പരിയാരം: നിസഹായരും നിരാലംബരുമായ രോഗികള്‍ക്കൊപ്പം ഇനി പരിയാരം മെഡിക്കല്‍ കോളജില്‍ ‘ദയ പരിയാരം’ കൂട്ടിനുണ്ടാവും. പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന് 2016 ല്‍ -ആവേശത്തിരയിളക്കം കാരുണ്യത്തിന് കൈത്താങ്ങ്- എന്ന സന്ദേശത്തോടെ നടത്തിയ വോളിബോള്‍ ഫെസ്റ്റിന്റെ ഭാഗമായി സമാഹരിച്ച തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ദയ പരിയാരം എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്നത്. ദിനംപ്രതി ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദയ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചക്ക് ഒന്നിന് പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഐആര്‍പിസി ഉപദേശകസമിതി ചെയര്മാന് പി.ജയരാജന് ദയക്ക് വേണ്ടി സംഭാവന ഏറ്റുവാങ്ങും. സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനം മെഡിക്കല്‍ കോളജ് ചെയര്മാന് ശേഖരന് മിനിയോടനും ലോഗോ പ്രകാശനം ഒ.വി.നാരായണനും മെമ്പര്‍ഷിപ്പ് വിതരണം മെഡിക്കല്‍…
Read MoreCategory: Kannur
ജോഷി ചതിച്ചു സാറേ..! ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പില്‍ നിന്ന് പുറത്തേക്ക് ചാടിയ പ്രതിയുടെ നില അതീവഗുരുതരം; ജോഷിയെ വെന്റിലേറ്ററിലേക്ക് മാറ്റി
പരിയാരം: ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പില്‍ നിന്ന് പുറത്തേക്ക് ചാടിയ പ്രതിയുടെ നില അതീവഗുരുതരമായി തുടരുന്നു. പാലാവയല് മെയ്യാലിലെ പാണ്ട്യാംമാക്കല്‍ ജോഷി (45)യാണ് പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിച്ചത്. നിലവഷളായതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ജോഷിയെ അയൽവാസിയായ കൊല്ലംപറമ്പില്‍ ജോസഫിന്റെ പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും വരാത്തതിനെതുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ എസ്ഐ രഞ്ജിത്ത് രവീന്ദ്രനും എഎസ്ഐ രാമകൃഷ്ണനും ചേര്‍ന്ന് ഇന്നലെ വൈകുന്നേരം ആറോടെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ സ്റ്റേഷന് അരകിലോമീറ്റര്‍ അകലെവെച്ചാണ് ജോഷി ജീപ്പില്‍ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് പോലീസ് പറയുന്നത്.
Read Moreമുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ ! നല്ല സിനിമകള്‍ ചെയ്യാന്‍ ഭയം: പാതി എന്ന സിനിമയുടെ സംവിധായകന് ചന്ദ്രന് നരിക്കോട്
കണ്ണൂര്‍: നല്ല സിനിമകള്‍ ചെയ്യാന്‍ പേടിയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പാതി എന്ന സിനിമയുടെ സംവിധായകന് ചന്ദ്രന് നരിക്കോട്. പ്രയാസപ്പെട്ട് സിനിമയെടുത്താലും മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകില്ല. നിര്‍മാതാക്കളില്ലെങ്കില്‍ നല്ല സിനിമയുണ്ടാകുന്നതെങ്ങിനെയാണെന്നും ചന്ദ്രന് നരിക്കോട് ചോദിച്ചു. പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൊമ്പരപ്പെടാന്‍ മാത്രമായി ആളുകള്‍ തിയറ്ററില്‍ പോകില്ല. ആസ്വാദനത്തിനു വേണ്ടിയും ടെന്‍ഷന്‍ കുറക്കാനുമാണ് ആളുകള്‍ സിനിമ കാണാനെത്തുന്നത്. നല്ല സിനിമകള്‍ ഉണ്ടായാല്‍ പോര. അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ അതു സിനിമയുടെ പരാജയമായി കണക്കാക്കപ്പെടും. അതിനാല്‍ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനെ ഭയപ്പാടോടു കൂടിയേ സമീപിക്കാനാകൂ. നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരും. പാതി എന്ന സിനിമ സ്കൂളുകളിലും ഫിലിം സൊസൈറ്റി മുഖാന്തിരവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കം നടത്തി വരികയാണ്. സിനിമയെ സ്നേഹിക്കുന്നവരുടെ…
