ഇരിട്ടി: വാണിയപ്പാറയിൽ സ്ത്രീയുൾപ്പെടെയുള്ള അഞ്ചംഗ സംഘമെത്തി. ഇന്നലെ രാത്രി 7.15ഓടെ കളിതട്ടും പാറ ബിജുവിന്റെ വീട്ടിലാണ് എകെ. 47, മൂന്നു റൈഫിളുകൾ വലിയ ബാഗുകൾ, മറ്റു ചില ആയുധങ്ങൾ, ഐ ഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ എന്നിവയുമായി മാവോയിസ്റ്റ് സംഘമെത്തിയത്. ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.ഭയന്നു പോയ വീട്ടുകാർ ഭക്ഷണം നൽകി. ശേഷം ഭക്ഷ്യവസ്തുക്കളും വസ്ത്രവും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അഞ്ചു കിലോഗ്രാം അരിയും വസ്ത്രങ്ങളിൽ നിന്ന് ഇരുണ്ട നിറമുള്ള വസ്ത്രങ്ങളും എടുക്കുകയായിരുന്നു. വീട്ടിൽ വച്ച് സംഘം തങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത ശേഷം രാത്രി 9.45 ഓടെയാണ് തിരിച്ചു പോയത്. സംഘത്തിലുണ്ടായിരുന്ന വനിതയെ ജിഷയെന്നാണ് സംഘാംഗങ്ങൾ വിളിച്ചിരുന്നത്. സമീപ ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലം വാങ്ങിയ വ്യക്തിയെക്കുറിച്ചും സംഘം ചോദിച്ചിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ വീട്ടുകാർ തിരിച്ചറിയുകയായിരുന്നു. മാവോയിസ്റ്റുകൾ വരുന്പോൾ…
Read MoreCategory: Kannur
കർണാടക ബിജെപി മുക്തമായതിൽ സന്തോഷം; ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാനാവില്ലെന്ന് ഗോവിന്ദൻ
കണ്ണൂർ: കർണാടക ബിജെപി മുക്തമാക്കിയതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ലെന്നും ഭരണവിരുദ്ധ വികാരം കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയോടുളള ശക്തമായ വിയോജിപ്പാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നും കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ അവരുടെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ പ്രസ്താവിച്ചു.
Read Moreഅമിത വൈദ്യുതി പ്രവാഹം; റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം
പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്കു സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. കണ്ണപുരം റൂറൽ ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപവാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതിപ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ബാങ്ക് പ്രസിഡന്റ് ഇ. മോഹനൻ,സിപിഎം പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.
Read Moreഭാര്യയെയും മക്കളെയും മര്‍ദിച്ച സംഭവം; പ്രതിയായ കരിവെള്ളൂർ സ്വദേശി ജീവനൊടുക്കിയനിലയില്‍
പയ്യന്നൂര്‍: അമ്മയെ മര്‍ദിക്കുകയും മർദനം തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറായ പിതാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. കാസറഗോഡ് കുഡ്ലു സ്വദേശിയും കരിവെള്ളൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന പി.കെ. രാജേഷിനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ തന്നെ മര്‍ദിക്കുകയും ഇതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പരാതി നല്‍കിയശേഷം കുട്ടികളെയും കൂട്ടി യുവതി ബന്ധുവീട്ടിലേക്ക് പോയിരുന്നു.തുടര്‍ നടപടിയുടെ ഭാഗമായി പോലീസ് ഇയാളെ അന്വേഷിച്ചു വരുന്നതിനിടെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കെ.വി.സീന(കരിവെള്ളൂര്‍ തെരു). മക്കള്‍:…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി ഊമയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
തലശേരി: ന്യൂ മാഹി പോലീസ് പരിധിയിൽ പാറാലിൽ സംസാര ശേഷിയില്ലാത്ത നാൽപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്റെ സെൻട്രൽ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വാതിൽ തകർത്ത് അകത്തു കടന്ന അക്രമി യുവതിയുടെ കൈയും കാലും ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് അക്രമി എന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള സൂചന. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പരിഭാഷകരുടെ സഹായത്തോടെ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Read Moreസ്ത്രീധനപീഡനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കെതിരേ കേസ്
