ഇരിട്ടി: വയനാട്ടിലെ വെടിവയ്പിനുശേഷം കണ്ണൂർ ജില്ലയിലെ കാടുകളിലേക്ക് ഒതുങ്ങിയ മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ വീണ്ടും വെടിവയ്പ്. രണ്ടു പേർക്ക് പരിക്കേറ്റതായും ആയുധശേഖരം പിടികൂടിയതായും സൂചനയുണ്ട്. പരിക്കേറ്റത് മാവോയിസ്റ്റുകൾക്കാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവയ്പ് നടന്നതായി പറയപ്പെടുന്നത്. കരിക്കോട്ടക്കരി ടൗണിലടക്കം വെടിഒച്ച കേട്ടതായും വനത്തിൽനിന്ന് പുക ഉയരുന്നതായും നാട്ടുകാർ പറയുന്നു. ഏകദേശം 25 റൗണ്ട് ഓളം വെടിഒച്ച കേട്ടതയാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലകളിൽ പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും തെരച്ചിൽ ശക്തമായിരുന്നു. ഇതിനിടയിലാണ് വാള തോടിലെ വീടുകളിൽ എത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് തിരികെ പോയത്.
Read MoreCategory: Kannur
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ
ഇരിട്ടി: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ നടപടികൾ പൂർത്തിയായിരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനെ (50) വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ വയോധികയുടെ മകന് പുതിയതായി നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കെത്തിയ പ്രതി വികാസ് നഗറിലുള്ള വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഡിഎൻഎ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സുനിൽ കുമാറിന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദങ്ങൾ നേരിട്ട…
Read Moreപയ്യന്നൂരിലെ ജ്വല്ലറി കവര്‍ച്ച: കൂട്ടുപ്രതിയും പിടിയില്‍
പയ്യന്നൂര്‍: നഗരത്തിലെ പഞ്ചമി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ചാക്കേസിലെ കൂട്ടുപ്രത തമിഴ്നാട് കുലൂര്‍ ജില്ലയിലെ വിരുദാചലം സ്വദേശി കണ്മണിരാജയെ(37)യാണ് പയ്യന്നൂര്‍ പോലീസ് തമിഴ്നാട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചാക്കേസിൽ തമിഴ്നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശിയായ ജഗദുല്‍ സാദിഖിനെ(40) പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു പയ്യന്നൂര്‍ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ഗംഗോത്രിയില്‍ അശ്വിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള നിരീക്ഷണ കാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു കവർച്ച. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി…
Read Moreതലശേരിയിൽ വീണ്ടും അജ്ഞാതരോഗം, 22 വിദ്യാർഥിനികൾ ആശുപത്രിയിൽ; സ്കൂളിന് അവധി
തലശേരി: സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്പ് തലശേരിയിൽ വീണ്ടും അജ്ഞാത രോഗം. അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 22 വിദ്യാർഥിനികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 15 വിദ്യാർഥിനികളുടെ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് ദേഹമാസകലം ചൊറിച്ചിലും വേദനയും അനുഭപ്പെട്ടത്. സ്കൂളിന് ഇന്ന് അധികൃതർ അവധി നൽകി. ഇന്നലെ പകൽ സമയങ്ങളിൽ അസ്വസ്ഥത നേരിട്ട 20 വിദ്യാർഥിനികളെ അധ്യാപകരാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. രണ്ട് കുട്ടികളെ രാത്രി രക്ഷിതാക്കളും ആശുപത്രിയിലെത്തിച്ചു. പരിയാരം മെഡിക്കൽ കോളജിൽ അഞ്ച് വിദ്യാർഥിനികളും ജനറൽ ആശുപത്രിയിലും നഗരത്തിലെ രണ്ട് സഹകരണ ആശുപത്രികളിലുമായി പന്ത്രണ്ട് വിദ്യാർഥിനികളുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആരോഗ്യ വിഭാഗം ഇന്നലെ തന്നെ സ്കൂളിൽ എത്തി പരിശോധന നടത്തി. കൊതുക് നശീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.…
