സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തല്‍; മൊഴി രേഖപ്പെടുത്തിയതായി പോലീസ്

പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്ന വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന പോലീസ് ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നു മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂർ പോലീസ്. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂരിലെ എസ്.ഗോപാലകൃഷ്ണ ഷേണായി (52) യില്‍ നിന്നാണു പയ്യന്നൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ ഇന്നലെ മൊഴിയെടുത്തത്. വിവാദ വെളിപ്പെടുത്തലിനു ശേഷം പോലീസ് തുടര്‍ന്ന മൗനം ആഭ്യന്തര വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു രണ്ടുമാസക്കാലമായി തുടര്‍ന്ന ഉദാസീനതക്കൊടുവില്‍ പോലീസ് മൊഴിയെടുത്തത്. മുമ്പു പയ്യന്നൂര്‍ എസ്‌ഐയായിരുന്ന എ.വി.ദിനേശനെ, എസ്.ഗോപാലകൃഷ്ണ ഷേണായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനു പോലീസ് കേസെടുത്തിരുന്നു. ഇന്നലെ സ്‌റ്റേഷനിലേക്ക് ഇയാളെ വിളിച്ചു വരുത്തിയ പോലീസ് ഈ കേസില്‍ ഗോപാലകൃഷ്ണ ഷേണായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അവസരത്തിലാണു പയ്യന്നൂരിലെ ഒരു വ്യാപാരിയാണ് സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴിയെടുത്തത്. പയ്യന്നൂരിലെ ഒരു വ്യാപാരിയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും…

Read More

ശ്രീധരൻപിള്ളയുൾപ്പെടെയുള്ള ബിജെപി-ആർഎസ്എസ് നേതാക്കൾക്ക് വധഭീഷണി;   എല്ലാവരേയും വെട്ടിക്കൊല്ലുമെന്ന് പറയുന്ന കത്തിലെ വരികൾ ഇങ്ങനെ…

കണ്ണൂർ: ബിജെപി-ആർഎസ്എസ് സംസ്ഥാന നേതാക്കളെ വധിക്കുമെന്ന് കാണിച്ച് ഭീഷണിക്കത്ത്. ബിജെപി കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ താളിക്കാവിലെ മാരാർജി ഭവനിലാണ് ഇന്നലെ ഉച്ചയോടെ ഭീഷണിക്കത്ത് ലഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സെക്രട്ടറിമാരായ വി.വി. രാജേഷ്, ബി. ഗോപാലകൃഷ്ണൻ, ആർഎസ്എസ് നേതാവ് ഗോപാലൻകുട്ടി എന്നിവരെ വെട്ടിക്കൊല്ലുമെന്നാണു ഭീഷണി. ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും അടുത്ത മേയ് വരെയെ നിന്‍റെയൊക്കെ കളിയുള്ളൂവെന്ന് ഓർത്തോയെന്നു പറഞ്ഞാണു കത്ത് അവസാനിക്കുന്നത്. കത്ത് പോലീസിന് കൈമാറിയെന്ന് നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കുഷ്ഠരോഗ വ്യാപനം; രോഗികൾ കൂടുതൽ പാലക്കാട്

പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്‍റെ പട്ടികയിലുണ്ട്. 2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു. അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത…

Read More

തളിപ്പറമ്പിൽ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ;  പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു;  പെൺകുട്ടിയുടെ മൊഴിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ…

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സംഭവവുമയി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 13 നും 19 നും പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാനഭംഗപ്പെടുത്തിയ മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.…

