ആലക്കോട്: കനത്ത മഴയെ തുടർന്ന് മലയോരത്ത് പാലങ്ങളും റോഡുകളും തകരുന്നു. ശക്തമായി മഴവെള്ളം കുത്തിയൊലിച്ച് ഉദയഗിരി-താബോർ റോഡിൽ 100 മീറ്ററോളം റോഡ് മണ്ണിടിഞ്ഞു. റോഡിന്റെ ടാറിംഗ് ഉൾപ്പെടെ 30 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. വാഹനങ്ങൾ കടന്നുപോകുന്പോൾ മണ്ണ് ഇടിയാനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത് ഏറെ ഭീതിയോടെയാണ്. കോടികൾ മുടക്കി മെക്കാഡം ടാറിംഗ് പ്രവൃത്തി നടന്നുവരുന്ന റോഡിനാണ് ഈ ദുർഗതി. നിർമാണം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്. റോഡിന്റെ വീതി കൂട്ടാനായി ഉദയഗിരി മുതൽ താബോർ വരെ വലതുഭാഗത്ത് വൻതോതിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളിൽ പലയിടത്തും വൻ മൺതിട്ടകളാണുള്ളത്. ഇതിൽ പലതും റോഡിലേക്ക് പതിച്ചിട്ടണ്ട്. വലിയ കല്ല് ഉൾപ്പെടെ മൺതിട്ടകൾ റോഡിലേക്ക് ഇനിയും പതിക്കാനുള്ള സാധ്യതയുമുണ്ട്. യാത്രക്കാർ അതീവ ശ്രദ്ധ…
Read MoreCategory: Kannur
രക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreഭാര്യയുടെ സ്വര്‍ണം തട്ടിയെടുത്തു; ഭാര്യയുടെ ബന്ധുവായ വീട്ടമ്മയ്ക്കൊപ്പം മുങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍
തളിപ്പറമ്പ്: നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം വധുവിന്റെ ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ ഭര്‍ത്താവ് അറസ്റ്റില്‍. ഉന്നക്കിടക്ക വില്‍പ്പനക്കാരനായ കൊല്ലം പനംപട്ടി സ്വദേശി രജനി ഭവനത്തില്‍ ആര്.രജനീഷ് (44) നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. 2018 ഏപ്രില്‍ 22 ന് തളിപ്പറമ്പ് കൂവേരി ആലത്തട്ടിലെ യുവതിയെ രജനീഷ് വിവാഹം ചെയ്തിരുന്നു. വിവാഹ ശേഷം ഇവിടെ താമസമാക്കിയ രജനീഷ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അജിതയുടെ ബന്ധുവും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ കൂനം സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. കൊല്ലത്ത് താമസിച്ചു വരികയായിരുന്ന ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂനം സ്വദേശിനി രജനീഷിനൊപ്പം പോവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വാടക വീട് സംഘടിപ്പിക്കാന്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് ആദ്യഭാര്യയുടെ മൂന്നര പവന് സ്വര്‍ണം രജനീഷ് കൈക്കലാക്കിയിരുന്നു. ഭാര്യയുടെ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസിലാണ്…
Read Moreശക്തമായ മഴയോ കാറ്റോ ഉണ്ടായില്ല!! കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാൽലക്ഷം വോൾട്ടിന്റെ വൈദ്യുത കന്പി പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വൈദ്യുത കന്പി റെയിൽവേ ട്രാക്കിൽ വൻ ശബ്ദത്തോടെ പൊട്ടിവീണു. പരിഭ്രാന്തരായ യാത്രക്കാർ സ്റ്റേഷനു പുറത്തേക്ക് ഭയന്നോടി. ഇലക്ട്രിക് ട്രെയിനിനായി ഉപയോഗിക്കുന്ന 25,000 വോൾട്ടിന്റെ വൈദ്യുത കന്പിയാണ് പൊട്ടിവീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന്റെ ഒന്നാംനന്പർ പ്ലാറ്റ്ഫോമിനടുത്ത മംഗളൂരു ഭാഗത്തേക്കു പോകുന്ന ട്രെയിനുകളുടെ ട്രാക്കിലാണ് വൈദ്യുത തൂണിൽനിന്നും കന്പി പൊടുന്നനെ പൊട്ടിവീണത്. ഈസമയം ട്രാക്കിൽ ട്രെയിനുകളൊന്നും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുത കന്പി പൊട്ടി റെയിൽവേ ട്രാക്കിൽ വീണയുടനെ വലിയ ശബ്ദത്തോടെ വൈദ്യുതി നിലച്ചു. വൈദ്യുത കന്പി പൊട്ടിവീഴാനിടയായ കാരണമെന്താണെന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്. ശക്തമായ മഴയോ കാറ്റോ ഇല്ലാത്ത സമയത്ത് വൈദ്യുത കന്പി പൊട്ടിവീണതിൽ യാത്രക്കാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. റെയിൽവേയുടെ അറ്റകുറ്റപ്പണി ചെയ്യുന്ന വിഭാഗം മുറിഞ്ഞുവീണ വൈദ്യുതി കന്പി പൂർവസ്ഥിതിയിലാക്കി. വൈദ്യുതി പ്രസരണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന്…