Read Moreദുബായിൽ പോകണം; സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന പരിപായിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല
കണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. ദുബായിൽ മറ്റൊരു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം. കണ്ണൂർ ചേംബർ ഹാളിൽ എം.വി.ആർ. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് സംഘടിപ്പിക്കുന്ന എം.വി.ആർ. ദിനാചരണത്തിന്റെ സെമിനാറിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫിൽ ഇത് വിവാദമായിരുന്നു.സിപിഎം പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ യുഡിഎഫ് ഘടകക്ഷിയായ സിഎംപി അതൃപ്തി അറിച്ചതായാണ് വിവരം. ഇതേതുടർന്ന് വിവാദങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ് പരിപാടിയിൽ നിന്ന് പിൻമാറിയതെന്നാണ് സൂചന. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ ഇന്നു നടക്കുന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് ഘടകക്ഷിയായ സിഎംപി…
Read Moreസിപിഎം സെമിനാറിൽ ലീഗ് പങ്കെടുത്താൽ കോൺഗ്രസിനു ഭയമെന്ന് വി.എൻ. വാസവൻ
കണ്ണൂർ: എം.വി.ആറിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അവരോട് ചോദിക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ. ഇക്കാര്യത്തിൽ ഞാൻ എന്തു പ്രതികരിക്കാനാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നാണ് കരുതുന്നത്. ലീഗിന്റെ ഒരു ഉന്നത നേതാവ് ഞങ്ങളെ സിപിഎം പലസ്തീൻ ഐക്യദാർഡ്യ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞു, ഞങ്ങൾ ക്ഷണിക്കുകയും ചെയ്തു. പങ്കെടുക്കാത്തതിന് അവർ ചില സാങ്കേതിക കാരണങ്ങളും പറഞ്ഞു. തിരുവനന്തപുരത്ത് ഞങ്ങൾ നടത്തിയ സെമിനാറിൽ ലീഗും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊക്കെ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിലെ ചില നേതാക്കൾ മുസ് ലിം ലീഗിനെ ഭയക്കുകയാണ്. ശശിതരൂരിനെ മുസ് ലിം ലീഗ് റാലിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് സുധാകരനും സതീശനുമാണ് ഭയന്നത്. ഞങ്ങൾ എന്തിനാണ് മുസ് ലിം ലീഗിനെ ഭയക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ ചോദിച്ചു. ലീഗില്ലെങ്കിൽ യുഡിഎഫില്ല, അതാണ് കോൺഗ്രസ് ഭയക്കുന്നതിന് കാരണമെന്നും വി.എൻ. വാസവൻ പറഞ്ഞു.
Read Moreമാവോയിസ്റ്റുകൾ കണ്ണൂർ മേഖലയിലേക്ക്? വനമേഖലയിൽ തെരച്ചിൽ ശക്തം
ഇരിട്ടി: വയനാട്ടിലെ പേരിയയിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തോടെ മാവോയിസ്റ്റുകളിലെ അവശേഷിക്കുന്ന പ്രവർത്തകർ വയനാട് വനമേഖല വിട്ട് കണ്ണൂർ ജില്ലയുടെ കേളകം, ആറളം, അയ്യൻകുന്ന് വനമേഖലയിലേക്ക് മാറിയതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. പ്രത്യേക വാഹനം സഹിതം തണ്ടർബോൾട്ട് അംഗങ്ങൾ കാടുകയറിയുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണ് കരിക്കോട്ടക്കരിയിൽ എത്തിയിരിക്കുന്നത്. വളരെ ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിൽ ഇരുന്നുതന്നെ ശത്രുക്കൾക്കുനേരെ നിറയൊഴിക്കാൻ കഴിയും. ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്ക് നഷ്ടമായത് എട്ടു പേരെകഴിഞ്ഞ എട്ട് വർഷങ്ങളായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്ക് നഷ്ടമായത് എട്ട് കമാൻഡർമാരെയാണ്. പാലക്കാടേ നാല് പേരും നിലമ്പൂരിൽ രണ്ടും പടിഞ്ഞാറത്തറയിലും വൈത്തിരിയിലുമായി ഒരോ കേഡർമാരെയുമാണ് മാവോയിസ്റ്റുകൾക്ക് നഷ്ടമായിരിക്കുന്നത്. പൊതുവിൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിക്കാത്ത മാവോയിസ്റ്റുകളുടെ മധ്യവർത്തി ആയി പ്രവർത്തിച്ചിരുന്ന തമിഴ്നാട്…
