പാപ്പിനിശേരി: വിവാഹപന്തലിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണവള ഊരി നൽകി നവദമ്പതികൾ പാപ്പിനിശേരി പഞ്ചായത്തിൽ കരിക്കിൻ കുളത്തിനു സമീപം താമസിക്കുന്ന പി.ഇന്ദിര-കെ.കണ്ണൻ ദമ്പതികളുടെ മകൾ ഷിജിന സന്ദീപാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു വള നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ വള ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ഷാജിർ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രഫ. പി. രാജീവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ജവാൻ പി.ഷിജുവിന്റെ സഹോദരിയാണു ഷിജിന.
Read MoreCategory: Kannur
പ്രളയ ബാധിതരെ സഹായിക്കാൻ സർവീസ് നടത്തി പാർവതി ബസ്; തങ്ങളുടെ ആറു ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
മട്ടന്നൂർ: പ്രളയബാധിതർക്ക് സഹായം നൽകുന്നതിനു സ്വകാര്യ ബസ് സർവീസ് നടത്തി. കുട്ടുപുഴ- മട്ടന്നൂർ-കണ്ണൂർ, മട്ടന്നൂർ-ചക്കരക്കല്ല്-കണ്ണൂർ, കണ്ണൂർ-ഇരിക്കൂർ, കണ്ണൂർ-വേങ്ങാട്-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന പാർവതിയുടെ ആറ് ബസുകളാണ് ഇന്നു കാരുണ്യ യാത്ര നടത്തിയത്. ഒരു ദിവസം ആറു ബസുകളിൽ നിന്നായി ലഭിക്കുന്ന കളക്ഷൻ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. രാവിലെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച കാരുണ്യ യാത്രയുടെ ഉദ്ഘാടനം മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമനും വേങ്ങാട് ടൗണിൽ നിന്നാരംഭിച്ച യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ പ്രതിനിധി ബാലനും നിർവഹിച്ചു. തലശേരി എംവിഐ എം.പി. റിയാസ്, എ.ബി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreകണ്ണൂരിൽ മഴ കുറഞ്ഞു, കണ്ണീരൊപ്പാൻ നാടൊന്നിച്ച്; ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 1398 ആളുകളാണ് കഴിയുന്നത്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്തമഴയ്ക്ക് ആശ്വാസമായതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. വെള്ളമിറങ്ങിയാലും മുൻകരുതൽ വേണമെന്നും ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങരുതെന്നും അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്. ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാന്പുകളിലായി 1398 ആളുകളാണ് കഴിയുന്നത്. ശനിയാഴ്ച വരെ 12 ക്യാന്പുകൾ പ്രവർത്തിച്ചിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാശംവിതച്ച കൊട്ടിയൂർ മേഖലയിലാണ് ഏറ്റവുമധികം ക്യാന്പുകളുള്ളത്.മംഗളൂരു-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളമിറങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ ഉൾപ്പടെ ഗതാഗതം സാധാരണനില കൈവരിക്കുകയാണ്. പ്രളയ ദുരിതബാധിതർക്ക് സഹായവുമായി കാരുണ്യത്തിന്റെ കരങ്ങളുമായി നാടൊന്നിക്കുന്ന കാഴ്ചയാണ് എങ്ങും. ഓണാഘോഷങ്ങൾ മാറ്റിവച്ച് ധനസഹായവും ഭക്ഷ്യവസ്തുക്കളുമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കൈകോർക്കുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കാൻ സന്നദ്ധരായി ആളുകളെത്തുന്നതും ആശ്വാസമായിട്ടുണ്ട്. അയൽജില്ലയായ വയനാട്ടിലേക്കും നിരവധിപേർ സഹായങ്ങളും സന്നദ്ധപ്രവർത്തനങ്ങളുമായി പോകുന്നുണ്ട്.
