ശ്രീകണ്ഠപുരം: പതിമൂന്ന്കാരിയായ സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് ബീഫ് സ്റ്റാൾ നടത്തുന്ന നടുവിൽ കണ്ണാടിപ്പാറയിലെ കെ.പി. മൊയ്തീനെ (56) യാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓണാവധി ദിവസങ്ങളിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ പെരുനാൾ ദിവസം ഇയാളുടെ ഓട്ടോടാക്സിയിൽ പൊടിക്കളത്ത് എത്തിച്ച് പീഡിപ്പിച്ചതായും പറയുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂൾ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഇന്ന് പുലർച്ചെ നടുവിൽ ടൗണിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.…
Read MoreCategory: Kannur
ഓർക്കുക ഒടുക്കം വേണ്ട മണ്ണിനെക്കുറിച്ച്..! ഭൂമി തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ബന്ധു അറസ്റ്റിൽ
വാടാനപ്പള്ളി: തൃത്തല്ലൂർ മുളു ബസാറിൽ ബന്ധുവായ ഗൃഹനാഥനെയും മകനെയും വെട്ടി പരിക്കേൽപിച്ച കേസിൽ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുളുബസാർ സ്വദേശി പണിക്കവീട്ടിൽ ഹാഷിമിനെയാണ് എസ്ഐ ഡി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. അക്രമത്തിനുപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു. പ്രതിയായ ഹാഷിമിന്റെ അയൽവാസിയും പിതൃസഹോദരനുമായ പണിക്കവീട്ടിൽ ഷംസുദീൻ, മകൻ റിയാസ് എന്നിവരെ വെട്ടി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ഹാഷിംമും പിതൃസഹോദരൻ ഷംസുദീനും തമ്മിൽ കുറച്ചു കാലമായി അതിർത്തി തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം രമ്യതയിലെത്തിക്കാൻ പോലീസും ഇടപെട്ടിരുന്നു. എന്നാൽ പിതൃസഹോദരന്റെ വീടിനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് ബഹളമായപ്പോൾ പുറത്തിറങ്ങിയ ഷംസുദീനെ ഇയാൾ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് ഷംസുദീന്റെ കൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. മകൻ റിയാസിന് ആക്രമണം തടയാൻ ശ്രമിക്കുന്പോഴാണ് പരിക്കേറ്റത്. ഇവരെ അശ്വനി ആശുപത്രിയിൽ…
Read Moreപോലീസ് ആണെങ്കിലും മേടിച്ചാൽ തിരികെ കൊടുക്കണം..!പരിശോധനയ്ക്ക് വാങ്ങിയ ലൈസൻസ് തിരികെ നൽകിയില്ല ; എസ്ഐക്ക് 5000 രൂപയുടെ പിഴ
കണ്ണൂർ: പയ്യന്നൂർ ബാറിലെ അഭിഭാഷകനായ കെ.കെ. കുഞ്ഞികൃഷ്ണന്റെ ഡ്രൈവിംഗ് ലൈസൻസ് വാഹന പരിശോധയ്ക്കിടെ വാങ്ങിയശേഷം തിരികെ നൽകാതിരുന്ന എസ്ഐ 5,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കുഞ്ഞികൃഷ്ണന് നഷ്ടപരിഹാരം നൽകിയ ശേഷം പയ്യന്നൂർ സ്റ്റേഷനിൽ അഡീഷൽ എസ്ഐയായിരുന്ന ദാമോദരനിൽ നിന്നും പ്രസ്തുത തുക ഈടാക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറയുന്നു. അഡീഷണൽ എസ്ഐക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം സർക്കാർ തുക നൽകണം. 2016 ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. രാമന്തളി ചിദംബരനാഥ് സ്കൂളിനു സമീപം നടന്ന വാഹന പരിശോധയ്ക്കിടെയാണ് സംഭവം പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും താഴെചൊവ്വ: മുട്ടോളംപാറ മുത്തപ്പൻ ക്ഷേത്രത്തിന്റെ പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും നാല്, അഞ്ച് തീയതികളിൽ നടക്കും.…