Read Moreതളിപ്പറമ്പിൽ വെള്ളം കയറി ഒറ്റപ്പെട്ട വീടുകളിൽ നിന്ന് 8 പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
തളിപ്പറമ്പ്: കനത്ത മഴയില്‍ വെള്ളം കയറി ഒറ്റപ്പെട്ട രണ്ട് കുടുംബങ്ങളിലെ 8 പേരെ തളിപ്പറമ്പ് അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായി പെയ്ത കനത്ത മഴയിലാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെടുന്ന കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ 2 വീടുകളില്‍ വെള്ളം കയറി താമസക്കാര്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് രാവിലെ പതിനൊന്നോടെയാണ് തളിപ്പറമ്പ് അഗ്നിശമന.നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെയും ലീഡിംഗ് ഫയര്മാന് കെ.വി.സഹദേവന്റെയും നേതൃത്വത്തിലുള്ള സംഘം രക്ഷാദൗത്യയുമായി എത്തിയത്. ഡിങ്കി രക്ഷാ ബോട്ട് ഉപയോഗിച്ച് 85 കാരിയായ ഇടവന്‍ ജാനകിയേയും രണ്ട് വയസുള്ള പേരക്കുട്ടി ജിന്ഷികയേയും ഉള്‍പ്പെടെ സംഘം രക്ഷപ്പെടുത്തി. ചിറമ്മല്‍ ഭാസ്ക്കരന്‍ (58), ഭാര്യ കമല (46) ഇടവന്‍ നാരായണന് (56) ഉഷ (47) മക്കളായ അനിഷ, അനഘ എന്നിവരുള്‍പ്പെടെ 8 പേരെയാണ് ഒന്നര മണിക്കൂര്‍ നീണ്ട സാഹസിക ദൗത്യത്തില്‍ രക്ഷിച്ചത്.…
Read Moreതരിശായി കിടന്ന കുന്നും മുകളിൽ ജൈവപച്ചക്കറി കൃഷിയിൽ നൂറിൽ നൂറുമായി നാലംഗസംഘം
മട്ടന്നൂർ: തരിശായി കിടന്ന കുന്നും മുകളിൽ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് നാലംഗസംഘം. ഉപയോഗശൂന്യമായിട്ടിരിക്കുന്ന സ്ഥലത്തു വിവിധയിനം പച്ചക്കറി കൃഷിയാണ് വിളയിച്ചിരിക്കുന്നത്. മട്ടന്നൂർ നഗരസഭയിലെ ഏളന്നൂർ മഞ്ചപറമ്പിൽ 13 ഏക്കർ സ്ഥലത്താണ് സമൃതി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷിയിറക്കിയത്. ഓണത്തിനു ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായാണ് നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ തരിശുഭൂമിയിൽ കൃഷിയിറക്കിയത്. ഏളന്നൂർ, കീച്ചേരി സ്വദേശികളായ എൻ.രാജീവൻ, കെ.ശ്രീനിവാസൻ, എൻ.അഷറഫ്, എം.മനോഹരൻ എന്നിവർ ചേർന്നാണു തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കിയത്. ജനവാസം കുറഞ്ഞ പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വെള്ളരി, കക്കിരി, ചീര, തക്കാളി, വെണ്ട, പൊട്ടിക്ക, കുമ്പളം, പച്ചമുളക് തുടങ്ങിയ 20 ഇനം പച്ചക്കറികളാണ് കൃഷിയിറക്കിയത്. കഴിഞ്ഞ ജൂൺ 16 നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടീൽ ഉത്സവം നിർവഹിച്ച പച്ചക്കറി വിളവെടുപ്പിനായിരിക്കുകയാണ്. നിർത്താതെ പെയ്യുന്ന…
Read Moreപരിയാരത്ത് ചന്ദനമോഷണം; ഒരാൾ പിടിയിൽ; പോലീസിനെ കണ്ട് രക്ഷപ്പെട്ട് ഓടിയ പ്രതികളിൽ ഒരാളെ പോലീസ് സാഹസിഹമായി പിടികൂടി
പരിയാരം: റവന്യൂഭൂമിയില്‍ നിന്നും ചന്ദനം മോഷണവുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് ഒരാളെ സാഹസികമായി പിടികൂടി. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി തെരച്ചില്‍ തുടരുന്നു. പൊതുമാര്‍ക്കറ്റില്‍ അരലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്. പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്നംഗസംഘം ചന്ദനം മുറിച്ചെടുക്കുന്നത് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം അഡീഷണൽ എസ്ഐ സാംസണിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, ഒരാളെ പോലീസ് പിന്തുടര്ന്ന് പിടികൂടി. കുണ്ടപ്പാറയിലെ കുഴിമാക്കന് ജോസിനെ(51)യാണ് പോലീസ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ ചന്ദനവും മഴുവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ചന്ദനമുട്ടികളും പ്രതികളെ സംബന്ധിച്ച വിവരങ്ങളും തുടര്‍നടപടികള്‍ക്കായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറും. സിപിഒ ബിജു, പോലീസ് ഡ്രൈവര്‍ ജോമി എന്നിവരും ചന്ദനം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreനിഫ്റ്റ് കാമ്പസിൽ അക്രമം: എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; ആരോപണ വിധേയനായ അധ്യാപകനെതിരെ കേസെടുക്കാൻ നിയമോപദേശം
