സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വ്യാജപ്രചാരണം; ജനങ്ങൾ ആശങ്കയിൽ; . വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

മട്ടന്നൂർ: സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങളിൽ ഭീതിയും ആശങ്കയും പരത്തുന്നതായി ആക്ഷേപം. ‘നെല്ലൂന്നിൽ ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റു, നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ’ എന്നുമുള്ള വ്യാജവാർത്തയാണ് ഏറ്റവും അവസാനത്തെ പ്രചാരണം. രാഷ്ട്രീയ സംഘർഷമുണ്ടായ പ്രദേശങ്ങളിൽ വെട്ടേറ്റുവെന്നും മരിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തേയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇത്തരം വ്യാജവാർത്തകൾ വാട്‌സാപ്പിലും ഫെയ്സ്ബുക്കിലുമാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടെ പത്രമോഫീസുകളിലേക്കു ഫോണുകൾ പ്രവഹിക്കുകയാണ്. കൊലപാതകം നടന്നുവോ, ഹർത്താലുണ്ടോ തുടങ്ങിയവയാണ് എല്ലാവർക്കും അറിയേണ്ടത്. ഇന്നലെ രാത്രി മുതലാണു നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റുവെന്ന പ്രചാരണമുണ്ടായത്. കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകനായ നിഖിലിനു നെല്ലൂന്നിയിൽ വച്ചു വെട്ടേറ്റിരുന്നു. സമാധാനം നിലനില്ക്കുന്ന പ്രദേശത്തു സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു വാട്സാപ്പ് പ്രചാരണമെന്നും ഇത്തരക്കാർക്കെതിരേ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ല; എന്നാൽ സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് കാനം

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ ഇടതു സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് മലപ്പുറത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ കാനം പറഞ്ഞു. ഒരുകാലത്തും ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട മണ്ഡലമല്ല വേങ്ങര. 90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതുപക്ഷം വിജയം കണ്ടിട്ടില്ല. ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നു ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ വർഗീയതയെയും ഏകാധിപത്യത്തെയും തടയാൻ യോജിച്ച പോരാട്ടം നടത്താൻ ഇടതുപക്ഷത്തിനേ കഴിയൂ- കാനം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള അപശ്രുതി ഒഴിവാക്കാൻ രമേശ് ചെന്നിത്തല എന്തെങ്കിലും വിളിച്ചു പറയുന്നേയുള്ളൂവെന്നു കാനം പറഞ്ഞു.

Read More

വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയ വലിയപറന്പ് തീരം സഞ്ചാരികൾക്ക് അപകടത്തുരുത്താകുന്നു; മുന്നറിയിപ്പ് പാലിക്കാത്തതും അശ്രദ്ധയുമാണ് അപകടത്തിന് കാരണം

തൃക്കരിപ്പൂർ: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയ വലിയപറന്പിലെത്തുന്ന സഞ്ചാരികളെ മാടി വിളിക്കുന്നത് അപകട തുരുത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്ന് പേരുടെ മരണം ഇവിടെ നടന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ പ്രദേശത്തെ രണ്ട് പേരും ആറ് വർഷം മുന്പ് ചുഴിയിൽ പെട്ട് മരിച്ചിരുന്നു. കഴിഞ്ഞ 12നാണ് സുഹൃത്തുക്കളോടപ്പം കളിക്കുന്നതിനിടെ പൂച്ചോലിലെ തഫ്സീർ ഒടുവിൽ അപകടത്തിൽ പെട്ടത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ധാരാളം സഞ്ചാരികൾ സമയം ചെലവിടാൻ വലിയപറന്പ് ബീച്ചിലും പുലിമുട്ടിലും എത്തുന്നുണ്ട്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ അശ്രദ്ധമായി കടലിറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്. അഴിത്തലക്കും മാവിലാകടപ്പുറത്തിനിടയിലുളള കടലിടുക്കിൽ മണൽ തിട്ടയിലിടിച്ച് മത്സ്യ ബന്ധന ബോട്ടുകൾ മറിയുന്നതിന് പരിഹാരമായാണ് അഞ്ച് വർഷം മുന്പ് ഇരുകരകളിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സംരക്ഷണ ഭിത്തികൾ നിർമിച്ചത്. 10 മീറ്റർ ഉയരത്തിൽ കരിങ്കല്ലുകൾ പാകിയാണ് പുലിമുട്ട്…

