തളിപ്പറമ്പ്: ദേശീയപാതയോരത്ത് കാനത്ത് ശിവക്ഷേത്രം റോഡരികില്‍ ഓട്ടോഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചു. വ്യാപാരികള്‍ പോലീസില്‍ പരാതി നല്കി. പാര്‍ക്കിംഗിന് സ്ഥലമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന തളിപ്പറമ്പില്‍ ഇന്നലെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. പ്രദേശത്തെ വ്യാപാരികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഓട്ടോക്കാര് ബോര്‍ഡ് വയ്ക്കുകയായിരുന്നു. അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമുണ്ട്. ഇവിടെ അഞ്ച് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനാണ് നേരത്തെമുതല്‍ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാലിവിടെ പത്തിലേറെ ഓട്ടോറിക്ഷകള്‍ പാര്ക്ക്ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്ന സമീപത്തെ വ്യാപാരികള്‍ക്കും കടകളിലെത്തുന്നവര്ക്കും ഇത് ബുദ്ധിമുട്ടായിരിക്കയാണ്. തളിപ്പറമ്പ് നഗരത്തില്‍ നഗരസഭ അംഗീകരിച്ച ഓട്ടോ-ടാക്സി സ്റ്റാൻഡപകളില്ലാത്തതിനാല് ഇവ ദേശീയപാതയോരത്താണ് പാര്ക്ക്ചെയ്തുവരുന്നത്. തളിപ്പറമ്പ് നഗരത്തിന്റെ പല ഭാഗങ്ങളിലും ദേശീയപാതയില്‍ പോലും സ്വകാര്യവ്യക്തികള്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചും സെക്യൂരിറ്റിക്കാരെ ഏര്‍പ്പെടുത്തിയും പൊതു സ്ഥലങ്ങള്‍ കൈയടക്കുന്നത് ഏറി വരികയാണ്. ഇത് ഒഴിവാക്കിയാല്‍ തന്നെ പാര്‍ക്കിംഗിന് സ്ഥലം ലഭ്യമാകും.
Read MoreCategory: Kannur
വീടിന്റെ ചോർച്ച തടയാൻ ഫ്ളക്സ് ചോദിച്ചെത്തിയ സലിമിനെയും ഭാര്യയെയും കാണാൻ ജില്ലാ പോലീസ് മേധാവി വീട്ടിലെത്തി; മക്കളുമായി സംസാരിച്ച് ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ എസ്ഐയെ ചുമതലപ്പെടുത്തി
തൃക്കരിപ്പൂർ: വീടിന്റെ ചോർച്ച തടയാൻ ഫുട്ബോൾ ഫാൻസുകാർ സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ചോദിച്ചെത്തിയ നിർധന കുടുംബാംഗങ്ങളെ കാണാൻ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് എത്തി. ചോരുന്ന വീട് നവീകരിച്ചു നൽകുന്ന ജോലി ഏറ്റെടുത്ത ബീരിച്ചേരി ലൈവ് വാട്സ് ആപ് ഗ്രൂപ്പിലെ യുവാക്കൾ കുടുംബത്തെ താത്കാലികമായി ബീരിച്ചേരിയിലെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയെത്തിയ പോലീസ് മേധാവി കല്ലിങ്കൽ സലീമിന്റെയും ഭാര്യ സുബൈദയുടെയും ദുരിതങ്ങൾ ചോദിച്ചറിഞ്ഞു. ഇവരുടെ മക്കളുമായി സംസാരിച്ച് ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. മക്കളെ വിളിച്ചു വരുത്തി ഇരുവർക്കും സംരക്ഷണം ഉറപ്പ് വരുത്താൻ കാസർഗോഡ് വനിതാ സിഐയെ ചുമതലപ്പെടുത്തുകയും ചെയ്തു .
