ചെർക്കള: ബില്ലടച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം മന്ത്രിയെ വിളിച്ചുപരാതി അറിയിച്ചതോടെ വൈദ്യുതി ഉദ്യോഗസ്ഥർ കുതിച്ചെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് തലയൂരി. ചെങ്കള ബേർക്കയിലെ നഫീസയുടെ വീട്ടിലെ വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. 25ന് ബില്ല് അടച്ചിരുന്നെന്നും ഇതിന്റെ രസീത് ഭർത്താവിന്റെ കൈയിലാണെന്നും അറിയിച്ചിട്ടും ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പോവുകയായിരുന്നു. വൈകുന്നേരം ഏഴോടെ ഭർത്താവ് വീട്ടിലെത്തി രസീതുമായി ചെർക്കള വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും രാത്രിയായതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയില്ലെന്നും പിറ്റേ ദിവസം എത്താമെന്നും അറിയിക്കുകയായിരുന്നു. വീട്ടുകാർ സാമൂഹ്യ പ്രവർത്തകരെ വിവരമറിയിച്ചതിനെത്തുടർന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ ബന്ധപ്പെടുകയും മന്ത്രി കാസർഗോട്ടെ വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്നു രാത്രിയോടെ ജീപ്പിൽ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി…
Read MoreCategory: Kannur
രക്തസാക്ഷികളായ ധീര സഖാക്കളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് മരണമില്ല; നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ അനുസ്മരണത്തിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു
മാനനന്തവാടി: നിലന്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത, നിലന്പൂർ നാടുകാണി വനത്തിൽ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ലത എന്നിവരുടെ അനുസ്മരണം 14ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുമെന്ന് അ റിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ മാനന്തവാടി ടൗണിൽ പതിച്ചു. ഇന്നലെ രാത്രിയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സമ്മേളനം ആന്ധ്ര വിപ്ലവ രജയ്തലുസംഘം സെക്രട്ടറി പ്രഫ. വരലക്ഷ്മി ഉദ്ഘാടനംചെയ്യും. രക്തസാക്ഷികളായ ധീര സഖാക്കളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് മരണമില്ലെന്നും പോസ്റ്ററിലുണ്ട്. എം.എൻ. രാവുണ്ണി ചെയർപേഴ്സണും എ. വാസു കണ്‍വീനറുമായ അനുസ്മരണസമതി യുടെ പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. നിലന്പൂർ പോലീസ് മാവോയിസ്റ്റ് ഏറ്റു മുട്ടലിന്റെ ഒന്നാം വർഷികത്തിന് മാവോയിസ്റ്റുകൾ നവംബർ 24ന് തിരിച്ചടിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷഏർപ്പെടുത്തിയിരുന്നു. മുൻപ് ഒരുക്കിയ സുരക്ഷ തുടരുകയാണ്. അപരിചിതരെയും സംശയം തോന്നുവരെയും ചോദ്യം ചെയ്യുന്നുണ്ട്.
Read Moreആരും കാണത്തുമില്ല, വരിനിൽക്കുകയും വേണ്ട… വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കുപ്പി വിദേശമദ്യം പിടികൂടി; പ്രതി ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെട്ടു
ശ്രീകണ്ഠപുരം: നിടിയേങ്ങയിൽ വാടക ക്വാർട്ടേഴ്സിൽ വിൽപനക്കായി സൂക്ഷിച്ച 18 കുപ്പി വിദേശമദ്യം ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ നിടിയേങ്ങയിലെ എ.കെ. ഉണ്ണികൃഷ്ണ (44) നെതിരേ കേസെടുത്തു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ പിപി. ജനാർദ്ദനന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. ബിഗ്ഷോപ്പറിൽ ക്വാർട്ടേഴ്സ് മുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ പി.വി. നാരായണൻ, കെ.ജി. മുരളീദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിനോദ്, ടി.വി. മധു, എം.വി. അഷ്റഫ്, നിജിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Moreമീന്‍കുന്നിലെ ധനേഷ് വധം: വിചാരണ പൂര്‍ത്തിയായി ഒന്നാം പ്രതി ഒളിവിൽ; 36 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.