Read Moreമലബാറിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ബംഗളൂരുവിൽനിന്നുള്ള യശ്വന്ത്പുര എക്സ്പ്രസും സർവീസ് തുടങ്ങി
കണ്ണൂർ: മംഗളൂരു-ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. സർവീസ് നിർത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂർണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. ഇന്നു രാവിലെ കണ്ണൂർ-കോയന്പത്തൂർ ഫാസ്റ്റ്, പരശുറാം, കുർള, മംഗള, ചെന്നൈ-മംഗളൂരു തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി. ബംഗളൂരുവിൽനിന്നുള്ള യശ്വന്ത്പുര എക്സ്പ്രസും സർവീസ് തുടങ്ങിയിട്ടുണ്ട്. പരശുറാം എക്സ്പ്രസും കുർള എക്സ്പ്രസും മംഗള എക്സ്പ്രസും ഷൊർണൂർ വരെ ഓടിക്കാനാണ് നേരത്തെ റെയിൽവേ അറിയിച്ചതെങ്കിലും പരശുറാം നാഗർകോവിൽ വരെ തന്നെ സർവീസ് നടത്തും. കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ട്രെയിൻ ഗതാഗത സാധാരണ നിലയിലാകുമെന്ന അറിയിപ്പ് എത്തിയതോടെ ടിക്കറ്റ് റിസർവേഷനും നേരത്തെ എടുത്ത ടിക്കറ്റുകൾ കാൻസൽ ചെയ്യാനും കൗണ്ടറുകളിൽ തിരക്കും ഏറിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിൽ സർവീസ് നടത്തിയ സ്പെഷ്യൽ പാസഞ്ചർ ട്രെയിനുകൾ ഇന്നു…
Read Moreഎട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജോലിക്കു നിര്‍ത്തി പീഡനം: പ്രവാസിക്കും ഭാര്യയ്ക്കുമെതിരേ കേസ്
ബദിയഡുക്ക: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജോലിക്കു നിര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രവാസിക്കും ഭാര്യയ്ക്കുമെതിരേ ബദിയഡുക്ക പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ വീട്ടു ജോലിക്കുനിര്‍ത്തിയ മാതാവിനെതിരേ ജുവനൈല്‍ ആക്ട് പ്രകാരവും കേസെടുത്തു. അബൂബക്കര്‍(46)ഭാര്യ സുഹ്റാബി (39)എന്നിവര്‍ക്കെതിരേയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പതിമൂന്നു കാരിയായ പെണ്‍കുട്ടിയെ 2015 മുതലാണ് പ്രവാസിയുടെ വീട്ടില്‍ ജോലിക്കാരിയാക്കിയത് . ഇതിനിടയില്‍ അബൂബക്കര്‍ വിദേശത്തിനിന്നെത്തി പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ ബദിയടുക്ക പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സുഹ്റാബി പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ദമ്പതികളുടെ പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Read Moreഅമ്പതു ദിവസം പിന്നിടുമ്പോൾ കണ്ണൂരിൽ 213.18 കോടിയുടെ നഷ്ടം; ജില്ലയിൽ 26 ജീവനുകൾ നഷ്ടപ്പെട്ടു; 62 വീടുകൾ പൂർണമായും 1138 വീടുകൾ ഭാഗികമായും തകർന്നു
കണ്ണൂർ: ജൂൺ 30 മുതൽ ഇന്നലെ വരെ കണ്ണൂർ ജില്ലയിലുണ്ടായ ആകെ നഷ്ടം 213,17,66,000 രൂപയാണ്. ജില്ലയിൽ ഇതുവരെ 62 വീടുകൾ പൂർണമായും 1138 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ മാത്രം മൂന്നു വീടുകൾ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഇതുവരെ പൂർണമായും തകർന്ന വീടുകൾക്ക് 2.48 കോടി രൂപയുടെയും ഭാഗികമായി തകർന്ന വീടുകൾക്ക് 5.69 കോടി രൂപയുടെയും നഷ്ടം കണക്കാക്കുന്നു. 926 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. തെങ്ങ്, കമുക്, റബർ, കശുവണ്ടി, നെല്ല്, കുരുമുളക്, വാഴ തുടങ്ങിയ വിളകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇതിന്റെ നഷ്ടം 24,53,66,000 രൂപയാണ്. ഇന്നലെ മാത്രം 196 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. ഇതിന്റെ നഷ്ടം മാത്രം 1.47 കോടിയാണ്. ജില്ലയിൽ ഇതുവരെ 180, 47,00,000 രൂപയുടെ റോഡുകൾ തകർന്നു. 26 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. 23 പേർക്ക്…
Read Moreഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിലുളള വൈരാഗ്യം ; കരിക്കോട്ടക്കരി അധ്യാപികയുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപിക എം.