കണ്ണൂരിലെ ജയിലുകളിൽ ബീഡിയും കഞ്ചാവും എത്തിക്കുന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ ബീഡിയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തളിപ്പറന്പ് തൃച്ചംബരം സ്വദേശി എം.വി. അനീഷ്കുമാർ (40), ഞാറ്റുവയൽ സ്വദേശി എ.എം. മുഹമ്മദ് ഫാസിൽ (40) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകകിട്ട് ജില്ലാ ജയിലിൽ കഴിയുന്ന റംഷീദ് എന്ന‌യാളെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവർ ജയിൽ അധികൃതർക്ക് അപേക്ഷ കൊടുത്തിരുന്നു. തുടർന്ന് ജയിലിന്‍റെ മതിലിനരികിൽ ഇവർ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് 160 ബീഡികൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്. ജയിൽ അധികൃതർ ടൗൺ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ റംഷീദ് എന്നു പേരുള്ള ഒരാൾ ജയിലിൽ ഇല്ലെന്നു മനസിലായി. ജയിലിലെ തടവുകാർക്ക് ബീഡികളും കഞ്ചാവും എത്തിച്ചുകൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായതെന്നാണു പോലീസ് പറയുന്നത്. ഇവരുടെ ഫോൺകോൾ ലിസ്റ്റുകൾ പരിശോധിച്ചുവരികയാണ്.

Read More

ക്വാറി ഉടമകൾ തമ്മിലുള്ള കുടിപ്പക; ഒഴുകിയത് കോടികളുടെ കോഴ; പോലീസ് ഉന്നതന്‍റെ കസേര തെറിച്ചു

കണ്ണൂർ: ക്വാറി ഉടമകൾ തമ്മിൽ നടന്ന കുടിപ്പകയിലും സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസുകളിലുമായി മലബാറിലെ ഉന്നത കേന്ദ്രങ്ങളിലേക്ക് ഒഴുകിയത് കോടികളുടെ കോഴ. പണമൊഴുക്കും അറസ്റ്റുകളും ഒടുവിൽ ആഭ്യന്തര വകുപ്പിനുതന്നെ തലവേദനയായി. പരാതികൾ പരിധിവിട്ട് എത്തിയതോടെ മലബാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ കസേരയും തെറിച്ചു. ക്വാറി ഉടമകൾ തമ്മിലുള്ള കുടിപ്പകയിൽ ഒരു ഉന്നതന് മാത്രം ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ള റിപ്പോർട്ട്. സമ്പന്നർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് വിവാദ അറസ്റ്റുകളാണ് നടന്നത്. രണ്ട് അറസ്റ്റുകൾക്ക് പിന്നിലും ഉന്നത ഉദ്യോഗസ്ഥരാണ് ചുക്കാൻ പിടിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഉന്നതർ ചുക്കാൻ പിടിച്ച് നടത്തിയ അറസ്റ്റുകളിലെ പ്രതികൾക്ക് ജയിലിൽ കഴിയാതിരിക്കാനുള്ള അവസരം ഒരുക്കാൻ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച വിവാദങ്ങൾ രാഷട്രീയ നേതൃത്വങ്ങൾക്കിടയിലും സജീവ ചർച്ചയായിട്ടുണ്ട്.

Read More

പയ്യന്നൂരിലെ റോഡ് വികസനം; ഹൈക്കോടതി അഭിഭാഷകന്‍റെ കാറും സ്കൂട്ടറും തകർത്തു

പയ്യന്നൂർ: റോഡ് വികസനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ ഹൈക്കോടതി അഭിഭാഷകന്‍റെ കാറും സ്കൂട്ടറും തകർത്തു. ഇന്ന് പുലർച്ചെ 1.30 തോടെയാണ് അഭിഭാഷകനായ കോറോം മുതിയലത്തെ പള്ളത്തിൽ മുരളിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് ഒരു സംഘം തകർത്തത്. സംഭവസമയം അഭിഭാഷകൻ വീട്ടിലില്ലായിരുന്നു. മുരളിയുടെ പരാതിയിൽ ആറുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ പെരുമ്പ- മണിയറ-മാതമംഗലം റോഡില്‍ മുതിയലത്ത് ജെസിബി ഉപയോഗിച്ച് ഒരു സംഘം കേണൽ പദ്മനാഭന്‍റെ മതിൽ പൊളിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. കഴിഞ്ഞദിവസവും പ്രദേശത്ത് സ്ഥല ഉടമകളുടെ അനുമതി ഇല്ലാതെ സ്ഥലം ഏറ്റെടുക്കലിന്‍റെ ഭാഗമായി ചിലരുടെ മതിലുകൾ പൊളിച്ചിരുന്നു. കോടതി ഉത്തരവ് മറികടന്ന് പോലീസിന്‍റെ സാന്നിധ്യത്തിലാണ് മതിലുകൾ പൊളിച്ചതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നുണ്ട്. സംഘർഘം നിലനിൽക്കുന്നതിനിടെയാണ് അഭിഭാഷകന്‍റെ വാഹനങ്ങൾ…

