ഇരിക്കൂർ: കെട്ടാൻ നൽകിയ വാച്ച് തിരിച്ചു ചോദിച്ച യുവാവിനെ ഇടിച്ച് മൂക്കിന് പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവളത്തുപറമ്പിലെ മാച്ചേരി റിയാസി (31)നെ ആക്രമിച്ച കേസിലാണ് സുഹൃത്തായ ഹുസൈനെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ടൗണിൽ വച്ചാണ് ആക്രമിച്ചത്. റിയാസിന്റെ വാച്ച് ഹുസൈന് നൽകിയിരുന്നത് തിരിച്ചു ചോദിച്ചതിനാണ് ആക്രമിച്ചതെന്ന് പരാതി നൽകിയിരുന്നു. മൂക്കിന് പരിക്കേറ്റ റിയാസ് എകെജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Read MoreCategory: Kannur
സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി.ആർ. അനുസ്മരണദിന സെമിനാറിൽ കുഞ്ഞാലിക്കുട്ടി
സ്വന്തം ലേഖകൻകണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നത് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഈ മാസം ഒൻപതിന് എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് എം.വി.ആർ ദിനാചരണം സംഘടിപ്പിക്കുന്നത്. പയ്യാന്പലത്തെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്കുശേഷം നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്. കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന പരിപാടി സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാർ. പാട്യം രാജൻ അധ്യക്ഷത വഹിക്കുന്ന സെമിനാർ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പങ്കെടുക്കുന്നുണ്ട്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചെങ്കിലും ലീഗിൽ ഒരു അഭിപ്രായ ഭിന്നത സൃഷ്ടിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതിനിടയിലാണ്…
Read Moreകണ്ണൂർ എയർപോർട്ടിൽ മലദ്വാര സ്വർണക്കടത്തിന് ഒരു കുറവുമില്ല; അരക്കോടിയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ആഷിഫ് മുണ്ടക്കൂലിൽ നിന്നാണ് 49,46,196 രൂപ വരുന്ന 818.5 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ആഷിഫ്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുളള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 876 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്ത ശേഷം 818.5 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 49,46,196 രൂപ വരും.
Read Moreബൈക്ക് കുളത്തിൽ വീണ് യുവാവ് മരിച്ച സംഭവം; സിപിഎമ്മിനെതിരേ ആരോപണവുമായി കോൺഗ്രസ്
തളിപ്പറമ്പ്: പട്ടുവം കാവുങ്കലിൽ രണ്ടടി മാത്രം വീതിയുള്ള നടപ്പാതയ്ക്ക് ചേർന്നുള്ള കുളത്തിൽ ബൈക്ക് മറിഞ്ഞ് ഫറാസ് (21) മരിക്കാനിടയായ സംഭവത്തിൽ രാഷ്ട്രീയ പോരാട്ടം. പട്ടുവം പഞ്ചായത്തിന്റെ കൃത്യവിലോപവും സിപിഎം കാവുങ്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ ധാർഷ്ഠ്യവുമാണെന്ന് യുവാവ് മരിക്കാനിടയായതിന്റെ കാരണമെന്ന് മുൻ പട്ടുവം ഗ്രാമ പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.രാജീവൻ കപ്പച്ചേരി ആരോപിച്ചു. ആരും ഉപയോഗിക്കാത്ത ഈ കുളം എന്നും ഇവിടെ അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. ഒന്നെങ്കിൽ ഇത് മൂടാനോ അല്ലെങ്കിൽ ഇതിന്റെ അരിക് കെട്ടി അപകട ഭീഷണി ഇല്ലാതെ ഇതു വഴി സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മരിച്ച എം.പി.ഫറാസ് ഉൾപ്പെടെയുള്ളവർ നിരവധി തവണ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. 2019 ൽ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണെടുത്ത് നടവഴിക്ക് സമീപം നിലവിലുള്ള രണ്ടടി വഴി നാലടിയാക്കി മണ്ണിട്ട് വീതി കൂട്ടാൻ ശ്രമം തുടങ്ങി. സമീപവാസികൾ ആവശ്യമായ കല്ലുകൾ സൗജന്യമായി…
