പെരുമ്പടവ്: ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കോലാർതൊട്ടിയിൽ നിർമിച്ച പ്ലാസ്റ്റിക് ശേഖരണ ഷെഡിൽ റീ സൈക്കിൾ ചെയ്യാൻ പറ്റാത്ത മാലിന്യം തള്ളുന്നതായി പരാതി.അടുത്ത പഞ്ചായത്തായ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഒരാളാണ് ് ചപ്പാരപ്പടവ് പഞ്ചായത്തിന്റെ അനുമതി പോലും ഇല്ലാത്ത മാലിന്യം സ്ഥിരമായി തള്ളുന്നത്. ഹരിതകർമസേന നടത്തിയ അന്വേഷണത്തിൽ ഈ മാലിന്യങ്ങൾക്കിടയിൽ ഒരു സ്കൂൾ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ആളെ കണ്ടെത്തുകയുമാണ് ഉണ്ടായത്.മാലിന്യ നിക്ഷേപത്തിനെതിരെ നേതൃത്വം നൽകുന്നവരിൽ നിന്ന് തന്നെ ഇത്തരം നടപടി ഉണ്ടായത് കടുത്ത പ്രതിഷേധത്തിന് കാരണമായി. ഇതിനെ തുടർന്ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകഷി യോഗത്തിൽ പ്രതിയെകൊണ്ട് ഫൈൻ അടപ്പിക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിൽ ഹരിത കർമ്മസേന വീട് കയറി പ്ലാസ്റ്റിക് ശേഖരിക്കുമ്പോഴാണ് ഇത്തരം അവസ്ഥ. മാലിന്യം കൊണ്ടുവന്ന് തള്ളുന്ന വണ്ടിക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി. മാലിന്യം തള്ളുന്നത്…
Read MoreCategory: Kannur
സോണി എം.ഭട്ടതിരിപ്പാടിന്റെ തിരോധാനം; കുടജാദ്രിയിൽ ഡ്രോൺ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് തെരച്ചിൽ നടത്തും
തലശേരി: ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാ വിഷൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന കൂത്തുപറമ്പ് നിർവേലി സ്വദേശി സോണി എം.ഭട്ടതിരിപ്പാടിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തും. സോണിയുടെ സാന്നിധ്യം ഏറ്റവും ഒടുവിൽ കണ്ടെത്തിയ കുടജാദ്രിയിലാണ് കേരള ക്രൈംബ്രാഞ്ച് സംലവും കർണാടക പോലീസും ചേർന്ന് ഡ്രോണിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുക. ഘോരവനവും ഗർത്തങ്ങളും നിറഞ കുടജാദ്രിയിൽ സാഹസിക യാത്രക്കാരുടെ സഹായവും പോലീസ് തേടും. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസ്, കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പി.വിനോദ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 2008 ഡിസംബറിൽ ഗോവയിൽ ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ പോയ സോണിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയായിരുന്നു.
Read Moreആർക്കോ വേണ്ടി ഞങ്ങളെ കള്ളക്കേസിൽ കുടുക്കാൻ; പോലീസ് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകളും ആശുപത്രിയില്‍
പയ്യന്നൂര്‍: കഞ്ചാവ് പിടികൂടാനെന്ന പേരില്‍ പോലീസ് വീട്ടില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തുകയും കിട്ടാതെ വന്നപ്പോള്‍ ഹൃദ്രോഗിയും വൃദ്ധനുമായ അച്ഛനെ മര്‍ദ്ദിച്ചുവെന്നും കിഡ്നിരോഗിയായ തന്നെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന ആരോപണവുമായി അച്ഛനും മകളും ആശുപത്രിയില്‍. പുതിയങ്ങാടി ചൂട്ടാട് ബീച്ചിന് സമീപം പെട്ടിക്കട നടത്തുന്ന കബീറും(74), മകള്‍ ആയിഷയുമാണ് (30)പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.മൂന്ന് വനിതാ പോലീസുള്‍പ്പെടെയുള്ള സംഘമാണ് തങ്ങളുടെ കുടുംബാഗങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഈ അക്രമം റെക്കോര്‍ഡ് ചെയ്ത ഫോൺ പോലീസ് പിടിച്ചെടുത്തെന്നും കഞ്ചാവ് വില്പനയെന്നാരോപിച്ച് പോലീസ് മറ്റു ചിലര്‍ക്കുവേണ്ടി കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നുമാണ് ഇവരുടെ ആരോപണം.
