പ്ലസ് വണ്‍ വിദ്യാര്‍ഥിക്കേറ്റത് ക്രൂരമര്‍ദനം; രക്തം തുടച്ചു നീക്കുന്ന ദൃശ്യം പുറത്ത്; സുഹൃത്താണോ സുഹൃത്തിന്‍റെ പിതാവോ മർദിച്ചതെന്ന് ഓർക്കാനാവാതെ യുവാവ്

പയ്യന്നൂര്‍: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റയാളുടെ സുഹൃത്തായ കൗമാരക്കാരനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 27ന് രാത്രി പത്തേമുക്കാലോടെയാണ് കാറമേല്‍ റേഷന്‍ ഷോപ്പിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടന്നത്. റേഷന്‍ഷോപ്പിന് സമീപത്തെ സുലൈമാന്‍- ഫൗസിയ ദമ്പതികളുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബൈത്തൂല്‍ ഹൗസില്‍ ബിലാലിനാണ്(16)ക്രൂരമായി മർദനമേറ്റതിനെ തുടര്‍ന്ന് അത്യാസന്നനിലയില്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്‌കൂട്ടറില്‍നിന്ന് വീണതാണെന്നും സ്‌കൂട്ടര്‍ മതിലിലിടിച്ചതാണെന്നുമാണ് ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഇയാളെ ക്രൂരമായി മര്‍ദിച്ചതിന്‍റെ തെളിവുകളാണ് ശരീരമാസകലം ഉണ്ടായിരുന്നത്. പിറ്റേദിവസം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്നും തളംകെട്ടിക്കിടക്കുന്ന രക്തം തുടച്ചു നീക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സംഭവത്തിന് പിന്നില്‍ ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് ബോധ്യമായത്. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാലുലക്ഷത്തിലേറെ രൂപ ചെലവുവന്ന ചികിത്സയിലൂടെയാണ് ഇയാളുടെ…

Read More

കാസര്‍ഗോഡ് ഷൂട്ടിംഗ് നടത്താന്‍ കാരണം മയക്കുമരുന്നിന്‍റെ ലഭ്യത; നിര്‍മാതാവ് രഞ്ജിത്തിന്‍റെ ആരോപണത്തിനെതിരേ സംവിധായകർ

സ്വന്തം ലേഖകൻകാസര്‍ഗോഡ്: സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്‍റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്‍റെ വിവാദ പരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സിനിമാസംവിധായകര്‍. “മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. കാസര്‍ഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണാണെന്നും സുധീഷ് പറയുന്നു. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്‍റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. കാസര്‍ഗോട്ടുനിന്നു സിനിമാ മോഹവുമായി വണ്ടി കയറിപ്പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്‍റെ മറ്റു ചില അനുകൂല ഘടകങ്ങള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത “ആന്‍ഡ്രോയ്ഡ്…

Read More

എടിഎമ്മിൽ നിന്ന് രണ്ടായിരം രൂപ പിൻവലിച്ചു; തലശേരിയിൽ നിന്ന് കാണാതായ എസ്ഐ കർണാടകയിൽ

തലശേരി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ടൗൺ പോലീസ് സ്റ്റേഷനിലെ സബ് പേരാവൂർ പുന്നപ്പാലം സ്വദേശിയായ എസ്ഐ ലിനേഷ് കർണാടകയിൽ ഉള്ളതായി സൂചന. ബംഗളൂരുവിൽ ലിനേഷിനെ കണ്ടതായ വിവരത്തെ തുടർന്ന് തലശേരി പോലീസ് ബംഗളൂരു നഗരത്തിൽ എത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ലോഡ്ജുകളിൽ പോലീസ് തെരച്ചിൽ നടത്തി വരികയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ലിനേഷിനെ കാണാതായത്. അന്ന് രാവിലെ 7.10 ന് മണവാട്ടി ജംഗ്ഷനിലെ എ ടി എമ്മിൽനിന്നു ലിനേഷ് രണ്ടായിരം രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹം കർണാടകയിലേക്ക് പോയതായാണ് പിന്നീട് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ പത്ത് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രണ്ട് വർഷം മുമ്പ് ഇദ്ദേഹം എസ് ഐ യായി കേരള പോലീസിൽ എത്തിയത്.