Read Moreതൊണ്ടി പരിശോധിക്കാൻ സൗകര്യമില്ല;എക്സൈസ് പ്രവർത്തനം താളം തെറ്റുന്നു
കണ്ണൂർ: സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വില്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമല്ല. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വഴിയും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ വഴിയും സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാത്തതിൽ കേസുകളുടെ തുടർ നടപടികളും വൈകുകയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രാസപരിശോധന നടത്താൻ ലാബില്ലാത്തതിനാൽ കോഴിക്കോടുള്ള റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലയച്ചാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 9,610 സാമ്പിളുകളാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പരിശോധനയ്ക്ക് നൽകിയത്. അതിൽ 5,613 സാമ്പിളുകളുടെ ഫലം മാത്രമാണ് വന്നത്. 3,697 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് 269 സാമ്പിളുകളാണ് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചത്. അതിൽ 60 ശതമാനത്തിന്റെ പരിശോധനാ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സാമ്പിളുകൾ പരിശോധിക്കാൻ സർക്കാർ അംഗീകൃത ലാബുകൾ ഉള്ളത്.…
Read Moreവധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസിനു നേരേ വെടിവയ്പ്; റോഷനെ തേടി പോലീസ് അയൽസംസ്ഥാനത്തേക്ക്
കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവച്ച സംഭവുമായി ബന്ധപ്പെട്ട വധശ്രമ കേസിലെ പ്രതി റോഷനെ തപ്പി പോലീസ് അയൽ സംസ്ഥാനത്തേക്ക്. എസിപി ടി.കെ. രത്നകുമാറിന്റെയും വളപട്ടണം എസ്എച്ചഒ എം.ടി. ജേക്കബിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. റോഷന് കണ്ണൂർ ജില്ലയില്‍ ഇല്ലെന്നും കേരളം വിട്ടതായി ഉറപ്പായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും രണ്ടില്‍ കൂടുതല്‍ വാതിലുകള്‍ ഉള്ളതാണ് റോഷൻ രക്ഷപ്പെടാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. പുറത്ത് നിന്ന് എത്തുന്നയാള്‍ക്ക് വീടിന്റെ ഘടന പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കില്ല. ഇയാള്‍ക്ക് കേരളത്തിന് പുറത്ത് ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഉണ്ട്. ബന്ധുക്കളുടെ സഹായത്താലാണ് ഇയാള്‍ ഒളിവില്‍ പോയത്. ബന്ധു വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കർണാടക, തമിഴ്നാട്, ഗോവ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ചിറക്കല്‍ ചിറയ്ക്ക് സമീപം…
Read Moreസ്പെയിന് വീസ; പരാതിയുമായി രണ്ടുപേർക്കൂടി; ഇരുവരിൽ നിന്നും തട്ടിയെടുത്തത് പത്തുലക്ഷം
