മട്ടന്നൂർ: കല്ലേരിക്കരയിൽ കാർ തടഞ്ഞുനിർത്തി യുവതി അടക്കമുള്ള അഞ്ചുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ മട്ടന്നൂർ ടാറ്റാ അപ്കോ ഷോറൂമിലെ അസി.സെയിൽസ് മാനേജർ കോളാരിയിലെ ഷീന നമ്പ്യാർ (32), ഷോറൂമിലെ ജീവനക്കാരായ കാക്കയങ്ങാട് സ്വദേശി വി.സനിൽ (23), മാലൂർ സ്വദേശികളായ വിഥുൻ (22), ദുർഗാ ദാസ് (23), വട്ടക്കയത്തെ നിഖിൽ (22) എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂരിലെ ഷോറൂമിൽ നിന്നു കണ്ണൂർ തോട്ടടയിലെ ഓഫീസിൽ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. സ്വിഫ്റ്റ് കാറിൽ നിടുവോട്ടും കുന്നിൽ നിന്നു കനാൽ വഴി അഞ്ചരക്കണ്ടി റോഡിൽ കയറാൻ പോകുന്നതിനിടെ ബൈക്കിലും കാറിലുമായി പിന്നാലെയെത്തിയ ആറംഗ സംഘം കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവത്രെ. കാറിലുണ്ടായിരുന്നവരെ പുറത്തേക്ക് വലിച്ചിട്ട് കൈകൊണ്ടു കുത്തിയും ചവിട്ടിയും ആക്രമിക്കുകയായിരുന്നുവെന്നു പരിക്കേറ്റവർ പറയുന്നു. ഇവരുടെ…
Read MoreCategory: Kannur
പയ്യന്നൂർ കോളജിൽ കെഎസ്യു പ്രവർത്തകർക്ക് മര്‍ദ്ദനം; പതിനെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
പയ്യന്നൂര്‍: ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പയ്യന്നൂര്‍ കോളജിലെ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ 18 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കെഎസ് യു പ്രവര്‍ത്തകരായ മൂന്നുപേരുടെ പരാതിയിലാണ് മൂന്ന് കേസുകളെടുത്തത്. അര്ജുന് ദേവിന്റെ പരാതിയില്‍ 3 പേര്‍ക്കെതിരേയും ആകാശ് ഭാസ്കരന്റെ പരാതിയില്‍ രണ്ടുപേർക്കെതിരേയും കേസെടുത്തു. പയ്യന്നൂര്‍ കോളജിലുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം കുഞ്ഞിമംഗലം എടാട്ട് വെച്ച് തടഞ്ഞു നിര്‍ത്തുകയും പിന്നീട് ബൈക്കില്‍ പിന്തുടര്ന്ന് പ്രിയദര്‍ശിനി ആശുപത്രിക്ക് സമീപംവെച്ച് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്നാമത്തെ കേസ്.ഇത് സംബന്ധിച്ച ഹര്‍ഷരാജിന്റെ പരാതിയിലാണ് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അക്രമ പരമ്പരകള്‍ക്ക് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ആകാശ് ഭാസ്കരനേയും കൂട്ടി അച്ഛൻ ഭാസ്കരന് കോറോം കൂര്‍ക്കരയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കൂര്ക്കരയില്വെച്ച് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റ സംഭവവുമുണ്ടായി. രാത്രി ഒമ്പതരയോടെയായിരുന്നു ഈ സംഭവം. ഇതില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുവരേയും…
Read Moreബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും “തേനീച്ചക്കൂട്ടം ബന്ദിയാക്കി’; ഷട്ടര്‍ ഉയര്‍ത്താനാകാതെ ജീവനക്കാരും ഇടപാടുകാരും
ഇരിട്ടി(കണ്ണൂർ): ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും തേനീച്ചക്കൂട്ടം ബന്ദിയാക്കി. കാക്കയങ്ങാടാണ് സംഭവം. പേരാവൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ശാഖയുടെ ഷട്ടറിന് മുകളിലാണ് പായ് തേനീച്ച കൂട് കൂട്ടിയത്. ജീവനക്കാരും ഇടപാടുകാരും ബാങ്കിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ഇന്നലെ രാവിലെ ബാങ്ക് തുറക്കുമ്പോള്‍ തന്നെ കുറച്ച് തേനീച്ചകള്‍ ഷട്ടറിനു മുകളില്‍ ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഉച്ചയ്ക്ക് 12.30 ഓടെ ബാങ്കിലെ ഒരു ജീവനക്കാരന് ബാങ്കില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുറച്ച് കൂടി തേനീച്ചകളെ കണ്ടിരുന്നു. അതേ തുടര്‍ന്ന് തേനീച്ചകള്‍ ബാങ്കിനുള്ളില്‍ കയറേണ്ടെന്നു കരുതി ഇയാള്‍ ഷട്ടര്‍ താഴ്ത്തി താഴെക്കിറങ്ങി. എന്നാല്‍ തിരിച്ചെത്തിയപ്പോഴെക്കും ഷട്ടറിനു മുകളില്‍ ഭീമന് തേനീച്ചക്കൂടായി മാറിയിരുന്നു. ഷട്ടര്‍ ഉയര്‍ത്താനാകാതെ ജീവനക്കാരും ഇടപാടുകാരും ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് ബാങ്കിനുള്ളില്‍ കുടുങ്ങിയത്.സംഭവറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്. മുഴക്കുന്ന് പോലീസും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കൊടുവില്‍ ഷട്ടറിന് താഴെ പുകയിട്ട് തേനീച്ച ഒഴിഞ്ഞ് പോയതിന്…