Read Moreരാഹുൽ 17ന് വയനാട്ടിൽ ; രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി സന്ദർശിക്കും; വയനാട്ടിലെ വാർറൂമിൽ ദിവ്യ സ്പന്ദന
റെനീഷ് മാത്യു കണ്ണൂർ: അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനി സന്ദർശിച്ച ശേഷമായിരിക്കും വയനാട് ലോക്സഭാമണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ആറു മണ്ഡലങ്ങളിലെ പര്യടനം. 16 ന് കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം 17 നാണ്. 16ന് തിരുവനന്തപുരം, ആലപ്പുഴ, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് രാഹുൽഗാന്ധി പങ്കെടുക്കുന്നത്. നാമനിർദേശപത്രിക കൊടുക്കാൻ എത്തിയ ദിവസം രാഹുലും പ്രിയങ്കയും പാപനാശിനി സന്ദർശിക്കാൻ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ റദ്ദാക്കുകയായിരുന്നു. പാപനാശിനി സന്ദർശിച്ച ശേഷം കൽപ്പറ്റ ഒഴികെയുള്ള മണ്ഡലങ്ങളിലാണ് പ്രചാരണം. ഓരോ മണ്ഡലത്തിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലാണ് പ്രസംഗിക്കുന്നത്. മാനന്തവാടി, വണ്ടൂർ, സുൽത്താൻ ബത്തേരി, ഏറനാട്, നിലന്പൂർ, തിരുവന്പാടി എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ മുൻ എംപിയും സിനിമാ താരവും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദനയും…
Read Moreകെഎസ്ആര്‍ടിസി പയ്യന്നൂരില്‍ ഓണ്‍ലൈന്‍ സര്‍വീസ് മതിയാക്കി; അധികൃതരുടെ നടപടി ആരെ സഹായിക്കാനാണെന്ന ആക്ഷേപവുമായി യാത്രക്കാർ
പയ്യന്നൂര്‍: കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയില്‍ നടത്തിവന്ന ദീര്‍ഘദൂര ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സര്‍വീസ് നിർത്തി. ഇതിനായി നിയോഗിച്ച ഫ്രാഞ്ചൈസിയെ കെഎസ്ആര്‍ടിസി തടഞ്ഞതാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതാകാന്‍ കാരണം. ഡിപ്പോകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ഫ്രാഞ്ചൈസികള്‍ക്ക് ഓണ്‍ലൈന്‍ സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പയ്യന്നൂരിൽ നിന്നുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സര്‍വീസുകളാണ് നിർത്തലാക്കിയിരിക്കുന്നത്. ഇതോടെ പയ്യന്നൂരിലേക്കും പയ്യന്നൂരില്‍ നിന്നും ദീര്‍ഘദൂര ബസുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ മറ്റു സ്വകാര്യ സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഉത്സവ സീസണ് ആയതോടെ കൂടുതൽ ആളുകള്‍ ഓൺലൈൻ ബുക്കിംഗിനെ ആശ്രയിക്കുന്ന ഈ സമയത്ത് കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കേണ്ട വരുമാനമാണ് അധികൃതരുടെ അലംഭാവം കാരണം നഷ്ടമാകുന്നത്. സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുമ്പോൾ ഡിപ്പോസിറ്റ് തുക അടച്ചിട്ടും സേവനം പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഫ്രാഞ്ചൈസി ഉടമകളും പറയുന്നു. പരാധീനതകളിൽ വലയുന്ന കെഎസ്ആർടിസിക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കുന്ന അധികൃതരുടെ നടപടി…
Read Moreകോൺഗ്രസ് മത്സരം മോദി ഭരണത്തിന് അന്ത്യം കുറിക്കാൻ, സിപിഎം ചിഹ്നം നിലനിർത്താനെന്ന് വി.ടി.ബൽറാം