പയ്യന്നൂര്‍: സ്പെയിനിലേക്ക് ജോലിയുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരേ സമാനമായ പരാതിയിലെടുത്തിരുന്ന മറ്റു കേസുകള്‍ക്കു പുറമേയാണ് പുതിയ കേസ്. പയ്യന്നൂര്‍ അന്നൂരിലെ യദുകൃഷ്ണന്റെ പരാതിയില്‍ പയ്യന്നൂരിലെ വിനായക്, ഇരിട്ടിയിലെ സ്മിത, കണ്ണൂരിലെ ലൂസി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സ്പെയിനില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2021 ജൂണ്‍ 25 മുതല്‍ പലതവണകളായി 6,45,173 രൂപ വാങ്ങുകയും വാഗ്ദാനം ചെയ്ത വീസയോ പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. മുന്‍ വഞ്ചനാ കേസുകളിലെ പ്രതികളായ വിനായക്, സ്മിത എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ കെ.വി.മിഥുന് നല്കിയ പരാതിയിലാണ് മറ്റൊരു കേസുകൂടിയെടുത്തത്. 2021 ജൂലൈ 14 മുതല്‍ പലതവണകളായി മൂന്ന് ലക്ഷം രൂപ വാങ്ങി പരാതിക്കാരനെ ചതിച്ചതായുള്ള പരാതിയിലാണ് കേസ്.രണ്ടുപേരില്‍നിന്നായി വീസ വാഗ്ദാനം ചെയ്ത്…
Read Moreവ്യാജരേഖ ചമച്ച് തട്ടിപ്പ്: സെയിൽസ്മാനെതിരേ പരാതി
കണ്ണൂർ: പൊടിക്കുണ്ടിലെ ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയ സ്കൂട്ടറിന്റെ പേരിൽ സെയിൽസ്മാൻ വ്യാജ ഒപ്പിട്ട് ലോൺ എടുത്തതായി പരാതി. സെയ്ൽസ് മാൻ അഖിലിനെതിരെയാണ് മൂന്നുനിരത്ത് സ്വദേശി പി.വി. മിഥുൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. 2022 മേയ് 31 നാണ് മിഥുൻ സ്ഥാപനത്തിൽ നിന്നും സ്കൂട്ടർ വാങ്ങിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ലോൺ ആപ്ലിക്കേഷനിലും സെയിൽ സർട്ടിഫിക്കറ്റിലും വ്യാജ ഒപ്പിട്ട് 88000 രൂപ ഇൻഡസ് ബാങ്കിൽ നിന്നും ലോൺ എടുത്തെന്നാണ് പരാതിയിൽ പറയുന്നത്. വാഹനത്തിന് കൃത്യമായി സർവീസ് നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read Moreകണയന്നൂരിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ റീത്ത്; ആരാണെന്നോ എന്താണ് ഇതിന് കാരണമെന്നോ അറിയില്ലെന്ന് ഷൈജു
ചക്കരക്കൽ: ചക്കരക്കല്ലിൽ വീടിനു മുന്നിൽ റീത്ത് കണ്ടെത്തി. ഓൺലൈൻ മാധ്യമ പ്രവർത്തകൻ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിലാണ് ഇന്നു രാവിലെ റീത്ത് കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടെത്തിയത്. വള്ളിപ്പടർപ്പുകളും ഇലകളും കൊണ്ട് നിർമിച്ചതാണ് റീത്ത്. വിവരമറിഞ്ഞ് ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനു പിന്നിൽ ആരാണെന്നോ എന്താണ് ഇതിന് കാരണമെന്നോ അറിയില്ലെന്ന് ഷൈജു പറഞ്ഞു. ചെന്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ വീട് സന്ദർശിച്ചു.
Read Moreആർഎസ്എസ് പദസഞ്ചലനത്തിന് ഗ്രൗണ്ട് അനുവദിച്ചു; മാടായി പഞ്ചായത്ത് പ്രസിഡന്റിന് ലിഗിന്റെ കടുത്ത ശാസനം
പഴയങ്ങാടി: മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന മാടായി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിനെ ജില്ലാ കമ്മിറ്റി ശാസിച്ചു. പാർട്ടി നയത്തിന് വിരുദ്ധമായി ആർഎസ്എസ് പദസഞ്ചലനത്തിന് മാടായി പഞ്ചായത്തിന് കീഴിലുള്ള മാടായിപ്പാറയിലെ ഗ്രൗണ്ട് അനുവദിച്ചതിനെതിരേ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദിനെയാണ് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ശാസിച്ചത്. ജില്ലാ ഭാരവാഹികളുടെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് ശാസിച്ചത്. ആർഎസ്എസ് വിജയദശമി ദിനത്തിലാണ് മാടായിപ്പാറയിൽ പദസഞ്ചലനം നടത്തിയത്. ഇതേതുടർന്ന് സംഭവം വിവാദമാകുകയായിരുന്നു. മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുവാൻ യോഗം വിളിച്ചെങ്കിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം ജില്ലാ കമ്മിറ്റി പാടെ തള്ളുകയായിരുന്നു. കായിക്കാരൻ സഹീദിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ശാസന.
Read More