മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികൾ മത്സരരംഗത്ത്. പി.പി. ബഷീർ (സിപിഎം) കെ.എൻ.എ ഖാദർ (ഐയുഎംഎൽ), ജനചന്ദ്രൻ (ബിജെപി), നസീർ (എസ്ഡിപിഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത), എം.വി. ഇബ്രാഹിം (സ്വത) അബ്ദുൾ മജീദ് (സ്വത) എന്നിവരാണ് സ്ഥാനാർഥികൾ. അലവിക്കുട്ടി, അബ്ദുൾ ഹഖ്, സുബ്രഹ്മണ്യൻ, കെ. പത്മരാജൻ, ശിവദാസൻ, കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിർദേശ പത്രികകൾ 27 വരെ പിൻവലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
Read MoreCategory: Kannur
ഓർമ മാത്രമായ കണ്ണാന്തളി പൂവിന് നരിമാളൻകുന്നിൽ പുനർജനി; ഭൂമിയോടുള്ള മനുഷ്യന്റെ ക്രൂരതയെ തുടർന്ന് തുടച്ചു മാറ്റപ്പെടുകയായിരുന്നു കണ്ണാന്തളി ചെടികൾ
ചങ്ങരംകുളം: നഷ്ടവസന്തത്തിന്റെ ഓർമചെപ്പുകൾ തുറന്ന് എംടി കഥകളിലെ കണ്ണാന്തളി പൂവിന് നരിമാളൻ കുന്നിൽ പുനർജനി.എംടി കഥകളിലൂടെ ജനഹൃദയങ്ങളിലേക്ക് സൗരഭ്യം പരത്തിയ കണ്ണാന്തളി പൂവ് ഒരുകാലത്ത് വളളുവനാടൻ ഗ്രാമത്തിലെ കാഴ്ച്ച ചന്തമായിരുന്നു.എന്നാൽ ഈ പൂവ് കാണാനില്ലായെന്നത് എംടി തന്നെ തുടർന്നു ലേഖനങ്ങളിൽ സങ്കടപ്പെട്ടത് കഥാസ്നേഹികളെ നൊന്പരപ്പെടുത്തി. അപൂർവമായിമാത്രം കാണുന്ന ഈ ചെടി ഓണദിനങ്ങളോട് ചേർന്നാണ് പാലക്കാട് ജില്ലയിലെ ആനക്കര വെള്ളാളൂർ നരിമാളൻ കുന്നിലും പരിസര കുന്നുകളിലും പൂക്കാറുള്ളത്. പണ്ട് വളളുവനാടൻ ഗ്രാമീണതയുടെ മുഖശ്രീയായി മുക്കുറ്റി പൂവിനും തുന്പപൂവിനുമൊപ്പം പൂക്കളങ്ങളിൽ വിരാജിച്ചിരുന്ന കണ്ണാന്തളിപ്പൂക്കൾ വേരറ്റുപോയി എന്നു തന്നെയാണ് സസ്യശാസ്ത്രം കരുതിയിരുന്നത്. എന്നാൽ യന്ത്രകൈകൾ മാന്തിയെടുത്തു കൊണ്ടിരിക്കുന്ന നരിമാളൻ കുന്നിൽ ഇന്നും ഈ പൂക്കൾ അവശേഷിക്കുന്നു. കാലം തെറ്റിയാണ് പുഷ്പ്പിക്കുന്നതെങ്കിലും മനുഷ്യന്റെ ക്രൂരതകളെ തോൽപ്പിക്കാൻ ദുർബലമായ ഒരു ചെറുത്തു നിൽപ്പിനെന്ന പോലെയാണ് കണ്ണാന്തളി പൂക്കൾ വിടർന്നു നിൽക്കുന്നത്. പച്ചപ്പ് നിറഞ്ഞ നരിമാളൻ…
Read Moreഅണികളുടെ ആവേശം പുലർച്ചെ..! പരസ്പരം കത്തിച്ചും തകർത്തും സിപിഎമ്മും ബിജെപിയും; മട്ടന്നൂരിൽ സിപിഎം-ബിജെ പി സംഘർഷത്തിൽഎട്ടു പേർക്ക് പരിക്ക്
മട്ടന്നൂർ/ഇരിട്ടി: മട്ടന്നൂർ കല്ലേരിക്കരയിലും ഇരിട്ടി യിലും സിപിഎം ബിജെപി സംഘർഷം. കല്ലേരിക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള ഐശ്വര്യ വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു നേരെ ആക്രമണം. പുസ്തകങ്ങളും കൊടിതോരണങ്ങളും കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ 2.20 നായിരുന്നു സംഭവം. കല്ലേരി ക്കരയിൽ റോഡരികിൽ പ്രവർത്തിക്കുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വായനശാലയ്ക്ക് മുന്നിലെ റോഡിൽ ബോംബെറിഞ്ഞതിനു ശേഷം വായനശാലയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കൊടികളും ഫർണിച്ചറുകളും പുറത്തു വലിച്ചിട്ടു തീയിടുകയായിരുന്നു. വായനശാലയ്ക്ക് മുന്നിൽ സ്ഥാപിച്ച കൊടിമരവും തകർത്തു. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇരിട്ടി മട്ടിണിയില്‍ ബിജെപി ബൂത്ത് കമ്മറ്റി ഓഫീസിന് തീയിടുകയും കുന്നോത്ത് ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്കു നേരെ ബോംബെറിയുകയും ചെയ്തു. ബിജെപി പ്രവർത്തകനായി രാജേഷിന്റെ…
