അറസ്റ്റിൽ; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ

തലശേരി:വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതിനിടയിൽ നസീർ വധശ്രമത്തിനു പിന്നിൽ എ.എൻ. ഷംസീർ എംഎൽഎ ആണെന്ന് സി.ഒ.ടി നസീർ ചാനലുകളിൽ ഉൾപ്പെടെ തുറന്ന് പറഞ്ഞതോടെ കേസ് കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യാഗസ്ഥർ നിർദ്ദേശം നൽകി. ഇതു വരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തിന് പോലീസ് ആസ്ഥാനത്തു നിന്നും ഇതിനകം നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നസീർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് പോലീസ് ആസ്ഥാനത്തു നിന്നും ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്. കേസിലെ മുഖ്യ പ്രതിയായ കൊളശേരിയിലെ റോഷൻ ബാബുവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിനാണ് തമിഴ്നാട് ധർമപുരി ഹുസൂറിൽ ബേക്കറി ഉടമയായ…

Read More

ഏതു നിമിഷവും നിലംപൊത്താൻ തയാറായി കൂത്തുപറമ്പ് സ്റ്റാൻഡിൽ ബസ് ഷെൽട്ടർ; അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിൽ പാനൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള ബസ് ഷെൽട്ടർ അപകടാവസ്ഥയിൽ. മേൽക്കൂര താങ്ങിനിർത്തുന്ന വലിയ ഇരുമ്പുതൂണുകളുടെ അടിഭാഗം ദ്രവിച്ച അവസ്ഥയിലാണുള്ളത്. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ സദാസമയം ബസ് കാത്തിരിക്കുന്ന ഷെൽട്ടറാണിത്. കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തെ രണ്ടു ഇരുമ്പ് തൂണുകളുടെ അടിഭാഗമാണ് കൂടുതൽ ദ്രവിച്ച് മുറിഞ്ഞു വീഴാറായ സ്ഥിതിയിലുള്ളത്. ഇതുകാരണം തൂണും ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുകയാണ്. മാത്രമല്ല, മേൽക്കൂരയുടെ ഷീറ്റും പലയിടത്തായി തകർന്നിട്ടുണ്ട്. യാത്രക്കാർ നിൽക്കുന്ന സ്ഥലത്തെ ഓവുചാലിന്‍റെ സ്ലാബുകൾ മിക്കതും തകർന്ന നിലയിലുമാണ്. കാലവർഷം എത്താറായതും സ്കൂൾ തുറക്കുന്നതും കണക്കിലെടുത്ത് ഉടൻ ബസ് ഷെൽട്ടറിന്‍റെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Read More