ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ല; കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്ന് സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇതു സംബന്ധിച്ചു നിലപാട് അറിയിച്ചത്. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുന്പോഴാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സിബിഐക്കു ജോലിഭാരം കൂടുതലാണെന്ന ന്യായീകരണവും ഏജൻസി നിരത്തി. എന്നാൽ ജൂണിൽ ഇറക്കിയ വിജ്ഞാപനത്തിനു മറുപടി നൽകാൻ വൈകിയ സിബിഐയെ വിമർശിച്ച സുപ്രീം കോടതി, വിഷയത്തിൽ രേഖാമൂലം തിങ്കളാഴ്ച മറുപടി നൽകാനും നിർദേശിച്ചു.

നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ നൽകിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ ജൂണിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സിബിഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എൻ വി രമണ, അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെയാണ് സിബിഐ കോടതിയിൽ നിലപാട് അറിയിച്ചത്.

Related posts