കണ്ണൂർ: അക്രമാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനം സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലെ ഗതി കണ്ണൂരിലും കേരളത്തിലും വരുമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി എൽഡിഎഫ് അങ്ങേയറ്റം ദുർബലമായി. പശ്ചിമബംഗാളിലും ത്രിപുരയിലും എന്തുകൊണ്ട് സിപിഎം തകർന്നടിഞ്ഞതെന്ന് ഇനിയും ജനങ്ങളോട് പറയാൻ അവർ തയാറായിട്ടില്ല. വടിവാളും കത്തിയും പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാർഗങ്ങളായി ഉപയോഗിച്ചതാണ് ഇവിടങ്ങളിൽ ഈ പാർട്ടി തകരാൻ കാരണം. അക്രമപ്രവർത്തനങ്ങളെ ആശ്രയിച്ച് ഒരു രാഷ്ട്രീയപാർട്ടിക്കും നിൽക്കാൻ സാധിക്കില്ല. വടക്കെ മലബാറിൽ നടക്കുന്ന അക്രമാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനം സിപിഎമ്മിനെ നാശത്തിലേക്കാണ് നയിക്കുന്നത്. കോൺഗ്രസിന്റെ സാന്പത്തിക നയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ സിപിഎം പോളിറ്റ്ബ്യൂറോ മെന്പർമാരായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഭിപ്രായം വ്യക്തമാക്കണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സാന്പത്തികനയം പുരോഗമന വികസനത്തിന് മുതൽകൂട്ടാണ്. നികുതി വരുമാനം ഏറ്റവും…
Read MoreCategory: Kannur
വസ്ത്രാലയത്തിൽനിന്ന് 60 ലക്ഷവുമായി മുങ്ങിയ മാനേജർ അറസ്റ്റിൽ; പ്രതിയെ തെളിവെടുപ്പിന് കണ്ണൂരിലെത്തിച്ചു
കണ്ണൂർ: പ്രമുഖ വസ്ത്രാലയത്തിൽനിന്ന് 60 ലക്ഷവുമായി മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ മാനേജരെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരാമംഗലം സ്വദേശി പി.എസ്. മഹേഷിനെ (36)യാണ് ഇന്നു രാവിലെ കല്യാൺ സിൽക്സ് ഷോറൂമിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി വേണുഗോപാൽ, കണ്ണൂർ ടൗൺ സിഐ എ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. മാനേജരായ മഹേഷ് 60 ലക്ഷം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു കാണിച്ച് അസി. മാനേജർ പോൾ കണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഹേഷിനെ തൃശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷുദിവസം വസ്ത്രാലയത്തിന് അവധിയായിരുന്നു. അന്നേദിവസം രാവിലെ കടയുടെ ഷട്ടർ തുറന്ന് അകത്തുകയറിയ മഹേഷ് ഷെൽഫിൽ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നുവെന്നായിരുന്നു പരാതി. ഇതിനിടെ ഇന്നലെ രാവിലെ സ്ഥാപന ഉടമ പട്ടാഭിരാമന്റെ…
Read Moreദുരന്തം വഴി മാറിയത് ഭാഗ്യം കൊണ്ട് മാത്രം ! മെട്ടമ്മൽ കാവില്യാട്ട് ബസിടിച്ച് ഒടിഞ്ഞ വൈദ്യുത തൂൺ മറ്റൊരു ബസിന് മുകളിൽ വീണു
തൃക്കരിപ്പൂർ: വെള്ളാപ്പ് തീരദേശ പാതയിൽ സ്വകാര്യ ബസിടിച്ച് ഒടിഞ്ഞ വൈദ്യുത തൂൺ മറ്റൊരു ബസിന് മുകളിൽ വീണു. തീരദേശ പാതയിലെ മെട്ടമ്മൽ കാവില്യാട്ട് ബസ് സ്റ്റോപ്പിനടുത്ത് ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. പടന്ന ഓരിമുക്ക് വഴി പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സഹൽ എന്ന സ്വകാര്യ ബസ് കാവില്യാട്ട് റോഡരികിലെ വൈദ്യുത തൂണിലിടിക്കുകയും ഹൈടെൻഷൻ ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന തൂൺ മൂന്നായി ഒടിഞ്ഞു അതുവഴി ചെറുവത്തൂരിലേക്ക് പോകുകയായിരുന്ന നന്ദലാല ബസിന് മുകളിൽ പതിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്നലെ രാത്രി ആയിറ്റി ഫീഡറിലേക്ക് ഇളമ്പച്ചി സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി നൽകുന്ന ഹൈടെൻഷൻ ലൈൻ തകരാറിലായതിനാൽ ഹൈടെൻഷൻ ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്. അപകടം മൂലം മൂന്ന് മണിക്കൂറോളം തീരദേശ പാതയിൽ വാഹനഗതാഗതം നിലച്ചു. 11 ഓടെ പടന്ന, തൃക്കരിപ്പൂർ കെഎസ്ഇബി…
Read Moreസുഹൃത്തുമൊത്ത് സംസാരിച്ചു നിൽക്കവേ ലോട്ടറിക്കാരന്റെ ചെവി വെട്ടിമാറ്റാൻ ശ്രമം; കണ്ണൂരിൽ നടന്ന ദാരുണ സംഭവം ഇങ്ങനെ…
പരിയാരം(കണ്ണൂർ): വെട്ടേറ്റ് ലോട്ടറിവില്‍പനക്കാരന്റെ ചെവിയറ്റു. അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്ക്കരനെയാണ്(64) വെട്ടേറ്റ് ചെവിയറ്റനിലയില് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തെ കടയിലാണ് സംഭവം. സുഹൃത്തിനോട് സംസാരിച്ചിരിക്കവെ കത്തിവാളുമായി അവിടെയെത്തിയ ശശീന്ദ്രന് എന്ന ശശി ഭാസ്ക്കരനെ വെട്ടുകയായിരുന്നു. ചെവി അറ്റ് വീഴുന്ന നിലയിലായതിനാല്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭാസ്കരനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കി. ശശിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതി കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു.