Read Moreരോഗിയുമായി മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ഹസൻ ഓടി; വീണ്ടുമൊരു ജീവനുമായി; സഹായത്തിന് സോഷ്യല്‍മീഡിയയും
കാസർഗോഡ്: മംഗളൂരുവിൽനിന്നും രോഗിയുമായി തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലൻസ് ഡ്രൈവർ ഹസൻ. കാസർഗോഡ് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എ.ജെ. ആശുപത്രിയിൽനിന്നും തിരുവനന്തപുരം ആർസിസിയിലേക്കെത്തിക്കുന്ന ദൗത്യമാണ് ആംബുലൻസ് ഡ്രൈവറായ ഉദുമ മുക്കുന്നോത്തെ ഹസൻ ഏറ്റെടുത്തത്. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെയാണ് ആംബുലൻസ് കടത്തിവിട്ടത്. റോഡിൽ മാർഗതടസം ഇല്ലാതാക്കാൻ സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഇടപെടലും നടത്തിയിരുന്നു. ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ ഉദുമയിലെ ഐസിയു ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താനായി മറ്റൊരു ഐസിയു ആംബുലൻസും രോഗിയുമായി പോകുന്ന ആംബുലൻസിനെ പിന്തുടർന്നു. ഇതുകൂടാതെ വഴികാട്ടിയായി എല്ലാ സ്ഥലത്തുനിന്നും മൂന്നാമതൊരു ആംബലൻസും പോലീസിന്റെ അകന്പടിയും ആംബുലൻസിനുണ്ടായിരുന്നു. എജെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്നാണ് അത്യാസന്ന നിലയിലായത്. തിരുവനന്തപുരം ആർസിസിയുമായി ബന്ധപ്പെട്ടപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി എത്രയുംപെട്ടെന്ന് എത്തിക്കാനായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ റോഡ്മാർഗം കൊണ്ടുപോയത്. നഴ്സിന്റെ…
Read Moreചുവപ്പ് ഭീകരതയെന്ന ഭ്രാന്ത്..! സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ആർഎസ്എസിനുംപോപ്പുലർ ഫ്രണ്ടിനും യോജിപ്പ്: പി.ജയരാജൻ
തലശേരി: സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കാര്യത്തില്‍ പോപ്പുലര്‍ഫ്രണ്ടിനും ആര്‍എസ്എസിനും യോജിപ്പാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഫസല്‍കേസില്‍ ആര്‍എസ്എസുകാരുടെ കുറ്റസമ്മതമൊഴി വന്നിട്ടും പോപ്പുലര്‍ഫ്രണ്ടുകാര്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതിന്റെ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തലശേരി ഏരിയാ സമ്മേളനത്തിന്റെ സമാപനസമ്മേളനം പുതിയ ബസ്സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി രാജ്യമാകെ സിപിഎമ്മിനെ വേട്ടയാടുകയാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതിനാലാണ് അവർ സിപിഎമ്മിനെ എതിർക്കുന്നത്. ചുവപ്പ് ഭീകരതയെന്ന ഭ്രാന്ത് പ്രചരിപ്പിച്ച് അണികളെ ആര്‍എസ്എസ് നേതൃത്വം അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഇതുപോലെ മതഭ്രാന്ത് പ്രചരിപ്പിച്ച് യുവാക്കളെ വഴിതെറ്റിക്കുകയാണ് പോപ്പുലര്‍ഫ്രണ്ടും. ആപത്കരമായ വഴിയിലേക്കാണ് മുസ്ലിം യുവാക്കളെ ഇവര്‍ നയിക്കുന്നത്. നേരിട്ട് സ്വര്‍ഗത്തിലേക്കെന്ന് പറഞ്ഞാണ് വിശുദ്ധയുദ്ധത്തിനായി സിറിയയിലേക്ക് പോവുന്നതെന്നും പി.ജയരാജൻ പറഞ്ഞു.