Read More

വേനൽച്ചൂട് കൂടി, ആറളത്തെ കൃഷിയിടങ്ങളിൽ തമ്പടിച്ചു കാട്ടാനക്കൂട്ടങ്ങൾ; ഫാമിലെ തൊഴിലാളികൾ ഭീതിയിൽ

ഇരിട്ടി: കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിൽ. ഇതോടെ കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്. കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണു കൃഷിയിടത്തിൽ ഉള്ളത്. കശുമാവിൻ തോട്ടങ്ങളിൽ ഇനിയും പകുതി മാത്രമാണ് വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകൾ കാരണം കാടുവെട്ട് പൂർത്തിയാക്കാൻ കഴിയാത്തതു വൻസാമ്പത്തിക നഷ്ടമാണ് ഫാമിന് ഉണ്ടാക്കുന്നത്. വേനൽച്ചൂട് കൂടിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലായിരുന്നു ഇവ താവളമാക്കിയിരുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ…

Read More

“കൺവീനർക്ക് എവിടേയും പങ്കെടുക്കാം ”; ഇ.പി. ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത്  മനഃപൂർവമല്ല: എം.വി. ഗോവിന്ദൻ

കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയിൽനിന്ന് എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നത് മനഃപൂർവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിട്ടുനിന്നത് ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദേഹം. എൽഡിഎഫ് കൺവീനർക്ക് ജാഥ കടന്ന് പോകുന്ന എവിടേയും പങ്കെടുക്കാം. ഇ.പിക്ക് അതൃപ്തിയില്ലെന്നും കണ്ണൂരിലെ ജാഥയിൽ പങ്കെടുക്കാത്തതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ നിന്നും ആരും വിട്ടു നിൽക്കുന്നില്ല. പാർട്ടിക്കകത്ത് ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന്. വെറുതെ പാർട്ടിയിൽ പ്രശ്നം ഉണ്ടാക്കരുത്. ജാഥയ്ക്ക് ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ആളുകൾ എത്തുന്നുണ്ട്. പാർട്ടി ശക്തമായ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്നത് ജനകീയ സമരമല്ല. മനഃപൂർവം യുഡിഎഫും…

Read More

ഭർത്താവ്  അസുഖബാധിതനായി; മകൻ വിദേശത്തും;  മനോവിഷമത്തിൽ അറുപതുകാരി തീകൊളുത്തി  മരിച്ചു

ശ്രീകണ്ഠപുരം: പയ്യാവൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ പാലത്തിനു സമീപം കേളോത്ത് നാരായണന്‍റെ ഭാര്യ സുജാത (60) യാണു മരിച്ചത്. ഇന്നു രാവിലെ 6.40 ഓടെയായിരുന്നു സംഭവം. ഭർത്താവ് നാരായണൻ പാല് വാങ്ങാൻ പുറത്തു പോയിരുന്നു. വീടിനുള്ളിൽ നിന്നു തീ ഉയരുന്നത് കണ്ട് സമീപവാസികൾ പയ്യാവൂർ പോലീസിലും ഇരിട്ടി അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയും പയ്യാവൂർ എസ്ഐ കെ. ഷറഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. കിടപ്പുമുറിയിൽ കട്ടിലിനോടു ചേർന്ന് തറയിലാണു മൃതദേഹം ഉണ്ടായിരുന്നത്. കിടപ്പുമുറിയിലെ കട്ടിലും കിടക്കയും വയറിംഗും മറ്റു സാധനങ്ങളും ഉൾപ്പെടെ മുറി പൂർണമായും കത്തി നശിച്ചു. കട്ടിലിൽ നിന്ന് മണ്ണെണ്ണക്കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം.സുജാതയും ഭർത്താവ് നാരായണനും മാത്രമാണു വീട്ടിൽ താമസം. മകൻ സായന്ത് അടുത്തിടെയാണു വിദേശത്ത് പോയത്. മകൾ സഖില ഭർത്താവിന്‍റെ…

