കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന്ധുക്കൾ സംഘടിച്ചെത്തി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ 25 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരായ കോയിയോട്ടെ അർഷാദ് ഉൾപ്പെടെ 15പേർക്കെതിരേയും ഹിന്ദു ഐക്യവേദി, ആർഎസ്എസ് പ്രവർത്തകരായ വെള്ളച്ചി സജിത്ത് ഉൾപ്പെടെ പത്ത് പേർക്കെതിരേയുമാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം കണ്ണൂർ കോടതി വളപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നീർച്ചാൽ സ്വദേശിയായ യുവാവ് മീങ്കുന്ന് സ്വദേശിനിയായ യുവതിയെയാണ് വിവാഹം ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരെയും കഴിഞ്ഞദിവസം മുതൽ കാണാനില്ലായിരുന്നു. ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റിന്റെ വസതിയിൽ ഇരുവരും ഹാജരാകുകയായിരുന്നു. വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ കോടതി പരിസരത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദ്യംചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കോടതിവളപ്പിൽ തടിച്ചുകൂടിയവരെ ഒഴിവാക്കി പോലീസ് ഗേറ്റടച്ചു. യുവാവിനൊപ്പം…
Read MoreCategory: Kannur
ഇതവന്റെ സ്ഥിരം പണിയാസാറേ..! പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വിരുതൻ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അരോളിയിലെ പാറക്കൽ റഫീഖ് (24) നെയാണ് സിറ്റി സിഐ പ്രമോദ്, ചക്കരക്കൽ എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥികളെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും നഗ്നഫോട്ടോകൾ ഫോൺ പകർത്തുകയുമാണ് ഇയാളുടെ രീതി. പിന്നീട് ഈ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കും. ഇങ്ങനെ അഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് മനസിലായിട്ടുണ്ട്. തിലാന്നൂരിലെ പ്ലസ്ടു വിദ്യാർഥിനിയുടെ പരാതിയിൽ റഫീഖിന്റെ പേരിൽ പോക്സോ പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്.
Read Moreജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ല; കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്ന് സിബിഐ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇതു സംബന്ധിച്ചു നിലപാട് അറിയിച്ചത്. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുന്പോഴാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സിബിഐക്കു ജോലിഭാരം കൂടുതലാണെന്ന ന്യായീകരണവും ഏജൻസി നിരത്തി. എന്നാൽ ജൂണിൽ ഇറക്കിയ വിജ്ഞാപനത്തിനു മറുപടി നൽകാൻ വൈകിയ സിബിഐയെ വിമർശിച്ച സുപ്രീം കോടതി, വിഷയത്തിൽ രേഖാമൂലം തിങ്കളാഴ്ച മറുപടി നൽകാനും നിർദേശിച്ചു. നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ നൽകിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ…
Read Moreകളിപയ്യന്നൂരുകാരോടോ..! നടുറോഡില്‍ തള്ളിയ ഹോട്ടല്‍ മാലിന്യം തിരിച്ചെടുപ്പിച്ചു; മാലിന്യം തിരഞ്ഞെ നാട്ടുകാർ ആ തെളിവ് കണ്ടെത്തി കയ്യോടെ മാലിന്യം മാറ്റിക്കുകയായിരുന്നു
