കണ്ണൂർ: ലീഗ് നേതാവിനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത സംഭവത്തിൽ ചക്കരക്കൽ എസ്ഐ പി. ബിജുവിനെതിരേ തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. മുസ് ലിം ലീഗ് മുഴുപ്പിലങ്ങാട് പഞ്ചായത്ത് ജനറൽ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ചേരിക്കല്ലിൽ മായിൻ അലിയെ 2016ലെ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. വാട്ടർ അഥോറിറ്റിയിൽ വാട്ടർ കണക്ഷൻ ലഭിക്കുന്നതുമായി കണ്ണൂരിലെ റുഖ്സാന റാഫി കൊടുത്ത പരാതിയിലാണ് കേസെടുത്തത്. ചക്കരക്കൽ പോലീസ് മായിൻ അലി ഒന്നാം പ്രതിയും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ടാം പ്രതിയും വാട്ടർ അഥോറിറ്റി അസിസ്റ്റൻഡ് എൻജിനിയർ മൂന്നാം പ്രതിയുമായി 2016ൽ ഒരു കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഇതുവരെയും ഒന്നാം പ്രതിയാണെന്ന് പറയുന്ന മായിൻഅലിയെ പോലീസ് കേസിൽ പ്രതിയെന്ന നിലയിൽ വിളിപ്പിക്കുകയോ ചോദ്യം…
Read MoreCategory: Kannur
വിൽനയുടെ ഓർമ്മയ്ക്ക് ഒരു വയസ്..! തലശേരിയിലെ ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റ് മരിച്ചിട്ട് ഇന്ന് ഒരു വർഷം; ടെസ്റ്റ് ഫയർ നടത്തിയില്ല; അന്വേഷണം നിലച്ചു
തലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരുവർഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല. അന്വേഷണം നിലച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. 2016 ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് ലോഗൻസ് റോഡിലെ റാണി പ്ലാസയിൽ പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയിൽസ് സെക്ഷൻ ജീവനക്കാരിയായ പുന്നോലിലെ വിൽന വിനോദ് (31) ബാങ്കിനുള്ളിൽ വെടിയേറ്റു മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദുരൂഹതയുയർത്തി ഫോറൻസിക് റിപ്പോർട്ട് വന്നതോടെയാണ് സംഭവം വിവാദമായത്.വെടിവെപ്പ് നടന്ന ബാങ്കിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വെടിയേറ്റ് വിൽനയുടെ തല ചിതറിയതിൽ അസ്വഭാവികത കണ്ടെത്തിയതോടെയാണ് ഈ കേസിൽ കൂടുതൽ ദുരൂഹതയുളവായിരുന്നത്. പരിയാരം മെഡിക്കൽ മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ തലവനും പോലീസ് സർജനുമായ ഡോ.…
Read Moreതളിപ്പറമ്പില്‍ വൻ കുഴൽപ്പണവേട്ട; 20 ലക്ഷവുമായി യുവാവ് അറസ്റ്റിൽ; പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കുഴല്‍പണ വേട്ട, ഒരാള്‍ അറസ്റ്റില്‍. ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. മോറാഴയിലെ പുതിയപുരയില്‍ ഷാനവാസ്(26)ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന് ലഭിച്ച രഹസ്യ വിവരം അദ്ദേഹം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ പി.എ.ബിനുമോഹനന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഷാനവാസിന്റെ വീട്ടിലെ ബെഡ്റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച പണം കണ്ടെടുത്തത്. 2000 രൂപയുടെ ഏഴ് കെട്ടും 500 രൂപയുടെ 12 കെട്ടുമായിട്ടാണ് പണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി കുഴല്‍പണ റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന കുഴല്‍പണ വേട്ട. രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ഷാനവാസ് മാങ്ങാട് സ്വദേശിയാണ്. മോറാഴയില്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. മലപ്പുറത്ത് നിന്നാണ് പണം എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട്…