കണ്ണൂർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരാനും നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ ദുർഭരണം അവസാനിപ്പിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ സിപിഎം മത്സരിക്കുന്നത് അവരുടെ ചിഹ്നം നിലനിർത്തുക എന്ന പരിമിതമായ ലക്ഷ്യത്തിനു വേണ്ടിയാണെന്ന് വി.ടി.ബൽറാം.യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ മട്ടന്നൂർ നിയോജകമണ്ഡലത്തിലെ ഇന്നത്തെ മണ്ഡല പര്യടന പരിപാടി കല്യാട് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൽറാം. ഒരുഭാഗത്ത് കോൺഗ്രസ് ആഗ്രഹിക്കുന്ന രൂപത്തിലുള്ള മതേതര ജനാധിപത്യ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. എന്നാൽ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവരുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും കെ.സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. പിണറായി വിജയനും അമിത് ഷായ്ക്കും ഒരേ ഭാഷയാണെന്നും രാഹുൽ ഗാന്ധി സഹിഷ്ണുതയുള്ള ഒരു ഭാരതത്തെ സൃഷ്ടിക്കാൻ ബിജെപിയിൽനിന്ന് അധികാരം ഇല്ലാതാക്കാൻ പരിശ്രമിക്കുമ്പോൾ അമിത് ഷായുടെ രാഷ്ട്രീയ…
Read Moreഎഇ ഓഫീസ് നിയമന രജിസ്റ്റർ വിവാദം; ഉന്നതതല ഇടപെടലിൽ പോലീസ് നടപടികൾ വൈകുന്നു
തളിപ്പറമ്പ്: എഇ ഓഫീസിലെ നിയമന രജിസ്റ്റർ പേജ് കീറി നശിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും ഉന്നതതല ഇടപെടൽ കാരണം പോലീസ് നടപടികൾ വൈകുന്നു. വിരലടയാള വിദഗ്ധർ പരിശോധിച്ചു പേജ് കീറിയതാരാണെന്നു കണ്ടെത്തുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ പോലീസ് ഇതേവരെ തയാറായിട്ടില്ല. വിരലടയാളങ്ങളിൽ കൂടുതൽ പരിശോധന നടത്തി അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണു വിവരം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ പോലീസിന് ഉന്നതതല സമ്മർദമുള്ളതായും സൂചനയുണ്ട്.
Read Moreതെരഞ്ഞടുപ്പ് പ്രചാരണം; ടൗണുകളിലെ കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം
നാദാപുരം: ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമാധാപരമായ അന്തരീക്ഷം നിലനിർത്താൻ നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ നാദാപുരം സിഐ രാജീവൻ വലിയ വളപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം. പ്രചാരണ അവസാനിക്കുന്ന 21ന് നാദാപുരം, കല്ലാച്ചി ഉൾപ്പെടെയുള്ള ടൗണുകളിൽ കൊട്ടി കലാശം ഒഴിവാക്കി. ഉൾപ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും ജാഥകളും നടത്തണം. ജാഥകളും പ്രകടനങ്ങളും രാഷ്ട്രീപാർട്ടി നേതൃത്വത്തിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ നടത്താൻ തീരുമാനിച്ചു. ബൈക്ക് റാലി അനുവദിക്കില്ല ,ലോറിയിൽ ആളുകളെ കയറ്റി പ്രചരണം നടത്താൻ പാടില്ല, ഉച്ചഭാഷണിയുടെ ദുരുപയോഗം തടയൻ കർശ്ശന നിയന്ത്രിക്കാനും ധാരണയായി. എസ്ഐ എസ്.നിഖിൽ ,ടി.കണാരൻ, എ. സജീവൻ, കെ.ടി.കെ. ചന്ദ്രൻ, പോക്കു ഹാജി, ടി.ബാബു,എ എസ് ഐമാരായ ബാബു കക്കട്ടിൽ അനിൽകുമാർ എന്നിവർ സംസാരിച്ചു.
