ചക്കരക്കൽ: തിലാന്നൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണവും പത്തായിരം രൂപയും കവർന്നു. മുട്ടോളംപാറയിലെ മുല്ലക്കണ്ടി രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 16ന് രവീന്ദ്രനും കുടുംബവും വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയിരുന്നു. 19ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ പിൻവശത്ത കുളിമുറിയുടെ വാതിൽ തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവീന്ദ്രന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kannur
തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ എത്തുന്നവർക്ക് “ശങ്ക” പാടില്ല; വന്നാൽ പെട്ടതുതന്നെ…
തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കോപ്ലക്സിലെ വായനശാലയിലും ലൈബ്രറിയിലുമെത്തി വായിക്കുന്നതിനിടെ ആർക്കെങ്കിലും “ശങ്ക’ തോന്നിയാൽ വായനക്കാരൻ പെട്ടത് തന്നെ. ഇവിടെ ശുചി മുറിയുണ്ടെങ്കിലും ആ ഭാഗത്തേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.വായനശാല, ലൈബ്രറി, കോംപ്ലക്സിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കടമുറികൾ എന്നിവയക്കു വേണ്ടി താഴെ നിലയിൽ നിർമിച്ച ശുചി മുറി സാമൂഹ്യ വിരുദ്ധർ തകർക്കുകയായിരുന്നു. ഇവിടെ ഇപ്പോൾ മാലിന്യം തള്ളിയ നിലയിലാണ്. മാർക്കറ്റ് റോഡിലെ ഏക പൊതുശുചിമുറിയാണ് ഇത്തരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ശുചിമുറി അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്നും പരിപാലനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യ ശക്തമാണ്.
Read Moreജ്വല്ലറിയിൽനിന്ന് ഏഴരക്കോടി തട്ടിയ കേസ്; ചോദ്യംചെയ്യൽ പൂർത്തിയായി
കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽനിന്ന് ഏഴര കോടി തട്ടിയ കേസിലെ പ്രതി ചിറക്കലിലെ കെ. സിന്ധുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമാണ് പോലീസ് സിന്ധുവിനെ ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോർട്ട് 19ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികളുണ്ടാകുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ ചോദ്യം ചെയ്തത്. ഹൈക്കോടതിയിൽ സിന്ധു നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷ പരിഗണിക്കവെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചത്. താൻ പണം തട്ടിയെടുത്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ മൂന്ന് ദിവസവും സിന്ധു ആവർത്തിച്ചു. കൃഷ്ണ ജ്വല്ലറിയിൽ ചീഫ് അക്കൗണ്ടന്റായ കെ. സിന്ധു വിവിധഘട്ടങ്ങളിലായി ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് മാനേജിംഗ് ഡയറക്ടർ സി.വി. രവീന്ദ്രനാഥ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Read Moreകൂർമ്പക്കാവിലെ തിരുവാഭരണ മോഷണം പോയിട്ട് രണ്ടര വർഷം; പഞ്ചലോഹവും വെള്ളിയഭരണവും എടുക്കാതെ കള്ളൻ കൊണ്ടുപോയത് സ്വർണം മാത്രം; കേസ് സജീവമാക്കാനൊരുങ്ങി നാട്ടുകാർ