കണ്ണൂർ: സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന മേലെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പാറക്കണ്ടി ഹൗസിൽ സുഗന്തയുടെ പരാതിയിലാണ് ഭർത്താവ് നിധിൻ രാജ്(33), ഭർത്താവിന്റെ അച്ഛൻ നാരായണൻ, അമ്മ സ്വർണലത, ഭർത്താവിന്റെ സഹോദരി നിമിത എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2022 ലാണ് തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിനെ സുഗന്ത വിവാഹം കഴിച്ചത്. കല്യാണസമയത്ത് 100 പവൻ സ്വർണം സ്ത്രീധനമായി വാങ്ങിയിരുന്നു. ഇത് കല്യാണം കഴിഞ്ഞയുടനെ ഭർത്താവന്റെ അച്ഛനായ നാരായണൻ വാങ്ങിവെച്ചുവെന്നും തന്റെ ആവശ്യത്തിനായി ചോദിച്ചിട്ടുപോലും തന്നില്ലെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, സ്വർണത്തിൽ കുറെയെടുത്ത് തന്റെ സമ്മതം കൂടാതെ വിൽപന നടത്തി. ഇത് ചോദ്യം ചെയ്തതോടെ ശാരീരികവും മാനസികവുമായി നാലുപേരും ചേർന്ന് പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപ്ലസ് വണ്‍ വിദ്യാര്ഥിക്കേറ്റത് ക്രൂരമര്‍ദനം; രക്തം തുടച്ചു നീക്കുന്ന ദൃശ്യം പുറത്ത്; സുഹൃത്താണോ സുഹൃത്തിന്റെ പിതാവോ മർദിച്ചതെന്ന് ഓർക്കാനാവാതെ യുവാവ്
പയ്യന്നൂര്‍: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റയാളുടെ സുഹൃത്തായ കൗമാരക്കാരനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 27ന് രാത്രി പത്തേമുക്കാലോടെയാണ് കാറമേല്‍ റേഷന്‍ ഷോപ്പിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടന്നത്. റേഷന്‍ഷോപ്പിന് സമീപത്തെ സുലൈമാന്‍- ഫൗസിയ ദമ്പതികളുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബൈത്തൂല്‍ ഹൗസില്‍ ബിലാലിനാണ്(16)ക്രൂരമായി മർദനമേറ്റതിനെ തുടര്‍ന്ന് അത്യാസന്നനിലയില്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്കൂട്ടറില്‍നിന്ന് വീണതാണെന്നും സ്കൂട്ടര്‍ മതിലിലിടിച്ചതാണെന്നുമാണ് ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഇയാളെ ക്രൂരമായി മര്‍ദിച്ചതിന്റെ തെളിവുകളാണ് ശരീരമാസകലം ഉണ്ടായിരുന്നത്. പിറ്റേദിവസം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്നും തളംകെട്ടിക്കിടക്കുന്ന രക്തം തുടച്ചു നീക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സംഭവത്തിന് പിന്നില്‍ ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് ബോധ്യമായത്. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാലുലക്ഷത്തിലേറെ രൂപ ചെലവുവന്ന ചികിത്സയിലൂടെയാണ് ഇയാളുടെ…
Read Moreകാസര്‍ഗോഡ് ഷൂട്ടിംഗ് നടത്താന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യത; നിര്‍മാതാവ് രഞ്ജിത്തിന്റെ ആരോപണത്തിനെതിരേ സംവിധായകർ
സ്വന്തം ലേഖകൻകാസര്ഗോഡ്: സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സിനിമാസംവിധായകര്‍. “മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. കാസര്‍ഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണാണെന്നും സുധീഷ് പറയുന്നു. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. കാസര്‍ഗോട്ടുനിന്നു സിനിമാ മോഹവുമായി വണ്ടി കയറിപ്പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത “ആന്‍ഡ്രോയ്ഡ്…
Read Moreഎടിഎമ്മിൽ നിന്ന് രണ്ടായിരം രൂപ പിൻവലിച്ചു; തലശേരിയിൽ നിന്ന് കാണാതായ എസ്ഐ കർണാടകയിൽ
തലശേരി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ടൗൺ പോലീസ് സ്റ്റേഷനിലെ സബ് പേരാവൂർ പുന്നപ്പാലം സ്വദേശിയായ എസ്ഐ ലിനേഷ് കർണാടകയിൽ ഉള്ളതായി സൂചന. ബംഗളൂരുവിൽ ലിനേഷിനെ കണ്ടതായ വിവരത്തെ തുടർന്ന് തലശേരി പോലീസ് ബംഗളൂരു നഗരത്തിൽ എത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ലോഡ്ജുകളിൽ പോലീസ് തെരച്ചിൽ നടത്തി വരികയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ലിനേഷിനെ കാണാതായത്. അന്ന് രാവിലെ 7.10 ന് മണവാട്ടി ജംഗ്ഷനിലെ എ ടി എമ്മിൽനിന്നു ലിനേഷ് രണ്ടായിരം രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹം കർണാടകയിലേക്ക് പോയതായാണ് പിന്നീട് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ പത്ത് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രണ്ട് വർഷം മുമ്പ് ഇദ്ദേഹം എസ് ഐ യായി കേരള പോലീസിൽ എത്തിയത്.
Read Moreടിക്കറ്റെടുക്കാനെത്തിയ വിദ്യാർഥിക്ക് പീഡനം; അച്ഛന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്തു
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടൊപ്പം ടിക്കറ്റെടുക്കാനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ചതായി പരാതി. ഇന്നു രാവിലെ 8.40 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. വൈൻഡിംഗ് മെഷീനിൽ ടിക്കറ്റ് നൽകുന്ന ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വയനാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടേക്കുള്ള ട്രെയിൻ കയറാനെത്തിയതായിരുന്നു കുടുംബം. എഗ്മോർ എക്സ്പ്രസിന് ടിക്കറ്റെടുക്കുന്നതിനിടെയാണ് ജീവനക്കാരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്തു.
Read More