Read Moreബിജെപി മതത്തിന്റെയും സിപിഎം രാഷ്ട്രീയത്തിന്റെയും പേരിൽ കൊല്ലുന്നുവെന്ന് കെ.എം. ഷാജി
മട്ടന്നൂർ: ബിജെപിയും സിപിഎമ്മും ഒരുപോലെയാണെന്നും ഒരു ഭാഗത്ത് ബിജെപി മതത്തിന്റെ പേരിൽ കൊല്ലുമ്പോൾ മറുഭാഗത്ത് രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലുകയാണെന്നും കെ.എം. ഷാജി എംഎൽഎ. ശിവപുരത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിർക്കുന്നവരാണ് സിപിഎമ്മെങ്കിൽ എന്ത് വിത്യാസമാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഒരു പോലെ പ്രവർത്തിക്കുന്നവരാണ്. രണ്ടു പേരും ഏകാധിപതികളായി ജനങ്ങളെ വെല്ലുവിളിക്കുന്നു. ഏപ്രിൽ 23ന് വോട്ട് ഞങ്ങൾക്ക് ചെയ്യൂ. മേയ് 23ന് രാഹുലിന് നൽകാം എന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ ജനങ്ങൾ പറയുന്നു ഇടനിലക്കാരനായി സിപിഎം വേണ്ട. നിങ്ങളെ വിശ്വാസമില്ലെന്നും ഷാജി പറഞ്ഞു. പി.എം. ആബൂട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, കെ.പി. പ്രഭാകരൻ, അൻസാരി തില്ലങ്കേരി, എ. ജയരാജൻ, രാഘവൻ കാഞ്ഞിരോളി, എം.പി.എ. റഹീം, കെ.പി. താഹിർ, ഇ.പി.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; പൊതുയോഗങ്ങളും ജാഥകളും നടത്തിക്കോ ഗതാഗത തടസമുണ്ടാക്കരുതെന്ന് കളക്ടർ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമ്പോള്‍ ഗതാഗതതടസമുണ്ടാക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥലത്തെ പോലീസ് അധികാരികളില്‍നിന്ന് അനുമതി വാങ്ങണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടെങ്കില്‍ അത്തരം ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണം. പൊതുയോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സംഘാടകര്‍ പോലീസിന്റെ സഹായം തേടണം. പ്രചാരണ ജാഥകള്‍ തുടങ്ങുന്നത് മുന്‍പേതന്നെ ജാഥകള്‍ തുടങ്ങുന്ന സമയവും സ്ഥലവും പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സ്ഥലവും സമയവും മുന്‍കൂട്ടി അധികൃതര്‍ക്ക് നല്‍കണം. ജാഥകള്‍ ഗതാഗതതടസമുണ്ടാകാതിരിക്കാന് സംഘാടകര്‍ ശ്രദ്ധിക്കണം. ദൈര്‍ഘ്യമേറിയ ജാഥകളാണെങ്കില് സൗകര്യപ്രദമായ പോയിന്റുകളില്‍ ഗതാഗതം അനുവദിക്കണം. ജാഥകള്‍ പരമാവധി റോഡിന്റെ വലതുവശത്തുവരത്തക്കവണ്ണം ക്രമീകരിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥകള്‍ ഒരേസമയം ഒരേവഴിയിലൂടെ വരികയാണെങ്കില്‍ ജാഥകള്‍ തമ്മിലുള്ള…
Read More