പഴയങ്ങാടി:ഏഴോം കൂർമ്പക്കാവിൽ രണ്ടരവർഷം മുമ്പ് ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസ് ഇന്നും തെളിയിക്കപ്പെട്ടില്ല. കളവ് നടന്ന് ഒരു മാസം കഴിഞ്ഞയുടൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത് പ്രതികൾ വലയിലായെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും തെളിവെടുപ്പ് മാത്രമേ ബാക്കിയുള്ളൂവെന്നുമാണ്. എന്നാൽ, ഇതുവരെ ഒരു തുമ്പും ലഭിച്ചില്ലെന്നാണ് അറിയാൻ കഴിയുന്നതെന്ന് ക്ഷേത്രഭാരവാഹികൾ ആരോപിച്ചു. പഴയങ്ങാടി പോലീസ് എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും എല്ലാം പ്രഹസനമായിരുന്നു.ദുരൂഹത നിറഞ്ഞ മോഷണമാണ് നടന്നത്. പഞ്ചലോഹ വിഗ്രഹങ്ങളോ വെള്ളിയാഭരണങ്ങളോ വിലകൂടിയ വസ്തുക്കളൊന്നും എടുക്കാതെയും മറ്റ് യാതൊരു നാശനഷ്ടങ്ങൾ വരുത്താതെയും സമർഥമായി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ 15 പവൻ തിരുവാഭരണങ്ങൾ (സ്വർണം) മാത്രമാണ് എടുത്തത്. ഇതിന്റെ തലേദിവസം കാവിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളിലും ബസ് സ്റ്റോപ്പുകളിലും ഒരു നോട്ടീസ് പ്രചരിച്ചിരുന്നു. അതായത് കാവിന്റെ പ്രവർത്തകനും ഏഴോം കുറുവാട് സ്വദേശിയും ദീർഘകാലം പ്രവാസിയുമായ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്ന…
Read Moreചൊക്ലിയിലെ ഭർതൃമതിയുടെ മരണം; കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെത്തി’; മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ
തലശേരി: ചൊക്ലി പുല്ലൂക്കരയിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടിൽ റയിസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ഷഫ്ന (26) യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ചൊക്ലി പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെടുത്തു. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് കബറടക്കും. ഫോറൻസിക് സർജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കുളിമുറിയിൽ നിന്നും കണ്ടെടുത്ത രക്തം പുരണ്ട കത്തി വിശദമായ പരിശോധനയ്ക്കായി…
Read Moreസെൻട്രൽ ജയിൽ തടവുകാരന് ഹാഷിഷ് ഓയിൽ എറിഞ്ഞുനൽകിയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തി എറിഞ്ഞു നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. മുണ്ടയാട് അതിരകത്തെ എം. അമൂദ് (23), കക്കാട് സ്വദേശി നദീർ (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും സ്കൂട്ടറിൽ എത്തിയ രണ്ടംഗസംഘം എറിഞ്ഞുനൽകിയത്. ശനിയാഴ്ച രാവിലെ 10.30ന് ആണു സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു.ജിംനാസിന്റെ ചികിത്സ കഴിഞ്ഞു മറ്റു തടവുകാർക്കായി കാത്തുനിൽക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞത്. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.
Read Moreആലക്കാട് സ്ഫോടനം: നായ ചത്ത സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസ്
പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് ഇന്നലെയുണ്ടായ സ്ഫോടനത്തിലും നായ ചത്ത സംഭവത്തിലും ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു. ബിജുവിന്റെ വീടിനു സമീപത്തെ റോഡില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഇയാളുടെ വളര്‍ത്തുനായയുടെ തല ചിതറിയ നിലയില്‍ ചത്തിരുന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്തിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങള്‍ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും നായയുടെ രക്തവും മറ്റും സംഭവ സ്ഥലത്തുണ്ടായിരുന്നു. നായയുടെ ജഡം ഇയാള്‍ തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സംഭവത്തിലാണ് മനുഷ്യ ജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്ത…