Read Moreഎന്തൊരു ദുരവസ്ഥ..! ജില്ലാ ആശുപത്രിക്ക് മുന്നിലെത്തിയാൽ ആരും പറഞ്ഞു പോകും എന്തൊരു നാറ്റം; മൂക്കുപൊത്തിയാൽ മാത്രമേ ഇതിലൂടെ കടന്നുപോകാൻ പറ്റൂ
കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലൂടെ മൂക്ക് പൊത്താതെ നടക്കാൻ പറ്റില്ല. ആശുപത്രിക്ക് മുന്നിലുള്ള റോഡിന്റെ കിഴക്കുഭാഗത്തുള്ള ഓടയിലൂടെ മലിനജലത്തിനൊപ്പം മനുഷ്യമൂത്രവും ഒഴുകുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ദിവസേന 1200 മുതൽ 1500 വരെയുള്ളവർ ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ വരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരെ കൂടാതെ ആശുപത്രിയിലുള്ള രോഗികളുടെ ക്ഷേമം അന്വേഷിച്ചുവരുന്നവരുടെ എണ്ണം ഇതിലും അധികം വരും. ഇത്രയധികം പേർ വന്നെത്തുന്ന ആശുപത്രിയുടെ പ്രധാനകവാട ഭാഗത്തിലൂടെ പോകാൻ മൂക്കുപൊത്തിയാൽ മാത്രമേ സാധിക്കു. ജില്ലാ ആശുപത്രിക്ക് സമീപത്തെ ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ നിന്നുമാണ് ഇവിടേക്ക് മലിനജലം ഒഴുകിവരുന്നത്. ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ നിന്നും പൈപ്പുകൾ ലീക്കായും മലിനജലം ഓടയിൽ വരുന്നുണ്ട്. ഇത് ഒഴുകിപോകുന്ന പ്രദേശങ്ങളിലെല്ലാം ദുർഗന്ധമാണ്. ജില്ലാ ആശുപത്രിയുടെ മുൻവശത്ത് കൂടെ ഗണപതി കോവിലിനു ചേർന്നു മലിനജലം ഒഴുകി ആയിക്കര റോഡ് വരെ പോകുകയാണ്. ഈ വഴികളെല്ലാം ദുർഗന്ധമാണെന്ന് പരിസരവാസികളും കടക്കാരും…
Read Moreതൊഴിലാളികൾക്ക് സന്തോഷവും നാട്ടുകാർക്ക് കലിപ്പും..! മാഹി പാതയോരത്തെ അടച്ചുപൂട്ടിയ 32 മദ്യശാലകളും ജൂൺ ഏഴോടെ തുറക്കുമെന്നു സൂചന
മാഹി: കേരള ഹൈക്കോടതി വിധി അനുകൂലമായതോടെ മാഹി പാതയോരത്ത് അടച്ചുപൂട്ടിയ 32 മദ്യശാലകളും ജൂൺ ഏഴോടെ തുറക്കുമെന്നു സൂചന. ഹൈക്കോടതി വിധിപകർപ്പ് പുതുച്ചേരി എക്സൈസ് കമ്മീഷണർക്കു അടുത്തദിവസം തന്നെ സമർപ്പിക്കും. കോടതി വിധിയിൽ ആഹ്ലാദത്തിലാണു മാഹിയിലെ ചുമട്ടുതൊഴിലാളികളും മദ്യശാലകൾ പൂട്ടിയതിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാരും. മാഹി ഐ.കെ. കുമാരൻ മാസ്റ്റർ റോഡിൽ രണ്ടു മദ്യശാലകൾ തുറന്നു പ്രവർത്തനം തുടങ്ങിയപ്പോൾ ജനകീയ ആക്ഷൻ കമ്മിറ്റി സമരരംഗത്തിറങ്ങിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി നടത്തിവന്നിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചു. മാഹിയിലെ മദ്യഷോപ്പുകൾ പൂട്ടിയതോടെ പള്ളൂർ, പന്തക്കൽ മേഖലകളിൽ മദ്യപശല്യം രൂക്ഷമായിരുന്നു. ബസ് യാത്ര പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാരുന്നു പ്രദേശത്തുകാർ. മാഹിയിൽ ബാറുകൾ തുറക്കുന്നത് ഇവിടത്തുകാരെ സന്തോഷിപ്പിക്കുന്പോൾ ഏപ്രിൽ ഒന്നിനു ശേഷം ആശ്വസിച്ച മാഹിക്കാർ വീണ്ടും പഴയ സ്ഥിതിയിലേക്കു പോകുന്നതിൽ ആശങ്കയിലുമാണ്. വീണ്ടും മദ്യഷോപ്പുകൾ തുറക്കുന്പോൾ മാഹിയിലെ…
Read Moreടൂറിസം വികസനത്തിന് അനന്ത സാധ്യതകളേറെയുണ്ടായിട്ടും ഉളിയത്ത് കടവിനോട് അയിത്തം; പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധിപേരാണ് ഇവിടെയുത്തുന്നത്