Read Moreകണ്ണൂരിൽ വസ്ത്രാലയത്തിൽ നിന്ന് 60 ലക്ഷവുമായി മാനേജർ മുങ്ങിയെന്ന് പരാതി
കണ്ണൂർ: പ്രമുഖ വസ്ത്രാലയത്തിൽ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ മാനേജർക്കെതിരേ പോലീസ് കേസെടുത്തു. കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരമംഗലം സ്വദേശി പി.എസ്. മഹേഷിന് (36) എതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. അസിസ്റ്റന്റ് മാനേജർ പോളിന്റെ പരാതിയിലാണ് കേസ്. വിഷുദിവസം വസ്ത്രാലയം അവധിയായിരുന്നു. ഈ സമയം രാവിലെ ഷോപ്പിന്റെ ഷട്ടർ തുറന്ന് അകത്തു കയറിയ മാനേജർ ഷെൽഫിൽ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലേദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടതെന്നും തുടർന്ന് പ്രതി ഒളിവിൽ പോയെന്നും അസിസ്റ്റന്റ് മാനേജരുടെ പരാതിയിലുണ്ട്. വസ്ത്രാലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreപയ്യാന്പലത്തെ കാറ്റും കടലിന്റെ രാത്രിഭംഗിയും ആസ്വദിച്ച് രാഹുൽ
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ഇന്നലെ രാത്രി 9.55 ഓടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കണ്ണൂർ ഗസ്റ്റ്ഹൗസിൽ എത്തുന്പോൾ കെ.സി. ജോസഫ് എംഎൽഎ, കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്നോവ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കൂപ്പുകൈകളോടെ നേതാക്കളുടെ നേരെ നടന്നുനീങ്ങി. കെ. സുധാകരൻ രാഹുലിനെ ഷാൾ അണിയിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ പ്രത്യേകം തയാറാക്കിയ മുറിയിലേക്ക് പോയി. കുളികഴിഞ്ഞ് അത്താഴവും കഴിഞ്ഞ് എത്തിയ രാഹുൽ നേതാക്കളുമായി ചർച്ചയ്ക്കിരുന്നു. രാഹുലിന്റെ കൂടെ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെപിപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.ജോസഫ് എംഎൽഎ, സ്ഥാനാർഥി കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുമായുള്ള 20 മിനിറ്റോളം നീണ്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം “രാഹുൽ തരംഗം’ വയനാടിന് പുറത്തുള്ള ജില്ലകളിൽ…
Read Moreസ്ത്രീത്വത്തെ അപമാനിച്ചുള്ള വിഡീയോ; കെ.സുധാകരനെതിരേ വനിതാ കമ്മീഷൻ കേസ്
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ.സുധാകരൻ പുറത്തിറക്കിയ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കണ്ടെത്തി വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ സുധാകരനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. സുധാകരൻ പുറത്തിറക്കിയ വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാർഥി പി.കെ.ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് നേരത്തെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടിയുണ്ടായത്. സുധാകരൻ പുറത്തിറക്കിയ വീഡിയോ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും പ്രതികരിച്ചു.
Read Moreകണ്ണൂരിലെ ഡോക്ടർമാരുടെ വീട്ടിലെ മോഷണം തുടരുന്നു; 25 പവൻ മോഷണം പോയതിന് പിന്നാലെ ഇത്തവണ കവർന്നത് 15,000 രൂപ
പരിയാരം(കണ്ണൂർ): വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് പഴ്സില്‍ നിന്നും 15,000 രൂപ മോഷ്ടിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ മെഡിസിന് വിഭാഗത്തിലെ ഡോ.ബാലകൃഷ്ണന് വള്ളിയോട്ടിന്റെ ഏമ്പേറ്റിലെ വീട്ടില്‍ വിഷുദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച നടന്നത്. ഡോ.ബാലകൃഷ്ണനും ഭാര്യ ഡോ.സുധയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. എസി ഓണ്‍ചെയ്ത് കിടന്നതിനാല്‍ പുറത്തുനിന്നുള്ള ശബ്ദം കേട്ടിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകള്‍ പിക്കാക്സ് ഉപയോഗിച്ച് തകര്‍ത്ത് അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാവ് ഒടുവില്‍ ഇരുവരും ഉറങ്ങിക്കിടന്ന ബെഡ്റൂമിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ശബ്ദംകേട്ട് ഡോക്ടര്‍ ഉണര്‍ന്നത്. അകത്തുനിന്നും വാതില്‍ പൂട്ടിയശേഷം ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിയാരം പോലീസില്‍ വിവരമമറിയിച്ചതുപ്രകാരം എഎസ്ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രദേശം മുഴുവന്‍ തിരഞ്ഞുവെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. നേരത്തെ ഡോ. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 25 പവന്…
Read Moreഗുമസ്തനല്ല, വക്കീൽ! 18 വർഷമായി വക്കീൽ ഗുമസ്തനായിരുന്ന സിനോരാജ് വക്കീൽ കുപ്പായമണിയുന്നു
കാഞ്ഞങ്ങാട്: 18 വർഷമായി വക്കീൽ ഗുമസ്തനായി ജോലി ചെയ്തയാൾ അവസാനം വക്കീൽ കുപ്പായമണിയുന്നു; അതും വക്കീൽ ഗുമസ്തനായിരുന്ന പിതാവിന്റെ പത്താം ചരമവാർഷിക ദിനത്തിൽ. കാഞ്ഞങ്ങാട്ടെ സീനിയർ വക്കീൽ ഗുമസ്തനായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്തെ പി.വി.ദാമോദരന്റെ മകൻ കരിവെള്ളൂർ കൊഴുമ്മലിലെ ഡി.കെ.സിനോരാജാണ് ശനിയാഴ്ച ഹൈക്കോടതി കോംപ്ലക്സിൽ നടന്ന സന്നദ് ദാന ചടങ്ങിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ഹൈക്കോടതി ജഡ്ജി അനുശിവരാമന്റെ കയ്യിൽ നിന്നാണു സന്നദ് ഏറ്റുവാങ്ങിയത്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി 2001 ൽ പിതൃസഹോദരൻ കൂടിയായ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.വി.മുരുകനൊപ്പം ജോലി തുടങ്ങി. സിനോരാജിനെ അഭിഭാഷകനാക്കണമെന്നതു പിതാവിന്റെ ആഗ്രഹമായിരുന്നു. ജോലിക്കൊപ്പം ഭോപ്പാലിലെ നാഷണൽ ലോ അക്കാദമിയിലെ എയിസെക്ട് സ്കൂൾ ഓഫ് ലോയിൽ നിന്നാണ് എൽഎൽബിയെടുത്തത്. 2009 ൽ ഏപ്രിൽ 16 ന് മരിച്ച പിതാവിന്റെ പത്താം ഓർമദിനത്തിൽ സിനോരാജ്…
Read Moreമാവോയിസ്റ്റ് ഭീഷണി! മുപ്പതോളം ബൂത്തുകളിൽ അതീവസുരക്ഷ
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരിട്ടി പോലീസ് സബ് ഡിവിഷണൽ പരിധിയിലെ മുപ്പതോളം ബൂത്തുകളെ അതീവ സുരക്ഷാബൂത്തുകളായി പരിഗണിച്ച് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനം. വയനാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിലും കഴിഞ്ഞ ദിവസം ആന്ധ്രയിലുണ്ടായ ആക്രമവും കണക്കിലെടുത്താണ് മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത മേഖലകളിലുൾപ്പെടെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത്. പേരാവൂർ മേഖലയിലെ പേരാവൂർ, കേളകം എന്നീ ബുത്തുകളും കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലും ആറളം പോലീസ് സ്റ്റേഷൻ പരിധിയിലെ ആറളം ഫാം, ഗവ. എച്ച്എസ്, പരിപ്പ്തോട് എൽപി സ്കൂൾ എന്നിവടങ്ങളിലും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിക്കോട്ടക്കരി, ചരൾ, വാണിയപ്പാറ, അങ്ങാടിക്കടവ്, കച്ചേരിക്കടവ്, പാലത്തുംകടവ് ബുത്തുകളും ഉൾപ്പെടെ മുപ്പതോളം ബൂത്തുകളിലാണ് മാവോയിസ്റ്റ് സുരക്ഷാ മുൻകരുതൽ ബൂത്തുകളായി പ്രഖ്യാപിച്ച് അതിസുരക്ഷയൊരുക്കുന്നത്. ഈ ബൂത്തുകളിൽ സായുധ പോലീസുകാർക്കൊപ്പം തണ്ടർബോൾട്ട്,…
Read More