Read More

മഹിളകൾക്ക് വേണ്ടി ഖാദിയെ വെട്ടിമാറ്റി..! ഖാദി ഗ്രാമസൗഭാഗ്യയെ മറച്ച് മഹിളാ സമാജം യൂണിയനുവേണ്ടി ഐആർഡിപി വിപണനകേന്ദ്രം തുറക്കുന്നു; കളക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പി. ജയകൃഷ്ണൻ കണ്ണൂർ: രാജ്യ സ്നേഹത്തിന്‍റെ പ്രതീകമായ ഖാദി ഉത്പന്നങ്ങൾ വില്പന നടത്തുന്ന കണ്ണൂരിലെ ഖാദി ഗ്രാമ സൗഭാഗ്യയെ മറച്ച് പുതിയ ഐആർഡിപി വിപണന കേന്ദ്രം വരുന്നു. സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി നാടിന് നല്കിയ ദേശീയ വസ്ത്ര വില്പന കേന്ദ്രത്തെ പാടെ മറച്ചാണ് മഹിളാ സമാജം യൂണിയനുവേണ്ടി ഐആർഡിപി വിപണന കേന്ദ്രം ഒരുങ്ങുന്നത്. വിപണന കേന്ദ്രത്തിനായി ഖാദി ഗ്രാമ സൗഭാഗ്യയ്ക്ക് തൊട്ടു മുന്നിലെ കണ്ണൂർ താലൂക്ക് റീസർവേ 614/2 ബി യിൽ പെട്ട100 ചതുരശ്ര അടി സ്ഥലം ജില്ലാ കളക്ടർ തന്നെയാണ് അനുവദിച്ച് ഉത്തരവായത്. വിഷും, ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷ നാളുകളിൽ റിബേറ്റോടുകൂടി ലക്ഷ കണക്കിന് രൂപയുടെ ഖാദി ഉത്പന്നങ്ങൾ വില്പന നടത്തുന്ന കേന്ദ്രത്തിന് കളക്ടറുടെ തീരുമാനം വലിയ തിരിച്ചടിയാണ്. ഗാന്ധി ജയന്തി നാളിലും മറ്റും ഗാന്ധി പ്രതിമയ്ക്ക് ഹാരാർപ്പണം…

Read More

അരോളി ഗവ.ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍! വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; കഴിഞ്ഞമാസം 20 നായിരുന്നു സംഭവം

തളിപ്പറമ്പ്: വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഹൈസ്‌കൂള്‍ മുഖ്യാധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ്ചെയ്തു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ വൈഷ്ണവത്തില്‍ കെ.പി.വി.സതീഷ്‌കുമാറിനെയാണ് (55) ഇന്ന് രാവിലെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. അരോളി ഗവ.ഹൈസ്‌കൂള്‍ മുഖ്യാധ്യാപകനാണ്. കഴിഞ്ഞമാസം 20 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

ഭീഷണിയയായി വൻ മതിൽ..! കനത്ത മഴ‍യിൽ അപകടഭീഷണിയായി 30 അടി ഉയരമുള്ള മതിൽ; താഴെ പേടിച്ച് ഉറങ്ങാനാവാതെ മൂന്ന് കുടുംബക്കാർ; മതിൽ അനധികൃതമായി നിർമ്മിച്ചതെന്ന് അധികൃതർ

ന്യൂമാഹി: കനത്ത മഴയിൽ അപകട ഭീഷണിയുയർത്തി മുപ്പതിലേറെ അടി ഉയരത്തിലുള്ള ചെങ്കൽ മതിൽ. സമീപത്തെ വീടുകളെക്കാൾ ഉയരത്തിലുള്ള മതിൽ മൂന്നു വീടുകൾക്കും താമസക്കാർക്കും ഭീഷണിയായിരിക്കുകയാണ്. കുന്നിൻചെരുവിലെ മതിലിന്‍റെ മറുഭാഗത്തു മണ്ണും ചെളിയും നിറഞ്ഞു ശക്തമായ മഴയിൽ മതിൽ വിണ്ടുകീറി വീടുകളുള്ള ഭാഗത്തു മറിഞ്ഞുവീഴാവുന്ന നിലയിലാണ്. രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നു മതിലിനു സമീപത്തെ വീട്ടുകാർ പത്തലായി രോഹിണിയും രവീന്ദ്രനും അധികൃതർക്കു പരാതി നൽകി. 12 ദിവസം മുമ്പ് ഇതുസംബന്ധിച്ചു പഞ്ചായത്ത് അധികൃതർക്കു നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നുമുണ്ടാകാത്തതാണു മതിൽ കൂടുതൽ അപകടാവസ്ഥയിലാകാൻ കാരണമെന്നു പരാതിക്കാരും സമീപവാസികളും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.ചന്ദ്രദാസൻ, വാർഡംഗം എം.കെ. സെയ്തു, പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന്‍റെ അറിവില്ലാതെ അനധികൃതമായാണു മതിൽ നിർമിച്ചതെന്നും മതിൽ പൊളിച്ചുനീക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

Read More

കഞ്ചാവുമായി യുവതി പിടിയിൽ; റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാന്‍റിൽ സംശയകരമായി കണ്ട യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്; സാധനം സ്റ്റേഷൻ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു

പഴയങ്ങാടി(കണ്ണൂർ): കോടികൾ വിലമതിക്കുന്ന14 കിലോ കഞ്ചാവുമായി തെലുങ്കാന സ്വദേശി കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ‌തെലുങ്ങാന സ്വദേശി ശൈലജ (32) യെയാണു കണ്ണപുരം എസ്ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേർന്നും പിടികൂടിയത്. ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു യുവതി സാധനങ്ങളുമായി കണ്ണപുരം റെയിൽവേ സ്റ്റേഷനിലിറങ്ങിയത്. റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോസ്റ്റാൻഡിൽ സംശയകരമായി കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നു യുവതി പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി. തെലുങ്ക് മാത്രമാണു യുവതി സംസാരിക്കുന്നത്. ഇതു പോലീസിനു തലവേദനയായിരിക്കുകയാണ്.