Read Moreകുറുകെചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ കാർ വെട്ടിച്ചു; പിന്നെ കൂട്ടയിടി; അപകടത്തിൽപ്പെട്ടത് മൂന്ന് കാറുകൾ
മട്ടന്നൂർ: വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ടു മറ്റു രണ്ടു കാറുകളിൽ ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടോടെ ഉരുവച്ചാൽ പഴശി യിലായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറാണ് റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ടു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിലും ആൾട്ടോ കാറിലും ഇടിച്ചത്. നിയന്ത്രണം വിട്ട കാർ ഡ്രൈവർ ചെമ്പേരി സ്വദേശി നിഖിൽ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ ചികിത്സ തേടി. ചെമ്പേരിയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് പൂച്ചയെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിൽ അപകടത്തിൽപെട്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി.
Read Moreഓൺലൈൻ നിക്ഷേപ തട്ടിപ്പ്; ചെറിയ തുകയ്ക്ക് വലിയ ലാഭവിഹിതം; 23 കാരിക്ക് നഷ്ടമായത് ആറ് ലക്ഷം
കണ്ണൂർ: ബിറ്ററി ഓൺലൈൻ ട്രേയ്ഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. കീഴറ സ്വദേശി 23കാരിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഓക്ടോബർ 15 മുതൽ ഈമാസം ആറ് വരെ പല തവണകളായി 6,61,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യം ചെറിയ പൈസ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടെന്നും അതിന്റെ ലാഭവിഹിതം നൽകുകയും ചെയ്തു. തുടർന്ന് ഒരു ലക്ഷം നിക്ഷേപിക്കാൻ പറഞ്ഞു. ആദ്യം ലാഭവിഹിതം കിട്ടിയത് കൊണ്ട് യുവതി പണം നിക്ഷേപിച്ചു. തുടർന്ന്, വീണ്ടും രണ്ട് ലക്ഷം നിക്ഷേപിക്കാനും എല്ലാ ലാഭവിഹിതം കൂടെ ഒരുമിച്ച് നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
Read Moreമാവോയിസ്റ്റ് ആക്രമണം; ഇരിട്ടിയിലെ 3 പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തം
ഇരിട്ടി: വയനാട് പേരിയയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ഇരിട്ടിയിലെ വനാതിർത്തി മേഖലയിലുള്ള മൂന്ന് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. കബനി ദളത്തിന്റെ രണ്ട് പ്രവർത്തകർ പിടിയിലായതോടെ കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ വർധിപ്പിക്കുകയും തണ്ടർബോൾട്ട് സംഘങ്ങൾ നിരന്തര തെരച്ചിൽ നടത്തി വരികയാണെന്നും ഇരിട്ടി എഎസ് പി തപോഷ് ബസുമതാരി രാഷ്ട്രദീപികയോട് പറഞ്ഞു. കബനീദളത്തിന്റെ പ്രവർത്തന മേഖലകൂടിയായ ഇവിടങ്ങളിൽ മാവോയിസ്റ്റ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം പലതവണ എത്തിയിരുന്നു. ആറളം ഫാം വന്യ ജീവി സങ്കേതത്തിനുള്ളിൽ 15 കിലോമീറ്ററോളം ഉള്ളിൽ മൂന്ന് വനം വകുപ്പ് താത്കാലിക വാച്ചർമാർക്ക് നേരേ വനിതകൾ ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസം വെടി ഉതിർത്ത സംഭവും ഉണ്ടായിരുന്നു.
Read More