തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ എൽഡിഎഫും യുഡിഎഫും സീറ്റ് നിലനിർത്തി

കണ്ണൂർ: ജില്ലയിലെ നാല് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് സീറ്റുകൾ വീതം ലഭിച്ചു. നടുവിൽ പഞ്ചായത്തിലെ അറക്കൽതാഴെ വാർഡിൽ യുഡിഎഫിലെ കെ. മുഹമ്മദ്കുഞ്ഞി 594 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലീഗാണ് ഇവിടെ മത്സരിച്ചത്. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.പി. ഷാജിക്ക് 281 വോട്ടുകളെ ലഭിച്ചുള്ളു. ബിജെപി സ്ഥാനാർഥിയായ ശ്രീജിത്ത് കപ്പള്ളിക്ക് 148 വോട്ടുകൾ ലഭിച്ചു. ആകെ 1304 വോട്ടുകളാണ് പോൾ ചെയ്തത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. കഴിഞ്ഞ തവണ 498 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം ഉയർത്താൻ സാധിച്ചു. ന്യൂമാഹി പഞ്ചായത്തിലെ ചാവോക്കുന്ന് വാർഡിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫിലെ സി.കെ. മഹറൂഫ് 50 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐ സ്ഥാനാർഥി ക്യൻ റിഷികേഷ് 302 വോട്ടുകൾ നേടി. സ്വതന്ത്രസ്ഥാനാർഥിയായ കെ.പി. യൂസഫ് 86…

Read More

ഹൈവേ പോലീസിന്‍റെ ഒളിച്ചു നിന്നുള്ള ഹെൽമറ്റ് വേട്ട; ഡിജിപിക്ക് പരാതി നൽകി യുവാവ്

തളിപ്പറമ്പ്: ഹൈവേ പോലീസ് ഒളിച്ചു നിന്ന് റോഡിലേക്ക് ചാടി വീണ് ഇരുചക്രവാഹനയാത്രക്കാരെ ഹെൽമറ്റിന്‍റെ പേരിൽ വേട്ടയാടുന്നതായി ഡിജിപിക്ക് പരാതി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ദേശീയ പാതയിൽ താഴെ ബക്കളത്തു വെച്ച് ഇത്തരത്തിൽ ഇരുചക്രവാഹനയാത്രക്കാരനായ തന്നെ തടഞ്ഞത് അപകടത്തിനിടയാക്കിയതായി പരിയാരം ചിതപ്പിലെ പൊയിലിലെ സി.അനൂപ് കൃഷ്ണനാണ് പരാതി നൽകിയത്. ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽ വലിയ മാവിന് സമീപത്തെ കുറ്റിക്കാട്ടിൽ വാഹനം ഒളിച്ചുവെച്ച് ഹെൽമെറ്റില്ലാതെ വരുന്നവർക്ക് മുന്നിലേക്ക് ചാടി വീണ് പോലീസുകാരൻ ഇരുചക്രവാഹനം തടഞ്ഞതിനെ തുടർന്ന് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത്ത് നിർത്തിയതിനാൽ ഭാഗ്യത്തിനാണ് വലിയ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതെന്നും ഇത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ ഹൈവേ പോലീസ് വാഹനത്തിലുള്ള എസ് ഐ ഉൾപ്പെടെയുള്ളവർ തട്ടിക്കയറിയെന്നും പരാതിയിൽ പറയുന്നു.

Read More

ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കില്ല;  ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണെന്ന് തുഷാർ വെള്ളാപ്പള്ളി

കണ്ണൂർ: ശബരിമല വിഷയത്തിൽ ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണെന്നും യുവതി പ്രവേശനം അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. ശബരിമലയെ കലാപഭൂമിയാക്കാൻ എൻഡിഎ മുന്നണിക്കോ ബിഡിജെഎസിനോ ബിജെപിക്കോ ആഗ്രഹമില്ല. അതുകൊണ്ടാണ് രഥയാത്ര ശബരിമലയിലേക്ക് നടത്താതെ പത്തനംതിട്ടയിൽ അവസാനിപ്പിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി കണ്ണൂരിൽ പറഞ്ഞു. ബിജെപി നേതാക്കൾ ശബരിമലയിലും പന്പയിലും നിലയ്ക്കലിലുമെല്ലാം സമരം നടത്തിയല്ലോ എന്ന ചോദ്യത്തിന് ആരും തന്നെ സമരം നടത്തിയില്ലെന്നും മാലയിട്ട് അയ്യപ്പന്മാരായി എത്തിയവരെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നുവെന്നായിരുന്നു മറുപടി. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നിയന്ത്രണം മാത്രമാണുള്ളത്. ഒരുപാട് സുപ്രീംകോടതി വിധികൾ സംസ്ഥാനത്ത് നടപ്പാക്കാനുണ്ടെന്നിരിക്കെ ശബരിമല വിഷയത്തിൽ സർക്കാർ തിടുക്കംകാട്ടുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ട്. നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ശബരിമലയിൽ അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബിജെപി സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത് അവരാണെന്നും…

