ചെറുപുഴ: ബന്ധുവായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ 19 കാരൻ പോലീസിന്റെ പിടിയിൽ. അരിപ്പാമ്പറ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ മാസം 22 നും അതിന് മുമ്പുള്ള മറ്റൊരു ദിവസവുമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന അവസരത്തിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ കണ്ണൂർ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം പരാതി പെരിങ്ങോം പോലീസിന് കൈമാറുകയുമായിരുന്നു. ഇതേ തുടർന്നാണ് കേസെടുത്ത പെരിങ്ങോം പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read MoreCategory: Kannur
ഉദ്ഘാടന വിവാദം: മാടായിയിൽ ചെന്നിത്തലയുടെ “തലവെട്ടി’
പഴയങ്ങാടി: കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മാടായിൽ സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ടി.വി. രാജേഷ് എംഎൽഎയെ അധ്യക്ഷനാക്കിയ സംഭവം വിവാദത്തിലേക്ക്. ഈ മാസം 14 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇത് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിൽ മാടായിയുടെ വിവിധ ഭാഗങ്ങളിൽ വച്ച ഫ്ലക്സ് ബോർഡുകളിൽ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രത്തിന്റെ തല വെട്ടിമാറ്റുകയും ചെയ്തു.
Read Moreനാല് ദിവസം പിന്നിട്ട കുമ്മനത്തിന്റെ യാത്ര ഇന്ന് കണ്ണൂർ വിടും; സമാപനം കൂത്തുപറന്പിൽ; യാത്ര നാളെ കോഴിക്കോട് ജില്ലയിൽ
പാനൂർ: ബിജെപിയുടെ ജനരക്ഷാ യാത്രയുടെ പര്യടനം നാലാം ദിനമായ ഇന്നു പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി. ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനോടൊപ്പം കേന്ദ്ര ജലവിഭവ മന്ത്രി അർജുൻ മെഗ്ബാൾ, എംപിമാരായ നളിൻകുമാർ കട്ടീൽ, റിച്ചാർഡ്ഹേ എന്നിവരും ജനരക്ഷാ യാത്രയിൽ അണിചേർന്നു. ജനരക്ഷാ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കും. ജില്ലയിലെ പര്യടന സമാപനം വൈകുന്നേരം ആറിന് കൂത്തുപറന്പ് സ്റ്റേഡിയത്തിൽ നടക്കും. പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ജാഥ 12.30 ഓടെ പത്തായക്കുന്നിലെത്തി. ഉച്ചഭക്ഷണത്തിനു ശേഷം മൂന്നിന് പദയാത്ര തുടരും. 5.30 കൂത്തുപറമ്പിലെത്തിച്ചേരും. തുടർന്ന്സ്റ്റേഡിയത്തിലെ കെ.ടി.ജയകൃഷ്ണൻ നഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ശനിയാഴ്ച മുതൽ കോഴിക്കോട് ജില്ലയിലാണ് യാത്ര പര്യടനം നടത്തുക.
Read Moreവോട്ടെടുപ്പിന് ആറുനാൾകൂടി..! വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍; ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് മൂന്നുപാർട്ടികളുടെയും പ്രമുഖ നേതാക്കളും
വേങ്ങര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നാളുകളിലേക്കു നീങ്ങിയതോടെ വേങ്ങരയില്‍ നേതാക്കളുടെ പടയെത്തുന്നു. ഇനിയുള്ള ദിനങ്ങളില്‍ മൂന്നു പാര്‍ട്ടികളുടെയും കൂടുതല്‍ നേതാക്കളാണ് മണ്ഡലത്തിലെത്തുന്നത്. ഇനി ആറു ദിനങ്ങളാണ് വോട്ടെടുപ്പിന്. ഇന്നലെയും നേതാക്കളുടെ പ്രചാരണം ശക്തമായിരുന്നു. അതുകൊണ്ടു തന്നെ വേങ്ങരയില്‍ ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ല. രാവിലെ ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ രാത്രി വൈകിയാണ് അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കൈപ്പറ്റയിലാണ് ഇന്നലെ തുടങ്ങിയത്. കേന്ദ്ര സര്‍ക്കരിന്റെ ന്യൂനപക്ഷ ദളിത് വേട്ടയും രോഹിംഗ്യന്‍ അഭയാര്‍ഥികളോടു കാണിക്കുന്ന ക്രൂരതയും, ആര്‍എസ്എസിന് വേരോട്ടമുണ്ടാക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും സംസ്ഥാനത്തിന്റെ വികസന മുരടിപ്പുമെല്ലാം യുഡിഎഫ് നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ വോട്ടര്‍മാരോട് പങ്കുവച്ചു. ഇന്നലെ കാടേങ്ങല്പടിയില് നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന്റെ പര്യടനം തുടങ്ങിയത്. മണ്ഡലം മാറേണ്ടതിന്റ ആവശ്യകത, ഫാസിസ്റ്റുകള്‍ക്കെതിരെ ഉരിയാട്ടമില്ലാത്ത ലീഗിന്റെയും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്,…