Read Moreസഹായിയായി സിസി ടിവി..! ഓട്ടോയിൽ കയറിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് യുവതി ചാടി രക്ഷപ്പെട്ട സംഭവം; ഇരുപത്തിയൊന്നുകാരനായ യുവാവ് അറസ്റ്റിൽ
ചെറുവത്തൂർ: ഓട്ടോയിൽ കയറിയ യുവതിയോട് അസഭ്യവാക്കുകൾ പറഞ്ഞതിനെത്തുടർന്നു യുവതി ഓട്ടോയിൽ നിന്നും ചാടിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊഴുമ്മൽ സ്വാമിമുക്കിലെ അഞ്ചില്ലത്ത് എ.ജി. ഷാനവാസ്(21)നെയാണ് ചന്തേര എസ്ഐ കെ.വി. ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. തോട്ടം ഗേറ്റിനടുത്തു നിന്നും ഓട്ടോയിൽ കയറിയ വീട്ടമ്മയായ യുവതിയോട് ഡ്രൈവർ അപമര്യാദയോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒാട്ടോ നിർത്താൻ യുവതി ആവശ്യപ്പെട്ടുവെങ്കിലും വേഗത കൂട്ടി ഓടിക്കാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷയിൽ നിന്നും യുവതി റോഡരികിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവതി മംഗളൂരു ആശുപത്രിയിൽ ആഴ്ചകളായി ചികിത്സയിലായിരുന്നു. നവംബർ 24ന് നടന്ന സംഭവത്തിൽ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പിലിക്കോട്, ചെറുവത്തൂർ, കാലിക്കടവ് ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോകളും സ്വകാര്യ ഓട്ടോകളും നിരീക്ഷിച്ച പോലീസ് ഒടുവിൽ സ്വകാര്യ ഓട്ടോയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെഭാഗമായി കാഞ്ഞങ്ങാട്, പയ്യന്നൂർ, തളിപ്പറമ്പ് ആർടിഒയിൽരജിസ്ട്ര് ചെയ്ത പ്രൈവറ്റ്…
Read Moreവിലയോ തുച്ഛം ഗുണമോ മെച്ഛം..! കുറഞ്ഞ ചെലവിൽ ജലം ശുദ്ധീകരിക്കാം; പ്രകൃതിദത്ത രീതികളുമായി കുപ്പത്തെ നസീർ
തളിപ്പറമ്പ്: കുറഞ്ഞ ജല ശുദ്ധീകരണ മാര്‍ഗവുമായി തളിപ്പറമ്പ് കുപ്പത്തെ പി.സി.നസീര്‍. ദീര്‍ഘ നാളത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത ഉപകരണം നിലവില്‍ വിപണിയിലുളള ജല ശുദ്ധീകരണികളെക്കാള് കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കാനുളള തയാറെടുപ്പിലാണ് നസീര്‍. പ്രവാസ ജീവിതത്തിനിടയില്‍ താമസ സ്ഥലത്തെ കുടിവെള്ളം മലിനമായപ്പോഴാണ് പരമ്പരാഗമായി നാട്ടില്‍ ഉപയോഗിച്ചുവരുന്ന പ്രകൃതിദത്ത ശുചീകരണ സാമഗ്രികള്‍ ഉപയോഗിച്ച് നസീര്‍ ജലം ശുദ്ധീകരിച്ചത്. ഇതു വലിയ വിജയമായതോടെയാണ് നാട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലും ശുദ്ധീകരണി സ്ഥാപിച്ചത്. നിലവിലുളള ശുദ്ധീകരണികള്‍ തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നസീറിന്റെ കണ്ടുപിടിത്തം യാതൊരു തടസവുമില്ലാതെ എത്ര ലിറ്റര്‍ വെളളവും ശുദ്ധീകരിക്കും. കൂടാതെ മലിന ജലം സ്വമേധയാ പുറംതളളുകയും ചെയ്യും. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ കണ്ടുപിടിത്തം സ്വന്തം വീട്ടിലും മകളുടെ വീട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയിച്ചതിനു ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചു നല്‍കിയത്.…
Read Moreപക്ഷേ..! ദേശീയപാതയ്ക്കായി പള്ളിയും പള്ളിക്കൂടവും പൊളിക്കുന്നവർ മൊബൈല്‍ ടവര്‍ കണ്ടാല്‍ വളയും; സംഭവം പയ്യന്നൂരിൽ