Read More

കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നാളെ; അനുസ്മരണം സിപിഎമ്മിന്‍റെ ശക്തി കേന്ദ്രത്തിൽ; കനത്ത സുരക്ഷയൊരുക്കി പോലീസ്

ശ്രീകണ്ഠപുരം: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 19- മത് അനുസ്മരണം നാളെ ശ്രീകണ്ഠപുരത്ത് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് റാലി നടക്കും. ചേപ്പറമ്പ്, നിടിയേങ്ങ, ചെമ്പന്തൊട്ടി, ചുഴലി, വളക്കൈ വഴി ചുറ്റി ശ്രീകണ്ഠപുരം ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. നാളെ രാവിലെ ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിലും ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെ ബലിദാൻ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളായി ടൗണിൽന്ന് ശ്രീകണ്ഠപുരത്തേക്ക് 15000 ത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനം. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി.പി. രാജീവൻ അധ്യക്ഷത വഹിക്കും. യുവമോർച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിജാത് മിശ്ര മുഖ്യപ്രഭാഷണം നടത്തും. യുവമോർച്ച…

Read More

ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം

‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…

Read More

പുതിയ സമരമുഖം തുറന്നു വയൽക്കിളികൾ; കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാൻ തീരുമാനം

തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ വയല്‍ക്കിളികളുടെയും ഐക്യദാര്‍ഢ്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. ഡിസംബര്‍ 30 ന് പരിസ്ഥിതികേരളം വയൽ പിടിച്ചെടുക്കുമെന്ന് യോഗം അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തിയായിരിക്കും നെല്‍വയല്‍ പിടിച്ചെടുക്കല്‍ പരിപാടി ആവിഷ്‌കരിക്കുക. പ്രളയാനന്തര കേരളത്തിന് ഒരുതുണ്ട് നെല്‍വയലും തണ്ണീര്‍ത്തടവും നഷ്ടപ്പെടുത്താനാകില്ലെന്നും ഇനിയൊരു ചുങ്കപ്പാതയെ താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്നും യോഗം വിലയിരുത്തി. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് അന്‍പതുകളില്‍ കേരളം ഉയര്‍ത്തിയ ഉജ്വലമായ മുദ്രാവാക്യത്തിന്‍റെ തുടര്‍ച്ചയായിരിക്കും ഈ സമരമെന്ന് യോഗം വിലയിരുത്തിയതായി ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.

Read More

പയ്യന്നൂരിലെ സ്‌ഫോടന പരമ്പരക്ക് കടിഞ്ഞാണിടാന്‍ പോലീസ്; പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും

പയ്യന്നൂര്‍: ബോംബ് സ്‌ഫോടന പരമ്പരകള്‍ക്ക് തടയിടാന്‍ ശക്തമായ നടപടികളുമായി പോലീസ്. പയ്യന്നൂരിലെ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനമാരംഭിക്കുന്നതോടൊപ്പം നിലവില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശവുമുണ്ട്. കണ്‍ട്രോള്‍ സ്‌റ്റേഷന് വേണ്ടിയുള്ള ആദ്യ വാഹനം ഇന്ന് പയ്യന്നൂരിലെത്തും. ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറുന്ന ചിറ്റടി പ്രദേശത്ത് രാത്രകാല പട്രോളിംഗും പോലീസ് പിക്കറ്റും എര്‍പ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമുള്‍പ്പെടുന്ന വിപുലമായ പോലീസ് സേനയെ ഉപയോഗിച്ച് വ്യാപകമായ പരിശോധനകളും നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളെന്നതിലുപരി ചില സാമൂഹ്യ വിരുദ്ധര്‍ നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ക്കാണ് നീക്കം.

