കണ്ണൂര്‍: അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നെന്ന് ഇ.പി പറഞ്ഞു. വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. കോടതി ഇടപെടലുകളില്‍ ജനങ്ങളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ടെന്നും ഇ.പി. കൂട്ടിചേർത്തു. അതേസമയം ഇടുക്കിയിലെ ജനവാസമേഖലയില്‍ ഇന്നും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് ആന തകര്‍ത്തു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
Read MoreCategory: Kannur
കണ്ണൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു; അയല്‍വാസി കസ്റ്റഡിയില്‍! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂര്‍: വഴിത്തര്‍ക്കത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. കോളയാട് മീനചൂടിലെ ശൈലജ, മകന് അഭിജിത്ത്, മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പരാതി. ശൈലജയെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read Moreവഴിയോരത്തെ പ്ലാവുകളിൽ ചക്കകളുടെ ദൃശ്യവിരുന്ന് ! ഇതുവഴി കടന്നു പോകുന്ന, ആവശ്യമുള്ളവര്‍ക്ക് ചക്ക സൗജന്യമായി നല്കി പാപ്പച്ചന് ചേട്ടന്
ബേബി സെബാസ്റ്റ്യൻ വെമ്പുവ: ഗ്രാമീണ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന പ്ലാവുകളിൽ സംസ്ഥാന ഫലമായ ചക്കകളുടെ ദൃശ്യവിരുന്ന്. പയ്യാവൂരിനടുത്ത് വെമ്പുവയിൽനിന്ന് കരിമ്പക്കണ്ടിയിലേക്കുള്ള റോഡരികിലാണ് ഈ അപൂർവ കാഴ്ച വിസ്മയം. ഇന്ത്യൻ ആർമിയിൽ ഇലക്ട്രിക് മെക്കാനിക്കൽ എൻജിനിയറായി വിരമിച്ച വെമ്പുവ സ്വദേശി കെ.എസ്. മാത്യു എന്ന കുരീക്കാട്ടിൽ പാപ്പച്ചന്റെ കൃഷിയിടത്തിലാണ് റോഡിനിരുഭാഗത്തുമായുള്ള പ്ലാവുകളിൽ ചക്കകൾ നിറഞ്ഞു നിൽക്കുന്നത്. “ജയ് ജവാൻ, ജയ് കിസാൻ’ എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിലൂടെ അന്വർഥമാക്കുന്ന പാപ്പച്ചൻ വിവിധയിനങ്ങളിലുള്ള നൂറിലേറെ പ്ലാവുകളാണ് തന്റെ കൃഷിയിടത്തിലും റോഡിനോട് ചേർന്ന ഭാഗങ്ങളിലുമായി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതുവഴി കടന്നു പോകുന്നവരിൽ ആവശ്യമുള്ളവർക്ക് അദ്ദേഹം സൗജന്യമായും ചക്ക നൽകാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കാം ഇക്കൊല്ലം ചക്കയുടെ വിളവ് മുൻവർഷത്തേക്കാൾ വളരെ കുറവാണെന്നും പാപ്പച്ചൻ ചേട്ടൻ പറഞ്ഞു. മുപ്പത്തഞ്ചു വർഷക്കാലം ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച കർഷകനുമാണ്. നിരവധിയിനം ഫലവൃക്ഷങ്ങൾ കൃഷി…
Read Moreട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട് മട്ടന്നൂർ ഞെട്ടലിൽ; റഹ്മത്തിന്റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ
മട്ടന്നൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ഡി 1 ബോഗിയിൽ തീയാളിപടരുന്നത് കണ്ട് രക്ഷപെടാനായി ട്രെയിനിൽ നിന്ന് ചാടി പിഞ്ചുകുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന്റെ ഞെട്ടലിലാണ് മട്ടന്നൂർ പ്രദേശം. പാലോട്ടുപള്ളി – കല്ലൂർ റോഡിൽ ഹാജി റോഡിലെ ബദ്റിയ മൻസിലിൽ പരേതനായ അബ്ദുൾ റഹിമാൻ – ജമീല ദമ്പതികളുടെ മകൾ റഹ്മത്ത് (38), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീല – ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹറ ബത്തൂൽ, കൊടോളി പ്രം വരുവൻ കുണ്ടിലെ നൗഫീക്ക് (42) എന്നിവരാണ് മരിച്ചത്. സഹറയുടെ പിതാവ് ശുഹൈബ് വിദേശത്തും ഉമ്മ ജസീല ടീച്ചർ കോഴ്സിനും പോയതിനാൽ മകൾ സഹറയെ കൂട്ടാനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് റഹ്മത്ത് കോഴിക്കോട് പോയത്. അവിടെ നിന്നു നോമ്പ് തുറയും കഴിഞ്ഞ് കുട്ടിയെയും കൂട്ടി വരുന്നതിനിടെയാണ് സംഭവം. റഹ്മത്തിന്റെ ഉപ്പ അബ്ദുറഹിമാൻ…
Read Moreകാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും; പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് ഓടുന്നതിനിടെ മൈബൈൽ എടുക്കാൻ മറന്നു
കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ്. കൊറ്റാളി, മട്ടന്നൂർ സ്വദേശികൾക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു.കാറിൽനിന്നു ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് സൂചന. ഇന്നലെ പുലർച്ചെ ഒന്നോടെ പുല്ലൂപ്പിക്കടുത്തുവച്ചാണ് മയക്കുമരുന്നുകൾ പിടികൂടിയത്. രാത്രികാല പരിശോധനയ്ക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു…
Read Moreവിവാഹവാഗ്ദാനം നൽകി വിദേശത്തു വച്ചു പീഡിപ്പിച്ച്ഗർഭിണിയാക്കി; ഇരിക്കൂർ പെൺകുട്ടിയുടെ പരാതിയിൽ യുപി സ്വദേശിക്കെതിരേ കേസ്
ഇരിക്കൂർ: വിവാഹവാഗ്ദാനം നൽകി ദുബായിയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഉത്തർ പ്രദേശ് സ്വദേശിക്കെതിരേ ഇരിക്കൂർ പോലീസ് കേസെടുത്തു. ബ്ലാത്തൂർ കല്യാടിനടുത്തുള്ള 35 കാരിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി നദീം ഖാനെ(25)തിരെയാണ് കേസെടുത്തത്. ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി യുപി സ്വദേശിമായി പരിപയപ്പെടുന്നത്. പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് യുവതി നാട്ടിലെത്തി പരാതി നൽകിയത്. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreമട്ടന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സ് വാട്ടർ ടാങ്കിൽ മാലിന്യവും ചത്ത കാക്കയും! ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം സ്ഥാപനങ്ങൾ
മട്ടന്നൂര്‍: നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ ജലസംഭരണിയിൽ പായലും ചത്ത കാക്കയും. നഗര ഹൃദയത്തിൽ നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കെട്ടി ഉണ്ടാക്കിയ വലിയ കോൺക്രീറ്റ് ജല സംഭരണിയിലാണ് മാലിന്യത്തിനൊപ്പം കാക്കയുംചത്തത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാർ വെള്ളത്തിനു ദുർഗന്ധം ഉണ്ടെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് ഇവർ തന്നെ ടാങ്ക് പരിശോധിച്ചപ്പോഴാണ് പായലും പൂപ്പലും നിറഞ്ഞ സംഭരണിയിൽ ചത്ത നിലയിൽ കാക്കയെയും കണ്ടെത്തിയത്. കാക്കയുടെ ശരീരവശിഷ്ടങ്ങൾ വെള്ളത്തിൽ അഴുകിയ നിലയിലാണ്. വിദ്യാഭ്യാസ സ്ഥാപനം, എസ്ബിഐ, കേരള ബാങ്കുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തി. വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ടാങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന…
Read Moreപെൺകുട്ടിയുടെ മുറിയിൽ കയറിവസ്ത്രങ്ങൾ വലിച്ചുകീറി ;വളപട്ടണത്ത് 2 പേർക്കെതിരേ പോക്സോ കേസ്
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി 10 ഓടെ ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുന്പോഴേക്കും യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
Read Moreസ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ പരാതി; തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും
തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ കേസിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും സമ്മതിച്ചില്ലെങ്കിൽ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പരാതി നൽകിയതും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവിശ്യപ്പെട്ടാണ് കെ. സന്തോഷ് പരാതി നൽകിയത്
Read Moreആ ചിരിയിൽ ഹുമയൂൺ വീണു; സ്വത്ത് എഴുതി നൽകാമെന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം
കണ്ണൂർ: സ്വത്ത് എഴുതി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി ഹുമയൂണിന്റെ പരാതിയിൽ കാപ്പാട് സ്വദേശിനി രാഖി (47) ക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഖിയുടെ പേരിലുള്ള സ്വത്തുവകകൾ എഴുതി നൽകാമെന്നു പറഞ്ഞു പല തവണകളായി ഹുമയൂണിന്റെ കൈയിൽനിന്ന് രാഖി 12 ലക്ഷം തട്ടിയെന്നാണു പരാതിയിൽ പറയുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും രാഖി നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
Read More