Read More

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; ഇരുമ്പ് കട്ടയും പൈപ്പുമുപയോഗിച്ച് ക്രൂരമർദനം; 25 പേർക്കെതിരേ കേസെടുത്ത് പോലീസ്

പയ്യന്നൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തെന്ന പരാതിയിൽ 25 പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ടോത്ത് വെള്ളൂരിലെ കെ. അഖില്‍കുമാറിന്‍റെ പരാതിയിൽ വിശോഭ് എന്നയാൾക്കും കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ 14ന് രാത്രി ഒൻപതരയോടെ വെള്ളൂരിൽ വിശോഭും സംഘവും തടഞ്ഞു നിർത്തി ഇരുന്പ് കട്ടയും ഇരുന്പ് പൈപ്പുമുപയോഗിച്ച് തലയ്ക്ക് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. തന്‍റെ അമ്മ ജെആർപി എന്ന സംഘടനയുടെ പ്രസിഡന്‍റ് ആയതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു. മർദനത്തെ തുടർന്ന് അഖിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ  നോട്ടീസ് നല്കാതെ പോലീസ് 

കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ കേസെടുത്തെങ്കിലും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകാതെ പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ആകാശിനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തത്. മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫിന്‍റെ ഭാര്യയാണ് പരാതിക്കാരി.ഫേസ്ബുക്കിലൂടെ തനിക്കെതിരേ ആകാശ് അപവാദപ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മി അനൂപിന്‍റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരേ സംസാരിച്ചതാണു പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ അധിക്ഷേപിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇതുവരെയും ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്കിയിട്ടില്ല.

Read More

കടുവ ചത്ത കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാള്‍ ജീവനൊടുക്കി; വനം വകുപ്പുക്കാർക്കെ തിരെ ഗുരുതര ആരോപണവുമായി കുടുംബം

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ പൊന്‍മുടിക്കോട്ടയ്ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അമ്പുകുത്തി നാല് സെന്‍റ് കോളനിയിലെ ഹരികുമാറിനെയാണ്(56) ജീവനൊടുക്കിയ നിലയില്‍ ഇന്നു രാവിലെ കണ്ടത്. ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരികുമാറാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്‍റെ മനോവിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഹരികുമാറിനെ മൊഴിയെടുക്കന്നതിനു റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരുതവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.    

Read More

തീക്കട്ടയരിച്ച മമ്മു ഹാജി..! ഇരിക്കൂർ പോലീസ് സ്റ്റേഷൻ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തു; ആധാരമെഴുത്തുകാരനെതിരേ കേസ്

ഇരിക്കൂർ: ഇരിക്കൂർ പോലീസ് സ്‌റ്റേഷൻ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതിന് ആധാരമെഴുത്തുകാരനെതിരേ കേസ്. ഇരിക്കൂറിലെ ആധാരമെഴുത്തുകാരൻ സി.സി. മമ്മു ഹാജിക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.ഇരിക്കൂർ പോലീസ് സ്റ്റേഷന്‍റെ പിറക് ഭാഗത്തെ 34 സെന്‍റ് സ്ഥലം ഇയാളുടെ സഹോദരി ഭർത്താവിന്‍റെ പേരിൽ വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതായാണ് കേസ്. 1996 ൽ ഇരിക്കൂർ സബ് രജിസ്റ്റാർ ഓഫീസിൽ വച്ചാണ് രജിസ്ട്രേഷൻ നടത്തിയത്. തുടർന്ന് 1996 ൽ തന്നെ ഇരിക്കൂർ കൃഷി ഓഫീസിനും ഇരിക്കൂർ പഞ്ചായത്തിനുമായി 10 സെന്‍റ് സ്ഥലം വീതം ഇതിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. പിന്നീട് പരാതി ഉയർന്നതിനെ കണ്ണൂർ വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ…

Read More