Read Moreകണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച; മുഖ്യപ്രതി ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാൽ ബുയ്യ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ അഞ്ചംഗസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കവർച്ചാ സംഘത്തിലെ പ്രധാനിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാൽ ബുയ്യ ആണ് അറസ്റ്റിലായത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ പ്രതിയാണ് മുഹമ്മദ് ഹിലാൽ ബുയ്യ.സെപ്റ്റംബർ ആറിന് പുലർച്ചെ 2.15 നായിരുന്നു കവർച്ച നടന്നത്. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും ക്രൂരമായി മർദിച്ചു കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. കണ്ണൂരിലെ കൊള്ളയിൽ പങ്കെടുക്കാത്തതും എന്നാൽ കണ്ണൂരിൽ കവർച്ചനടത്തിയ സംഘവുമായി ബന്ധമുള്ളതുമായ ഒരാൾ നൽകിയ…
Read Moreസിസ്റ്റർ അമല വധക്കേസ്: പ്രതി സതീഷ് നായർക്ക് ജീവപര്യന്തം തടവും പിഴയും; വിധി മൂന്നുവർഷങ്ങൾക്ക് ശേഷം
പാലാ: പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു കടന്നതിന് ഏഴ് വർഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിനു ശേഷം 1,182 ദിവസം ജയിലിൽ കിടന്നതിനാൽ പ്രതി ഇതുകുറച്ചു ശിക്ഷ അനുഭവിച്ചാൽ മതി. കോടതി വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗത്തിന്റെയും വാദം കേട്ടിരുന്നു. കൊലപാതകം, മാനഭംഗം, ഭവനഭേദനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം, അമ്മയുടെ…
Read Moreകാഞ്ഞിരക്കൊല്ലിയിൽ വീട് കുത്തിത്തുറന്ന് കവർച്ച ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; നാട്ടുകാരുടെ സംശയം പ്രതിയെ പിടികൂടാൻ സഹായിച്ചതിങ്ങനെ
ശ്രീകണ്ഠപുരം(കണ്ണൂർ): കാഞ്ഞിരക്കൊല്ലിയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവർന്ന കേസിൽ ഒരാൾ ഒരാൾ അറസ്റ്റിൽ. പടിയൂർ മാങ്കുഴിയിലെ സി.എൻ. ജയേഷി (30) നെയാണ് പയ്യാവൂർ എസ്ഐ ബാബു തോമസും സംഘവും ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കൊല്ലിയിലെ ചപ്പിലി ലക്ഷ്മണന്റെ വീട്ടിലാണ് മോഷണം നടന്നത്. എൽഇഡി ടിവി, ഇസ്തിരിപ്പെട്ടി, സ്റ്റെബിലൈസർ എന്നിവയാണ് കവർന്നത്. അബ്കാരി കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ലക്ഷ്മണൻ വീട്ടിൽ തനിച്ചായിരുന്നു താമസം. കഴിഞ്ഞ ദിവസം മകൾ ജയിലെത്തിയപ്പോൾ വീട് ശുചികരിക്കണമെന്നാവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജയേഷിനെ പ്രദേശത്ത് കണ്ടതായി സമീപവാസികൾ നൽകിയ സൂചനയെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണം നടത്തിയ സാധനങ്ങൾ പടിയൂർ മാങ്കുഴിയിലെ ഇയാളുടെ വീടിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന്…
Read Moreസ്കൂൾ വിദ്യാർഥിനി ലോഡ്ജിൽ പീഡിപ്പിക്കപ്പെട്ട സംഭവം ; ഹാജർബുക്കിന്റെ പേജുകൾ കീറിമാറ്റിയ സംഭവം; അധ്യാപകനടക്കം 3 പേരെ ചോദ്യം ചെയ്യും
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കേസ് ഒതുക്കാൻ കൂടുതൽ ഇടപെടലുകൾ. വിദ്യാർഥിനി പഠിച്ചിരുന്ന ക്ലാസിലെ ഹാജർബുക്കിന്റെ പേജുകൾ കീറിമാറ്റിയ സംഭവത്തിൽ അധ്യാപകനടക്കം 3 പേരെ വളപട്ടണം സിഐയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത ഓഫീസ് ക്ലാർക്കിനെ വിട്ടയച്ചെങ്കിലും ഇന്നു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഹാജർബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകൾ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെത്തുടർന്നാണ് ക്ലാർക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എങ്ങും