കാസർഗോഡ്: സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്നു. ഇടതു സർക്കാരിന്റെ ഭരണത്തിൻ കീഴിൽ സ്ത്രീകൾക്കു ജീവിക്കാൻ പറ്റുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഓച്ചിറയിൽ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
Read MoreCategory: Kannur
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന;തളിപ്പറമ്പില്‍ ബസോട്ടം തടസപ്പെട്ടതായി പരാതി
തളിപ്പറമ്പ്: മോട്ടോര്‍വാഹന വകുപ്പിന്റെ ബസ് പരിശോധനയെ തുടര്‍ന്ന് തളിപ്പറമ്പില്‍ ബസോട്ടം തടസപ്പെട്ടതായി പരാതി. തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽ ഇന്നലെ നടന്ന പരിശോധനയ്ക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ ബസ്സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ഇട്ടത് കടുത്ത പ്രതിഷേധത്തിനടയാക്കി. ബസുകളുടെ പിന്‍ഭാഗത്തെ ചവിട്ടുപടിയിലുള്ള ചെറിയ സ്റ്റെപ്പുകള്‍ നീക്കം ചെയ്യുന്നതും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരിശോധനകളാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ നടന്നത്. മൂന്ന് വാഹനങ്ങളിലായി എത്തിയ പത്തിലേറെ വരുന്ന ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറിയിറങ്ങി പരിശോധന നടത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വാഹനത്തില്‍ ഇരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടറുടെയുടുത്തേക്ക് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുകയും ചെയ്തതോടെ തളിപ്പറമ്പില്‍ നിന്ന് പുറപ്പെടേണ്ട മിക്ക ബസുകളുടെയും ട്രിപ്പ് തന്നെ റദ്ദാക്കേണ്ടിവന്നതായി ആക്ഷേപമുണ്ട്. പൊതുവെ സ്ഥലസൗകര്യമില്ലാത്ത നഗരസഭാ ബസ്സ്റ്റാൻഡിൽ ഒരു ടൂവീലര്‍ പോലും കയറ്റാന്‍ സാധാരണ പോലീസ് സമ്മതിക്കാറില്ലെന്നിരിക്കെ ഇന്നലെ മണിക്കൂറുകളോളം ബസ് കയറിവരുന്ന വഴിയില്‍ തന്നെ അലക്ഷ്യമായി വാഹനം പാര്‍ക്ക്…
Read Moreമലബാറിലെ യാത്രക്കാരുടെ ദുരിതം ആരറിയാൻ! ഏപ്രിൽ മുതൽ ആറു ട്രെയിനുകൾ ഷൊർണൂർ ജംഗ്ഷന് പുറത്ത്
കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ ആറ് ദീർഘദൂര ട്രെയിനുകൾക്ക് ഷൊർണൂർ ജംഗ്ഷനിൽ പ്രവേശനമില്ല. പകരം ലിങ്ക് ലൈനിലൂടെ കടത്തിവിടാനാണ് റെയിൽവേയുടെ നീക്കം. ഇത് ഫലത്തിൽ മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയായിമാറും. ആറ് ദീർഘദൂര ട്രെയിനുകൾക്കാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷനിൽ പ്രവേശനമില്ലാതാകുന്നത്. തിരുവനന്തപുരം -ഡൽഹി രപ്തി സാഗർ, ആലപ്പുഴ -ധൻബാദ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഡൽഹി-തിരുവനന്തപുരം രപ്തി സാഗർ, ധൻബാദ് -ആലപ്പുഴ, തിരുവനന്തപുരം-മധുര എന്നീ ആറ് ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടുന്നത്. നേരത്തെ ഈ തീരുമാനം ഉണ്ടാകുമെന്നറിഞ്ഞപ്പോൾത്തന്നെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും റെയിൽവേ യാത്രക്കാരുടെ സംഘടനകളിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനം ചർച്ചചെയ്ത് പരിഹരിക്കാമെന്നും ദക്ഷിണ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏപ്രിൽ മുതൽ നടപ്പാക്കുന്ന പുതിയ സമയപ്പട്ടിക പ്രകാരം ആറ് ട്രെയിനുകളും ഷൊർണൂർ ജംഗ്ഷനിൽ കയറാതെ പോകണം. ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ തൃശൂർ…
Read Moreകേരളത്തിൽ നേർക്കുനേർ; മാഹിയിൽ സിപിഎം “പെട്ടു’; കാരണം ഇങ്ങനെ
പി.ടി.പ്രദീഷ് കണ്ണൂർ: കേരളത്തോടു ചേർന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ സിപിഎം പ്രവർത്തകർ ശരിക്കും “പെട്ടു’. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണു മാഹി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുപക്ഷത്തിനു സ്ഥാനാർഥികളുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല, തമിഴ്നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് സഖ്യത്തിനൊപ്പമാണു സിപിഎമ്മും സിപിഐയും. സഖ്യത്തിന്റെ ധാരണപ്രകാരം പുതുച്ചേരി സീറ്റ് കോൺഗ്രസിനാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്പോൾ മാഹിയിലെ ഇടതുപക്ഷ പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്യേണ്ടിവരുമെന്നർഥം. മാഹിയിലെ സിപിഎമ്മിന്റെ സംഘടനാസംവിധാനം കണ്ണൂർ ജില്ലയ്ക്കു കീഴിലാണെന്നതാണു മറ്റൊരു പ്രത്യേകത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽ കോൺഗ്രസിന്റെ കുത്തക തകർത്ത് 2,139 വോട്ടുകൾക്ക് ഇ.