മാഹിയിൽനിന്നു കടത്തിയ 4000 ലിറ്റർ ഡീസൽപടികൂടി; കള്ളക്കടത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങൾ; സർക്കാരിന് നഷ്ടം കോടികൾ

തലശേരി: നഗരത്തിൽ ജിഎസ്ടി എൻഫോഴ്സ്മെന്‍റ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന നാലായിരം ലിറ്റർ ഡീസൽ പിടികൂടി. ജിഎസ്ടി എൻഫോഴ്സ്മെന്‍റ് ഓഫീസർ സൽജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്. സംഘത്തിൽനിന്നു നാലര ലക്ഷം രൂപ പിഴയീടാക്കി. സ്ക്വാഡിലെ അംഗങ്ങളായ ശ്രീജേഷ്, അനിൽകുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഡീസൽ പിടികൂടിയത്.മാഹി മേഖലയിൽനിന്നു കേരളത്തിലെ വിവിധ ജില്ലകളിലേക്കു ഡീസൽ, പെട്രോൾ കടത്ത് തകൃതിയായിട്ടാണ് നടന്നു വരുന്നത്. ഇത്തരം കള്ളക്കടത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിസർജ്യ വസ്തുക്കൾ കൊണ്ടു പോകുന്ന വിധത്തിലും എണ്ണക്കടത്ത് നടക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തിൽ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത്. മാഹിയിൽ വിലക്കുറവുള്ളതിനാൽ സമീപ ജില്ലകളിൽനിന്നു നൂറു കണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തി എണ്ണയടിക്കുന്നത്.

Read More

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി: തൃശൂർ സ്വദേശിക്കെതിരേ പരാതിയുമായി കണ്ണൂർക്കാരൻ

തളിപ്പറമ്പ്: മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ളിപ്പറമ്പ് പൂക്കോത്ത് നടയിലെ കെ.എൻ. ഹേമജയുടെ(58) പരാതിയിലാണ് കേസ്. തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത്തിലെ പി.സി. സാഹിദ് അൻവർ (30)ന്‍റെ പേരിലാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. മാർച്ച് 14 മുതൽ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല തവണകളായി 13,70,300 രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ പണം കൈപ്പറ്റിയിട്ടും നാളിതുവരെയായി ജോലിയോ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കോളജിന് മുന്നിൽ കാർ നിർത്തി നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂർ: തോട്ടട എസ് എൻ കോളജിന് മുന്നിൽ കാർ നിർത്തി ഇറങ്ങി മധ്യവയസ്കൻ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോളജ് വിട്ട് വിദ്യാർഥിനികൾ വീട്ടിലേക്ക് മടങ്ങാൻ നിക്കവെയാണ് ഒരാൾ കാർ കൊണ്ട് വന്ന് നിർത്തിയത്. വിദ്യർഥിനികൾ നോക്കിനിക്കേ കാറിൽനിന്നിറങ്ങിയ മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വിദ്യാർഥിനികൾ അധ്യാപകരോട് പരാതിപ്പെടുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് എത്തി പേരാവൂർ സ്വദേശിയായ 59 കാരനെ അറസ്റ്റ് ചെയ്തു, ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Read More

രാമന്തളിയില്‍ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: ഹെല്‍മറ്റും മാക്‌സിയും ധരിച്ചെത്തിയ മൂവര്‍സംഘം രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്ടര്‍ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്‌സെന്‍റിലെ പരേതനായ ഖാദറിന്‍റെ മകന്‍ എം.പി.ഷൈനേഷിന്‍റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ 1.10 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട യൂണിക്കോണ്‍ ബൈക്ക് തീവച്ച് നശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരിലൊരാള്‍ കുപ്പില്‍ കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണക്കാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ വീട്ടിലേക്കുള്ള സ്വകാര്യ റോഡില്‍ മണ്ണിട്ടതിന്‍റെ വിരോധമായിരിക്കാമെന്ന് പോലീസിന് നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

Read More

പോക്സോ കേസ് പ്രതിക്ക് 27 വർഷം കഠിന തടവ്

മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ കോടതി ശിക്ഷിച്ചു. പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശേരി നെടുമ്പ്രം സ്വദേശി സർവീസ് എൻജിനീയർ എം.കെ. ജ്യോതിലാലിനെ (23) യാണ് ശിക്ഷിച്ചത്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐപിസി 449 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം. പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയായി 7,000 രൂപ നൽകണം. ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