Read Moreപഠിച്ച് മിടുക്കരായി വാടാ മക്കളെ; യുവാക്കളെ ആകർഷിക്കുന്നതിനും മികച്ച പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി കണ്ണൂരിൽ കോൺഗ്രസിനു പഠനകേന്ദ്രം
കണ്ണൂർ: പാർട്ടിയിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനും മികച്ച പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി കണ്ണൂരിൽ കോൺഗ്രസിന്റെ പഠനകേന്ദ്രം. തലശേരി കേന്ദ്രീകരിച്ചാണു പഠനകേന്ദ്രത്തിന്റെ പ്രവർത്തനം. പതിവുരീതികളിൽ നിന്നും വ്യത്യസ്തമായി അതീവരഹസ്യമായി ആരംഭിച്ച പഠനകേന്ദ്രം രണ്ടാംഘട്ട പ്രവർത്തനത്തിലേക്കു പ്രവേശിച്ചു. 17 നും 25 നുമിടയിൽ പ്രായമുള്ളവർക്കാണു പരിശീലനം. ആദ്യബാച്ചിലെ 140 കുട്ടികൾ ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. 2019 ആകുന്പോഴേക്കും 2,000 കുട്ടികൾക്കു പരിശീലനം നല്കുന്ന രീതിയിലാണു ക്രമീകരണം. പ്രസംഗപരിശീലനം, ആത്മവിശ്വാസം, നേതൃത്വ പരിശീലനം, ആശയവിനിമയ ശേഷിയും ശരീരഭാഷയും, സംഘാടകശേഷി, ടൈം മാനേജ്മെന്റ്, പ്രശ്നപരിഹാരം, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്വം, ആശയവിനിമയരംഗത്തെ പുതിയ സാധ്യതകൾ, തെരഞ്ഞെടുപ്പ് പ്രക്രിയ, ലിംഗസമത്വം തുടങ്ങിയവയിലാണു ക്ലാസുകൾ. സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിന്റെ പങ്ക്, കോൺഗ്രസ് ചരിത്രവും രാജ്യത്തിനു നല്കിയ സംഭാവനകളും, ഇന്ത്യൻ ചരിത്രം, ലോകചരിത്രം തുടങ്ങിയിവയും പരിശീലന വിഷയങ്ങളാണ്.ആദ്യഘട്ടത്തിൽ മൂന്നുദിവസത്തെ സഹവാസ ക്യാന്പാണു നടത്തുന്നത്. രണ്ട്, മൂന്ന് ഘട്ടങ്ങളിൽ…
Read Moreതലശേരി നഗരമധ്യത്തിലെ രഞ്ജിത്ത് വധം; 11 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി; അഞ്ച് പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു
തലശേരി: സിപിഎം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഇടത്തിലമ്പലത്തെ സി. രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 സാക്ഷികളുടെ വിസ്താരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. സാക്ഷികളായ വേലാണ്ടി പ്രകാശന് രണ്ട് പ്രതികളെയും സുരേഷ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും സാക്ഷികള്‍ തിരിച്ചറിഞ്ഞു. മറ്റൊരു സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ വരുണിന്റെ വിസ്താരം ഇന്ന് നടക്കും. സംഭവസമയത്ത് തലശേരി ടൗണ്‍ എസ്ഐയും ഇപ്പോള്‍ കോസ്റ്റല്‍ സിഐയുമായ കെ.കുട്ടികൃഷ്ണന്റെയും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ സഹോദരൻ ഉള്‍പ്പെടെയുള്ള 11 പേരുടെയും വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. 2008 മാര്‍ച്ച് അഞ്ചിനാണ് തലശേരി നഗരമധ്യത്തില്‍ വച്ച് പട്ടാപ്പകല്‍ രഞ്ജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് നേതാവായ എം.പി. സുമേശിനെ നാരങ്ങാപ്പുറത്ത് വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്ന രഞ്ജിത്തിനെ അക്രമിസംഘം ലോഗന്‍സ് റോഡിലെ എന്‍സിസി റോഡ് ജംഗ്ഷനില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ…
Read Moreകണ്ണൂർ വിമാനത്താവളം: എമർജൻസി റോഡിന്റെ നിർമാണം പൂർത്തിയായി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എമർജൻസി റോഡിന്റെ നിർമാണം പൂർത്തിയായി. കീഴല്ലൂർ പഞ്ചായത്തിലെ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡിൽ കാരയിലാണ് എമർജൻസി റോഡ് നിർമിച്ചിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന കവാടമായ കല്ലേരിക്കരയിൽ നിന്നു നാലുവരി പാത നിർമിച്ചതിനു പുറമെയാണ് കാരയിൽ രണ്ടുവരി പാത പൂർത്തിയാക്കിയത്. പ്രധാന റോഡിൽ തടസങ്ങളും മറ്റുമുണ്ടായാൽ വാഹനങ്ങൾ പുറത്തേക്കും അകത്തേക്കും പ്രവേശിപ്പിക്കുന്നതിനാണ് എമർജൻസി റോഡ് പണിതത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പദ്ധതി പ്രദേശത്തെ മുഴുവൻ റോഡുകളുടെയും പ്രവൃത്തി പൂർത്തീകരിക്കാൻ കിയാൽ കരാർ ഏറ്റെടുത്തവർക്ക് നിർദ്ദേശം നൽകിയിരുന്നു.
