പയ്യന്നൂർ വിഠോബാ ക്ഷേത്രത്തില്‍ മോഷണം;  മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത് അടിവസ്ത്രം ധരിച്ച്; മോഷണ ദൃശ്യം സിസിടിവി കാമറ‍യിൽ

പയ്യന്നൂര്‍: പയ്യന്നൂര്‍ വിഠോബാ ക്ഷേത്രത്തില്‍ മോഷണം. ചെമ്പ് പാത്രങ്ങള്‍ മോഷണം പോയി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. മേൽശാന്തി മഠം പുറത്ത് നിന്നു പൂട്ടിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ അടി വസ്ത്രം മാത്രം ധരിച്ച രണ്ടാളുകളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ പുറത്തെ പ്രദക്ഷിണ വഴിയിലൂടെയാണ് മോഷ്ടാക്കൾ എത്തിയത്. ഇന്നു പുലർച്ചെ 2.40 നാണ മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയതെന്നു സിസിടിവി ദൃശ്യത്തിലെ സമയം കാണിക്കുന്നു. ക്ഷേത്രത്തിന് സമീപത്തെ ഭരതനാചാരിയുടെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. സമാജം സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു.

Read More

കണ്ണൂരും കോഴിക്കോടും കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിനോയ് കണ്ണൂരിൽ അറസ്റ്റിൽ; കവർച്ച നടത്തിയത് കള്ള്ഷാപ്പ് മുതൽ കളക്‌ടറേറ്റ് വരെ 

കണ്ണൂർ: കണ്ണൂരും കോഴിക്കോടും വൻ കവർച്ച പരന്പരകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി കോന്നം തൊടിയിൽ കെ.പി. ബിനോയി (34) യെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ 5.30ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ കൈയിൽനിന്നും മോഷ്ടിച്ച രണ്ടു മൊബൈൽ ഫോണും കണ്ടെടുത്തു. 2017 മാർച്ചിൽ കണ്ണൂർ കളക്ടറേറ്റിൽ മോഷണം നടത്തിയ രണ്ടംഗസംഘത്തിൽ പ്രധാന സൂത്രധാരൻ ഇയാളാണ്. ഈ കേസിൽ ശിക്ഷ അനുഭവിച്ച് ജനുവരിയിലാണ് ജയിലിൽനിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം 40 ഓളം കവർച്ചകൾ ഇയാൾ നടത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞമാസം യോഗശാല റോഡിലെ അബ്ദുൾഗഫൂറിന്‍റെ പെയിന്‍റ് കടയിൽ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് പറഞ്ഞു. കൂടാതെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ…

Read More

മാരീച വേഷം പൂണ്ട എസ്ഡിപിഐയുടെ യഥാർഥ രൂപം കാണിച്ച് കൊ‌ടുക്കാൻ സമൂഹം തയാറാകണമെന്ന്: ടി. പത്മനാഭൻ

കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കുകയല്ല വേണ്ടത് മറിച്ച് സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച വർഗീയ തീവ്രവാദ വിരുദ്ധ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഈ സംഘടനകളുടെ മുൻ രൂപമായ സിമിയെ നിരോധിച്ചിട്ട് എന്താണ് ഫലമുണ്ടായത്. അവർ മറ്റ് രൂപത്തിൽ സമൂഹത്തെ വിഷം പുരട്ടുകയാണ്. മാരീച വേഷം പൂണ്ട എസ്ഡിപിഐയുടെ യഥാർഥ രൂപം കാണിച്ച് കൊ‌ടുക്കാൻ സമൂഹം തയാറാകണം. വികസനത്തിനെതിരേ നടത്തുന്ന സമരങ്ങളിൽ ഇത്തരം മാരീചന്മാർ നുഴഞ്ഞു കയറുകയാണ്. ഇവർക്ക് പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഇത്തരം സംഘടനകളിലൂടെ ലഭിക്കുന്നു. എല്ലാ രാഷ്ട്രീയ സംഘടനകളിലും രാഷ്ട്രീയേതര സമിതികളിലും പോപ്പുലർ ഫ്രണ്ടും അതുപോലുള്ള സംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ട്. പോലീസിൽ പോലും ഇക്കൂട്ടർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇതിന് രണ്ട് ലക്ഷ്യമാണുള്ളത്. സർക്കാരിന്‍റെ നയങ്ങളെ തകർക്കുക, സർക്കാറിന്‍റെ ലക്ഷ്യങ്ങൾ മുൻകൂട്ടി മനസിലാക്കി…