പയ്യന്നൂര്‍: നടുറോഡില്‍ തള്ളിയ ഹോട്ടല്‍ മാലിന്യം ലോഡ്ജ് ഉടമയെ വിളിച്ച് തിരിച്ചെടുപ്പിച്ചു. പയ്യന്നൂര്‍ കേളോത്ത്-കൈരളി റോഡില്‍ തള്ളിയ ഹോട്ടല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച മാലിന്യങ്ങളുമാണ് നഗരസഭ ആരോഗ്യ വിഭാഗം തിരിച്ചെടുപ്പിച്ചത്. ഇന്നു പുലർച്ചെയാണ് റോഡില്‍ മാലിന്യം നിക്ഷേപിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നടുറോഡില്‍ ഹോട്ടല്‍ മാലിന്യം തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍നിന്നും പയ്യന്നൂരിലെ സിറ്റി റെസിഡന്‍സിയുടെ ബില്ല് കണ്ടെടുത്ത് നഗരസഭാ ചെയര്‍മാനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സ്ഥാപനത്തെക്കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിച്ചത്. ഈ റോഡില്‍ രാത്രിയില്‍ മാലിന്യ നിക്ഷേപം നടത്തുന്നവരെക്കൊണ്ട് പരിസര വാസികള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.നഗരത്തില്‍ മാലിന്യ നിക്ഷേപത്തിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെയാണ് മാലിന്യ നിക്ഷേപകള്‍ ഇത്തരം ഗ്രാമീണ റോഡുകള്‍ മാലിന്യ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുവാന്‍ തുടങ്ങിയത്. ഒരാഴ്ചമുമ്പ് പയ്യന്നൂരിലെ മറ്റൊരു റോഡില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നഗരസഭ…
Read Moreഅനസിന്റെ ഓർമയിൽ കല്ലിക്കണ്ടി കോളജ് വിദ്യാർഥികൾ; എൻസിസി ക്യാമ്പിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് അനസ് മരിച്ചത്; മൂന്നുവർഷം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്
പാനൂർ: പരിശീലനത്തിനിടെ വെടിയേറ്റു മരിച്ച കാഡറ്റ് അനസിന്റെ ഓർമയിൽ കല്ലിക്കണ്ടി എൻഎ എം കോളജ് വിദ്യാർഥികൾ. മൂന്നാം ചരമവാർഷിക അനുസ്മരണ പരിപാടികൾ കോളജിൽ സംഘടിപ്പിച്ചു. മരിച്ചു മൂന്നു വർഷം പിന്നിട്ടിട്ടും ഒരാളെ പോലെ ശിക്ഷിക്കാത്തതിൽ പ്രയാസത്തിലാണ് അനസിന്റെ കുടുംബവും കോളജ് അധികൃതരും. കുറ്റപത്രം പോലും സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സർക്കാറിന്റെ അലംഭാവം കൊണ്ടാണു കുറ്റപത്രം വൈകുന്നത്. ഒരു വർഷത്തിലധികമായി സർക്കാറിന്റെ അനുമതിക്കായി പോലീസ് കാത്തിരിക്കുന്നു. 2014 സപ്റ്റംബർ 10 നാണു കൂത്ത്പറമ്പ് നിർമലഗിരി കോളജിൽ നടന്ന എൻസിസി ദശദിന ക്യാമ്പിൽ പരിശീലനത്തിനിടയിൽ അബദ്ധത്തിൽ വെടിയേറ്റത്. തുടർന്നു ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരിക്കെ നവംബർ ആറിനു മരിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ താല്പര്യപ്രകാരം അനസിന്റെ സഹോദരിക്കു സർക്കാർ ജോലി നൽകിയിരുന്നു. ഇന്നലെ കോളജിൽ നടന്ന അനുസ്മരണ പരിപാടി പ്രിൻസിപ്പൽ ഡോ.കെ.കെ. മുസ്തഫ ഉൽഘാടനം ചെയ്തു. എൽസിസി ഓഫീസർ…
Read Moreകലിപ്പടങ്ങുന്നില്ല..! തൊക്കിലങ്ങാടിയിലെ ആർഎസ്എസ് കാര്യാലയം ബോംബേറിൽ തകർന്ന നിലയിൽ; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആർഎസ്എസ്
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബേറ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ബോംബേറിൽ കാര്യാലയത്തിന്റെ മുൻവശത്തെ ഇരിപ്പിടത്തിന് കേടുപാടുകൾ സംഭവിച്ചു. കാര്യാലയത്തിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്ഐ നിഷിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ ഇന്ന് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ കാര്യാലയം സന്ദർശിച്ചു.
