ജിജേഷ് ചാവശേരി മട്ടന്നൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 18 വയസുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ഏർപ്പെടുത്തിയത്. ഒപി ടിക്കറ്റ്, ലാബ്, ദന്തൽ വിഭാഗം, സ്കാനിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നൽകുന്നത്. ഒപി ടിക്കറ്റിന് രണ്ട് രൂപയും ലാബിൽ 50 രൂപയും ദന്തൽ വിഭാഗത്തിൽ 30 രൂപ മുതൽ 100 രൂപയുമാണ് മിക്ക സർക്കാർ ആശുപത്രികളിലും ഈടാക്കുന്നത്. ഇനി മുതൽ 18 വയസിന് താഴെയുള്ളവർക്ക് ഫീസ് നൽകേണ്ടതില്ല. ദിവസവും പനി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് നൂറ് കണക്കിന് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. മേയ് ഒന്നു മുതൽ സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ നടപ്പിലാക്കാൻ തുടങ്ങി. സർക്കാരിന്റെ പുതിയ സൗജന്യ പദ്ധതി ആശുപത്രികളിൽ…
Read MoreCategory: Kannur
പരാതിയിലെ കള്ളത്തരം പൊളിഞ്ഞതോ..! മുളക് പൊടി വിതറി ലക്ഷങ്ങൾ കൊള്ളയടിക്കപ്പെട്ടെന്ന് പരാതി നൽകിയ പെട്രോൾ പമ്പ് മാനേജർ കടലിൽ മരിച്ച നിലയിൽ
തലശേരി: രണ്ടരലക്ഷം രൂപ പട്ടാപ്പകൽ കൊള്ളയടിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട പെട്രോൾ പന്പ് മാനേജരുടെ മൃതദേഹം കടലിൽ കണ്ടെത്തി. മാഹി പന്തക്കൽ പയനിയർ പെട്രോൾ പന്പ് മാനേജർ മുഴപ്പിലങ്ങാട്ടെ എഫ്സിഐ ഗോഡൗണിനു സമീപം താമസിക്കുന്ന പൊക്കോടൻ വീട്ടിൽ ദേവദാസിന്റെ (59) മൃതദേഹമാണ് ഇന്നു രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് ബീച്ചിനു സമീപമുള്ള കടലിലെ പാറക്കെട്ടിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ദേവദാസ് ഉച്ചവരെ ഫോണിൽ വീടുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. ഇന്നലെ രാത്രി ബന്ധുക്കൾ എടക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 24ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ടെന്പിൾഗേറ്റിനു സമീപ വച്ചാണ് മുളകുപൊടി വിതറി ദേവദാസിന്റെ കൈയിൽ നിന്നും പണം തട്ടിയെടുത്തത്. തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് അടയ്ക്കാനായി പണവുമായി വരികയായിരുന്നു ദേവദാസ്. 2,50,000 രൂപ തട്ടിയെടുത്തതായി പറയുന്നു. വാഹനത്തിൽ നിന്ന് ഓടയിലേക്ക്…
Read Moreനായാട്ടിന് വന്നതാ രാജാവേ.! തളിപ്പറമ്പിനടുത്ത് തോക്കുകളുമായി വ്യാപാരികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ; തങ്ങൾ നായാട്ടിനെത്തിയതാണെന്നാണ് പ്രതികൾ
പരിയാരം: നാടൻ തോക്കുകളുമായി തളിപ്പറമ്പിലെ രണ്ട് പ്രമുഖ വ്യാപാരികളേയും രണ്ട് സഹായികളേയും പരിയാരം പ്രിൻസിപ്പൽ എസ് ഐ വി.ആർ.വിനീഷ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാ കൗൺസിലറും ലീഗ് നേതാവും സയ്യിദ് നഗറിലെ സെഞ്ച്വറി ട്രേഡേഴ്സ് ഉടമയുമായ കെ.വി.മുഹമ്മദ് കുഞ്ഞി (48), സയ്യിദ് നഗറിൽ അജാസ് സൂപ്പർമാർക്കറ്റ് നടത്തുന്ന അള്ളാം കുളത്തെ സി.മുസ്തഫ (50), ഇവരുടെ സഹായികളായ അള്ളാം കുളത്തെ എം.