Read More10,000 നിക്ഷേപിച്ചാല്‍ 30,000 കിട്ടും; ഹൈറിച്ചിനെതിരേ സിനിമാ പ്രവർത്തകന്റെ പരാതി
കണ്ണൂര്‍: സാമ്പത്തിക തട്ടിപ്പുകളിലൂടെ വിവാദമായ ഹൈറിച്ചിനെതിരേ വീണ്ടും പരാതി. ഒറ്റപ്പാലം കിണാശേരിയിലെ സിനിമാ പ്രവര്‍ത്തകനായ ചെമ്പകശേരി സുധീഷ് കുമാറാണ് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി, ഇതിന്റെ ഡയറക്ടര്‍ കൊള്ളാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീനാ പ്രതാപന്, പ്രിന്‍സ്, ഗൗരി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിട്ടുള്ളത്. 10,000 രൂപ നിക്ഷേപിച്ചാല്‍ 30,000 രൂപയായി മൂന്നിരട്ടി ലാഭത്തോടെ തിരിച്ചു കിട്ടുമെന്നും പുതിയ അംഗങ്ങളെ ഇടതും വലതുമായി ചേര്‍ത്താല്‍ ഓരോ തലത്തിലും വേറെ ലാഭമെത്തുമെന്നും വര്‍ഷത്തില്‍ 1.26 കോടി രൂപവരെ വരുമാനമുണ്ടാകുമെന്നും വിശ്വാസിപ്പിച്ചതായി പരാതിയിലുണ്ട്. കൂടാതെ കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം, കുമരകത്തേക്കുള്ള വിനോദയാത്ര, കോടികളുടെ എസ്റ്റേറ്റ് തുടങ്ങിയ 18 ആകര്‍ഷക വാഗ്ദാനങ്ങളായിരുന്നു നല്‍കിയതെന്നും പരാതിയില്‍ വിവരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് 10,000 രൂപ നല്കി കഴിഞ്ഞ ജൂലൈ 13ന് ഇതില്‍ ചേര്‍ന്നതെന്നും എന്നാല്‍ തനിക്കോ…
Read Moreസെൻട്രൽ ജയിൽ തടവുകാരന് ഹാഷിഷ് ഓയിൽ എറിഞ്ഞ് നൽകിയ സംഭവം; രണ്ടംഗ സംഘത്തിനായി തെരച്ചിൽ ഊർജിതം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തിയ രണ്ട് പേർ എറഞ്ഞ് നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും വെള്ളയും നീലയും കളറുള്ള സ്കൂട്ടറിൽ എത്തിയയാൾ എറിഞ്ഞ് നൽകിയത്. ശനിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു. ജിംനാസിന്റെ ചികിത്സ കഴിഞ്ഞ് മറ്റ് തടവുകാർക്കായി കാത്ത് നിക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. എസ്കോട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും കോട്ടയുടെ ഭാഗത്തേക്ക് ഇവർ വാഹനം ഓടിച്ച് രക്ഷപെടുകയായിരുന്നു. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.…
Read Moreട്രാവലറിൽ കാക്കിപാന്റും വെള്ള ഷർട്ടും ധരിപ്പിച്ച് കൂടെകൂട്ടിയിരിക്കുന്നവർ ആര്; പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് സിപിഎമ്മുകാർ പഠിപ്പിക്കേണ്ടെന്ന് വി.ഡി. സതീശൻ
കാസർഗോഡ്: പോലീസിനൊപ്പം ക്രിമിനൽ സംഘത്തിന്റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കാക്കി പാന്റും വെള്ള ടീഷർട്ട് യൂണിഫോം ധരിച്ച് രണ്ട് ടെമ്പോ ട്രാവലറുകളിലായി സഞ്ചരിക്കുന്നവർ പോലീസുകാരാണോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ മക്കളെ മർദിക്കുന്നതും വേദനിപ്പിക്കുന്നതും കണ്ട് സന്തോഷിക്കുന്ന ക്രിമിനൽ സാഡിസ്റ്റ് മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കേരളത്തിന്റെ ദുര്യോഗമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞത് ഇതിനെതിരായ വൈകാരിക പ്രതികരണമാണ്. പക്ഷേ അതിനെപ്പോലും കോൺഗ്രസോ യുഡിഎഫോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ഒരു കടലാസ് പോലും ചുരുട്ടി അങ്ങോട്ടെറിയരുത് എന്നാണ് തങ്ങളുടെ നിലപാട്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഷൂ എറിഞ്ഞവർക്കു നേരെ പോലും വധശ്രമത്തിന് കേസെടുത്തത് നിയമസംവിധാനത്തെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.…
Read More