Read More

ആറളംഫാം പുനരധിവാസം ആരംഭിച്ച് പന്ത്രണ്ട് വർഷം പിന്നിടുന്നു; ഉദ്യോഗ-തൊഴിലാളി  നിയമനങ്ങളിൽ ആദിവാസികളെ അവഗണിക്കുന്നു; സമരത്തിനൊരുങ്ങി ആദിവാസി ദളിത് മുന്നേറ്റ സമിതി

ഇരിട്ടി: ആറളംഫാം പുനരധിവാസം ആരംഭിച്ച് പന്ത്രണ്ട് വർഷം പിന്നിടുന്പോഴും ആറളം ഫാമിലെയും പുനഃരധിവാസ മേഖലയിലെ ഉദ്യോഗ-തൊഴിലാളി നിയമനങ്ങൾ ആദിവാസികളെ ഒഴിവാക്കി പുറത്തുനിന്നുള്ളവരെ നിയമിക്കുന്ന നടപടിക്കെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ. പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒൻപത് അങ്കണവാടികളിലെ വർക്കർമാരെല്ലാം ഫാമിന് പുറത്ത് നിന്നുള്ളവരാണ്. പുതിയ അഞ്ച് അങ്കണവാടികൾ ആരംഭിക്കാൻ നിർദേശിച്ചിരിക്കെ ഈ നിയമനങ്ങളിലും ആദിവാസികളെ അവഗണിക്കുകയാണ്. ഫാമിലെ ആദിവാസികൾക്കിടയിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദാനന്തരബിരുദം നേടിയ യുവതി-യുവാക്കളുണ്ടെന്നിരിക്കെയാണ് പുറത്തുനിന്നുള്ളവരെ നിയമിച്ച് ആദിവാസികളുടെ അവസരം നിഷേധിക്കുന്നത്. ‘ആദിവാസി ഭാഷയിൽ കുട്ടികളെ പഠിപ്പിച്ച് വിദ്യാഭ്യാസത്തോട് താത്പര്യം കാണിക്കുന്നതിന് പ്രാവിണ്യമുള്ളവരെ നിയമിക്കാൻ സർക്കാർ തയാറാകണമെന്നും ആറളംഫാം പട്ടിക വർഗ വികസന വകുപ്പിന്‍റെ സാന്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്പോഴും ഉയർന്ന ശന്പളം പറ്റുന്ന ജീവനക്കാരിലേറെയും സ്ഥിരാടിസ്ഥാനത്തിലും താത്കാലിക നിയമനങ്ങളിലും പുറത്തുനിന്നുള്ളവരെയാണ് നിയമിച്ചുവരുന്നത്. ഫാമിൽ കിടത്തിചികിത്സയോടുകൂടി ആരംഭിച്ച ആശുപത്രികളിലെ…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…

Read More

മുതിയങ്ങ‍യിൽ നിന്നും കാണാതായ യുവതി കർണാടകത്തിൽ ; പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയ 57 കാരൻ അറസ്റ്റിൽ; രണ്ട് കുട്ടികളുടെ അച്ഛനായ ഇയാൾ മുൻപും  സമാനകേസിൽ പ്രതിയാണ്

പാനൂർ: മുതിയങ്ങ കാര്യാട്ടുപുറത്ത് നിന്നും കാണാതായ സ്ത്രീയെ കർണാടകയിൽ നിന്നും കണ്ടെത്തി. പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയ വിവാഹിതനായ 57 കാരൻ പിടിയിൽ. കാര്യാട്ടു പുറത്തെ ചെട്യാൻ വീട്ടിൽ ചന്ദ്രശേഖരൻ എന്ന സുലൈമാനെ (57)യാണ് കർണാടകയിലെ സിദ്ദാപുരത്തെ എസ്റ്റേറ്റിൽ നിന്നും 46 കാരിയോടൊപ്പം പിടികൂടിയത്. കഴിഞ്ഞ മേയ് 18നാണ് 46 കാരിയായ സ്ത്രീയെയും സുലൈമാനെയും കാണാതായത്. സിദ്ദാപുരത്തെ എസ്റ്റേറ്റിൽ കൊണ്ടുപോയി സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതിനാൽ നാട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ കതിരൂർ പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തലശേരി കോടതിയിൽ ഹാജരാക്കി സുലൈമാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് മുമ്പ് കാര്യാട്ടു പുറത്ത് ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരിയെ പ്രലോഭിപ്പിച്ച് സിദ്ദാപുരത്ത് കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. മംഗലാപുരം സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുമ്പ് മതം മാറി കാര്യാട്ടു പുറത്തെത്തി മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഈ…