Read More

ടിക്കറ്റെടുക്കാനെത്തിയ വിദ്യാർഥിക്ക് പീഡനം; അച്ഛന്‍റെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്തു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടൊപ്പം ടിക്കറ്റെടുക്കാനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ചതായി പരാതി. ഇന്നു രാവിലെ 8.40 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. വൈൻഡിംഗ് മെഷീനിൽ ടിക്കറ്റ് നൽകുന്ന ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വയനാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടേക്കുള്ള ട്രെയിൻ കയറാനെത്തിയതായിരുന്നു കുടുംബം. എഗ്‌മോർ എക്സ്പ്രസിന് ടിക്കറ്റെടുക്കുന്നതിനിടെയാണ് ജീവനക്കാരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്തു.

Read More

ജെമിനി ശങ്കരന്‍റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജെമിനി ശങ്കരന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെമിനി ശങ്കരന്‍റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്‍റെ ആഭിമുഖ്യമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

രണ്ട് രൂപയെ ചൊല്ലി തർക്കം, കൈയാങ്കളി; കണ്ടക്ടർക്കും യാത്രക്കാരനുമെതിരേ കേസ്; കണ്ണൂരിലെ സംഭവം ഇങ്ങനെ…

കണ്ണൂർ: രണ്ട് രൂപ ബാക്കി നൽകാത്തതിനെ ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ഏറ്റുമുട്ടി. പൊടിക്കുണ്ടിൽനിന്ന് ബസിൽ കയറിയ യാത്രക്കാരനായ രതീശനും കണ്ടക്ടർ റജിനാസും തമ്മിലാണ് ഏറ്റുമുട്ടിയത്. കണ്ണാ‌ടിപറമ്പിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സംഗീത് ബസിലാണ് സംഭവം.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസിൽ കയറിയ രതീശന്‍റെ അടുത്ത് ടിക്കറ്റ് എടുക്കാനെത്തിയപ്പോൾ രണ്ട് രൂപ ചില്ലറ നൽകണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് രതീശൻ അറിയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ കൈയാങ്കളിയുമായി. ഒടുവിൽ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ ‌ടൗൺ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ഇരുവർക്കുമെതിരേ പോലീസ് കേസെടുക്കുകയുമായിരുന്നു.

Read More

ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിന്‍റെ മുഖം തകർത്തു; അക്രമികളെ സംരക്ഷിച്ച് പേരാമ്പ്ര പോലീസ്; യുവാവിന്‍റെ ശബ്ദസന്ദേശം പുറത്ത്

  തലശേരി: പേരാമ്പ്രയിൽ ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുഖത്ത് ഗുരുതരമായ പരിക്കുകളോടെ പേരാമ്പ്ര കൈപ്പറമ്പ് കിഴക്കേ മാണിക്കോത്ത് കണ്ടിവീട്ടിൽ അഭിനവി (23) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ ക്രൂരമായി അക്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് അഭിനവിന്‍റെ മാതാപിതാക്കൾ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയത് നാല് ദിവസം. ഒടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, എഫ്ഐആറിൽനിന്ന് ഗുണ്ടകളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പോലീസ് അക്രമി സംഘത്തിലെ രണ്ടുപേരെ കേസിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച് പോലീസിന്‍റെ നിയമവിരുദ്ധ നീക്കങ്ങൾ വിശദീകരിക്കുന്ന അക്രമത്തിനിരയായ യുവാവിന്‍റെ ശബ്ദസന്ദേശം രാഷ്‌ട്രദീപികയ്ക്ക് ലഭിച്ചു. കഴിഞ്ഞ 14 ന് രാത്രിയാണ് കല്ലൂർകാവ് ഉത്സവസ്ഥലത്ത് ഗുണ്ടാ സംഘം അഭിനവിനെ ക്രൂരമായി ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവിന്‍റെ മുഖത്ത് ആറ് തുന്നലുകളാണുളളത്. മാതാപിതാക്കൾ നാല് ദിവസം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ…

Read More

സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങി! അനുകരണകലയും വ്രതമാക്കി ഫാ. എബിൻ എന്ന മിമിക്രി അച്ചൻ