തൊടാതെയുള്ള മറുപടികളാണു ക്ലാർക്ക് നൽകിയത്. കീറി മാറ്റിയത് മറ്റാരോ ആണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പറശിനിക്കടവില്‍ ഫേസ്ബുക്ക് കെണിയില്‍പ്പെടുത്തി ഒട്ടേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ച പെണ്‍കുട്ടി നഗരത്തിലെ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. പീഡനത്തിനിരയായ ദിവസങ്ങളില്‍ പെണ്‍കുട്ടി സ്കൂളില്‍ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജര്‍ രേഖകള്‍ക്കായി വളപട്ടണം പോലീസ് സ്കൂളിലെത്തിയിരുന്നു. ഇതിനായി സ്കൂള്‍ രേഖകളുടെ പകര്‍പ്പെടുക്കാന്‍…
Read Moreമാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയത് അഞ്ചംഗസംഘം; അറസ്റ്റിലായ മുഖ്യപ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും
കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയത് അഞ്ചംഗസംഘം. സംഘത്തിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിലായിരുന്നു. ഇയാളെ ഇന്നു കണ്ണൂരിലെത്തിക്കും. കവർച്ച നടത്തിയ നാലംഗസംഘം ഇപ്പോഴും ബംഗ്ലാദേശിലാണ് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിവരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ വലയിലായ മുഖ്യപ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്ത്യയിലേക്ക് അതിർത്തി കടക്കാൻ കൈക്കൂലിയായി നല്‍കുന്നത് 6,000 രൂപയാണ്. കവർച്ച നടത്തി തിരികെ പോകുന്പോൾ 10,000 മുതൽ 15,000 രൂപവരെ നല്‍കണം. മറ്റൊരു കവർച്ച നടത്താനുള്ള തയാറെടുപ്പിനിടെയാണ് മുഖ്യപ്രതിയെ വലയിലാക്കിയത്.
Read Moreനിർത്തിയിട്ട സ്കൂൾ ബസിൽ കെഎസ്ആർടിസി ഇടിച്ചു കയറി ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്; പിന്നാലെ എത്തിയ ലോറിയും അപകടത്തിൽപ്പെട്ടു; കണ്ണൂരിൽ നടന്ന അപകടം ഇങ്ങനെ…
കണ്ണൂർ: കെഎസ്ആർടിസി ബസ് നിർത്തിയിട്ട സ്കൂൾ ബസിൽ ഇടിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്. ഇന്നു പുലർച്ചെ അഞ്ചോടെ കണ്ണൂർ സെൻട്രൽ ജയിലിനു സമീപമാണ് അപകടം. കണ്ണൂരിൽനിന്നും ആലക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ജയിലിനു സമീപം നിർത്തിയിട്ട കടന്പൂർ സ്കൂളിന്റെ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കടന്പൂർ സ്കൂളിന്റെ ബസും തകർന്നു. ഇതിനിടെ കെഎസ്ആർടിസിയുടെ പിന്നാലെ വന്ന ലോറിയും അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നത് കണ്ട് ബ്രേക്ക് ചവിട്ടുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് ജയിൽ സ്റ്റേഡിയത്തിന്റെ മതിലിലിടിക്കുകയും ചെയ്തു. മതിലും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കണ്ണൂർ ട്രാഫിക് പോലീസും ഫയർഫോഴ്സും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.
Read Moreനിർമാണ തൊഴിലാളികളായി എക്സൈസ് സംഘം; ചെറുപാറയിൽ 22 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ
തളിപ്പറമ്പ്: നിര്‍മാണ തൊഴിലാളികളായി വേഷം മാറിവന്ന് എക്സൈസ് സംഘം 22 കുപ്പി മാഹിമദ്യം സഹിതം മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എബി തോമസും പാര്‍ട്ടിയും ചേര്‍ന്ന് ആലക്കോട് റെയ്ഞ്ചിലെ ചെറുപാറയില്‍ നടത്തിയ റെയ്ഡിലാണ് 22 കുപ്പി മാഹി വിദേശമദ്യം സഹിതം ചെറുപാറയിലെ കുട്ടന് എന്ന പി.പി.മനോജ് (40) അറസ്റ്റിലായത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്, സിഇഒ മാരായ കെ.കെ.കൃഷ്ണന്, എം.സുരേന്ദ്രന്, ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ചെറുപാറ മേഖലകളില്‍ വിദേശമദ്യ വില്പന നടത്തുകയായിരുന്ന മനോജിനെ പിടികൂടാന്‍ എക്സൈസ് സംഘം വളരെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മനോജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More