Read More

പരിയാരത്ത് വീട്ടിൽ കവർച്ച; 25 പവനും പണവും കവർന്നു

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി രേഖകളും മോഷണം പോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്‍റെ പിറകുവശത്തെ ജനലിന്‍റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നതിന്‍റെ സ്പാര്‍ക്ക് കാണുന്നുണ്ട്. രാത്രി 12.30ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്തുതന്നെയാണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ അടുത്തകാലത്തായി നടന്ന നിരവധി…

Read More

കാറിന്‍റെ രഹസ്യ അറയിൽ ഒന്നേമുക്കാൽ കോടി; ഇഡി തലശേരിയിലേക്ക്

തലശേരി: കാറിന്‍റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ തലശേരിയിൽ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇൻകംടാക്സ് ഉദ്യാഗസ്ഥരും വിശദമായ അന്വഷണത്തിനായി തലശേരിയിലെത്തും. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണനാണ് (22)രേഖകളില്ലാത്ത പണവുമായി വലയിലായത്. പത്ത് കോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തുനിന്നു തുടങ്ങുന്ന അറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ലാറ്റ് ഫോമിൽ നിന്നും ഒരടി ഉയരത്തിലാണ് അറ നിർമിച്ചിട്ടുള്ളത്. അറയ്ക്ക് പ്രത്യേക തരം പൂട്ടുമുണ്ട്. തലശേരി സിഐ എം. അനിലിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ ദീപ്തി, സജേഷ്, മിഥുൻ എന്നിവർ നടത്തിയ സിനിമ സ്റ്റൈൽ ചെയ്സിംഗിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള കുഴപ്പണ മാഫിയ സംഘത്തിലെ കണ്ണി വലയിലായത്. രാത്രിയിൽ…

Read More

ചുരുളഴിയാതെ ചുരത്തിലെ മൃതദേഹം; മൃതദേഹത്തിൽ നിന്ന് ലഭിച്ച ചുരിദാറിന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാതെ പോലീസ് സംഘം. നിലവിൽ, കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ 18നാണ് മൃതദേഹം കണ്ടെത്തിയത്. കേരളം കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. എന്നാൽ, കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണവും കണ്ടു എന്ന് പറയപ്പെടുന്ന വ്യജ നമ്പർ പതിപ്പിച്ച ഇന്നോവ കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖല ആയതുകൊണ്ട് തന്നെ മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണം കൃത്യമായ ഒരു ഫോൺ നമ്പറിലേക്കും എത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രം, തലമുടി, മൃതദേഹം കൊണ്ടുവന്ന ട്രോളി ബാഗ് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.മൃതദേഹത്തിന്‍റെ ശാസ്ത്രീയ പരിശോധ ഫലം ലഭിച്ചാൽ മാത്രമേ പോലീസിന് അടുത്തഘട്ട അന്വേഷണത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു. മരണപ്പെട്ടത് ആരെന്നു…

Read More

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവിനെതിരേ പോലീസ് കേസ്

എടക്കാട്: ഇൻസ്റ്റ ഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി സ്വദേശിയായ എ. സനൂജയ്ക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ ഒന്നോടെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കവ്വായിയില്‍ ഊരുവിലക്കിന് പുറമെ വീടുകയറി ഭീഷണി; കളക്ടര്‍ക്ക് പരാതി നൽകി‌

പയ്യന്നൂര്‍: പയ്യന്നൂര്‍ കവ്വായിയിലെ ഊരുവിലക്കിനെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പ്രദേശത്തെ ചില കുടംബങ്ങള്‍ക്കെതിരേ നടപ്പാക്കുന്ന അപ്രഖ്യാപിത ഊരുവിലക്കിനും രാത്രികളില്‍ വീടുകളില്‍ കയറിയുള്ള ഭീഷണിക്കുമെതിരേയാണ് കവ്വായിയിലെ മാടാച്ചേരി പ്രേമന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കവ്വായിയിലെ കതിവന്നൂര്‍ വീരന്‍ ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ച കമ്മിറ്റിയിലെ ആറുപേരുടെ കുടുംബങ്ങള്‍ക്കെതിരേയാണ് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് പരാതിയിലുണ്ട്. കൂടാതെ ചിലര്‍ സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയന്നാണ് കഴിയുന്നതെന്നും ഊരുവിലക്കുള്‍പ്പെടെ നിര്‍ത്തുന്നതിനുള്ള നടപടികളെടുക്കണമെന്നുമാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലെ ആവശ്യം. ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ചതിന്‍റെ പേരില്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ക്കെതിരേ ഊരുവിലക്ക് കല്‍പ്പിച്ച സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉറ്റവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നതിൽ പോലും തടസം…

Read More