തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read MoreCategory: Kannur
കണ്ണൂര്‍ സിറ്റിയില്‍ സദാചാര സംഘം അറസ്റ്റില്‍
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാര്‍ഥിയായ അക്ഷയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലില്‍ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാന്‍ എത്തിയതായിരുന്നു അക്ഷയ്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreപോത്ത് കുത്തി വയോധികയ്ക്ക് ഗുരുതര പരിക്ക്
പയ്യന്നൂര്‍: പോത്തിന്റെ കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. രാമന്തളി ചൂളക്കടവിലെ ചെറുക്കിണിയന്‍ ദേവകിക്കാണ് (73) പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അയല്‍വാസി തൊട്ടടുത്ത പറമ്പില്‍ മേയാനായി കെട്ടിയിട്ടിരുന്ന പോത്താണ് ഇവരെ ആക്രമിച്ചത്. പോത്തിനെ കെട്ടിയതറിയാതെ പറമ്പിലേക്കിറങ്ങിയപ്പോള്‍ ഓടിവന്ന പോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. പോത്ത് കുത്തിയതിനെ തുടര്‍ന്ന് ദേവകിയുടെ കാലില്‍ വലിയ മുറിവുണ്ട്. കൊമ്പുകൊണ്ട് കുടഞ്ഞെറിഞ്ഞപ്പോള്‍ താഴെവീണ് ഇവരുടെ കൈയെല്ലിനും പൊട്ടലുണ്ട്.
Read Moreതലശേരിയിൽ നഗരമധ്യത്തിലെ സിപിഎം ഓഫീസ് തകർത്ത നിലയിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി സിപിഎമ്മുകാർ
തലശേരി: നഗരമധ്യത്തിലെ സിപിഎം ഓഫീസ് അടിച്ചു തകർത്തു. അക്രമിയെ മണിക്കൂറുകൾക്കകം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പിന്തുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെ 4.30 നാണ് സംഭവം. സിപിഎം സെയ്ദാർ പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസായ ടി.സി. ഉമ്മർ സ്മാരക മന്ദിരമാണ് തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപാൽ പേട്ട ബൈതുൽ ഉമൈബാനിൽ നസീലി ( 24 )നെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. നാലരയോടെ ഓഫീസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, കാരം ബോഡ്, കൊടിമരം തുടങ്ങി ഓഫീസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു. തുടർന്ന് ഒരു സിപിഎം പ്രവർത്തനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫീസ് ഞാൻ തകർത്തു എന്നറിയച്ച ശേഷം സ്ഥലം വിട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ ടി.സി. ഖിലാബിന്റെ നേതൃത്വത്തിൽ സിപിഎം…
Read Moreവാണിയപ്പാറയിൽ മാവോയിസ്റ്റ്; വനിത ഉൾപ്പെടെയുള്ള സായുധസംഘത്തിന്റെ കൈയിൽ എകെ 47 തോക്കുകൾ
ഇരിട്ടി: വാണിയപ്പാറയിൽ സ്ത്രീയുൾപ്പെടെയുള്ള അഞ്ചംഗ സംഘമെത്തി. ഇന്നലെ രാത്രി 7.15ഓടെ കളിതട്ടും പാറ ബിജുവിന്റെ വീട്ടിലാണ് എകെ. 47, മൂന്നു റൈഫിളുകൾ വലിയ ബാഗുകൾ, മറ്റു ചില ആയുധങ്ങൾ, ഐ ഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ എന്നിവയുമായി മാവോയിസ്റ്റ് സംഘമെത്തിയത്. ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.ഭയന്നു പോയ വീട്ടുകാർ ഭക്ഷണം നൽകി. ശേഷം ഭക്ഷ്യവസ്തുക്കളും വസ്ത്രവും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അഞ്ചു കിലോഗ്രാം അരിയും വസ്ത്രങ്ങളിൽ നിന്ന് ഇരുണ്ട നിറമുള്ള വസ്ത്രങ്ങളും എടുക്കുകയായിരുന്നു. വീട്ടിൽ വച്ച് സംഘം തങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത ശേഷം രാത്രി 9.45 ഓടെയാണ് തിരിച്ചു പോയത്. സംഘത്തിലുണ്ടായിരുന്ന വനിതയെ ജിഷയെന്നാണ് സംഘാംഗങ്ങൾ വിളിച്ചിരുന്നത്. സമീപ ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലം വാങ്ങിയ വ്യക്തിയെക്കുറിച്ചും സംഘം ചോദിച്ചിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ വീട്ടുകാർ തിരിച്ചറിയുകയായിരുന്നു. മാവോയിസ്റ്റുകൾ വരുന്പോൾ…
Read Moreകർണാടക ബിജെപി മുക്തമായതിൽ സന്തോഷം; ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാനാവില്ലെന്ന് ഗോവിന്ദൻ
കണ്ണൂർ: കർണാടക ബിജെപി മുക്തമാക്കിയതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ലെന്നും ഭരണവിരുദ്ധ വികാരം കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയോടുളള ശക്തമായ വിയോജിപ്പാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നും കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ അവരുടെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ പ്രസ്താവിച്ചു.