Read Moreസമരമെന്ന് കേട്ടാൽ ഇപ്പം ഓക്കാനം..!പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സിപിഎമ്മും ബിജെപിയുമെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ സർക്കാർ മാനേജ്മെന്റിന് തീറെഴുതികൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ നേതൃത്വത്തിൽ സർക്കാർ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് മേഖലയിൽ പഠിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. യുഡിഎഫ് സർക്കാർ അഞ്ച് വർഷത്തേക്ക് 45,000 രൂപയായിരുന്നു ഫീസ് വർധിപ്പിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ ലക്ഷങ്ങളാക്കി ഉയർത്തി. സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരേയുള്ള കേസുകളിൽ സർക്കാർ തോറ്റുകൊടുക്കുകയാണ്. സർക്കാരിന് സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള നിയമം പോലും ഹൈക്കോടതി ഇപ്പോൾ റദ്ദാക്കി. എന്നാൽ ഇതിനെതിരേ സർക്കാർ മൗനം പാലിക്കുകയാണ്. സർക്കാർ അപ്പീൽപോകാൻ തയാറാകണം. ഗെയിൽ, വിഴിഞ്ഞം വിഷയങ്ങളുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരെ അടിച്ചമർത്തുന്നത് സർക്കാർ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമരങ്ങളെ അടിച്ചമർത്താൻ പിണറായി വിജയൻ ഹിറ്റ്ലറാണോ. എൽഡിഎഫ് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതകാണിക്കുന്ന പ്രസ്ഥാനമായി മാറി. കമ്യൂണിസ്റ്റ് കാരനായ മുഖ്യമന്ത്രി…
Read Moreമോഹിപ്പിച്ച ശേഷം..! സഹോദരിയെ വിവാഹംകഴിച്ച് നൽകാമെന്ന് പറഞ്ഞ് 61കാരനിൽ നിന്ന് പണവും സ്വർണവും കവർന്നു; തട്ടിയെടുത്തത് രണ്ടുപവന്റെ മാല
തലശേരി: സഹോദരിയെ വിവാഹംകഴിച്ച് നൽകാമെന്ന് പറഞ്ഞ് അറുപത്തൊന്നുകാരനിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി പോലീസ് വലയിലായി. കൊയിലാണ്ടി പയ്യോളി സ്വദേശിയെയാണ് ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിനിരയായത്. വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 61കാരൻ പത്രത്തിൽ നൽകിയ പരസ്യമാണ് സംഭവങ്ങളുടെ തുടക്കം. പരസ്യത്തിലെ ഫോൺ നന്പറിലേക്ക് വിളിച്ച പ്രതി സഹോദരിയെ വിവാഹം ചെയ്ത് നൽകാമെന്ന് പറയുകയായിരുന്നു. താലിമാലയും വിവാഹ ആവശ്യത്തിനുള്ള പണവുമായി മാഹി പാലത്തിന് സമീപമെത്താൻ പറയുകയും ഇവിടെവച്ച് തന്ത്രപൂർവ്വം പണവു സ്വർണവും കവരുകയും ചെയ്തു. രണ്ടുപവന്റെ താലിമാലയാണ് പരാതിക്കാരൻ കൈയിൽ കരുതിയിരുന്നത്. സഹോദരിയെ പരിചയപ്പെടുത്തിയ ശേഷം മാല പൂജയ്ക്കായി വാങ്ങി കടന്നുകളയുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യംചെയ്ത് വരികയാണെന്ന് അറിയുന്നു.