Read Moreഇത്രമണ്ടൻമാരോ മലയാളികൾ..! ബാങ്കിൽ നിന്നെന്ന വ്യാജേന വിവരം ശേഖരിച്ച് തട്ടിപ്പ് ; പത്തു ദിവസത്തിനകം തട്ടിയെടുത്തത് 2.20 ലക്ഷം; ഫോണിലൂടെ വിവരങ്ങൾ മാറരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും ജനം അബദ്ധത്തിൽപ്പെടുന്നു
മട്ടന്നൂർ: ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ചോർത്തി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. പത്തു ദിവസത്തിനുള്ളിൽ ആറു പേരുടെ അക്കൗണ്ടുകളിൽനിന്നായി 2.20 ലക്ഷം രൂപ തട്ടിയെടുത്തു. ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ കൈമാറരുതെന്ന ബാങ്ക് അധികൃതരുടെ നിര്‍ദേശം നിലനിൽക്കെയാണ് തട്ടിപ്പ് വ്യാപകമാകുന്നത്. കണ്ണൂർ ജില്ലയിൽ ഇന്നലെ മാത്രം രണ്ട് അക്കൗണ്ടുകളില്‍നിന്നായി 1.25 ലക്ഷം രൂപയാണു നഷ്ടമായത്. മട്ടന്നൂർ സ്വദേശിയും തലശേരിയിൽ സർക്കാർ സ്ഥാപനത്തിൽ ജോലിചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും ഫർണിച്ചർ ജോലിചെയ്യുന്ന ഉളിക്കൽ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 25,000 രൂപയുമാണു നഷ്ടമായത്. തലശേരിലെയും ഉളിക്കലിലെയും ബാങ്ക് അക്കൗണ്ടിൽനിന്നാണ് ഇരുവരുടെയും പണം നഷ്ടമായത്. പണം നഷ്ടമായവർ മട്ടന്നൂർ, ഉളിക്കൽ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ, കണ്ണൂർ ചൊവ്വ, വാരം തുടങ്ങിയ സ്ഥലങ്ങളിലെ നാലു പേരുടെ പണമാണ് ആദ്യം നഷ്ടമായത്. ഡോക്ടർ…
Read Moreകഞ്ചാവ് വില്പനക്കാരന്റെ ഫോണിലേക്ക് വന്ന കോളുകൾ കണ്ട് പോലീസ് ഞെട്ടി; കഞ്ചാവ് കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ചു
പരിയാരം: പിടിയിലായ കഞ്ചാവ് വില്പനക്കാരന്റെ ഫോണിലേക്ക് വന്നുകൊണ്ടിരുന്ന ആവശ്യക്കാരുടെ എണ്ണവും വണ്ണവും കണ്ട് പോലീസ് ഞെട്ടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പരിയാരം മെഡിക്കല്‍ കോളജിന് പിറകില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ പോലീസ് യുവാവിനെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കാരനെന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരമാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് സാഹസികമായി പിടികൂടിയത്. കഞ്ചാവ് കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ച പോലീസ് പ്രതിയുടെ മൊബൈലിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് എത്തിക്കൊണ്ടിരുന്ന വാട്സ്ആപ്പ് മെസേജുകളും എസ്എംഎസും കണ്ട് ഞെട്ടിയിരിക്കയാണ്. മെഡിക്കല്‍ കോളജിലും പിലാത്തറയിലെ ഒരു കോളജിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് മെസേജ് അയച്ചവരില്‍ കൂടുതലുമെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിന്റെ വ്യാപനവും അത് ഉപയോഗിക്കുന്നവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്നത് അടിവരയിടുന്നതാണ് സന്ദേശങ്ങളെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreഹോട്ടല്‍ തൊഴിലാളിയുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് പത്രക്കടലാസ്; കൊലപാതകമെന്ന ബോധ്യമുണ്ടാക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പയ്യന്നൂര്‍: ഹോട്ടല്‍ തൊഴിലാളിയായ മാതമംഗലം കോയിപ്രയിലെ കെ.സി. ശ്രീധരന്റെ (53)കൊലപാതകത്തിന് പിന്നിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത് പ്രതിയുടെ കയ്യിലുണ്ടായിരുന്ന പത്രക്കടലാസ്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രക്കടലാസാണ് ശ്രീധരന് വധത്തിലെ പ്രതിയായ കക്കമ്പാറയിലെ നടവളപ്പില്‍ വിപിന്‍ ചന്ദ്രനെ കുടുക്കിയത്. കഞ്ചാവ് ലഹരിയില്‍ വാക്കേറ്റമുണ്ടാക്കിയതിനെ തുടര്‍ന്ന് മുണ്ടക്കയം എസ്ഐ അനൂപ് ജോസാണ് വിപിന്‍ ചന്ദ്രനെ റാന്നിയില്വച്ച് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് പയ്യന്നൂര്‍ രാമന്തളിയിലെ ബിജുവധവുമായി ബന്ധപ്പെട്ട വാര്‍ത്തയടങ്ങുന്ന കടലാസ് കഷ്ണവും 20,000 രൂപയും കണ്ടെടുത്തത്. ഈ വാര്‍ത്ത കണ്ട് മുണ്ടക്കയം പോലീസ് പയ്യന്നൂര്‍ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീധരന് വധക്കേസില്‍ പയ്യന്നൂര്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന പ്രതിയാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായതെന്ന് പയ്യന്നൂര്‍ പോലീസിന് മനസിലായത്. ഇതിനെ തുടര്‍ന്ന് മുണ്ടക്കയത്തെത്തിയുള്ള പയ്യന്നൂര്‍ പോലീസിന്റെ…
Read Moreഎല്ലാത്തിനും സാക്ഷിയുണ്ട്..! ഇരിക്കൂർ കനറാ ബാങ്ക് എടിഎമ്മിൽ കവർച്ചാ ശ്രമം; പ്രതികളുടെ സിസി ടിവി ദൃശ്യവും വിരലടയാളവും ലഭിച്ചു
ശ്രീകണ്ഠപുരം: ഇരിക്കൂർ ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കനറാ ബാങ്ക് എടിഎമ്മിലെ കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികളുടെ സിസി ടിവി ദൃശ്യവും വിരലടയാളവും ലഭിച്ചു. എടിഎമ്മിൽ നിന്ന് കൈ വിരലടയാളമാണ് ലഭിച്ചത്. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് എടിഎമ്മിൽ നിന്ന് മണം പിടിച്ച് 100 മീറ്റർ അകലെ പ്രതികൾ ബൈക്ക് നിർത്തിയ സ്ഥലം വരെ ഓടി നിന്നു. ബാഗിൽ കൊണ്ടു വന്ന ഹാമർ ഉപയോഗിച്ചാണ് പ്രതികൾ എടിഎം തകർത്തതെന്ന് സിസിടിവി യിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതികൾ പ്രഫഷണൽ സംഘമല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരിക്കൂർ എസ്ഐ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ബാങ്കിനോടു ചേർന്ന എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. മോണിറ്ററും, പണം പുറത്തേക്ക് വരുന്ന ഭാഗവും തകർത്തെങ്കിലും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരൻ ശബ്ദം കേട്ട്…