Read Moreലൗ ജിഹാദ് അപകടകരം..! കേരളത്തിലും കർണാടകയിലും ലൗജിഹാദ് നിലനിൽക്കുന്നുണ്ടെന്നു യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്കണ്ണൂർ: കേരളത്തിൽ ലൗജിഹാദ് യാഥാർഥ്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ രണ്ടാംദിനത്തിൽ കീച്ചേരിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ലൗജിഹാദ് അപകടകരമാണെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും പരാമർശിച്ചിട്ടുണ്ട്. നിലവിൽ ഇതിനെതിരേ എൻഐഎ അന്വേഷണം നടന്നു വരികയാണ്. കേരളത്തിലും കർണാടകയിലും ലൗജിഹാദ് നിലനിൽക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കീച്ചേരി മുതൽ കണ്ണൂർ വരെയാണ് ഇന്നത്തെ പദയാത്ര. 12 കിലോമീറ്ററാണ് നടക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പുറമെ കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, സുരേഷ് ഗോപി എന്നിവരും കുമ്മനം രാജശേഖരനോടൊപ്പം പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കീച്ചേരിയിൽനിന്ന് യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ വിനോദ് കുമാറിന്റെ കീച്ചേരിയിലുള്ള അമ്മയുടെ വീട് യോഗി ആദിത്യനാഥ് സന്ദർശിച്ചു. തുടർന്നാണ് പദയാത്ര ആരംഭിച്ചത്. പുതിയതെരു നിത്യാനന്ദ സ്കൂളിലാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 5.30ന് സ്റ്റേഡിയം…
Read Moreആത്മാർഥ മനസോടെ വിദ്യാർഥിനികൾ.! അറ്റകുറ്റപ്പണികൾ നടത്തി ആശുപത്രിക്ക് നേടി നൽകിയത് ലക്ഷങ്ങൾ; പയ്യന്നൂര്‍ വനിതാ പോളിടെക്നികിലെ കുട്ടികളാണ് അറ്റകുറ്റപ്പണി നടത്തി മാതൃകയായത്
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ബയോമെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയിലെ മറ്റ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പയ്യന്നൂര്‍ വനിതാ പോളിടെക്നിക് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു. ആശുപത്രിയിലെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് വിദ്യാർഥിനികളുടെ ഇടപെടലിലൂടെ പ്രവര്‍ത്തനക്ഷമമായത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പിലാക്കുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായിട്ടാണ് സെപ്റ്റംബർ 29 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നാല് ദിവസങ്ങളിലായി ക്യാമ്പ് സംഘടിപ്പിച്ചത്. 28 ലക്ഷം രൂപയുടെ ആസ്തികളാണ് അറ്റകുറ്റപ്പണി ചെയ്തത്. ചെറിയ കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങളെല്ലാം മാറ്റിവച്ച നിലയിലായിരുന്നു. സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച നൂറോളം വിദ്യാര്‍ഥികളാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം.അനീഷ്കുമാര്‍ , എ.വി.സലിന് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
Read Moreജനരക്ഷയ്ക്കായ് ഞങ്ങൾ വരുന്നൂ..! കേരളത്തിലെ അക്രമ രാഷ്ട്രീയങ്ങൾക്ക് പിന്നിൽ പിണറായി; സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ
കണ്ണൂർ: സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ നാളെ മുതൽ 17 വരെ എകെജി ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, ഒടുവില്‍…
ഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, നാട്ടിലെങ്ങും കാമുകിമാരെ സൃഷ്ടിച്ച് വിലസിയ യുവാവിനെ 19കാരിയും 16കാരിയും കൂട്ടിലടച്ചത് ഇങ്ങനെ ഇത് വല്ലാത്തൊരു കഥയാണ്. ഒരു കാമുകന്, മൂന്ന് കാമുകിമാര്‍. അതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തത്. വയനാട്ടില്‍ നിന്നാണ് ഒരു അപൂര്‍വ പ്രണയകഥ വരുന്നത്. കഥാനായകനായ വില്ലന്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഇടി വാങ്ങി കൂട്ടുകയാണ്. അക്കഥ ഇങ്ങനെ- പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷ എന്ന 22കാരനാണ് പോലീസ് പിടിയിലായത്. 19ഉം 16-ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ 19 കാരിയെ നാലുവര്‍ഷത്തോളം ഇയാള്‍ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു കല്യാണവീട്ടില്‍ വെച്ചുണ്ടായ പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ചത്.…
Read Moreസൗരോർജമെന്നാൽ സരിതോർജമെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലുള്ളവരെന്ന് ശ്രീകണ്ഠൻനായർ
മാഹി: മലയാളം അറിയാത്തവരുടെ എണ്ണം കൂടിവരികയാണെന്ന് ദീപികയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം നേടിയ ആർ. ശ്രീകണ്ഠൻ നായർ. മലയാളം ഇംഗ്ലീഷിലെഴുതി വായിക്കാൻ ശ്രമിക്കുന്ന യുവതലമുറയായിരിക്കും ഇനി വരുന്ന കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നത്. വൈദ്യുതി ക്ഷാമം ഉണ്ടെന്നു വരുത്തിത്തീർക്കാൻ ആതിരപ്പള്ളി അടക്കമുള്ള പാരിസ്ഥിതിക മേഖലകളെ തകർക്കുകയാണ് ഒരുവിഭാഗം ചെയ്യുന്നത്.എന്നാൽ സൗരോർജത്തിന്റെ അനന്ത സാധ്യതകൾ കേരളം തിരിച്ചറിയുന്നില്ല. സൗരോർജമെന്നാൽ സരിതോർജമെന്നാണ് കേരളത്തിലെ ആളുകളുടെയും രാഷ്ട്രീയക്കാരുടെയും നിലപാട്. മൂന്നുനേരം കുളിക്കുന്ന മലയാളികൾ തൂറാനും തുപ്പാനും വഴിയരിക് ഉപയോഗിക്കുന്നത് കൂടിവരികയാണ്. കുട്ടികളെ തുറന്നുവിടാൻ മാതാപിതാക്കൾ തയാറാവണം. സോഷ്യൽമീഡിയ ദുരുപയോഗം ചെയ്യുന്നത് കുട്ടികളിൽ ഏറിവരികയാണ്. ഇതിനെതിരേ ജാഗ്രത പുലർത്താൻ മാതാപിതാക്കൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreജനരക്ഷയാത്രയുമായി കുമ്മനം വരുന്നു; പയന്നൂരിലെ സ്കൂളുകൾക്ക് നാളെ അവധി; നഗരം പോലീസ് നിയന്ത്രണത്തിൽ
പയ്യന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി നാളെ പയ്യന്നൂര്‍ പോലീസ്പടയുടെ നിയന്ത്രണത്തിലാകും.ഡിജിപിയുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ക്കായി 12 ഡിവൈഎസ്പിമാര്‍, 16 സിഐമാര്‍, 28 എസ്ഐ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പയ്യന്നൂര്‍ നഗരത്തില്‍ മാത്രമായി 600 പോലീസിനേയാണ് വിന്യസിക്കുന്നത്.പദയാത്ര കടന്നു പോകുന്ന പിലാത്തറ വരെയുള്ള റോഡുകളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. കെഎപി, എംഎസ്പി സേനാംഗങ്ങളേയും പോലീസിനോടൊപ്പം സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പയ്യന്നൂരിലെത്തിയ ഐജി മഹിപാല്‍ യാദവ്, കണ്ണൂര്‍ എസ്പി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍, പയ്യന്നൂര്‍ സിഐ എം.പി. ആസാദ് എന്നിവരുമായി സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.പോലീസ് നഗരത്തില്‍ റൂട്ട് മാര്‍ച്ചും നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പോലീസ് സേനാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജില്ലാ പോലീസ് മേധാവി ബ്രീഫിംഗ് നടത്തും. ഇന്നു വൈകുന്നേരം നാലിന് ശ്രീവത്സം…
Read More