Read Moreഎസ് ഐ വേഷം മാറിയെത്തി; പുതിയങ്ങാടിയിൽ 1600 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പഴയങ്ങാടി: പുതിയങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്ത് വച്ച് പുകയില ഉല്പന്നങ്ങൾ പിടികൂടി. ഇന്നലെ രാത്രി 12 ഓടെയാണ് പുതിയങ്ങാടി സ്വദേശി കെ.ടി.അറഫാത്തി (26)നെ പഴയങ്ങാടി എസ് ഐ പി.ബി. സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് മൊത്ത വില്പനക്കായി കൊണ്ടുവന്ന പാൻ ഉൽപന്നങ്ങളാണ് പിടികൂടിയത്. സ്കൂൾ പരിസരങ്ങളിൽ നിന്ന് വ്യാപകമായി പുകയില ഉൽപന്നങ്ങൾ വിൽകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പുകയില ഉല്പന്നം വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയ എസ്ഐ പ്രതിയെ കുടുക്കുകയായിരുന്നു.
Read Moreചുവപ്പൻ ശരണ മന്ത്രങ്ങൾ..! ബക്കളം നെല്ലിയോട്ട് അയ്യപ്പസേവാസംഘം ശബരിമല ഇടത്താവളം സിപിഎം നിയന്ത്രണത്തില്‍
തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ടെ അയ്യപ്പസേവാസംഘം ശബരിമല ഇടത്താവളം ഇത്തവണ സിപിഎം നിയന്ത്രണത്തില്‍ നടക്കും. ഐആര്‍പിസി ജില്ലാ സോണിന്റെ പേരിലായിരിക്കും 16 മുതല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്ത് ഇടത്താവളം പ്രവർത്തിക്കുക. ഐആര്‍പിസിയുടെ മെഡിക്കല്‍ സെന്ററും ഇതോടൊപ്പമുണ്ടാകും. മൂന്ന് വര്‍ഷമായി അഖിലഭാരത അയ്യപ്പസേവാസംഘം നടത്തിവന്ന ഇടത്താവളമാണ് ഇത്തവണ സിപിഎം നിയന്ത്രണത്തില്‍ നടത്തുന്നത്. അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന പ്രവര്‍ത്തക സമതി അംഗം കെ.സി.മണികണ്ഠൻ നായര്‍ക്കായിരിക്കും ഇടത്താവളത്തിന്റെ ചുമതല. നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് സിപിഎം നേതാവും വിസ്മയപാര്‍ക്ക് ചെയര്‍മാനുമായ പി.വാസുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന് , കെ.സന്തോഷ്, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള, കെ.ദാമോദരന്‍, കെ.മുരളീധരന്, എ.രാജേഷ്, എം.രാജഗോപാലന്‍ എന്നീ സിപിഎം നേതാക്കളാണ് മുഖ്യമായും പങ്കെടുത്തത്. പാര്‍ട്ടി പ്രവര്‍ത്തകനല്ലാതെ കെ.സി.മണികണ്ഠന്‍നായര്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, കെ.കെ.രാഗേഷ് എംപി, പി.കെ.ശ്രീമതി എംപി,…
Read Moreഞാൻ പോവൂല്ല..! കെപിസിസി മെമ്പർ ആകാത്തതിൽ വിഷമമുണ്ടെങ്കിലും കോൺഗ്രസ് വിടില്ലെന്ന് എ.പി. അബ്ദുള്ളക്കുട്ടി രാഷ്ട്രദീപികയോട്…
റെനീഷ് മാത്യു കണ്ണൂർ: കെപിസിസി മെമ്പർ ആകാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ കോൺഗ്രസ് വിടില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി രാഷ്ട്രദീപികയോട് പറഞ്ഞു. കെപിസിസി മെന്പർ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി കോൺഗ്രസ് വിടാനൊരുങ്ങുന്നതായി ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു. കൂടാതെ സോഷ്യൽ മീഡിയകളിലും വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരേ വിശദീകരണവുമായി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് വിടില്ലെന്നും താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും വീഡിയോയിലൂടെ പറയുന്ന അബ്ദുള്ളക്കുട്ടി