ഫോണില്‍ കളിക്കല്ലേയെന്ന ഗുണദോഷം പിടിച്ചില്ല;  ഭാര്യാമാതാവിനെ മുറ്റത്തിട്ടു ചവിട്ടി മരുമകൻ

തളിപ്പറമ്പ്: ഫോണില്‍ കളിക്കല്ലേ എന്ന് ചെറുമകനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യാമാതാവിനെ മുറ്റത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിന് മരുമകൻ സുനില്‍കുമാറിന്‍റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുപ്പം മരത്തക്കാട്ടെ പുതിയപുരയിൽ ലീലയ്ക്കാണ്(67)മരുമകന്‍റെ മര്‍ദനത്തില്‍ പരിക്കേറ്റത്. സെപ്റ്റംബര്‍ 14ന് രാവിലെ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ വച്ച് ചെറുമകനോട് ഫോണില്‍ കളിക്കല്ലേ എന്ന് ലീല ഗുണദോഷിച്ചത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൈകൊണ്ട് മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

Read More

വിഷ്ണുപ്രിയ വധം; 35 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ അവസാനഘട്ടത്തിലേക്ക്. 35 സാക്ഷികളുടെ വിസ്താരം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിഷ്ണു പ്രിയയുടെ മാതാവും സഹോദരികളും ഫോറൻസിക് സർജനും ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായിട്ടുള്ളത്. 2022 ഒക്ടോബർ 22 നായിരുന്നു കൊലപാതകം നടന്നത്. കേസിൽ 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയിൽ കരുതിയ മാരകായുധങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടന്നതിന്‍റെ പിറ്റേന്ന് തന്നെ അറസ്റ്റിലായ ഇയാൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിലാണുള്ളത്. കേസിൽ 73 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്താണ് ഹാജരാകുന്നത്.  

Read More

വളര്‍ത്തുനായയെ ഉപദ്രവിച്ചെന്നാരോപിച്ച്  വീട്ടിൽ കയറി ആക്രമിച്ച് യുവാവ്; വയോധികയ്ക്കും ഭർത്താവിനും പരിക്ക്

തളിപ്പറമ്പ്: വളര്‍ത്തുനായയെ ഉപദ്രവിച്ചെന്നാരോപിച്ച് വീട്ടില്‍ കയറി വയോധികയെ മര്‍ദ്ദിക്കുകയും അക്രമം നടത്തുകയും ചെയ്ത യുവാവിന്‍റെ പേരില്‍ കേസ്. പട്ടുവം സ്വദേശി സുജിന്‍റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പട്ടുവം കോണ്‍വന്‍റിന് സമീപത്തെ പി.പത്മാവതിയുടെ(62)പരാതിയിലാണ് കേസ്. സുജിന്‍റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയെ പത്മാവതിയുടെ മകന്‍ ഉപദ്രവിച്ചെന്നാരോപിച്ച് കഴിഞ്ഞ അഞ്ചിന് വൈകുന്നേരം ആറരയോടെ പത്മാവതിയുടെ വീട്ടിലെത്തിയ സുജിന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഇവരെ മാക്‌സിയില്‍ പിടിച്ചുവലിച്ച് മുറ്റത്തിട്ട് വടികൊണ്ട് അടിക്കുകയും തടയാന്‍ വന്ന ഭര്‍ത്താവ് ഭാസ്‌കരനെ തള്ളിയിടുകയും മകനെ വെട്ടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതെന്നാണ് പരാതി.

Read More

പാർട്ടിയുടെ ഒരു കോടിയോളം അടിച്ചുമാറ്റി; കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്

പയ്യന്നൂര്‍: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഭാരവാഹികളെന്ന വ്യാജരേഖയുണ്ടാക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒരുകോടിയോളം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ടെ എം.പി. മധുസൂദനന്‍റെ പരാതിയെ തുടര്‍ന്നാണ് എടാട്ട് ചെറാട്ട് താമസിക്കുന്ന കെ.വിജയന്‍, എടാട്ടെ സി.പി.ജയരാജന്‍ എന്നിവര്‍ക്കെതിരേ വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. കുഞ്ഞിമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായ വിജയനും വൈസ് പ്രസിഡന്‍റായ ജയരാജും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതായി പരാതിയിലുള്ളത്. ദേശീയപാത വികസനത്തിനായി നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 17 സെന്‍റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ വകയില്‍ നഷ്ടപരിഹാരമായി ലഭിച്ച 93,52,274 രൂപ പ്രതികള്‍ എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമാണെന്ന വ്യാജരേഖയുണ്ടാക്കി ഇവരുടെ പേരില്‍ കേരള ബാങ്കിന്‍റെ പയ്യന്നൂര്‍ ശാഖയില്‍ ആരംഭിച്ച ജോയിന്‍റ് അക്കൗണ്ടിലേക്ക് മാറ്റി വഞ്ചന…

