പാലക്കാട്: ട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞുമരിച്ച സംഭവത്തിൽ ഖേദമുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ . കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇന്നലെ ഷമീർ-സുമയ്യ ദന്പതികളുടെ ഒരുവയസുള്ള കുഞ്ഞ് രോഗം മൂർച്ഛിച്ച് മരിച്ചത്. തിരക്കിട്ട് ജനറൽ കന്പാർട്ട് മെന്റിൽ യാത്രചെയ്ത ഇവർ കുഞ്ഞിന്റെ സംരക്ഷണാർഥം സ്ലീപ്പർകോച്ചിൽ കയറിയെങ്കിലും ബർത്തു ലഭിക്കാതെ വലയുകയായിരുന്നു. തുടർന്ന് ജനറൽ കന്പാർട്ട്മെന്റിൽ വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് കുഞ്ഞ് മരിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന വിവാദം കൊടുന്പിരികൊണ്ടിരിക്കെയാണ് സംഭവത്തിൽ റെയിൽവേ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കുഞ്ഞിന്റെ രോഗാവസ്ഥയോ ആശുപത്രികാര്യമോ ദന്പതികൾ ടിക്കറ്റു പരിശോധകരോട് പറഞ്ഞിട്ടില്ല. ബർത്ത് ആവശ്യപ്പെട്ട് സമീപിച്ചിട്ടുമില്ല. അതേസമയം കുഞ്ഞ് മരിച്ച സംഭവത്തിൽ അതീവഖേദമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം സീറ്റുലഭിക്കാനായി ദന്പതികൾ…
Read MoreCategory: Kannur
കണ്ണൂരിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു; തളിപ്പറമ്പ് കൂവേരിയിൽ പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് പരിശോധന ഫലം
കണ്ണൂർ: ജില്ലയിൽ തളിപ്പറന്പ് കൂവേരിയിൽ മൂന്ന് പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരണം. കൂവേരിയിലെ മൂന്ന് പശുക്കൾ കഴിഞ്ഞദിവസം ചത്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുക്കൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്നു സൂചനകൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലാബിൽ പരിശോധന നടത്തുകയും ആന്ത്രാക്സ് സ്ഥിരീകരിക്കുകയുമായിരുന്നു.
Read Moreഅഴീക്കോട് ചക്കരപ്പാറയിൽ സാക്ഷരതാ തുടർവിദ്യാകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്
വളപട്ടണം (കണ്ണൂർ): അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടർവിദ്യാകേന്ദ്രവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. ഇന്നു പുലർച്ചെ 1.30 ഓടെയാണു ബോംബേറുണ്ടായത്. ബോംബേറിൽ തുടർവിദ്യാകേന്ദ്രത്തിന്റെ വാതിൽ തകർന്ന നിലയിലാണ്. ഉഗ്രശബ്ദംകേട്ടു നാട്ടുകാർ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുവേ സമാധാനം നിലനിൽക്കുന്ന പ്രദേശത്തു ബോധപൂർവം സംഘർഷം വളർത്താനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നില്ലെന്നു സിപിഎം ആരോപിച്ചു. കണ്ണൂരിൽ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു. നേരത്തെ ഈ കെട്ടിടത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവർത്തിച്ചിരുന്നു.
Read Moreകണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു; ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ വൻ ദുരന്തം ഒഴിവായി
കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാലിൽ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്കിനു തീയിട്ടു. ബിജെപി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയംഗം പാടിയോട്ടുചാൽ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകൻ അഭിനേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണു തീയിട്ടത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദംകേട്ടു വീട്ടുകാർ ഉണർന്നു തീയണച്ചതിനാൽ സമീപത്തുണ്ടായിരുന്ന കാർ അഗ്നിക്കിരയാകാതെ മാറ്റുവാൻ കഴിഞ്ഞു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreപയ്യന്നൂരിൽ അയ്യപ്പജ്യോതിക്കിടെ സംഘര്‍ഷം; 40 സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ടു പെരുമ്പയിലുണ്ടായ അക്രമത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 40 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അയ്യപ്പ സേവാസംഘം കണ്ണൂര്‍ ജില്ലാ ഭാരവാഹി കാങ്കോല്‍ കരിങ്കുഴിയിലെ വി.വി.രാമചന്ദ്രന്റെ പരാതിയിലാണു കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ പെരുമ്പയില്‍ നടന്ന അയ്യപ്പ ജ്യോതിയുടെ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ദീപം തട്ടിക്കളയുകയും രാമചന്ദ്രനേയും ബിജെപി പയ്യന്നൂര്‍ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കുമാരനേയും അടിച്ചും ചവിട്ടിയും പരിക്കേല്പിച്ചുവെന്നുമാണു രാമചന്ദ്രന് നല്കിയ പരാതിയിലുള്ളത്. വനിതാ മതിലിന്റെ ഭാഗമായി നൂറോളം യുവതികള്‍ ഇരുചക്രവാഹനങ്ങളിലായി കടന്നുപോയതിനു പിന്നാലെയെത്തിയ 40 പേരോളം വരുന്ന സംഘമാണ് ഇരുവരേയും മര്‍ദിച്ചതെന്നാണു പരാതി. പരിക്കേറ്റ ഇരുവരേയും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ പരാതിയിലാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ശബരിമല കര്‍മസമിതിയുടെ ആഹ്വാന പ്രകാരം ഇന്നലെ അയ്യപ്പ ജ്യോതി തെളിയിക്കലുമായി ബന്ധപ്പെട്ടു ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ആണൂരിലും പാലത്തറ,…
Read Moreപറശിനിക്കടവ് പീഡനം:അറസ്റ്റിലായത് 16 പേർ
