കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പരിശോധന കഴിഞ്ഞയാളിൽ നിന്നും കണ്ടെത്തിയത് പത്ത് ലക്ഷത്തിന്‍റെ സ്വർണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സ്വർണവുമായി എയർപോർട്ട് പോലീസ് പിടികൂടി. കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ റിഫായിൽനിന്നാണ് 10,14,217 രൂപ വരുന്ന 221.33 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു അഹമ്മദ് കബീർ റിഫായ്. വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസിന്‍റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ കൈയിൽ കരുതിയ ലഗേജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി. കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്‍റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന നിരവധി സ്വർണക്കടത്തുകാരെ അടുത്ത കാലത്ത് പോലീസ് പിടികൂടിയിരുന്നു.

Read More

സ്കൂട്ടർ യാത്രികയെ ചവിട്ടി വീഴ്ത്തി  ഫോൺ കവർന്നു; യുവതിയുടെ പരാതിയിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

മയ്യിൽ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ മൊബൈൽ ഫോൺ കവർന്നയാളെ മയ്യിൽ പോലീസ് പിടികൂടി. മുണ്ടേരി ചാപ്പയിലെ കെ.പി. അജ്നാസിനെ (21) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20 തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പുറകിൽ ബൈക്കിലെത്തിയ ആൾ സ്കൂട്ടറിന്‍റെ പിന്നിൽ ചവിട്ടി വീഴ്ത്തി സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി പിടിച്ചുപറിച്ച് കൊണ്ട് പോവുകയായിരുന്നു. മയ്യിൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സുമേഷിന്‍റെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

Read More

കാടാച്ചിറ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതിപട്ടികയിലേക്ക് കൂടുതൽ പേർ; പ്രവീണിന്‍റെ തട്ടിപ്പിനിരയായത് സുഹൃത്തുകളും ബന്ധുക്കളും

പി. ജയകൃഷ്ണൻകണ്ണൂർ: കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നു. മുഖ്യപ്രതി പ്രവീണ്‍ പനോന്നേരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യാൻ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം തീരുമാനിച്ചത്. ബാങ്ക് ഭരണ സമിതിയിലെ പ്രധാനികൾ, പ്രവീൺ പ്രധാന പദവികളിൽ ഇരുന്ന ഘട്ടത്തിൽ അക്കൗണ്ട്, കാഷ് എന്നിവ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇതിനിടെ ഇന്നലെ പ്രവീണിന്‍റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് പരാതിക്കാരിയുടെ എഫ്ഡി കളുടെ രസീത് , നിരവധി പേരുടെ സ്വർണം പണയം വച്ചതിന്‍റെ രേഖകൾ, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ എന്നിവ കണ്ടെടുത്തു. പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രവീണിനെ ഇന്ന് തലശേരി…

Read More

വയനാട്ടില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…

കണിയാമ്പറ്റയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിലായിരുന്നു. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉന്നത…

Read More

സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു

പയ്യന്നൂര്‍: കരിവെള്ളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം. ഉദിന്നൂര്‍ സ്‌കൂളിലെ അധ്യാപിക കരിവെള്ളൂര്‍ എവണ്‍ ക്ലബിന് സമീപം താമസിക്കുന്ന താഹിറയുടെ മൂന്ന് പവന്‍റെ സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്‌കൂളില്‍നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ കരിവെള്ളൂര്‍ മാണിയാട്ട് റോഡിലായിരുന്നു സംഭവം. ബൈക്കിന് മുന്നിലിരുന്നയാൾ ഹെല്‍മറ്റും പിന്നിലിരുന്നയാൾ മുഖംമൂടിയും ധരിച്ചിരുന്നു. മാല പൊട്ടിക്കുന്നതിനിടെ സ്‌കൂട്ടര്‍ തെന്നി അധ്യാപിക വീണതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. അധ്യാപിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More

കാടാച്ചിറ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പ്; മുൻ മാനേജരായ ജ്യോത്സ്യൻ റിമാൻഡിൽ; ബാങ്ക് ജീവനക്കാർക്കെതിരേ നടപടിക്കു സാധ്യത