പയ്യന്നൂര്‍: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് പൊളിച്ചു നീക്കേണ്ടിവരുന്നത് ഇരുന്നൂറോളം കടകള്‍. കൂട്ടത്തില്‍ സ്കൂളിന്റെയും പള്ളിയുടേയും സ്ഥലം നഷ്ടപ്പെടുമെങ്കിലും ഓണക്കുന്നിലും കരിവെള്ളൂരിലുമുള്ള മൊബൈല്‍ ടവറുകള്‍ നില്‍ക്കുന്നിടത്ത് തന്നെ ഉറച്ചു നില്ക്കും.1993-94ല്‍ ദേശീയപാത വികസനത്തിനായി കടകള്‍ പൊളിച്ചു നീക്കിയ വ്യാപാരികള്തന്നെയാണ് ഇപ്പോള്‍ വീണ്ടും ഇതേ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വികസനത്തിന് തങ്ങള്‍ എതിരല്ല എന്ന് ഇവര്‍ തറപ്പിച്ച് പറയുമ്പോഴും ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. മുമ്പത്തെ സ്ഥലമെടുപ്പിനെതിരെ വ്യാപാരികള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ വ്യാപാരികളോട് മാനുഷിക പരിഗണന നല്കാന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഫലമായി അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വ്യാപാരികളുടെ പുനരധിവാസത്തിനായി ദേശീയപാത വിഭാഗത്തിന്റെ 32 സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ഇതില്‍ കെട്ടിടനിര്‍മാണമോ വ്യാപാരികളുടെ പുനരധിവാസമോ നടത്തുന്ന കാര്യത്തില്‍ ആരും ശ്രദ്ധിച്ചില്ല. അതിനു ശേഷം നിര്‍മിച്ച കെട്ടിടങ്ങളില്‍ അടുത്തകാലത്തായി പച്ചപിടിച്ചുവന്ന കച്ചവടക്കാരാണ്…
Read Moreനിങ്ങൾക്കറിയാമോ? പയ്യന്നൂരിൽ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ അജ്ഞാത യുവാവ് മരിച്ചു; വലതു കൈമുട്ടിന് മുകളില്‍ സര്‍പ്പത്തിന്റെ അടയാളവും കൈത്തണ്ടയില്‍ മൂന്ന് നക്ഷത്രങ്ങളും പച്ചകുത്തിയിട്ടുണ്ട്.
പയ്യന്നൂര്‍: ട്രെയിനില്‍നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജ്ഞാത യുവാവ് മരിച്ചു. ഇരുപത്തഞ്ചോളം വയസ് പ്രായമുള്ള യുവാവാണ് രണ്ടുമാസത്തോളം നീണ്ടുനിന്ന ചികിത്സക്കിടയില്‍ ഇന്ന് രാവിലെ അഞ്ചോടെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് രാവിലെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള എഫ്സിഐ ഗോഡൗണിന് സമീപമുള്ള റെയില്‍വേ ട്രാക്കിനരികില്‍ പരിക്കേറ്റ് കിടന്നിരുന്ന ഇയാളെ പയ്യന്നൂര്‍ പോലീസാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്നുമുതല്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളെ പറ്റി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദീകരിച്ചിരുന്നുവെങ്കിലും ബന്ധുക്കളാരും അന്വേഷിച്ചെത്തിയില്ല.യാത്രക്കാരനായ ഒരാള്‍ ട്രെയിനില്‍ നിന്നും വീണതായി സംഭവ ദിവസം യാത്രക്കാര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇളം പച്ച ഷര്‍ട്ടും ഇളം നീല പാന്റുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. വലതു കൈമുട്ടിന് മുകളില്‍ സര്‍പ്പത്തിന്റെ അടയാളവും കൈത്തണ്ടയില്‍ മൂന്ന് നക്ഷത്രങ്ങളും പച്ചകുത്തിയിട്ടുണ്ട്.
Read Moreആറടി ഉയരത്തിലൊരു അശോക സ്തംഭം; തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രമുഖ ശില്പി ഇ.പി. ഷൈന്‍ജിത്ത് പ്രതിമ നിർമിക്കുന്നത്
തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും വലിയ ചതുര്മുഖ അശോകസ്തംഭം തളിപ്പറമ്പ് പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു. പോലീസ് സ്റ്റേഷനും സിഐ ഓഫീസിനും മധ്യേ വനിതാ റെസ്റ്റ് റൂമിന് മുന്നിലാണ് അശോകസ്തംഭം സ്ഥാപിക്കുന്നത്. 10 അടി ഉയരത്തില്‍ നിർമിക്കുന്ന സ്തൂപത്തിന്റെ തറ നാലടി ഉയരത്തിലാണ്. അതിന് മുകളില്‍ ആറടി ഉയരത്തില്‍ നാല് മുഖങ്ങളാണ് സിമന്റില്‍ തീര്‍ത്ത അശോക സ്തംഭത്തിനുള്ളത്. കുഞ്ഞിമംഗലം സ്വദേശിയായ പ്രമുഖ ശില്പി ഇ.പി. ഷൈന്ജിത്താണ് പ്രതിമ നിര്‍മിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ശില്പനിര്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നാല് മാസമായി ഈ പ്രതിമയുടെ നിര്‍മാണത്തിലാണ്. ഒരു ലക്ഷം രൂപയാണ് പ്രതിമയുടെ ഏകദേശ നിര്‍മാണ ചെലവ്. ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍ അശോകസ്തംഭം അനാച്ഛാദനം ചെയ്യത്തക്ക വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
Read More