തലശേരി: ഡിവൈഎഫ്ഐ പ്രവര്ത്തകന് അഴീക്കോട് മീന്‍കുന്നിലെ പുളിക്കാമ്പ്രത്ത് ധനേഷിനെ(21) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജകുമാര മുമ്പാകെ പൂര്‍ത്തിയായി. കേസിലെ ഒന്നാം സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ മടക്കര പ്രജീഷ് ഉള്‍പ്പെടെ 36 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. കേസിലെ പ്രതികളേയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ധനേഷിന്റെ വസ്ത്രങ്ങളും ഒന്നാം സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്യുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാദം നടക്കുകയും ചെയ്തു. കേസ് വിധി പറയുന്നതിനായി മാറ്റി. രാഷ്ട്രീയ വിരോധം വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ ധനേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷനും എന്നാല്‍ സിപിഎം നേതാവ് എം.പ്രകാശന് മാസ്റ്ററുടെ മകളുടേയും കാമുകന്റെയും മരണവുമായി ബന്ധപ്പെട്ട സംഭവമാണ് കൊലയ്ക്കു പിന്നിലെന്ന് പ്രതിഭാഗവും വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2008 ജനുവരി 12 നാണ് ധനേഷ്…
Read Moreമോഷ്ടിച്ച ബൈക്കിലെത്തി വീട്ടമ്മയുടെ മാല പറിച്ചെടുത്ത രണ്ടംഗ സംഘം അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് സമീപത്തെ സിസി ടിവി ദൃശ്യം
പയ്യന്നൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി മോഷണങ്ങളും പിടിച്ചുപറിയും നടത്തിയ കേസിലെ പ്രതികളുടെ പയ്യന്നൂരിലെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. വെങ്ങരയിലെ മൂലക്കിലിലെ സി.കെ.യദുകൃഷ്ണന്(25), തൃക്കരിപ്പൂര്‍ സ്വദേശി ബി.മുബാറക്ക്(26)എന്നിവരുടെ തെളിവെടുപ്പാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. കുട്ടിയോടൊപ്പം ആശുപത്രിയില്‍ കഴിയുകയായിരുന്ന ചൂരലിലെ ലതീഷിന്റെ ബൈക്ക് ഒന്നരമാസംമുമ്പ് മോഷ്ടിച്ചിരുന്നു. ഈ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇരുവരും രാമന്തളി നരമ്പില്‍ കോട്ടം ക്ഷേത്രത്തിന് സമീപം വച്ച് വലിയപറമ്പിലെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. മോഷ്ടാക്കളെ ഉന്തിത്താഴെയിട്ടാണ് വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍നിന്നും പ്രതികളെ കുറിച്ച് മനസിലാക്കിയ പയ്യന്നൂര്‍ പോലീസ് ഇവരെ പിടികൂടാന്‍ ശ്രമം നടത്തുന്നതിനിടയിൽ മോഷണസംഘത്തെ പഴയങ്ങാടി എസ്ഐ പി.ബി.സജീവന് ആലക്കോട് വച്ച് പിടികൂടുകയായിരുന്നു. മാടായിക്കാവ് ക്ഷേത്രദര്‍ശനത്തിനിടയില്‍ അതിയടം വീരന്‍ചിറയിലെ സുമതിയുടെ (44) മൂന്നര പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിലായിരുന്നു അറസ്റ്റ്. പഴയങ്ങാടി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന്…