തളിപ്പറമ്പ്: നിഫ്റ്റ് കാമ്പസില്‍ അക്രമം നടത്തി അഞ്ച് ലക്ഷം രൂപ നഷ്ടം വരുത്തിയതായ പരാതിയില്‍ പ്രതികളായ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തു. മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി മോറാഴയിലെ പ്രജീഷ്ബാബു(23), എരുവാട്ടിയിലെ എ.ദീപക്(21), നണിശേരിയിലെ നന്ദകിഷോര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ധര്‍മശാല നിഫ്റ്റ് കാമ്പസിന് നേരെ അക്രമം നടന്നത്. അധ്യാപകന് മാനസികമായി പീഡിപ്പിച്ചതായി ആരോപിച്ച് വിദ്യാര്‍ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തെതുടര്‍ന്നായിരുന്നു പ്രതിഷേധത്തിനിടയില്‍ അക്രമം നടന്നത്. അക്രമത്തില്‍ കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ നിഫ്റ്റ് ഡയറക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 451, 427 റെഡ് വിത്ത്, 149 എന്നിവയും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്ന് (1)…
Read Moreഎടപ്പാൾ തിയറ്റർ പീഡനക്കേസ്: 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചെങ്കിലും പോലീസ് വരുത്തിയ വീഴ്ചയിൽ പ്രതികൾക്ക് ജാമ്യം
മഞ്ചേരി: കുറ്റപത്രം സമർപ്പിക്കുന്നതിനു പോലീസ് വരുത്തിയ വീഴ്ചയെത്തുടർന്നു പീഡനക്കേസ് പ്രതികൾക്ക് ജാമ്യം. എടപ്പാൾ തിയേറ്റർ പീഡനക്കേസിലെ പ്രതികൾക്കാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവർക്കാണ് ജഡ്ജി എ.വി.നാരായണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2018 ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം. തൻറെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയും മകളുമൊന്നിച്ച് എടപ്പാലിലെ തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു മൊയ്തീൻ. ഇരുവശങ്ങളിലായി ഇരുന്ന മാതാവിനെയും കുഞ്ഞിനെയും പ്രതി പീഡിപ്പിക്കുന്നതു തിയേറ്ററിലെ സിസിടിവിയിൽ പതിയുകയായിരുന്നു. തിയേറ്റർ ഉടമ നൽകിയ സിസിടിവി ദൃശ്യത്തെത്തുടർന്നു ചൈൽഡ് ലൈൻ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതിക്ക് ഒത്താശ നൽകി എന്ന കേസിലാണ് മാതാവിനെ മേയ് 13ന് പോക്സോ വകുപ്പ് അനുസരിച്ച്…
Read Moreതലശേരിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർഥി മുങ്ങി മരിച്ചു; യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് നീന്തൽനടത്തിയതെന്ന് പോലീസ്
തലശേരി: സബ് ജില്ലാതല നീന്തല്‍ മത്സരത്തിനിടയില്‍ നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. ന്യൂ മാഹി എംഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി ഹൃദിക് രാജാണ് (14) മരിച്ചത്. ടെമ്പില്ഗേറ്റ് ജഗന്നാഥ ക്ഷേത്രകുളത്തില്‍ ഇന്ന് രാവിലെ 10. 30-നാണ് സംഭവം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ 11.50-നാണ് മുങ്ങല്‍ വിദഗ്ധര്‍ കുളത്തിനടിയില്‍ നിന്നും വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് സബ് ജില്ലകളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ഥികളായ വിദ്യാര്‍ഥികളും രക്ഷിതാക്കളും എഇഒ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് വിദ്യാർഥി കുളത്തില്‍ മുങ്ങി താഴ്ന്നത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെ രൂക്ഷമായ കാലവര്‍ഷ കെടുതികള്‍ക്കിടയില്‍ നിറഞ്ഞു തുളുമ്പുന്ന കുളത്തില്‍ മല്‍സരം സംഘടിപ്പിച്ച അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.…
Read More