പുതിയതെരു: പറശിനിക്കടവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റ് ചെയ്തത് പതിനാറു പേരെ. തളിപ്പറമ്പ്, കുടിയാൻമല, എടക്കാട്, കണ്ണൂർ, വളപട്ടണം സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇവരെ പിടികൂടിയത്. ഒടുവിൽ താളിക്കാവിലെ രാംകുമാറി (28)നെയാണ് വളപട്ടണം സിഐയും സംഘവും അറസ്റ്റുചെയ്തത്. ഇയാളെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇതോടെ വളപട്ടണം സ്റ്റേഷനിലെ ആറു പോക്സോ കേസുകളിലായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. 2017ൽ പതിനേഴുകാരിയെ ബൈക്കിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയിൽ കണ്ണൂർ വനിതാ സെല്ലിൽ നൽകിയ പരാതിയിലാണ് രാംകുമാറിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി വളപട്ടണം പോലീസിന് കൈമാറിയത്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽ കുടുങ്ങി വീണ് എട്ടുപേർക്കു പരിക്ക്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എസ്കലേറ്ററിൽ കയറുന്നതിനിടെ വീണു സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേ ശിപ്പിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്റെ പുറത്തു സ്ഥാപിച്ച എസ്കലേറ്ററിൽ വച്ചായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവർ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്റെ താഴെ നിലയിൽ നിന്നു എസ്കലേറ്ററിലൂടെ മുകൾ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു. സ്ത്രീയുടെ സാരി എസ്കലേറ്ററിൽ കുടുങ്ങിയതാണ് വീഴാൻ ഇടയായതെന്നാണു പറയുന്നത്. ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ എസ്കലേറ്റർ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളിൽ നിന്നു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
Read Moreകണ്ണൂർ ജില്ലാ ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് രണ്ടു മൃതദേഹങ്ങൾ മോർച്ചറിയിൽ
കണ്ണൂർ: ജില്ലാ ആശുപത്രി മോർച്ചറിയിൽ അജ്ഞാതരായ രണ്ടു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്താത്ത പോലീസിനെ കുഴയ്ക്കുന്നു. കഴിഞ്ഞ 19ന് രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാനിൽ ഏകദേശം 50 വയസ് തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെ ഡ്യൂട്ടി പോലീസ് സിറ്റി സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളെ അന്വേഷിച്ച് ആരും ഇതുവരെ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടില്ല. കഴിഞ്ഞ 20ന് രാവിലെയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചത്. നസീർ (49) എന്നാണ് ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടുപേരോ സ്ഥലമോ അറിയാത്തതിൽ ആശുപത്രി അധികൃതരും കുഴയുകയാണ്. മൂന്നുദിവസം കൂടി കാത്തിരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും എത്തിയിട്ടില്ലെങ്കിൽ സംസ്കരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
Read Moreകീഴാറ്റൂർ വയൽ സംരക്ഷണം: വയൽക്കിളികൾ അന്തിമ പോരാട്ടത്തിന്
തളിപ്പറമ്പ് : കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ അന്തിമ പോരാട്ടത്തിനൊരുങ്ങുന്നു. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് നിര്‍മിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് വയല്‍കിളികളും ഐക്യദാര്‍ഢ്യ സമിതിയും വീണ്ടും സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 30 ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുത്തുകൊണ്ടാണ് സമരം തുടങ്ങുന്നത്. കേരളത്തിലെ പരമാവധി പരിസ്ഥിതി പ്രവര്‍ത്തകരെയും കീഴാറ്റൂരിലെത്തിച്ച് നെല്‍വയല്‍ പ്രതീകാത്മകമായി പിടിച്ചടക്കും. നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് അന്‍പതുകളില്‍ കേരളം ഉയര്‍ത്തിയ ഉജ്വലമായ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായി പ്രളയാനന്തര കേരളത്തിന് ഒരു തുണ്ട് നെല്‍വയലും തണ്ണീര്‍ത്തടവും നഷ്ടപ്പെടുത്താനാവില്ല, കേരളത്തിന് ഇനിയും ചുങ്കപ്പാതകള് താങ്ങാനാവില്ല എന്നീ പ്രമേയങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കുവാനാണ് വയല്‍ക്കിളികള്‍ ലക്ഷ്യമിടുന്നത്. നിരാഹാര സമരം ഉള്‍പ്പെടെ നേരത്തേ തീരുമാനിച്ച് ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെ കേരളത്തില്‍ വളരെ വിപുലമായ ഒരു പരിസ്ഥിതി സമരത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന…
Read Moreകാറിൽ അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്നു 250 ലിറ്റർ മദ്യം ന്യൂമാഹിയിൽ നിന്നും പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
തലശേരി: കാറിൽ കടത്തുകയായിരുന്ന 250 ലിറ്റർ മാഹി മദ്യവുമായി മലപ്പുറം സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച മാഹി മദ്യം വാഹന സഹിതം പിടികൂടിയത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം പുതിയങ്ങാടിയിലെ ഷാജഹാൻ (49), ഏറനാട്ടെ അഷറഫ് (47), പെരിഞ്ചേരി മണ്ണിലെ റിച്ചാർഡ് (28) എന്നിവരാണ് ന്യൂ മാഹി ടോൾ ജുമാ മസ്ജിദിനു സമീപത്ത് നിന്നും അറസ്റ്റിലായത്. കാറിന്റെ ഡിക്കിയിലും പിൻ സീറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കെഎൽ 07 ബിഎ 8788 നന്പർ കാറും കസ്റ്റഡിയിൽ എടുത്തു.പാലക്കാടും അട്ടപ്പാടി മേഖലയിലേക്ക് മാഹി മദ്യം കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് സംഘം മദ്യക്കടത്തുകാരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനു മുൻപും പ്രതികൾ…
Read More