Read Moreഅഭിമന്യു വധം ; കൊലപാതകത്തിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന; കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റും ഉടനെന്ന് അന്വേഷണ സംഘം
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യൂ കൊലപ്പെട്ട സംഭവത്തിനു പിന്നിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണു വിവരം. ഇരുപത്തിയാറ് വയസുകാരനായ യുവാവിനെയാണു കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൃത്യം നടന്ന ദിവസം രാത്രിയിൽ ഇയാൾ കൊച്ചിയിലെത്തിയിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. യുവാവ് കൊച്ചിയിലെത്തിയത് ആസൂത്രിതമായാണെന്ന വിവരങ്ങളാണു ലഭ്യമാകുന്നത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. ഇതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽനിന്നു രണ്ട് എസ്ഡിപിഐ പ്രവർത്തകരെകൂടി കസ്റ്റഡിയിലെടുത്തതായാണു വിവരം. ആലപ്പുഴ സ്വദേശികളായ ഇവരിൽ ഒരാൾ ആക്രമണം ആസൂത്രണം ചെയ്യുന്നയാളാണെന്നും ഇരുവർക്കും കൊലപാതകത്തെ സംബന്ധിച്ച് ഇവർക്ക് വിവരങ്ങളുണ്ടായിരുന്നുവെന്നുമാണു പുറത്തുവരുന്ന വിവരങ്ങൾ.
Read Moreകനത്ത മഴയിൽ ചോർച്ച തടയാൻ ഫ്ലക്സ് ചോദിച്ചു സലീമും സുബൈദയും; ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പി ന്റെ സഹായത്തോടെ വീടിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത് യുവാക്കൾ
തൃക്കരിപ്പൂർ : ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ നാടെങ്ങും മുങ്ങിയപ്പോൾ വീടിന്റെ ചോർച്ച തടയാൻ ഫ്ലക്സുകൾ ചോദിച്ചെത്തിയ നിർധന കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ സഹായവുമായി ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങി. വൃദ്ധരും രോഗികളുമായ രണ്ടു പേരടങ്ങുന്ന തൃക്കരിപ്പൂർ പേക്കടത്തെ ഒരു നിർധന കുടുംബത്തിന്റെ ദുരിതം അകറ്റാനാണ് അവർ കൈകോർത്തത്. വീടിനുള്ളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന വെള്ളം തടയാനായി വീടിന്റെ മുകളിൽ ഇടാനാണ് സലീം ഫ്ലക്സ് ആവശ്യപ്പെട്ടത്. ആവശ്യം അറിഞ്ഞയുടൻ യുവാക്കൾ തങ്ങളുടെ നാട്ടിൽ സജീവമായ ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പിൽ ഈ കാര്യം അവതരിപ്പിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടുകയും വീടിന് ആവശ്യമായ പണി യുവാക്കളുടെ ഈ കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. സലീം ഭാര്യ കെ.എസ്.സുബൈദ എന്നിവർ താമസിക്കുന്ന കൊച്ചു വീട്ടിലാണ് സഹായവുമായി യുവാക്കൾ എത്തിയത്. പേക്കടത്ത് നാലു സെന്റ് ഭൂമിയിൽ തകർന്നു ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ…
Read Moreമന്ത്രിയുടെ ശ്രദ്ധയിലേക്ക്…പരിയാരം മെഡിക്കൽ കോളജ് പരിസരം പാമ്പുകളുടെ താവളം; എട്ടാംനില വരെ എത്താൻ വള്ളിപ്പടർപ്പ്; ദുരിതം പേറി രോഗികളും കൂട്ടിരിപ്പുകാരും
പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് പരിസരത്തെ കാടുവെട്ടി ശുചീകരിക്കാത്തതിന്റെ ദുരിതം പേറുകാണ് രോഗികളും കൂട്ടിരിപ്പുകാരും. കാട്ടുവള്ളികളിലൂടെ എട്ടാമത്തെ നിലവരെ കടന്നുകയറുകയാണ് പാമ്പുകളും മറ്റ് ക്ഷുദ്രജീവികളും. പലതവണ വിഷപ്പാമ്പുകളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെയും മെഡിക്കല്‍ കോളജ് വളപ്പിലെയും പാമ്പുശല്യം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ പരിസരം മുഴുവനും കാടുകള്‍ പടര്‍ന്നുകയറിയിരിക്കുകയാണ്. ഇവിടെയെല്ലാം വലിയതോതില്‍ മാലിന്യനിക്ഷേപവുമുണ്ട്. കാടുമൂടിക്കിടക്കുന്ന കാമ്പസും പരിസരങ്ങളും ശുചീകരിച്ച് പൂന്തോട്ടം നിര്‍മിച്ച് സംരക്ഷിക്കണമെന്ന നിര്‍ദേശം എം.