തൃക്കരിപ്പൂർ: ഉളിയത്ത്കടവിൽ ടൂറിസം വികസനത്തിന് അനന്ത സാധ്യതകൾ. എന്നിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. പ്രകൃതി രമണീയമായ ഉളിയത്ത്കടവിൽ ചാലിട്ടൊഴുകുന്ന ഉളിയം പുഴയാണ് പയ്യന്നൂർ നഗരസഭയെയും തൃക്കരിപ്പൂർ ഗ്രാമത്തെയും വേർതിരിക്കുന്നത്. ഒരു ഭാഗത്ത് കവ്വായി പുഴയുടെ ഒഴുക്കും ഏഴിമലയുടെ നേർകാഴ്ചയും ഇവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനു ഉളിയത്തുകടവിൽ ഇരു കരകളിലും നിരവധി സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. ഉളിയത്ത്കടവ് സൗത്ത് തൃക്കരിപ്പൂർ വില്ലേജിലും പയ്യന്നൂർ വില്ലേജിലും ഉൾപ്പെട്ട പ്രദേശമാണ്. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ടൂറിസം പദ്ധതി ലക്ഷ്യമിട്ട് ഉളിയത്ത്കടവിൽ ഹൗസ് ബോട്ട്, പെഡൽ ബോട്ട് എന്നിവ വിദേശി, സ്വദേശി ടൂറിസ്റ്റുകളെ ആകർഷിക്കത്തക്ക വിധം ഒരുക്കുന്നതിന് കോണ്‍ക്രീറ്റ് ബോട്ട്ജെട്ടി പണിയുകയും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തുവെങ്കിലും ഇനിയും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ബോട്ട് ജെട്ടി പണിതതല്ലാതെ അനുബന്ധ സൗകര്യങ്ങൾ ഒന്നും ഇവിടെ…
Read Moreകന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ഒരു വകുപ്പ് കൂടി ചേർത്തു ; കന്നുക്കുട്ടിയെ അറുത്ത വാഹനം പിടികൂടി
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പുതിയ വകുപ്പു കൂടി ചേർത്ത് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. വളർത്തു മൃഗങ്ങൾക്കെതിരേയുള്ള പരസ്യമായ ക്രൂരത കാണിച്ച വകുപ്പാണ് ഉൾപ്പെടുത്തിയത്. കന്നുകുട്ടിയെ അറുത്ത വാഹനം ഇന്നലെ സിറ്റി പോലീസ് പിടിച്ചെടുത്തിരുന്നു. കാട്ടാന്പള്ളിയിൽ വച്ചാണ് കെഎൽ 13 എജി 7625 പിക്കപ് വാൻ കസ്റ്റഡിയിലെടുത്തത്. യുവമോർച്ച ജില്ലാ സെക്രട്ടറിയു പരാതി പ്രകാരം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കന്നുകുട്ടിയെ അറുത്ത സംഭവം ദേശീയതലത്തിൽ വിവാദമായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷറഫുദീൻ കാട്ടാന്പള്ളി എന്നിവരെ കോൺഗ്രസിൽ നിന്നും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കൊരുങ്ങുകയാണ്…
Read Moreകന്നുകാലികളെ കശാപ്പ് നിരോധനം സമ്പദ് വ്യവസ്ഥ തകർക്കും; കേരളത്തിൽ ഇത് നടപ്പില്ലാക്കില്ലെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് കാനം
കണ്ണൂർ: കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലുള്ള നിയമത്തിന് വിരുദ്ധമായ ചട്ടങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യന് ഭക്ഷണത്തിനായി ഏത് മൃഗത്തിനെയും കൊല്ലാമെന്നും മൃഗങ്ങൾക്ക് മൂക്കുകയറിടാമെന്നും കൊന്പുമുറിക്കാമെന്നും ചാപ്പകുത്താമെന്നും നിയമത്തിൽ പറയുന്നുണ്ടെന്നും കാനം പറഞ്ഞു. ആടുമാടുകളെ വളർത്തി കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കർഷകർ കുറച്ചുകാലം കഴിഞ്ഞ് അതിനെ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അടുത്തതിനെ വാങ്ങുന്നത്. ഈ ശൃംഖലയാണ് ഇപ്പോൾ തകരാൻ പോകുന്നത്- കാനം പറഞ്ഞു. കന്നുകാലികൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പെടുന്നവയാണ്. അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത എന്നത് സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ പെടുന്നതാണ്. കേരളത്തിൽ ഇത് നടപ്പിലാക്കില്ല എന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കി.