വത്സരാജിനെ തോൽപ്പിച്ചാണ് ഇടതുസ്വതന്ത്രനായ ഡോ. വി. രാമചന്ദ്രൻ വിജയിച്ചത്. ഈ സാഹചര്യത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ടുതേടേണ്ട അവസ്ഥയിലാണു മാഹിയിലെ സിപിഎം, സിപിഐ പ്രവർത്തകർ. മാഹിക്ക് അപ്പുറവും ഇപ്പുറവുമുള്ള കണ്ണൂർ, വടകര ലോക്സഭാ മണ്ഡലങ്ങളിൽ…
Read Moreമോദിയുടെ പദ്ധതികൾ തന്റെ അക്കൗണ്ടിലാക്കാൻ പിണറായി വിജയന്റെ ശ്രമമെന്ന് കെ.രഞ്ജിത്ത്
പാനൂർ: പ്രധാനമന്ത്രിമോദി നടപ്പാക്കുന്ന പദ്ധതികൾ തന്റെ അക്കൗണ്ടിലാക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത്. 2021 ഓടെ രാജ്യത്തെ മുഴുവൻ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നപദ്ധതി നടപ്പാക്കി വരികയാണ്. ഈ പദ്ധതി ലൈഫ് എന്ന പേരിൽ തങ്ങളുടെ അക്കൗണ്ടിലാക്കാനാണു പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നു കെ.രഞ്ജിത്ത് കുറ്റപ്പെടുത്തി. പാനൂർ യുപി സ്കൂളിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൻധൻ യോജന മുതൽ കിസാൻ സമ്മാൻ പദ്ധതിവരെ നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളാണ്. കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്കു നാം മുന്നോട്ടു പോകണം. സിപിഎമ്മിനു ഈ തെരഞ്ഞെടുപ്പോടു കൂടി ദേശീയപാർട്ടി എന്ന അംഗീകാരം നഷ്ടപ്പെടാൻ പോകുകയാണെന്നും ശബരിമലയെ തകർക്കാൻ ശ്രമിച്ച പിണറായി സർക്കാറിനെതിരെയുളള വിധിയെഴുത്തു കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സികെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. മുൻപ്രതിരോധ മന്ത്രിയും…
Read Moreമുഴപ്പിലങ്ങാട് നിർമാണം പൂർത്തിയാകാത്ത വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ചനിലയിൽ; മറ്റൊരു യുവാവ് റോഡരികിൽ അബോധാവസ്ഥയിൽ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളംബസാറിലെ നിർമാണം പൂർത്തിയാകാത്ത വീടിനുള്ളിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.സമീപത്തെ ഹൈവേയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരു യുവാവിനെ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ച് ചിൽഡ്രൻസ് പാർക്കിന് സമീപത്തെ ഖാലിദ്-ഹസീന ദന്പതികളുടെ മകൻ മിഗ്ദാദ് (24) ആണ് മരണമടഞ്ഞത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എടക്കാട് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreവയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ മത്സരിക്കുന്നതിനെ ചൊല്ലി ഐക്യദാർഢ്യ സമിതിയിൽ വാക്കേറ്റം
തളിപ്പറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ തീരുമാനത്തിനെതിരെ കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയില്‍ പോര്.ഇന്നലെ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വയല്‍ക്കിളികളും ഐക്യദാര്‍ഢ്യസമിതിയുടെ ഭാരവാഹികളുമായി വാക്കേറ്റം നടന്നു. വയല്‍ക്കിളികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാമെന്നും ഐക്യദാര്‍ഢ്യസമിതി അതിന് പിന്തുണ നല്‍കില്ലെന്നും ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന സുരേഷ് കീഴാറ്റൂര്‍ ഐക്യദാര്ഢ്യസമിതിയിലെ മുപ്പതിലേറെ വരുന്ന സംഘടനകളില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെ മത്സരരംഗത്തുണ്ടെന്നും അതുകൊണ്ടു താനും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതേപ്പറ്റി ചേരിതിരിഞ്ഞ് വാക്കേറ്റം നടന്നതായി സൂചനയുണ്ട്. മത്സരിക്കാന്‍ തീരുമാനിച്ചതായും അടുത്ത ദിവസം ചേരുന്ന വയൽക്കിളികളുടെ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് തങ്ങളുടെ അജണ്ടയിലില്ലെന്നും, ഇക്കാര്യത്തില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണനല്കില്ലെന്നും കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.