Read Moreകൂടെ പണിയറിയാവുന്നവക്കീലും..! രണ്ടുകോടിയുടെ നിരോധിത നോട്ടുമായി ആറംഗ സംഘം അറസ്റ്റിൽ; തിരുവനന്ത പുരത്തേക്ക് കൊണ്ടുപോകുന്നവഴിയാണ് പിടിയിലായത്
പെരിന്തൽമണ്ണ: 2.46 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകനുൾപ്പെടെ ആറംഗസംഘം പിടിയിൽ. പണം കൈമാറാൻ കാറിൽ തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ സംഘമാണു പെരിന്തൽമണ്ണയിൽ പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരം അലീഫ് മൻസിലിൽ മുഹമ്മദ് അൻസ് (39), അഭിഭാഷകനായ തിരുവനന്തപുരം വള്ളക്കടവ് ശ്രീവിലാസിൽ കണ്ണൻ കൃഷ്ണകുമാർ (33), ബീമാ പള്ളി സ്വദേശി മുഹമ്മദ് ഷാൻ (36), പൂങ്കോട് സ്വദേശി മരുതനാംവിളകാം അച്ചു (26), ബീമാ പള്ളി അൻസാറുദീൻ (26), മലപ്പുറം ജില്ലയിലെ അരീക്കോട് വിളയിൽ തെക്കേയിൽ അബ്ദുൾ നാസർ (29) എന്നിവരെയാണ് പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു കാറുകളിലെത്തിയ സംഘത്തെ വലയിൽ വീഴ്ത്തിയത്. കാറിൽ ഒളിപ്പിച്ച നിലയിൽ രണ്ടു കോടി നാൽപ്പത്തിയാറു ലക്ഷം രൂപ മൂല്യമുള്ള ആയിരം രൂപയുടെ നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്.അരീക്കോട്ടെ ചില ഏജന്റുമാർ മുഖേന തിരുവനന്തപുരം ഭാഗത്തുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടു…
Read Moreവിടപറയും മുമ്പ്..! വേങ്ങര എൻഡിഎ കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല; നിർദേശം ലഭിച്ചതായി ജില്ലാ നേതാക്കൾ
മലപ്പുറം: വേങ്ങരയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല. കൺവൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദേശം ലഭിച്ചു. ഇന്ന് രാവിലെ 11നാണ് എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
Read Moreകണ്ണൂർ കളക്ടറേറ്റിലെ കവർച്ച: ലക്ഷ്യമിട്ടതു പെട്രോൾ പന്പെങ്കിലും ഇവിടെ ആൾസാന്നിധ്യമുള്ളതിനാൽ മോഷണം കലക്ടറേറ്റാക്കുകയായിരുന്നു; പ്രതികളെ കുടുക്കിയത് വിരലടയാളം
കണ്ണൂർ: ജില്ലാ ഭരണസിരാകേന്ദ്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കളക്ടറേറ്റിലും കാന്റീനിലും എത്തിച്ചു പോലീസ് തെളിവെടുത്തു. പേരാവൂർ കാരക്കുണ്ട് വീട്ടിലെ കെ.വി. മത്തായി (53), തിരുവന്പാടി പുനംകോട്ടിൽ വീട്ടിൽ ബിനോയി (35) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് അടുത്തനാളിലാണ് ഇരുവരും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. സംഭവസ്ഥലത്തുനിന്നും അഞ്ചു വിരലടയാളങ്ങൾ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളിലേക്കെത്തിച്ചത്. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങളും പോലീസിനെ പ്രതികളെ പിടികൂടുന്നതിനു സഹായിച്ചു. ജനൽകന്പി വളച്ചാണു മോഷ്ടാക്കൾ കാന്റീനിന്റെ അകത്തു കയറിയത്. ആദ്യം മത്തായി അകത്തുകയറി. പിന്നീട് വാതിൽ തുറന്നു ബിനോയിയെ അകത്തുകയറ്റിയാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. പോലീസ് പറയുന്നതിങ്ങനെ: പ്രതികൾക്കു വേണ്ടി തെരച്ചിൽ നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ…
Read More