മുഹമ്മദ് (58), കാരക്കുണ്ടിലെ മുഹമ്മദ് അൻഷാദ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9.45 ന് അമ്മാനപ്പാറയിൽ വാഹനപരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. രണ്ട് ഒറ്റക്കുഴൽ തോക്കുകളും തിരകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കെഎൽ 59 എച്ച് 3437 സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ തോക്കുകളിലൊന്ന് മുസ്തഫയുടെ ബന്ധു പുഷ്പഗിരിയിലെ അബ്ദുൾ സലാമിന്റേതാണെന്നും ഇതിന് ലൈസൻസുണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. തങ്ങൾ…
Read Moreഅഭിനയം അത്ര പോര..! ബൈക്കിൽ വരവേ മുളകുപൊടി വിതറി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്; പരാതി വ്യാജമാകാമെന്ന് പോലീസ്
മാഹി: മുളകുപൊടി വിതറി പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അധീനതയിലുള്ള പന്തക്കൽ വയലിൽപിടികയിലെ പയനീർ പെട്രോൾ പമ്പ് ജീവനക്കാരൻ ദേവദാസ ബാബു ഇന്നലെ രാവിലെ സ്കൂട്ടറിൽ തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ പ്രധാനശാഖയിലേക്ക് പണവുമായി പോകുമ്പോൾ ഇല്ലത്ത് താഴെ മത്സ്യവിൽപ്പന കേന്ദ്രത്തിന് സമീപം വച്ച് കണ്ണിൽ മുളകുപൊടി വിതറി 250000 രൂപ തട്ടിയെടുത്തതായി പറയുന്നു. വാഹനത്തിൽ നിന്ന് ഓടയിലേക്ക് വീണ ഇയാളെ പരിസരത്തുണ്ടായിരുന്നവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റോഡിൽ കിടന്ന 35000 രൂപ തിരിച്ചു കിട്ടിയതായും പറയുന്നു. തുടർന്ന് തലശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൂക്കിലും ഹെൽമറ്റിലും മാത്രമെ മുളക് വിതറിയതായി കണ്ടെത്തിയിട്ടുള്ളൂ. പരാതി വ്യാജമാകാനാണ് സാധ്യതയെന്നും തലശേരി പോലീസ് പറഞ്ഞു.ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ …
Read Moreശിവന്റെ കുടകൾക്ക് ” അമ്മ’ യുടെ തണൽ..! ശരീരം തളർന്നെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിർമ്മിച്ച കുടകൾ പാലിയേറ്റീവ് പ്രവർത്തകർ വിറ്റുനൽകും
മട്ടന്നൂർ: തളർന്ന ശരീരവുമായി കഴിയുന്നതിനിടെ നിർമിച്ച കുട പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ വില്പന ആരംഭിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതച്ചാൽ നമ്പ്യാർപീടികയിലെ കാരുണ്യഭവനിൽ കഴിയുന്ന ആർ.ശിവൻ സ്വയം തൊഴിലെന്ന നിലയിൽ നിർമിച്ച കുടകളാണ് വിവിധ സ്ഥലങ്ങളിൽ മട്ടന്നൂരിലെ അമ്മ പാലിയേറ്റീവ് പ്രവർത്തകർ വിൽക്കുന്നത്. വയനാട് കോട്ടനാട് സ്വദേശിയായ ശിവന് ജോലിക്കിടെ 2001 ൽ കവുങ്ങിൽ നിന്നു വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. അരയ്ക്ക് താഴെ തളർന്നതോടെയാണ് കുട നിർമാണം ആരംഭിച്ചത്. കുട വിറ്റു ലഭിക്കുന്ന തുക മുഴുവനായും ശിവന് നൽകുമെന്ന് പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു. കുടയുടെ വിൽപ്പന ഉദ്ഘാടനം മട്ടന്നൂർ എച്ച് എൻ സി ഹോസ്പിറ്റലിൽ ഷിജാസ് മങ്ങലാട്ടിന് നൽകി മട്ടന്നൂർ എസ് ഐ എ.വി.ദിനേശ് നിർവഹിച്ചു. റാഫി പറയിൽ, പി.ബിനീഷ്, എബിൻ ബാബു, ഷമ്മാസ് അലി, അനിൽ മട്ടന്നൂർ, അനുരാഗ് , പ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreശില്പ നിർമാണത്തിൽ മികവു തെളിയിച്ച് രതീഷ്; ഒപ്പം അഭിനയത്തിലും ഒരുകൈ; ശില്പകലയിൽ ആദ്യം തീർത്തത് പ്രണയ സൗദമായ താജ്മഹൽ