സ്വന്തം ലേഖകൻ ഇരിട്ടി: സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങിയ ഫാ. എബിൻ മടപ്പാംതോട്ട്കുന്നേൽ ടിവി സ്ക്രീനിലെ കോമഡി വേദികളിലും താരമായി മാറിയിരിക്കുകയാണ്. മിമിക്രി, പാട്ട്, ഡാൻസ്..അങ്ങനെ സർവകലാ വല്ലഭനായാണ് കോമഡി വേദിയിൽ ഈ കൊച്ചച്ചൻ തിളങ്ങുന്നത്. സിനിമാ താരങ്ങളായ മധുവിനെയും ജനാർദനനെയും വേദിയിൽ അച്ചൻ അവതരിപ്പിക്കുന്പോൾ നിറഞ്ഞ കൈയടികളാണ് ഉയരുന്നത്. മാലോം ആനമഞ്ഞൾ ഇടവകയിലെ മടപ്പാംതോട്ടുകുന്നേൽ ആന്‍റണി-ജെസി ദമ്പതികളുടെ മൂത്ത മകനായ എബിൻ 2011 ലാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. 2022 ജനുവരിയിലായിരുന്നു വൈദികപട്ടം സ്വീകരണം. ആദ്യം മേരിഗിരി ഇടവകയിൽ സഹവൈദികനായി നിയമിതനായ എബിനച്ചൻ ഇപ്പോൾ ഇരിട്ടി വെളിമാനം ഇടവകയിലെ അസി.വികാരിയാണ്. സെമിനാരി പഠനകാലയളവിലെ മത്സരവേദികളിലായിരുന്നു മിമിക്രി അവതരിപ്പിച്ച് തുടങ്ങിയത്.ആദ്യം അനുകരിച്ചുതുടങ്ങിയത് അന്നത്തെ റെക്ടർ അച്ചനായിരുന്ന ഫാ. സ്റ്റീഫൻ കുളങ്ങരമുറിയെ ആണ്. കോട്ടയത്ത് തിയോളജി പഠിക്കുന്ന സമയത്ത് ഫുട്ബോൾ കളിക്കിടയിൽ…

Read More

ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു; അവധിക്ക് എബിൻ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണസംഭവം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാഴക്കുണ്ടം സെവൻസ് സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (22) ആണ് കൊല്ലപ്പെട്ടത്. രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിന്‍റെ കൃഷിയിടത്തിലാണ് പുലർച്ചെ ആറോടെ എബിനെ പരിക്കേറ്റനിലയിൽ കണ്ടത്. ഉടൻതന്നെ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് പഠിക്കുകയായിരുന്ന എബിൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വാഴക്കണ്ടത്തെ കാട്ടാത്ത് ഷാജുവിന്‍റെയും സജിനിയുടെയും മകനാണ്. ഏക സഹോദരൻ ബിബിൻ. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, കാനംവയൽ, കോഴിച്ചാൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കർണാടക വനത്തിൽനിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ കാര്യങ്കോട് പുഴ കടന്നാണ് കാട്ടാനകൾ എത്തുന്നത്.

Read More

വിവാദ റിസോർട്ട് വൈദേകം വിൽപ്പനയ്ക്ക്; വാ ങ്ങാൻ കേന്ദ്ര സഹമന്ത്രിയുടെ കമ്പനി

കണ്ണൂർ: എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍റെ ഭാര്യയ്ക്കും മകനും ഓഹരികളുള്ള വൈദേകം റിസോർട്ട് വാങ്ങാൻ വ്യവസായിയും കേന്ദ്ര സഹമന്ത്രിയുമായി രാജീവ് ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള കന്പനി വൈദേകം മാനേജ്മെന്‍റുമായി ബന്ധപ്പെട്ടതായാണു വിവരം. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നും അറിയുന്നു. വിലയടക്കം മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വൈദേകം ആയുർവേദ റിസോർട്ട് എന്ന സ്ഥാപനത്തിൽ ഇ.പി. ജയരാജന്‍റെ ഭാര്യയ്ക്കും മകനും വലിയ ഓഹരി പങ്കാളിത്വമുള്ളത് സിപിഎമ്മിനകത്തും പുറത്തും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇ.പി. ജയരാജന്‍റെ ഭാര്യയും ജില്ലാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയുമായ ഇന്ദിരയ്ക്കും മകൻ ജയ്സൺ ജയരാജനും 9,199 ഓഹരികളാണുള്ളത്. ഇന്ദിരയക്ക്…

Read More