Read More

എല്ലാം ശരിയാക്കി സിബിഐ..! കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു; അഞ്ചിനം കുറ്റങ്ങളാണ് പ്രതിക്കുമേൽ ആരോപിച്ചിരിക്കുന്നത്

കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ യുഎപിഎ ചുമത്തി സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിച്ചില്ല. നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനു മുഖ്യപങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ,…

Read More

കനത്ത മഴയിലും സമരാവേശം ചോരാതെ”വയൽകിളികൾ’..! കീഴാറ്റൂരിൽ പാടം നികത്തിയുള്ള ബൈപാസിനെതിരെ യുള്ള നിരാഹാര സമരം ഒൻപതാം ദവിസം; മഴയ്ക്കും തളർത്താനാവാതെ സമരപ്പന്തലിൽ സമര നായകൻ സുരേഷ്

തളിപ്പറമ്പ്: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സമരപ്പന്തലിന് തൊട്ട് വയലില്‍ വെള്ളം നിറഞ്ഞിട്ടും വയല്‍കിളികളുടെ സമരാവേശത്തിന് കുറവൊന്നുമില്ല. ഇന്നലെ രാത്രി കനത്ത മഴയില്‍ ഉയര്‍ന്നു പൊങ്ങിയ മഴവെള്ളം സമരപ്പന്തലിന് മുട്ടിയൊഴുകിയെങ്കിലും കഴിഞ്ഞ ഒന്‍പത് ദിവസമായി നിരാഹാരം തുടരുന്ന സുരേഷ്‌ കീഴാറ്റൂര്‍ സമരപ്പന്തലില്‍ നിന്ന് താഴെയിറങ്ങാന്‍ തയാറായില്ല. നിരവധി വയല്‍കിളി പ്രവര്‍ത്തകരും നേരം പുലരുവോളം ഉറക്കമൊഴിഞ്ഞ് സത്യാഗ്രഹിക്കൊപ്പം കനത്ത മഴയെ അവഗണിച്ച് പ്രദേശത്ത് തന്നെ തുടരുകയാണ്. ഇന്നലെ നടന്ന കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ വലിയ ജനപിന്തുണയാര്‍ജിച്ചിരിക്കയാണ് വയല്‍കിളി സമരം. സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ 21 ന് തളിപ്പറമ്പില്‍ ജില്ലാടിസ്ഥാനത്തില്‍ ഐക്യാദാര്‍ഡ്യ സമ്മേളനം നടത്താനും വയല്‍കിളി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചര്‍ച്ച എന്തു വില കൊടുത്തും കീഴാറ്റൂര്‍ വഴിതന്നെ ബൈപ്പാസ് നിര്‍മ്മിക്കുമെന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചക്കെത്തിയ സമരക്കാര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് പരാജയപ്പെട്ടത്. ഇന്നലെ…

Read More

അവന്മാരെ കണ്ടാലറിയാം സാറേ..! പമ്പ്‌ സമയം കഴിഞ്ഞെത്തിയ വർക്ക് പെട്രോൾ നൽകിയില്ല; ആറംഗ സംഘം ജീവനക്കാരനെ മർദ്ദിച്ചു; സാരമായി പരിക്കേറ്റ ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാദാപുരം: പെട്രോൾ പന്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. കല്ലാച്ചി സിപിഎം ഓഫിസ് പരിസരത്തെ പെട്രോൾ പന്പിലെ ജീവനക്കാരൻ നരിപ്പറ്റ സ്വദേശി മൊയിലോത്ത് ഭാസ്കരൻ(55)നാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ വാഹനത്തിൽ പെട്രോളടിക്കാൻ വന്ന കണ്ടാലറിയാവുന്ന ആറോളം പേർ ചേർന്നാണ് ഭാസ്കരനെ വധിക്കാൻ ശ്രമിച്ചത്. പെട്രോളടിക്കാൻ വന്നവരോട് പന്പിലെ സമയം കഴിഞ്ഞു ഇനി എണ്ണ നൽകാൻ കഴിയില്ലെന്നും പറഞ്ഞ ഭാസ്കരൻ മെഷീൻ ലോക്ക് ചെയ്ത് കേബിനിലേക്ക് പോകുന്നതിനിടെ ഇരുന്പ് ദണ്ഡും പട്ടികയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ തലക്കും വലത് കൈക്കും സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വലത് കൈ എല്ലിന് പോട്ടലുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ നാദാപുരം പോലീസ് ഐപിസി 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു

Read More