സിറ്റിംഗ് സീറ്റായ കണ്ണൂരിൽനിന്നു മാറി തലശേരിയിൽ മത്സരിച്ചത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും വിശദീകരിക്കുന്നു. താൻ കോൺഗ്രസ് വിടുന്നതായുള്ള വാർത്തകണ്ട് പ്രതിപക്ഷനേതാവ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിളിച്ചിരുന്നു. അവരോട് തന്റെ വിഷമം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ അഴീക്കോട് മണ്ഡലത്തിലെ മുഖ്യസംഘാടകനാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സിപിഎമ്മിൽ നിന്നും വിട്ട് എംപിയായും…
Read Moreകേളുവിന്റെ മകൻ ‘കേരളൻ’എന്ന് എകെജി വിളിച്ചു; 61-ാം കേരളപ്പിറവിദിനത്തിൽ അതേ ദിവസം ജനിച്ച കേരളന്റെ ചരിത്രത്തിലൂടെ…
തൃക്കരിപ്പൂർ: കേരളപിറവിദിനത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ ഇന്ന് നാടെങ്ങും ആഘോഷിക്കുന്പോൾ നിർമാണത്തൊഴിലാളിയായ തിമിരിയിലെ കേരളനും അറുപത്തിയൊന്നാം പിറന്നാളിന്റെ അഭിമാനം. മനത്തടത്തിലെ പരേതനായ തോട്ടോൻ കേളുവിന്റെയും വടക്കത്തി നാരായണിയുടെയും 11 മക്കളിൽ മൂത്തവനായ കേരളൻ പിറന്നത് 1956 നവംബർ ഒന്നിന്. കേരളപ്പിറവിദിനത്തിൽ സാക്ഷാൽ എകെജി തന്നെയാണ് കുഞ്ഞിന് ’കേരളൻ’ എന്നു പേരിട്ടതും. കമ്യൂണിസ്റ്റ് കർഷകസംഘം പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ തിമിരിയിൽ അക്കാലത്തെ സജീവ പ്രവർത്തകനായിരുന്നു തോട്ടോൻ കേളു. കർഷകസംഘം നേതാവ് ടി.കെ. ചന്തന്റെ സന്തതസഹചാരിയും. കേരളപിറവിദിനത്തിൽ കേളുവിന് ആണ്‍കുട്ടി പിറന്നത് സഹപ്രവർത്തകരും അന്ന് ആഘോഷിച്ചു. മനത്തടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയ എകെജി യോട് കേരളപിറവിദിനത്തിൽ പിറന്ന സഖാവിന്റെ കുഞ്ഞിന് പേര് വിളിക്കാൻ ടി.കെ. ചന്തൻ ആവശ്യപ്പെട്ടു. പാവങ്ങളുടെ പടത്തലവനായ എകെജി യാണ് ’കേരളൻ’ എന്ന പേര് വിളിച്ചത്. അതുകൊണ്ടുതന്നെ കേരളൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായി. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംതരംവരെ കേരളൻ പഠിച്ചു.…
Read Moreജനംപൊറുതി മുട്ടുമ്പോള്‍ മുഖ്യമന്ത്രി കവലപ്രസംഗം നടത്തുന്നു; അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിന്റേതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്
ഇരിട്ടി: വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി കവലപ്രസംഗം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് എഐസിസി അംഗം രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുന്നോത്ത് നടത്തിയ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. മന്ത്രി ഭൂമി കൈയേറിയെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ 32 ക്രിമിനല്‍ കേസിലെ പ്രതിയായ സരിതയുടെ വാക്കിന് വിലകല്‍പ്പിക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബസംഗമത്തില്‍ ബൂത്ത് പ്രസിഡന്റ് സജീവന് കളപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ്, ചന്ദ്രന് തില്ലങ്കേരി, പി.കെ.ജനാര്ദ്ദനന്, തോമസ് വര്‍ഗീസ്, ഷൈജന്‍ ജേക്കബ്, മൂര്യന്‍ രവീന്ദ്രന്, പി.സി. പോക്കര്, വത്സല ചാത്തോത്ത്, അനിത ജാനിഖാന്, സുജ ചന്ദ്രന്, ജയപ്രകാശന്‍ തുടങ്ങിയവര്‍…
Read More