Read Moreഐആർസിടിസിയുടെ ലൈസൻസ് ഇല്ലാത്ത റെയിൽവേ ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ വ്യാപകം; കർശന നടപടിയുമായി ആർപിഎഫ്ആന്റി ടൗറ്റിംഗ് സ്ക്വാഡ്
റെനീഷ് മാത്യു കണ്ണൂർ: ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ലൈസൻസ് ഇല്ലാത്ത ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ വ്യാപകമാകുന്നു. കർശന നടപടിയുമായി ആർപിഎഫിന്റെ ആന്റി ടൗറ്റിംഗ് സ്ക്വാഡും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പകുതിയോളം ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആർപിഎഫ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ തുടങ്ങണമെങ്കിൽ ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ രജിസ്ട്രേഷൻ ഇല്ലാതെയാണ് മിക്ക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. റെയിൽവേ ടൗറ്റിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 30 തോളം വ്യാജ ഇ-ടിക്കറ്റ് കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. വ്യാജ ഐഡികൾ രൂപീകരിച്ചാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. സ്വന്തമായുള്ള ഐആർസിടിസി അക്കൗണ്ടിൽ ആധാർ വിവരം നല്‍കിയവർക്ക് 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാം. ആധാർ വിവരം നല്‍കാത്തവർക്ക് ആറു ടിക്കറ്റുകൾ വരെയെ ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഇതുപോലെ പല പേരുകളിൽ വ്യാജ ഐഡികൾ രൂപീകരിച്ചാണ് ഇത്തരം…
Read Moreഏയ് ഓട്ടോ..! സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ഓട്ടോറിക്ഷ കൗതുകമാകുന്നു; അടുത്തെത്തി സൂക്ഷിച്ചു നോക്കിയാൽ കാണുന്നത്…
മട്ടന്നൂർ: സിപിഎം മട്ടന്നൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഉരുവച്ചാൽ ടൗണിൽ പ്ലൈവുഡിൽ നിർമിച്ച ഓട്ടോറിക്ഷ കൗതുകമാകുന്നു. ഉരുവച്ചാൽ മട്ടന്നൂർ റൂട്ടിൽ രക്തസാക്ഷി സ്മാരകത്തിനു മുന്നിലെ റോഡരികിലാണ് ഓട്ടോറിക്ഷ സ്ഥാപിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഓട്ടോറിക്ഷ നിർത്തിയിട്ടതാണേന്നേ കരുതു. അടുത്തെത്തി സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഒറിജിനൽ ഓട്ടോറിക്ഷയല്ലെന്ന് മനസിലാക്കുക. മുള, ഹാർഡ് ബോർഡ്, തെർമോകോൾ എന്നിവ ഉപയോഗിച്ചാണ് ഓട്ടോറിക്ഷ നിർമിച്ചത്. പി.പി. രതീഷ്, നാഗത്ത് വളപ്പിൽ കൃഷ്ണൻ എന്നിവർ ചേർന്നാണ് ഓട്ടോറിക്ഷ നിർമിച്ചത്. അടുത്ത മാസം നാലുമുതൽ ആറുവരെയാണ് മട്ടന്നൂർ ഏരിയാ സമ്മേളനം ഉരുവച്ചാലിൽ നടക്കുന്നത്.