പെരുന്പടവ്: പെരുവാന്പയിലെ പുതിയവീട്ടിൽ രതീഷിന് വെറുതെയിരിക്കാൻ നേരമില്ല. മനസിനിണങ്ങിയ ചിത്രം മുന്നിൽ കിട്ടിയാൽ അത് മരത്തിൽ പണിതീർത്താലേ പിന്നെവിശ്രമമുള്ളൂ. താജ്മഹൽ, പിസാ ഗോപുരം, മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവം, തായ്പരദേവത, ശബരിമല ക്ഷേത്രത്തിന്റെ പൂർണരൂപം തുടങ്ങി അനേകം ശില്പങ്ങൾ രതീഷ് പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യമായി പണിതത് താജ്മഹലിന്റെ രൂപത്തിൽ മരത്തിൽ തീർത്ത ശില്പമാണ്. ഏകദേശം മൂന്നുമാസം കൊണ്ടാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. അവസാനമായി പണി പൂർത്തിയാക്കിയത് ശബരിമല ക്ഷേത്രത്തിന്റെ പൂർണരൂപമാണ്. ഇതിന് അഞ്ചുമാസം സമയം വേണ്ടിവന്നുവെന്ന് രതീഷ് പറയുന്നു. വളരെ മനോഹരമായി പണി പൂർത്തിയാക്കിയ ഈ ശില്പം കാണാൻ ദിവസവും നിരവധി ആളുകളാണ് രതീഷിന്റെ വീട്ടിലെത്തുന്നത്. കുന്പിൾ, തേക്ക് മരങ്ങളിലായിട്ടാണ് രതീഷ് ശില്പങ്ങൾ നിർമിക്കുന്നത്. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ രതീഷ് കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ് ഡിപ്ലോമയും പൂർത്തീകരിച്ചിട്ടുണ്ട്. പരസ്യങ്ങളിലും നാടകങ്ങളിലും അഭിനയിക്കുന്ന രതീഷ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം…
Read Moreചുമട്ടുതൊഴിലാളികളുടെ മാതൃക..! കൊടിയുടെയും യൂണിയന്റെയും അതിര്‍വരമ്പുകളില്ലാതെ ഒരുമയുടെ കരുത്തറിയിച്ച് തൊഴിലാളികള്‍ ആശുപത്രി പരിസരം വൃത്തിയാക്കി
ഇരിട്ടി: കൊടിയുടെയും യൂണിയന്റെയും അതിര്‍വരമ്പുകളില്ലാതെ ഒരുമയുടെ കരുത്തറിയിച്ച് ഇരിട്ടിയിലെ ചുമട്ടുതൊഴിലാളികള്‍ ഇരിട്ടി താലൂക്ക് ആശുപത്രി റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയായി. കാടുവെട്ടിത്തെളിച്ചും പരിസരം ശുചികരിച്ചും വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപോകാന്‍ റോഡരികില്‍ സൗകര്യമൊരുക്കി. ചുമട്ടുതൊഴിലാളികള്‍ സേവനപ്രവര്‍ത്തനം സംഘടിപ്പിച്ചത്. ശുചീകരണം ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി അശോകന് ഉദ്ഘാടനം ചെയ്തുവി.പ്രകാശന് അധ്യക്ഷത വഹിച്ചു.പി അശോകന് ആമുഖപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി മോഹനന്, യൂണിയന് സെക്രട്ടറി കെ.വിജയന് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി അബ്ദുള്‍ റഷീദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. സി.പി.പ്രശാന്ത്, ഷാജി, ഐ.കെ.വിജയരാജന്‍ , പി.മഹേഷ് , വി. കൃഷ്ണന്, നവാസ്, ഷിജു, കെ.സുധാകരന്, എം.പ്രതീശന്‍ , വി ഷൈജു, എന്നിവര്‍ നേതൃത്വം നല്കി