Read More

ബാലകിഷ്ണ കൊച്ചുള്ളാ… കണ്ണൂരിൽ ബുള്ളറ്റ് മോഷ്‌‌ടാവിനെ എഐ കാമറ കുടുക്കി; കാസർഗോഡ് സ്വദേശി ലബീഷ് ബാലകൃഷ്ണൻ  അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെ എഐ കാമറ കുടുക്കി. എഐ കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടർന്ന് കാസർഗോഡ് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23) നടക്കാവിൽ വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കെഎൽ 58 സെഡ് 7052 നന്പർ ബുള്ളറ്റാണ് മോഷണംപോയത്. ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. രാജേഷിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനനും സംഘവും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊടുവള്ളിയിലെ എഐ കാമറയിൽ പ്രതി കുടുങ്ങിയത്. ഹെൽമറ്റില്ലാതെയായിരുന്നു പ്രതി ബുള്ളറ്റ് ഓടിച്ചിരുന്നത്. എഐ കാമറയിൽ കുടുങ്ങിയപ്പോൾ ആർസി ഓണറായ രാജേഷിന് മൊബൈലിൽ നിയമലംഘനം നടന്നതായ സന്ദേശം എത്തുകയായിരുന്നു. രാജേഷ് ഉടൻതന്നെ കണ്ണൂർ പോലീസിന് വിവരങ്ങൾ കൈമാറി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനൻ ഉടൻതന്നെ നടക്കാവ്…

Read More

തലശേരി ജയിലിനു മുന്നിൽ പോലീസിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തലശേരി: സ്പെഷൽ സബ് ജയിലിനു മുന്നിൽ പോലീസിനും ജയിൽ കിച്ചൻ കരാറുകാരനുംനേരേ ആക്രമണം. ഒരാൾ അറസ്റ്റിൽ. പാനൂർ അരയാക്കൂൽ സ്വദേശി ബിജു എന്ന ജന്മീന്‍റവിട ബിജുവിനെ (45 ) യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജയിലിലെ കിച്ചൺ കരാറുകാരനായ പ്രസാദിനു നേരേയാണ് ആദ്യം അക്രമമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ എസ്ഐ ജയകൃഷ്ണന്‍റെ മുഖത്തു കുത്തുകയും ഷോളറിന് അടിക്കുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ബിജു അടുത്ത നാളിലാണ് ജയിൽ മോചിതനായത്.

Read More

വിവാദ ശബ്ദസന്ദേശം: പാനൂർ സെക്രട്ടറിയുടെ കസേര തെറിച്ചു; കേന്ദ്രമന്ത്രിയുടെ കസേര തെറിപ്പിച്ചതും താനെന്നു സെക്രട്ടറി

തലശേരി: പാനൂർ നഗരസഭാ ചെയർമാനെ ഇഡിയെകൊണ്ട് ചവിട്ടിക്കൂട്ടി ഉത്തർപ്രദേശിൽ കൊണ്ടു പോയിടുമെന്നതുൾപ്പെടെയുള്ള വിവാദ ശബ്ദ സന്ദേശത്തെ തുടർന്ന് പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിന്‍റെ കസേര തെറിച്ചു. പ്രവീണിനെ മാനന്തവാടിക്ക് സ്ഥലംമാറ്റി സർക്കാർ ഉത്തരവിട്ടു. ചെയർമാനെതിരെയും മുസ്‌ലിം സമുദായത്തിനെതിരേയുമുള്ള സെക്രട്ടറിയുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തായത്. കേന്ദ്രമന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്‌വിയുടെ കസേര തെറിപ്പിച്ചത് താനാണെന്ന് സെക്രട്ടറി അവകാശപ്പെടുന്നുണ്ട്. സൗദിയിലെ കേയി റുബാത്തിന്‍റെ ആറായിരം കോടി കേയിമാർക്ക് നൽകാൻ നഖ്‌വി ആയിരം കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതറിഞ്ഞ താൻ ഇടപെട്ടാണ് നഖ്‌വി യുടെ മന്ത്രി സ്ഥാനം തെറിപ്പിച്ചതെന്നുമാണ് സെക്രട്ടറിയുടെ അവകാശവാദം . പി.കെ. കൃഷ്ണദാസ് എനിക്കൊന്നുമല്ല പിന്നെയല്ലേ നിന്‍റെ നാസർ മാഷും ബാഫഖി തങ്ങളും എന്ന പരാമർശവും ശബ്ദ സന്ദേശത്തിലുണ്ട്. ഇസ്ലാമിക് ബ്രദർ ഹുഡ് ഉൾപ്പെടെയുള്ള തീവ്ര വാദ സംഘടനകളുടെ പേരും ശബ്ദ സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. നഗരസഭ ചെയർമാന്…