Read Moreഅഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂർത്തി നാളെ വീതുകുന്നു കയറും; ഒപ്പം ആയിരങ്ങളും; പിലിക്കോട്ടുകാരുടെ കുന്നുമേൽ ഉത്സവം ഇങ്ങനെ…
പിലിക്കോട്: അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂർത്തി നാളെ വീതുകുന്നു കയറും. ഒപ്പം ആയിരങ്ങളും. പിലിക്കോട് രയരമംഗലം വടക്കേൻവാതിൽ വീതുകുന്നു വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലമഹോത്സവ ഭാഗമായാണ് തെയ്യം കുന്നിൻമുകളിലെ ക്ഷേത്രത്തിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്. പിലിക്കോട്ടുകാർക്ക് ഇത് കുന്നുമ്മൽ തെയ്യമാണ്. ദൂരങ്ങൾ താണ്ടിയെത്തി വിഷ്ണുമൂർത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തിൽ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിൻ മുകളിലെത്തും. വീതുകുന്നിൽ തെയ്യങ്ങൾ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വടക്കെനടയായ വടക്കേൻ വാതിൽക്കലിൽ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിൻ മുകളിലേക്ക് വന്നെത്തുന്നത്. നാളെ രാവിലെ വടക്കേംവാതിലിൽ വിഷ്ണുമൂർത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും ആർപ്പു വിളികളുടെയും അകന്പടിയോടെ ദൂരങ്ങൾക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്റെ വീതുകുന്നു കയറ്റം കാണാൻ ഭക്തർ കാത്തിരിപ്പുണ്ടാകും. ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം…
Read Moreവനിതാ ചാനൽ റിപ്പോർട്ടർക്ക് മർദ്ദനം; പരിക്കേറ്റ നീതുവിനെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: സീല്‍ ടിവി റിപ്പോര്‍ട്ടര്‍ നീതു അശോകനെ അക്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ മലപ്പുറം സ്വദേശി അറസ്റ്റില്‍. തിരൂര്‍ കേരളദേശപുരത്തെ മേലാറ്റുപറമ്പില് എം.പി.അക്ബറിനെ(23) യാണ് തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്. ധര്‍മശാലയിലെ കോഫിഹൗസിനടുത്ത് വച്ച് വാര്‍ത്ത ശേഖരിക്കുന്നതിനിടയില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ധര്‍മശാലയിലെ പേരാല്‍ ഹോട്ടലിലെ തൊഴിലാളിയായ അക്ബര്‍ നീതുവിനെ ആക്രമിച്ചത്. പരിക്കേറ്റ നീതു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതുവിനെ അക്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് എ.കെ.ഹാരിസും, സെക്രട്ടറി പ്രശാന്ത് പുത്തലത്തും ശക്തമായി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്ന് ഇവര്‍ അധികൃതരോട് അവശ്യപ്പെട്ടു. വനിതാ റിപ്പോര്‍ട്ടര്‍ക്കു നേരേ നടന്ന അക്രമസംഭവം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് എതിരെ അക്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിഒഎ നേതാക്കള്‍ ആവശ്യപ്പെട്ടു. സീല്‍ ടിവി റിപ്പോര്‍ട്ടര്‍ നീതു അശോകനെ അക്രമിച്ച…
Read Moreരുധീഷ് ടിപ്പർ ഡ്രൈവർ..! മുണ്ടൂർ ബസ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ റിമാന്റ് ചെയ്തു ; അഞ്ചുപേരുടെ നില ഗുരുതരം
പരിയാരം: മണ്ടൂര്‍ ബസപകടത്തിന് കാരണമായ വിഘ്നേശ്വര ബസോടിച്ച ഡ്രൈവര്‍ എരിപുരം ചെങ്ങല്‍ സ്വദേശി നടക്കല്‍ രുധീഷിനെ(26) റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ഐപിസി 304 പ്രകാരം കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന രുധീഷ് അടുത്തകാലത്താണ് ബസോടിച്ചുതുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. രുധീഷിന്റെ ഡ്രൈവിംഗ് ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ‘ അടുത്തില സ്വദേശികളായ എം.വി.രവീന്ദ്രന് (62), കെ.എം.അംബിക (32) വി.വി.മുരളീധരന് (62), പഴയങ്ങാടിയിലെ അന്‍സില ഇഖ്ബാല്‍ (17), ആസാം സ്വദേശി ഷബിയാര്‍ ഹുസൈന് (20) എന്നിവരാണ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
Read Moreതേച്ചാലും മാച്ചാലും പോവില്ല..! ലാവലിനിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയെന്നു ചെന്നിത്തല
കണ്ണൂർ: ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ചേർന്നു ശ്രമിച്ചാലും ലാവലിൻ കേസ് തേച്ചുമായ്ചുകളയാൻ കഴിയില്ല. ലാവലിൻ കേസിൽ ഹൈക്കോടതി സിബിഐക്കെതിരെ രൂക്ഷവിമർനമാണുയർത്തിയത്- ചെന്നിത്തല പറഞ്ഞു. ബിജെപി വിരുദ്ധ കോണ്‍ഗ്രസ് മുന്നണിയിൽനിന്നു മാറിനിൽക്കണമെന്ന സിപിഎം കേരള ഘടകത്തിന്റെ നിർബന്ധം അപ്പീൽ നൽകേണ്ടെന്ന സിബിഐ തീരുമാനത്തിന്റെ പ്രത്യുപകാരമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐയെ നരേന്ദ്ര മോദി രാഷ്ട്രീയ ആവശ്യത്തിനു ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
Read More