Read More

അഭിമന്യു വധം: മുഖ്യപ്രതി കണ്ണൂരിലോ ? തലശേരി, കൂത്തുപറമ്പ്, ഇരിട്ടി മേഖലകളിൽ റെയ്ഡ്; 20 പേർ മുൻകരുതൽ അറസ്റ്റിൽ

കണ്ണൂർ: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കായി റെയ്ഡ് തുടരുന്നു. കേസിലെ മുഖ്യപ്രതി കണ്ണൂരിൽ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലയിൽ പരിശോധന ശക്തമാക്കിയത്. ഇരിട്ടി, കൂത്തുപറന്പ്, പാപ്പിനിശേരി, തലശേരി ഭാഗങ്ങളിലാണ് റെയ്ഡ്. ഇന്നലെ മാത്രം നഗരത്തിൽ ഇരുപത് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കണ്ണൂർ നഗരത്തിൽ റെയ്ഡിനു നേതൃത്വം നൽകുന്നത്. തായത്തെരു, ചാലാട്, സിറ്റി, അതിരകം, കണ്ണൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നാണ് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ കേന്ദ്രങ്ങളിൽ നിന്നും രഹസ്യമായി സൂക്ഷിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തലശേരി ഒ.വി റോഡിലെ എസ്ഡിപിഐ കേന്ദ്രത്തോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് മിന്നല്‍ റെയ്ഡ് നടത്തി. ഇന്നലെ ടൗണ്‍…

Read More

സിനിമാഷൂട്ടിംഗിന് മുറിയെടുത്ത് പണം നല്കിയില്ല; ഹോട്ടൽ ഉടമയുടെ പരാതിയിൽ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ അറസ്റ്റു ചെയ്തു

തളിപ്പറമ്പ്: സിനിമാഷൂട്ടിംഗിനായി ലോഡ്ജില്‍ മുറിയെടുത്ത് പണം നല്‍കാതെ വഞ്ചിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കോഴിക്കോട് കാവിലുംപാറ പശുക്കടവിനടുത്ത് മരുതോങ്കരയിലെ പാറച്ചാലില്‍ വീട്ടില്‍ സി.എസ്.മനോജനെ(43) ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയിലാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24 ന് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ സിനിമയുടെ ആവശ്യാര്‍ത്ഥമെന്നുപറഞ്ഞ് 18 മുറികള്‍ ബുക്ക്ചെയ്യുകയും വാടകയിനത്തില്‍ മൂന്നു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത് പണമില്ലാതെ മടങ്ങുകയും ചെയ്ത സംഭവത്തില്‍ ഹോട്ടല്‍ മാനേജരുടെ പരാതിയിലാണ് പോലീസ് മനോജനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

Read More

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പീഡനം; മുപ്പത്തിമൂന്നുകാരനായ യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി

പരിയാരം: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 17 കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചെങ്ങളായി സ്വദേശി അറസ്റ്റില്‍. ഉളിയത്താംപറമ്പിലെ ഷാഹിദാ മന്‍സിലില്‍ അബ്ദുള്‍നാസറാണ്(33) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ള യാത്രക്കാര്‍ അറിഞ്ഞത്. നാട്ടുകാര്‍ അറിയിച്ചതുപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് പോലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥിയുടെ പരാതിയനുസരിച്ച് പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More

ചതി, കൊടുംചതി! സിനിമാഷൂട്ടിംഗിന് മുറിയെടുത്തിട്ട് പണം നല്കിയില്ല; അറസ്റ്റിലായ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ കോടതിയില്‍ ഹാജരാക്കും

തളിപ്പറമ്പ്: സിനിമാഷൂട്ടിംഗിനായി ലോഡ്ജില്‍ മുറിയെടുത്ത് പണം നല്‍കാതെ വഞ്ചിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കോഴിക്കോട് കാവിലുംപാറ പശുക്കടവിനടുത്ത് മരുതോങ്കരയിലെ പാറച്ചാലില്‍ വീട്ടില്‍ സി.എസ്.മനോജനെ(43) ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയിലാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24 ന് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ സിനിമയുടെ ആവശ്യാര്‍ത്ഥമെന്നുപറഞ്ഞ് 18 മുറികള്‍ ബുക്ക്ചെയ്യുകയും വാടകയിനത്തില്‍ മൂന്നു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത് പണമില്ലാതെ മടങ്ങുകയും ചെയ്ത സംഭവത്തില്‍ ഹോട്ടല്‍ മാനേജരുടെ പരാതിയിലാണ് പോലീസ് മനോജനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

Read More