പി. ജയകൃഷ്ണൻ കണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രമുഖ ജ്യോത്സ്യൻ പ്രവീണ്‍ പനോന്നേരി റിമാൻഡിൽ. തലശേരി എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. ചാല സ്വദേശിനി മാസങ്ങൾക്ക് മുന്പ് എടക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് എസ്എച്ച്ഒ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളാണ് പ്രവീൺ. സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ജീവനക്കാർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന. നിരവധിപേരുടെ വ്യാജ ഒപ്പും മറ്റും ഇട്ട് തുക തട്ടിയെടുക്കാൻ സെക്രട്ടറിക്ക് മാത്രമായി കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. 2017 മുതല്‍ 2021 വരെയുള്ള വിവിധ സമയങ്ങളിലായി ചാല സ്വദേശിനി രജനി ബാങ്കില്‍…

Read More

തളിപ്പറമ്പ് നഗരത്തിൽ  തെരുവുനായ ആക്രമണം;  3 പേർക്ക് കടിയേറ്റു; പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ‌

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കപ്പാലത്തെ സി. ജാഫര്‍, തൃച്ചംബരം സ്വദേശി എസ്. മുനീര്‍, പട്ടുവം സ്വദേശി പി.വി. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തളിപ്പറമ്പ് ബസ്‌സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കാലിനാണ് മൂന്നുപേര്‍ക്കും കടിയേറ്റത്. മുനീറിന് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കടിയേറ്റത്. ജാഫറിനെ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുന്നില്‍ പത്രം വായിച്ച് നില്‍ക്കുമ്പോഴും വിനോദിനെ ഹൈവേയില്‍ നില്‍ക്കുമ്പോഴുമാണ് തെരുവുനായ കടിച്ചത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ തന്നെ തളിപ്പറമ്പിലെ തെരുവുനായ ശല്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ബധിര വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ ജില്ലയില്‍ അങ്ങോളമിങ്ങോളം തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.

Read More

തലശേരിയിൽ തെരുവുനായകളുടെ വിളയാട്ടം; എഴുപതുകാരൻ ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു

തലശേരി: നഗരമധ്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് എഴുപതുകാരനുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തെരുവുനായ പിന്തുടർന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റ്, ചിറക്കര, ചേറ്റംകുന്ന്, പഴയ ബസ് സ്റ്റാൻഡ്എന്നിവിടങ്ങളിലാണ് കാൽ നടയാത്രക്കാർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റത്. രണ്ടാം ഗേറ്റിൽ വെച്ച് കടിയേറ്റ ഗോവിന്ദ ഭവനത്തിൽ സദാനന്ദ (70)നെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ചേറ്റംകുന്നിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മണി, ചിറക്കരയിലെ നാഗമ്മ എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പേർക്കുമാണ് കടിയേറ്റത്.

Read More

മട്ടന്നൂർ കുമ്മാനത്ത് കെ എസ്ആർടിസി ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം;അപകടം സ്കൂൾ ബസിൽ കയറാൻ പോകുമ്പോൾ

മട്ടന്നൂർ: വീടിനു മുന്നിൽ സ്കൂൾ ബസിൽ കയറാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് പന്ത്രണ്ടുകാരനായ വിദ്യാർഥി മരിച്ചു. കൊതേരി എൽപി സ്കൂളിലെ അധ്യാപികനൗഷീന -സഹീർ ദമ്പതികളുടെ മകൻ മുഹമ്മദ് റിദാൻ ആണ് മരിച്ചത്. പാലോട്ടുപള്ളി വിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്.. ഇന്നു രാവിലെ ഒൻപതോടെ കുമ്മാനത്തായിരുന്നു അപകടം. വീടിന് മുന്നിൽ നിർത്തിയ സ്കൂൾ ബസിലേക്ക് കയറാൻ പോകുന്നതിനിടെ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുഹമ്മദ് റിദാനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെത്ത് സ്റ്റേഷനിലേക്ക് മാറ്റി.  

Read More

പാനൂരിൽ  ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തിയില്ല; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

തലശേരി: പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടുംതാഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്‍റെയും മകൻ സിനാനെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കി. രാവിലെ മുതൽ തന്നെ തെരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി 12 വരെ തെരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ഒരാളെ ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് (20) മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്‍റവിട മൂസ-സമീറ ദമ്പതികളുടെ മകനാണ്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കരിക്കും. എൻഎഎം കോളജ് എംഎസ്എഫ് മീഡിയാ വിംഗ് കൺവീനറാണ് ഷഫാദ്.

Read More