Read More

അതിവേഗ പോക്സോ കോടതിയിൽ കെട്ടിക്കിടക്കുന്നത് 9212 കേസുകൾ

കണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ തുടങ്ങിയ അതിവേഗ പോക്സോ കോടതിയുടെ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ. ഇതുമൂലം ഇരകൾക്കുള്ള നീതി ഏറെ വൈകുന്നതായി പരാതി. 2023 സെപ്റ്റംബർ വരെ 9212 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുന്നതിലെയും പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലെയും കാലതാമസമാണ് പ്രധാനമായും കേസുകൾ ഇഴയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോടതികളുടെ കുറവ് പരിഹരിക്കുന്നതിന് പുതിയ കോടതികൾ ആരംഭിക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നാമമാത്രമായവയാണ് തുടങ്ങിയത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ചൈൽഡ് പോർണോഗ്രാഫി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് 2012 ൽ പാസായ പോക്സോ നിയമം. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത്. 1452 കേസുകളാണ് പുതിയ കണക്കുകൾ പ്രകാരമുള്ളത്. എറണാകുളവും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. യഥാക്രമം 1241, 1208 എന്നിങ്ങനെയാണ്. വയനാട്ടിലാണ് ഏറ്റവും കുറവ്.…

Read More

കേട്ടാൽ അറയ്ക്കുന്ന നഗരസഭാ സെക്രട്ടറിയുടെ വിവാദ ശബ്ദരേഖ പുറത്ത്; സെക്രട്ടറിക്കെതിരേ രാഷ്ട്രീയം മറന്ന് പാനൂരിലെ ജനങ്ങൾ

തലശേരി: “ചെയർമാനെ ഇഡിയെ കൊണ്ട് ചവിട്ടി കൂട്ടി ഉത്തർ പ്രദേശിൽ കൊണ്ടു പോയിടും. ഓനെ പുറത്താക്കാൻ അധികാരമുള്ളവനാ ഞാൻ. ഓൻ എൽപി സ്കൂൾ മാഷാ..എന്‍റെ മുകളിൽ കയറി കമന്‍റ് ചെയ്യാൻ ഓൻ വളർന്നിട്ടില്ല. ഞാനത്ര മോശക്കാരനല്ല. വെടിപ്പുള്ള തറവാട്ടിൽ പിറന്നവനാ… സമന്മാർ തമ്മിലാ ചർച്ച നടത്തേണ്ടത്. ഞാൻ ഷംസീറിനെ (നിയമസഭ സ്പീക്കർ) മൈൻഡ് ചെയ്തിട്ടില്ല പിന്നെയാ ഇവൻ. നായിന്‍റെ മക്കളുടെ ( സംസ്ഥാന സർക്കാർ ) അടുത്ത് പൈസ ഒന്നുമില്ല. ആയിരക്കണക്കിന് ക്രിമിനലുകളെ കൈകാര്യം ചെയ്തു വന്നവനാ ഞാൻ ….” മുകളിൽ പറഞ്ഞ വരികളെല്ലാം എൽഎൽബി ഉൾപ്പെടെ ബിരുദമുള്ള ഒരു നഗരസഭാ സെക്രട്ടറിയുടെ വാക്കുകളാണ്.അതും നഗരസാ ചെയർമാൻ, നിയമസഭാ സ്പീക്കർ, ഗവൺമെന്‍റ് എന്നിവർക്കെതിരെയുള്ളത്. രാഷ്‌ട്രദീപികക്ക് ലഭിച്ച പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീണിന്‍റെ വിവാദ സന്ദേശത്തിലെ വാക്കുകളാണിത്.നഗരസഭാ സെക്രട്ടറിയുടെ എട്ട് മിനിറ്റും 34 സെക്കൻഡും നീണ്ടു നിൽക്കുന്ന…

Read More

മുഴപ്പാലയിൽ ആർഎസ്എസ്  പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു;സിസി ടിവി കാമറകൾ പരിശോധിച്ച് പോലീസ്

ചക്കരക്കൽ: മുഴപ്പാലയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു. മുഴപ്പാല കൈതപ്രത്തെ റിജുവിന്‍റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അക്രമികൾ തീവച്ചു നശിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നുള്ള തീ ആളിപ്പടർന്ന് വീടിന്‍റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തു വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.വിവരമറിഞ്ഞ് ചക്കരക്കൽ എസ്ഐ രമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ.ഹരിദാസൻ നേതാക്കളായ ടി.പി. ശശിധരൻ, അരുൺ തുടങ്ങി നിരവധി പേർ വീട്ടിലെത്തി. പ്രദേശത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുകയാണ്.

Read More