Read More

ശബരിമല വിഷയം; കണ്ണൂർ  വിമാനത്താവളം ഉദ്ഘാടനം  ബഹിഷ്കരിക്കുമെന്ന് ബിജെപി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ ബിജെപി സന്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കളളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചും ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, ശബരിമലയിൽ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. യോഗം സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധൻ, എ.പി. ഗംഗാധരൻ, വി. വി. ചന്ദ്രൻ. എ. ദാമോദരൻ, വിജയൻ വട്ടിപ്രം , കെ. രാധാകൃഷ്ണൻ, എൻ.ഹരിദാസ്, കെ. കാർത്തിക , ബിജു ഏളക്കുഴി, എം.കെ.വിനോദ്, എൻ. രതി, ടി.സി.മനോജ്, ജനറൽ…

Read More

കോരൻപീടികയിൽ വീട് കുത്തിത്തുറന്ന് 15 പവനും 45,000 രൂപയും കവർന്നു;   സംഭവത്തിൽ രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് പോലീസ് 

പരിയാരം: വീട് കുത്തിത്തുറന്ന് 15 പവനും 45,000 രൂപയും കവർച്ച ചെയ്തു. കോരൻപീടിക മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കൊഴുക്കൽ വീട്ടിൽ സൈനുൽ ആബിദിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. പിറകിലെ ഗ്രിൽസ് പിക്കാക്സ് ഉപയോഗിച്ച് തകർത്ത് അടുക്കളവാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് എല്ലാ മുറികളിലും കയറി സാധനങ്ങൾ വാരിവലിച്ചിടുകയും ഷെൽഫുകൾ കുത്തിത്തുറക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ കിണറിന്‍റെ മോട്ടോർ തകരാറായതിനാൽ വീട്ടുകാർ നാല് ദിവസമായി തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. പരിയാരം മെഡിക്കൽ കോളജ് പോലീസ് അഡീഷണൽ എസ്ഐ സി.ജി. സാംസണിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വീടിനകത്ത് ഷെൽഫിൽ സൂക്ഷിച്ച പാസ്പോർട്ടുകൾ ഉൾപ്പെടെ വിലപ്പെട്ട രേഖകൾ മുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ്.സംഭവത്തിൽ രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.

Read More

തെയ്യത്തെ പൊതുവേദികളിൽ കെട്ടിയാടുന്നത് പ്രതിഷേധാർഹം: ആചാരാനുഷ്ഠാന സംരക്ഷണ സമിതി

മട്ടന്നൂർ: ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാന നിർവഹണത്തിലൂടെ അരങ്ങിലെത്തുന്ന തെയ്യത്തെ പൊതുവേദികളിൽ കെട്ടിയാടുന്നത് ശക്തമായ പ്രതിഷേധിക്കുന്നതായി ഉത്തരകേരള തെയ്യം ആചാരാനുഷ്ഠാന സംരക്ഷണ സമിതി ഭാരവാഹികൾ മട്ടന്നൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ തെയ്യം കെട്ടിയാടുന്നതായുള്ള വിവരത്തെ തുടർന്നാണ് തെയ്യം കലാകാരൻമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെട്ടിയാടിക്കപ്പെടുന്ന ആചാര കർമത്തെ ശുചിയോ ശുദ്ധിയോ ഇല്ലാത്ത ഇടങ്ങളിൽ ഘോഷയാത്ര, ജാഥകൾ, സിനിമാ പാട്ട്, സ്വീകരണ ചടങ്ങ് തുടങ്ങിയിടങ്ങളിൽ വികലമായി തെയ്യത്തെ അവതരിപ്പിക്കുകയാണ്. തെയ്യക്കാരിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലും മേലാളി വർഗങ്ങളുടെ ഭീഷണിയും മൂലമാണ് ചില തെയ്യക്കാർ ഇത്തരം പേക്കോലങ്ങൾ അവതരിപ്പിക്കാൻ കൂട്ടു നിൽക്കുന്നത്. ഇവരെ നിലക്കുനിർത്താനും അവതരണത്തിൽ നിന്നു വിട്ടു നിൽക്കാനും കോലാധികാരികളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തതായും തെയ്യം കലാകാരൻമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ വിദ്യാധരൻ പെരുവാമ്പ, അനുരാഗ് നീലിയത്ത്, സി.പി.പവിത്രൻ, സി.പി.പ്രകാശൻ, പി.കൃഷ്ണൻ പണിക്കർ , പി.വി.ബാലകൃഷ്ണൻ, കെ.വി.ഗോവിന്ദൻ ,…