Read Moreഞാൻ കണ്ടതാ..! കുന്നോത്ത്പറമ്പിലെ അജയൻ വധം; പ്രതികളെയും ആയുധങ്ങളും ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു
തലശേരി: കുന്നോത്ത് പറമ്പിലെ സിപിഎം പ്രവർത്തകനായ അജയനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വിജയകുമാർ മുമ്പാകെ ആരംഭിച്ചു. ഒന്നാം സാക്ഷി പൊന്നമ്പത്ത സുനിലിനെ വിസ്തരിച്ചു. പ്രതികളേയും കൊലയ്ക്കുപയോഗിച്ച കൈമഴു, ചുരിക, കൊടുവാൾ തുടങ്ങിയ ആയുധങ്ങൾ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. 2009 മാർച്ച 11നാണ് കേസിനാസ്പദമായ സംഭവം. എസ്ടിഡി ബൂത്ത് നടത്തിയിരുന്ന അജയനെ ജീപ്പിലെത്തിയ അക്രമി സംഘം കടയിൽ കയറ്റിവെട്ടുകയും രക്ഷപെടാനായി തൊട്ടടുത്ത വീട്ടിൽ കയറിയ അജയനെ ആ വീട്ടിൽ വെച്ച അക്രമി സംഘം വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. കുണ്ടുപറമ്പിൽ മനോജ് തുടക്കി ഒമ്പത് ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ഒരാളായ പതിനാറുകാരൻ ആത്മഹത്യ ചെയ്യുകയും മറ്റൊരു പ്രതി കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു. 40 സാക്ഷികളുള്ള ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.വി. അജയ് കുമാറും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.…
Read Moreജനമൈത്രി പോലീസ് ആയിപ്പോയി..! കേസന്വേഷണത്തിനെത്തിയെ എസ്ഐയേയും സംഘത്തേയും വീട്ടുകാർ ആക്രമിച്ചു ; എസ്ഐയ്ക്കും 2 പോലീസുകാർക്കും പരിക്ക്
കണ്ണൂർ: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയേയും സംഘത്തേയും വീട്ടുകാർ മർദിച്ചതായി പരാതി. ടൗൺ എസ്ഐ ഷാജി പട്ടേരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശ്, രജീഷ് എന്നിവർക്കാണു മർദേനറ്റത്. ഇന്നുരാവിലെ 10.40 ഓടെ മേലെചൊവ്വയിലെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ ആക്രമിച്ചതെന്ന് എസ്ഐ ഷാജി പട്ടേരി പറഞ്ഞു. എസ്ഐയുടെ കൈയ്ക്കും മുതുകത്തുമാണ് പരിക്കേറ്റത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നോട്ടീസ് നൽകിയിട്ടും വീട്ടുകാർ സ്റ്റേഷനിൽ ഹാജരാകത്തിനെതുടർന്നാണ് പോലീസ് വീട്ടിലെത്തിയത്.
Read Moreപാപ്പിനിശേരി മേഖലയിൽ വീണ്ടും കണ്ടൽക്കാട് നശിപ്പിക്കൽ; കണ്ടില്ലെന്ന് നടിച്ച് അധികൃർ ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
പാപ്പിനിശേരി: ജില്ലയിലെ സമ്പുഷ്ടമായ കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലും ചുങ്കത്തും കണ്ടൽക്കാട് നശിപ്പിക്കൽ വീണ്ടും. പത്ത് ഏക്കറോളം സ്ഥലത്തെ വൻ കണ്ടൽമരങ്ങളാണ് മുറിച്ചുനീക്കിയശേഷം ഭൂമി കൈയേറ്റം നടക്കുന്നത്. പ്രദേശത്ത് നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് സമ്പുഷ്ടമായി കണ്ടൽക്കാടുകൾ ഏതാനും വർഷം മുന്‍പു വരെ ഉണ്ടായിരുന്നു. എന്നാൽ, പഞ്ചായത്ത് തന്നെ കണ്ടൽ വനമേഖല വെട്ടിനിരത്തി റോഡു നിർമിച്ചതോടെയാണ് കണ്ടൽനശീകരണത്തിന് ആക്കം കൂട്ടിയത്. ഇപ്പോൾ തുരുത്തിയിൽ നിന്നും വനത്തിലൂടെ നിർമിച്ച റോഡിന്റെ ഇരുവശത്തും മാലിന്യംതള്ളൽ, കണ്ടൽവെട്ടി മണ്ണിട്ട് നികത്തൽ, വനനശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്.റവന്യുവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനം ചെലുത്തി ഭൂനികുതിയും ഒടുക്കാൻ തുടങ്ങിയതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്ന് ഒരുവിഭാഗം പറയുന്നു.കല്ലിട്ട് അതിർത്തി തിരിച്ചനിലയിലാണ്. ആഴ്ചകളായി കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ, പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തിൽ പാപ്പിനിശേരിയിൽ നടക്കുന്ന നശീകരണത്തിനെതിരേ നിയമങ്ങൾ നടപ്പാക്കേണ്ട അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന…
Read More