Read Moreപിന്നെ ആർക്കറിയാം..! തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ കേൾബിൾ സ്ഥാപിക്കാൻ റിലയൻസിന്റെ രഹസ്യ സർവേ; തങ്ങൾ അറിഞ്ഞില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പ് അറിയാതെ റിലയന്‍സ് ജിയോ രാത്രിയില്‍ സംസ്ഥാനപാത 36 ല്‍ സര്‍വേ നടത്തി അടയാളമിട്ടു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലാണ് കഴിഞ്ഞയാഴ്ച്ച സര്‍വേ നടത്തിയത്. റോഡില്‍ 15 മീറ്റര്‍ ഇടവിട്ട് പെയിന്റ് ഉപയോഗിച്ച് കോഡ് ഭാഷയില്‍ അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. പകല്‍ യാതൊരുവിധ സര്‍വേയും നടത്താതെ രാവിലെ റോഡില്‍ കിലോമീറ്ററുകളോളം വെളുത്ത പെയിന്റുകൊണ്ട് അക്കങ്ങളും കോഡ്ഭാഷയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചുവെങ്കിലും തങ്ങള്‍ ആരെയും സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിഡബ്ല്യുഡി അസി.എക്സിക്യുട്ടീവ് എൻജിനീയര്‍ എ.ദേവേശന്‍ നടത്തിയ അന്വേഷണത്തിലാണ് രാത്രികാല സര്‍വേ നടത്തിയത് റിലയന്‍സ് ആണെന്ന് വ്യക്തമായത്. സംസ്ഥാന പാതയില്‍ മൈക്രോ ഡ്രഡ്ജിംഗ് നടത്തി കേബിള്‍ ശൃംഖല സ്ഥാപിക്കാനാണ് രഹസ്യ സര്‍വേ നടന്നത്. സര്‍വേ നടത്തിയ റിലയന്‍സ് ഇതിനുള്ള അനുമതിക്കായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ സമീപിച്ചിട്ടുണ്ട്. രാത്രിയില്‍ തന്നെ ഡ്രഡ്ജിംഗ് ജോലികള്‍ നടത്താനാണ്…
Read Moreപയ്യന്നൂർബിജുവധം: പ്രധാന പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍; കൊലപാ തകത്തിന് ശേഷം മുങ്ങിയ ഇയാൾ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്
പയ്യന്നൂര്‍: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ട്രഷററും സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റിയംഗവുമായ കുന്നത്തെരുവിലെ ടി.പി.അനൂപാണ് (34) അറസ്റ്റിലായത്. ഇന്നലെ രാത്രി പതിനൊന്നോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽ വച്ചാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കോയമ്പത്തൂരിലെത്തിയ ഇയാള്‍ അവിടെ നിന്നും ബസിലുള്ള മടക്കയാത്രയില്‍ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കക്കമ്പാറയിലെ നടുവിലെ പുരയില്‍ റിനീഷ് (28), പരത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26), കുന്നരുവിലെ പാനത്താന് വീട്ടില്‍ സത്യന് (33), കക്കമ്പാറയിലെ വടക്കുമ്പത്ത് ജിതിന് (31) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreസഹോദരങ്ങളായ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ; ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു
കണ്ണൂർ: ഏഴും പത്തും വയസുള്ള സഹോദരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെറുപുഴ തയ്യേനിയിലെ പുതേടത്തിൽ അപ്പുക്കുട്ടനെ (58) യാണു ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതി പ്രകാരമാണു കേസെടുത്തത്. ഞായറാഴ്ച 2.30ഓടെയായിരുന്നു സംഭവം. ടൗൺ സ്ക്വയറിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭക്ഷണം വാങ്ങിത്തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി. ടൗൺസ്ക്വയറിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാനില്ലെന്നു പറഞ്ഞു കുട്ടികളുടെ അമ്മ നിലവിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും കച്ചവടക്കാരും നടത്തിയ തെരച്ചിലിലാണു കുട്ടികളെയും അപ്പുക്കുട്ടനെയും ആളൊഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read More