Read Moreകിണറ്റിൽവീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച യുവാക്കൾക്ക് ആലച്ചേരിയുടെ ആദരം
കൂത്തുപറമ്പ്: ഇരുപതുകോൽ ആഴമുള്ള കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ആലച്ചേരിയിലെ ഒരു കൂട്ടം യുവാക്കൾ. കളിക്കുന്നതിനിടെ വീട്ടു കിണറ്റിൽ വീണ ആലച്ചേരി കൊളത്തായിലെ രണ്ടു വയസുകാരനായ റസാനെയാണ് സ്വന്തം ജീവൻ പോലും നോക്കാതെ പി.വി. ഷിജുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ രക്ഷിച്ചത്. 10ന് വൈകുന്നേരമായിരുന്നു സംഭവം. ആലച്ചേരി അമ്പലക്കണ്ടി മടപ്പുരയിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പെയിന്റിംഗ് ജോലി ചെയ്യുമ്പോഴായിരുന്നു ഷിജുവും സുഹൃത്തുക്കളും പരിസരത്തെ വീട്ടിൽ നിന്നും നിലവിളി കേട്ടത്. ഓടിയെത്തിയപ്പോൾ ഷമീർ-അമീറ ദമ്പതികളുടെ മകനായ റസാൻ വീട്ടുകിണറ്റിൽ വീണതായി അറിഞ്ഞത്. കയറിൽ പിടിച്ച് ഷിജു നേരെ കിണറ്റിലേക്ക് ഊർന്നിറങ്ങി റസാനെ കരയ്ക്കെത്തിച്ചു. ഉടൻ കൃത്രിമശ്വാസം നല്കിയ ശേഷം റസാനെ കൂത്തുപറമ്പിലെ ആശുപത്രിയിലും തുടർന്ന് തലശേരിയിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സുഹൃത്തുക്കളായ സി. ശശിധരൻ, രാഗേഷ് , എം. ജിതിൻ, പ്രവിത്ത് , ഗോകുൽ,…
Read Moreകടമ്പൂരിൽ കെ.സുധാകരന്റെ പ്രചാരണ ബോർഡുകളും തോരണങ്ങളും നശിപ്പിച്ച നിലയിൽ
കടന്പൂർ: കടമ്പൂർ ഹൈസ്കൂളിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. രാജീവ് ഭവനു സമീപം സ്ഥാപിച്ച പ്രചാരണ ബോർഡുകളാണു നശിപ്പിച്ചത്. അർധരാത്രിയ്ക്കു ശേഷമാണു സംഭവം നടന്നത്. പ്രചാരണ ബോർഡും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലിയർപ്പിച്ചു സ്ഥാപിച്ച ബോർഡും കൊടിതോരണങ്ങളുമാണു നശിപ്പിച്ചത്. പ്രചാരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം സാമുഹ്യവിരുദ്ധ നടപടിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് ആവശ്യപ്പെട്ടു.
Read Moreവ്യവസായ പ്രമുഖയ്ക്കു വിമാനയാത്രയിൽ എയർ ഇന്ത്യയുടെ മാനസിക പീഡനം; വിമാനത്തിലിരിക്കാൻ കൈക്കുഞ്ഞുമായി കാത്തുനിന്നതു മണിക്കൂറുകൾ
തലശേരി: കൈക്കുഞ്ഞുമായി യാത്രനടത്തിയ വ്യവസായപ്രമുഖയായ യുവതിക്കു വിമാന യാത്രയിൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരിൽ നിന്നും കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായി പരാതി. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന്റെ ബിസിനസ് പങ്കാളിയും ഫ്ലവേഴ്സ് ചാനൽ വൈസ് ചെയർമാനും ദുബൈ, ശ്രീലങ്ക, തമിഴ്നാട്, ഖത്തർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിഇഒയുമായ കണ്ണൂർ മുണ്ടയാട് എളയാവൂർ സ്വദേശിനി വി.വി പറമ്പിൽ ഡോ. വിദ്യാ വിനോദിനാണ് എയർഇന്ത്യാ എക്സ്പ്രസിൽ നിന്നും ക്രൂരമായ മാനസിക പീഡനമുണ്ടായത്. രോഗബാധിതതയായ 14 മാസം പ്രായമായ കൈക്കുഞ്ഞുമായിട്ടാണു ശനിയാഴ്ച ഉച്ചയ്ക്കു 12.30 ന് ഷാർജ എയർപോർട്ടിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിന്റെ IX 744 നമ്പർ വിമാനത്തിൽ സ്വന്തംനാടായ കണ്ണൂരിലേക്കു ഡോ.വിദ്യ യാത്ര ചെയ്യാനെത്തിയത്. വിമാനത്തിലെ ഒന്നാം നമ്പർ ടിക്കറ്റായിരുന്നു ഡോ. വിദ്യ എടുത്തിരുന്നത്. കുഞ്ഞിനെയുമെടുത്തു വിമാനത്തിന്റെ വാതിലിൽ…
Read More