Read More

പറമ്പായിയിലെ നിഷാദിന്‍റെ തിരോധാനം; ബംഗളുരു സ്ഫോടന കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി

കൂത്തുപറമ്പ്: ബംഗളുരു സ്ഫോടന കേസിലെ പ്രതി പറമ്പായിയിലെ പി.എ.സലീമിനെ പറമ്പായിയിലെ നിഷാദിന്‍റെ തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന പോലീസിന്‍റെ തെളിവെടുപ്പ് നടപടികൾ കേസിൽ നിർണായക തെളിവാകും. ബംഗളുരു സ്ഫോടന കേസിൽ ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സലീമിനെ (41) കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ഉത്തരവിനെ തുടർന്നാണ് നിഷാദ് തിരോധാന കേസിൽ സലീമിനെ ഇന്നലെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയത്. നിഷാദിന്‍റെ തിരോധാന കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് സിഐ സനൽ ആണ് സലീമിനെ ഈ കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അപേക്ഷ നല്കിയത്. പതിനാല് ദിവസമാണ് ഇതിനായി പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഇന്നലെ മുതൽ പത്ത് ദിവസത്തേക്കാണ് സലീമിനെ കസ്റ്റഡിയിൽ വിട്ടത്. ബംഗളുരു സ്ഫോടന കേസിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സലീമിനെ പറമ്പായിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ…

Read More

പറശിനിക്കടവിൽ 16കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ; പ്രായപൂർത്തിയാ വാത്ത  പെൺകുട്ടിയെ  ലോഡ്ജിലെത്തിച്ചത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി;   ക്രൂരമായ പീഡനത്തെക്കുറിച്ച് പെൺകുട്ടിപറഞ്ഞത് കേട്ട് ഞെട്ടി പോലീസും

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് മാനഭംഗം ചെയ്ത സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍, കൂട്ടുപ്രതിയേയും ഒത്താശചെയ്ത സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. കണ്ണൂരിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 13 ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജിലെ മുറിയിലെത്തിക്കുകയും അവിടെവെച്ച് യുവാവ് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്ചെയ്തതിന്‍റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തി. പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന്…

Read More

ചെക്ക് പോസ്റ്റ് ഓഫീസ് മാറ്റിയില്ല; കിളിയന്തറയിൽ റോഡ് നിർമാണം നിർത്തിവച്ചു

ഇരിട്ടി: അന്തർസംസ്ഥാന പാതയായ കിളിയന്തറയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ചെക്ക് പോസ്റ്റ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതർ തയാറാകാത്തതിനാല്‍ നൂറുമീറ്റര്‍ ഭാഗത്ത് റോഡ് നിര്‍മാണം താത്കാലികമായി നിർത്തിവച്ചു. തലശേരി – കൂട്ടുപുഴ (വളവുപാറ) റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി മാടത്തില്‍ മുതല്‍ കൂട്ടപുഴവരെയുള്ള ഭാഗത്ത് കിളിയന്തറയിൽ മാത്രമാണ് ടാറിംഗ് പ്രവര്‍ത്തി നടത്താത്തത്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം എപ്പോള്‍ വേണമെങ്കിലും ഒഴിയാമെന്ന് ആര്‍ടിഒ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒഴിവായിട്ടില്ല. കിളിയന്തറയിലെ റവന്യുഭൂമിയില്‍ തന്നെ കണ്ടയ്നര്‍ ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്നാണ് കെഎസ്ടിപി ഒടുവില്‍ വച്ചിരിക്കുന്ന നിര്‍ദേശം. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും കെഎസ്ടപി അക്വയര്‍ ചെയ്തതാണ്.

Read More