വി.രാഘവന് ആശുപത്രി ചെയര്‍മാനായ കാലത്തുതന്നെ ഉയര്‍ന്നിരുന്നു. ഇതിനായി ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാൽ, അന്ന് നിര്‍മിച്ച പൂന്തോട്ടങ്ങളുടെ ഇന്നത്തെ കാഴ്ച വേദനാജനകമാണ്. ജീവനക്കാരുണ്ടെങ്കിലും സംരക്ഷിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളജ് പരിസരത്ത് ഒരു ഇക്കോപാര്‍ക്ക് ഉള്‍പ്പെടെ നിര്‍മിക്കണമെന്നും ഉപയോഗശുന്യമായ മഴവെള്ള സംഭരണി നികത്തണമെന്നും ആവശ്യപ്പെട്ട് പരിയാരം വികസന സമിതി ചെയര്മാന് എസ്.ശിവസുബ്രഹ്മണ്യന് ജില്ലാ കളക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും…
Read Moreപോപ്പുലര്‍ ഫ്രണ്ടിന് ആര്‍എസ്എസ് ശൈലി; ബിന്ദ്രന്‍ വാലയെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസിന് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണ് ഉണ്ടായതെന്നും ഓർമിപ്പിച്ച് പി.ജയരാജന്
പയ്യന്നൂര്‍: ആര്‍എസ്എസിന്റെ ശൈലിയാണ് പോപ്പുലര്‍ ഫ്രണ്ട് പിന്തുടരുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. കുന്നരു കാരന്താട്ടെ സിപിഎം പ്രവര്ത്തകന് സി.വി.ധനരാജിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതത്തെ സംഘടിത മതമാക്കി മാറ്റിയെടുക്കാനുള്ള ശ്രമം ആര്‍എസ്എസ് നടത്തുമ്പോള്‍ മറുഭാഗത്ത് സംഘപരിവാറിന്റെ ശൈലി കടംകൊണ്ട് ഇസ്ലാം തീവ്രവാദികളും മത്സരിക്കുകയാണ്. ബിന്ദ്രന്‍ വാലയെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസിന് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണുണ്ടായത്.സ്വന്തം സുരക്ഷാ ഭടന്മാരാരാല് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെയുണ്ടായത്. താലിബാന്, അല്‍ഖ്വയ്ദ എന്നിവയെപോലെ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതിനായി മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കുമെന്നാണ് ഐഎസിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മധ്യകാലഘട്ടങ്ങളിലേക്ക് തിരിച്ചു നടത്തി പുരോഗതിയും വികസനവും തടയുന്ന ബിജെപിയെ തറപറ്റിക്കാന്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനം അത്യാവശ്യമാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഎം…
Read Moreഉണ്ണിച്ചവനെ ഊട്ടാൻ വലവിരിച്ച് പോലീസ്… മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തത് വിദേശത്ത്; വലവിരിച്ച് സൈബൽ സെൽ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ മുഴുവൻ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ മാസം 30ന് പിണറായിയിൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത ഫോട്ടോയാണ് മോർഫ് ചെയ്തു പ്രചരിപ്പിക്കപ്പെട്ടത്. ഡിജിപി ലോക്നാഥ് ബെഹ്റയടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് സ്റ്റേഷനിൽവച്ച് മുഖ്യമന്ത്രി ജനറൽ ഡയറിയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം, ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്. ഫോട്ടോ വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് മൂന്നുപേരെ കഴിഞ്ഞദിവസം പിണറായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More