Read More

തലശേരി ചേറ്റംകുന്നിലെ കവർച്ച; തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള  ആസൂത്രിത കവർച്ചയാണ് നടന്നതെന്ന് പോലീസ്;   അന്വേഷണം ഊർജ്ജിതമാക്കി

തലശേരി: തലശേരി ചേറ്റംകുന്നിൽ വീട് തകർത്ത് 60 പവൻ കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചേറ്റംകുന്ന് ഹസീന മൻസിലിൽ ആഷിഫിന്‍റെ വീട്ടിൽ നിന്ന് ബെഡ് റൂമിന്‍റെ ജനൽ കമ്പി തകർത്ത് അകത്തു കടന്ന് കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്ന സംഭവത്തിലാണ് സിഐ എം.പി ആസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. കവർച്ച നടന്ന വീടിന്‍റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുടെ വിശദ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. കവർച്ച നടന്ന വീടും പരിസരവും പോലീസ് വിശദമായ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയിട്ടുള്ളതെന്നാണ് പോലീസ് നിഗമനം. വീട്ടിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കവർച്ചാ സംഘങ്ങളുടെ വിരലടയാളവുമായി ഒത്തു നോക്കുകയാണ് പോലീസ്…

Read More

മോഷ്‌ടിച്ച കാറുമായി   നഗരം ചുറ്റാനിറങ്ങിയ പതിനേഴുകാരനെ  പോലീസ് സാഹസികമായി പിടികൂടി; കണ്ണൂരിൽ നടന്ന സംഭവമിങ്ങനെ…

കണ്ണൂർ: മോഷ്‌ടിച്ച കാറുമായി നഗരം ചുറ്റാനിറങ്ങിയ 17കാരനെ പോലീസ് സാഹസികമായി പിന്തുടർന്നു പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂർ കാൽടെക്സിനു സമീപം ടൗൺ സിഐ ടി.കെ. രത്നകുമാർ, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കൈകാണിച്ചു നിർത്താതെ പോയ പച്ചകളർ മാരുതി 800 കാർ പോലീസ് സംഘം പിന്തുടരുകയായിരുന്നു. കാൽടെക്സിലെ സിഗ്നൽ വെട്ടിച്ച് അശോകാ റോഡിലേക്ക് അതിവേഗം കാർ ഓടിച്ചുപോയി. പോലീസും കാറിനെ പിന്തുടർന്നു. പോലീസ് അടുത്തെത്തിയെന്ന് മനസിലാക്കിയ യുവാവ് കാർ വഴിയിൽ ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന പോലീസ് യുവാവിനെ സാഹസികമായി കീഴടക്കുകയായിരുന്നു. കഴിഞ്ഞാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കാണാതായ കാറാണിതെന്ന് അന്വേഷണത്തിൽ പോലീസിന് മനസിലായി. കെഎൽ 13ഇ 5560 നന്പർ മാരുതി 800 കാറാണ് മോഷണം പോയത്. എന്നാൽ ഈ കാറിന്‍റെ നന്പർ പ്ലേറ്റ് കെഎൽ 11 എഡി…

Read More

പോലീസ് ജീപ്പിൽ തട്ടിയ പന്തുമായി എസ്ഐ സ്റ്റേഷനിലേക്ക്;  മയ്യിൽ പോലീസ് സ്റ്റേഷനിൽ  പിന്നെ നടന്നത്…

മയ്യിൽ: ഫുട്ബോൾ കളിക്കിടെ പന്ത് പോലീസ് ജീപ്പിൽ തട്ടിയതുമായി ബന്ധപ്പെട്ട് കളിക്കാരനെ സ്റ്റേഷനിൽ എത്തിച്ചതിൽ പ്രതിഷേധം. മയ്യിലിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കളിക്കുന്നതിനിടെ റോഡിൽ വീണ ഫുട്ബോൾ മയ്യിൽ എസ്ഐ സഞ്ചരിച്ച പോലീസ് ജീപ്പിൽ തട്ടി. തട്ടിയ ഫുട്ബോൾ എസ്ഐ കൈവശപ്പെടുത്തി. കളിക്കാരൻ ഇത് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് കളിക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫുട്ബോളിന് പിറകെ ഗ്രൗണ്ടിലെ കളിക്കാരും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനിൽ നടന്ന ബഹളം സോഷ്യൽ മീഡിയകളിൽ ലൈവായി. പിന്നെ മയ്യിൽ പോലീസ് സ്റ്റേഷനിൽ ജനക്കൂട്ടമായി. ഫുട്ബോൾ വേണമെന്ന് ഒരു വിഭാഗം. കളിക്കാരനെയും വിട്ടുതരണമെന്ന് മറ്റൊരു കൂട്ടർ. വളരെ നേരം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്കു ശേഷം രാത്രിയോടെയാണ് കൂട്ടുകാരനെയും കൂട്ടി കളിക്കാരും നാട്ടുകാരും സ്റ്റേഷൻ വിട്ടത്.

Read More