പി. മേരി (ലാലി) കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികളെ ചരളിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മേരിയുടെ ഭര്‍ത്താവ് ചരളിലെ പാംപ്ലാനി സാബു (48), കൂട്ടുപ്രതികളായ തമിഴ്നാട് ധര്‍മപുരി സ്വദേശികളായ രവികുമാര്‍ (31), എന്‍. ഗണേശന് (27) എന്നിവരെയാണ് ഇന്നലെ രാവിലെ പത്തരയോടെ ചരളിലെത്തിച്ചത്. പ്രതികള്‍ കൃത്യം നടത്തിയ രീതി പോലീസിന് കാണിച്ചുകൊടുത്തു. നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് തെളിവെടുപ്പുസമയത്ത് തടിച്ചുകൂടിയത്. ഇരിട്ടി സിഐ രാജീവന് വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് പോലീസ് പ്രതികളെ സ്ഥലത്തെത്തിച്ചത്. ചരളിലെ വീട്ടുകിണറ്റില്‍ കഴിഞ്ഞ മാസം 28ന് അര്‍ധരാത്രിയാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സാബു തനിക്കൊപ്പം ചെങ്കല്‍പ്പണയില്‍ ജോലിചെയ്തിട്ടുള്ള തമിഴ്നാട്ടുകാരായ രവികുമാറിന്റെയും ഗണേശന്റെയും സഹായത്തോടെ കിണറ്റില്‍ എടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. കിണറ്റില്‍ എടുത്തിട്ടയുടൻ മോട്ടോറിന്റെ പൈപ്പിലൂടെ മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ അലറിവിളിച്ച മേരിയെ സാബു കത്തികൊണ്ട്…
Read Moreപയ്യന്നൂര്‍ വനിത പോളിടെക്നിക് കോളജിലെ പുനർജനി ക്യാമ്പിലൂടെ തിരിച്ചു പിടിച്ചത് കോടിയുടെ ആസ്തികൾ ;നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ പ്രവർത്തനം ഇങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂര്‍ വനിത പോളിടെക്നിക് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളജ് ക്യാമ്പസില്‍ നടത്തിയ പുനര്‍ജനി ക്യാമ്പിലൂടെ പുനരുജീവിപ്പിച്ചത് ഒരു കോടിയിലേറെ രൂപയുടെ ആസ്തികള്‍. ഏഴ് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ ഭാഗമായി മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, ഇലക്ട്രോണിക്സ് ലാബ്, ഇന്‍സ്ട്രുമെന്റേഷന്‍ എൻനീയറിങ്ങ് എന്നിവടങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത നിരവധി യന്ത്രങ്ങളും ഉപകരണങ്ങളും പ്രവര്ത്തനക്ഷമാക്കിയാണ് ഈ നേട്ടം. കാലപ്പഴക്കത്താല്‍ തുരുമ്പ് പിടിച്ച മുഴുവന്‍ യന്ത്രങ്ങളും പെയിന്റടിച്ചും നവീകരിച്ചും വിവിധ ലാബുകളിലെയും വര്‍ക്ക്ഷോപ്പുകളിലെയും ഡസ്കുകളും അലമാരകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വിമന്‍സ് ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ചു. നിരവധി ഇന്സിലേറ്ററുകള്, ജനറേറ്റര്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി റിപ്പയര്‍ ചെയ്തു.തകരാറിലായ വയറിംഗ്, പ്ലംബിങ്ങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയ വോളണ്ടിയര്‍മാര്‍ പുതിയതായി വാഹന പാര്‍ക്കിംഗ് ഷെഡും മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിക്കാനുള്ള വേസ്റ്റ് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും നിരവധി വേസ്റ്റ് ബിന്നുകളും പുതിയതായി നിര്‍മിച്ചു. 120…
Read Moreചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിന് കണ്ണൂരിൽ നിന്ന് 45 ബോട്ടുകൾ പുറപ്പെട്ടു
കണ്ണൂർ: തൃശൂർ ജില്ലയിലെ പ്രളയബാധിതമേഖലയായ ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിന് കണ്ണൂരിൽ നിന്ന് 45 ബോട്ടുകളുമായി ലോറികൾ പുറപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ബോട്ടുകളുമായി ലോറി പുറപ്പെട്ടത്. ഇന്നു രാവിലെ മുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വളപട്ടണം, തലശേരി, തളിപ്പറന്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് നടത്താൻ പുറപ്പെട്ടത്. ബോട്ടുകളുമായി അഴീക്കോട്, നീർക്കടവ്, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ ലോറികളാണ് പുറപ്പെട്ടത്.
Read Moreനിഫ്റ്റിലെ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അധ്യാപകനെതിരേ കേസെടുത്തു
തളിപ്പറമ്പ്: നിഫ്റ്റിലെ വിദ്യാര്‍ഥിനി അത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 511, 306 വകുപ്പുകളാണ് അധ്യാപകന് ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൂന്നാം വര്‍ഷം ടെക്സ്റൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് അമിതമായി ഗുളികകള്‍ കഴിച്ച് അവശനിലയില്‍ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചതിനാലാണ് പെണ്‍കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അധ്യാപകന്റെ മാനസികപീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴിനില്കിയിരുന്നു. ഇതുകൂടാതെ വിദ്യാർഥിനിയുടെ പിതാവ് രേഖാമൂലം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിനെയും എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളെയും പ്രകോപിതരാക്കിയിരുന്നു. എസ്എഫ് ഐയും പട്ടികജാതി സംരക്ഷണ സമിതിയും നിഫ്റ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും…
Read More