Read Moreബസ് ഡ്രൈവറുടെ മരണത്തിന് പിന്നിൽ ക്വട്ടേഷനോ ? വിവിഹിതനായ ബൈജു ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു; ഇവരുടെ ബന്ധുക്കൾ ഇയാളെ ക്രുരമായി മർദ്ദിച്ചിരുന്നുവെന്ന് ഭാര്യയുടെ പരാതി
പയ്യന്നൂര്‍: പെരുമ്പയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ബസ് ഡ്രൈവറുടെ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമുള്ള മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. വാഹനാപകടത്തില്‍ പറ്റാന്‍ സാധ്യതയില്ലാത്തവിധം ശിരസിലേറ്റ ആഴത്തിലുള്ള നാല് മുറിവുകളും സംഭവത്തിനു ശേഷം ഡ്രൈവറുടെ മൊബൈലിലേക്ക് വന്ന അജ്ഞാത ഫോണ്‍കോളും സംഭവ സ്ഥലത്തുനിന്നും ലഭിച്ച നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും വിരല്‍ ചൂണ്ടുന്നതും ക്വട്ടേഷൻ സംഘത്തിലേക്കാണ്. സുഹൃത്തുക്കളെ കാണാനിറങ്ങി; തേടിയെത്തിയത് മരണം 13 വര്‍ഷമായി സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കരിവെള്ളൂര്‍ പാലത്തറ പടിഞ്ഞാറ് കോളനിയിലെ തക്കന് ഹൗസില്‍ ബൈജു(38)വിനെയാണ് ഈ മാസം 17ന് രാത്രി 9.45 ഓടെ പെരുമ്പയിലെ കൈരളി ഹോട്ടലിന് സമീപം രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയത്. ഭാര്യ ചികിത്സയിലായിരുന്നതിനാല്‍ രണ്ടുദിവസം ബൈജു ജോലിക്ക് പോയിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന ഭാര്യ രേഷ്മയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലാക്കിയ…
Read Moreവിവാഹമോചനം തലയ്ക്ക് പിടിച്ചപ്പോൾ..! കുട്ടികളെ അയൽവീട്ടിലാക്കിയിട്ട് നഴ്സായ വീട്ടമ്മ മുങ്ങി; നാട്ടുകാരുടെ പരാതിയിൽ കുട്ടികളെ ചൈൽഡ് ലൈൻ ഏറ്റെടുത്തു
പയ്യന്നൂർ: മക്കളെ അയൽവീട്ടിലാക്കി ജോലിക്ക് പോയ35 കാരിയായ നഴ്സ് മൂന്നു ദിവസമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ കുട്ടികൾക്ക് പോലീസ് സംരക്ഷണ മേർപ്പെടുത്തി. മാതമംഗലം കുറ്റൂർ പൂത്തൂരിലാണ് സംഭവം. ഗൾഫിൽ ജോലിയുള്ള ഭർത്താവിൽ നിന്നും വിവാഹമോചനം നേടാൻ കോടതി നടപടികൾ കാത്തിരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിലെ ഹൃദയാലയത്തിലെ നഴ്സാണ് മക്കളെ ‘മറന്നുപോയത് ‘. മൂന്നു ദിവസം മുമ്പ് അയൽ വീട്ടിൽ 12 ഉം 13 ഉം പ്രായമുള്ള രണ്ട് ആൺമക്കളേയും കൊണ്ടുചെന്നാക്കി ജോലിക്ക് പോയ നഴ്സ് ഇന്നലെ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. രാവും പകലും ഡ്യൂട്ടിയാണെന്നാണ് വിളിച്ചനാട്ടുകാരോട് നഴ്സ് പറഞ്ഞതെങ്കിലും കഴിഞ്ഞ രണ്ടു ദിവസവും രാത്രിയിൽ ഇവർക്ക് ആശുപത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയ നാട്ടുകാർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പരിയാരം പോലീസിൽ ബന്ധപ്പെട്ടതിനെ തുടർന്ന് പോലീസിന്റെ സംരക്ഷണത്തിൽ കുട്ടികളെ മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.
Read More