Read Moreഅമിത വൈദ്യുതി പ്രവാഹം; റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം
പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്കു സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. കണ്ണപുരം റൂറൽ ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപവാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതിപ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ബാങ്ക് പ്രസിഡന്റ് ഇ. മോഹനൻ,സിപിഎം പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.
Read Moreഭാര്യയെയും മക്കളെയും മര്‍ദിച്ച സംഭവം; പ്രതിയായ കരിവെള്ളൂർ സ്വദേശി ജീവനൊടുക്കിയനിലയില്‍
പയ്യന്നൂര്‍: അമ്മയെ മര്‍ദിക്കുകയും മർദനം തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറായ പിതാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. കാസറഗോഡ് കുഡ്ലു സ്വദേശിയും കരിവെള്ളൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന പി.കെ. രാജേഷിനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ തന്നെ മര്‍ദിക്കുകയും ഇതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പരാതി നല്‍കിയശേഷം കുട്ടികളെയും കൂട്ടി യുവതി ബന്ധുവീട്ടിലേക്ക് പോയിരുന്നു.തുടര്‍ നടപടിയുടെ ഭാഗമായി പോലീസ് ഇയാളെ അന്വേഷിച്ചു വരുന്നതിനിടെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കെ.വി.സീന(കരിവെള്ളൂര്‍ തെരു). മക്കള്‍:…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി ഊമയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
തലശേരി: ന്യൂ മാഹി പോലീസ് പരിധിയിൽ പാറാലിൽ സംസാര ശേഷിയില്ലാത്ത നാൽപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്റെ സെൻട്രൽ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വാതിൽ തകർത്ത് അകത്തു കടന്ന അക്രമി യുവതിയുടെ കൈയും കാലും ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് അക്രമി എന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള സൂചന. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പരിഭാഷകരുടെ സഹായത്തോടെ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Read Moreസ്ത്രീധനപീഡനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കെതിരേ കേസ്
കണ്ണൂർ: സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന മേലെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പാറക്കണ്ടി ഹൗസിൽ സുഗന്തയുടെ പരാതിയിലാണ് ഭർത്താവ് നിധിൻ രാജ്(33), ഭർത്താവിന്റെ അച്ഛൻ നാരായണൻ, അമ്മ സ്വർണലത, ഭർത്താവിന്റെ സഹോദരി നിമിത എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2022 ലാണ് തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിനെ സുഗന്ത വിവാഹം കഴിച്ചത്. കല്യാണസമയത്ത് 100 പവൻ സ്വർണം സ്ത്രീധനമായി വാങ്ങിയിരുന്നു. ഇത് കല്യാണം കഴിഞ്ഞയുടനെ ഭർത്താവന്റെ അച്ഛനായ നാരായണൻ വാങ്ങിവെച്ചുവെന്നും തന്റെ ആവശ്യത്തിനായി ചോദിച്ചിട്ടുപോലും തന്നില്ലെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, സ്വർണത്തിൽ കുറെയെടുത്ത് തന്റെ സമ്മതം കൂടാതെ വിൽപന നടത്തി. ഇത് ചോദ്യം ചെയ്തതോടെ ശാരീരികവും മാനസികവുമായി നാലുപേരും ചേർന്ന് പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More