ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തര്‍ക്കം ! ഖാര്‍ഗെയ്‌ക്കെതിരേ തളിപ്പറമ്പില്‍ കേസ്

പഴയങ്ങാടി: കേരള പ്രദേശ് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പുറത്തിറക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്ത് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി. സനല്‍കുമാറിന്റെ പരാതിയിലാണു കേസ്. കോണ്‍ഗ്രസിന്റെ ഭരണഘടന തത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത്തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ സ്വാര്‍ഥ താല്‍പര്യം മുന്‍നിര്‍ത്തി ഭാരവാഹികളെ തീരുമാനിച്ചതിനെതിരേയാണ് പരാതി നല്‍കിയതെന്ന് എ.വി. സനല്‍കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കാതെ നേതാക്കളുടെ തോഴന്‍മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റില്‍ ഉള്‍പെടുത്തിയതിനെയും പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഖാര്‍ഗെയെ കൂടാതെ എഐസിസി ഇലക്ഷന്‍ കമ്മിററി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്‌റി, എഐസിസി ജനറല്‍ സിക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ടി.യു. രാധാകൃഷ്ണന്‍,…

Read More

പുറത്തീല്‍ പള്ളി സാമ്പത്തിക ക്രമക്കേട് ! ലീഗ് നേതാവില്‍ നിന്ന് 1.58 കോടി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ്

കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്‍നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്. സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക. പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ്…

Read More

വീട്ടുമുറ്റത്ത് നിന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. പാനൂർ സ്വദേശി കുനിയിൽ നസീറിന്‍റെ ഒന്നരവയസുകാരനായ മകനെയാണ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നു കുട്ടി. മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടി മൂന്നുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്താണ് സംഭവം. രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read More

തലശേരി സബ് ജയിലിൽ സഹതടവുകാരാൽ ആക്രമിക്കപ്പെട്ട തടവുകാരന്‍റെ നില ഗുരുതരം

തലശേരി: തലശേരി സ്പെഷൽ സബ് ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ റിമാൻഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്‍റെ കൃഷ്ണമണിയുൾപ്പെടെ തകർന്ന ഗുരുതരാവസ്ഥയിലുള്ള പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. വനിതാ കായിക താരങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാർ അക്രമിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സ്റ്റീൽ മൊന്ത കൊണ്ടുള്ള അക്രമത്തിലാണ് ഇയാളുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More

തളിപ്പറമ്പിൽൽ കുട്ടി ഡ്രൈവറെ പോലീസ് പിടികൂടി വീട്ടിലെത്തിച്ചു; ആര്‍സി ഉടമയ്ക്കും രക്ഷിതാവിനുമെതിരേ കേസ്

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് കുട്ടിയുടെ രക്ഷിതാവിനെതിരേയും വാഹന ഉടമയ്‌ക്കെതിരേയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പട്ടുവം വെള്ളിക്കീല്‍ പാര്‍ക്കിനടുത്ത് വച്ചാണ് ചെറുകുന്ന് ഭാഗത്തുനിന്നും അശ്രദ്ധമായ രീതിയില്‍ ഇരുചക്ര വാഹനം ഓടിച്ചു വരികയായിരുന്ന കുട്ടി ഡ്രൈവറെ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ബോധവല്‍കരണം നടത്തുകയും ചെയ്ത ശേഷം കൂട്ടിയെ പോലീസ് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read More

നീ ഞങ്ങൾക്കെതിരേ കമന്‍റിടുമോടാ; സോഷ്യല്‍ മീഡിയയിൽ കമന്‍റിട്ട സിപിഐ പ്രവർത്തകനു സിപിഎമ്മുകാരുടെ തല്ല്

തളിപ്പറമ്പ്: തളിപ്പറമ്പ് മാന്ദാംകുണ്ടില്‍ സിപിഐ -സിപിഎം സംഘര്‍ഷം. ഇന്നലെ രാത്രി സിപിഐ പ്രവര്‍ത്തകനായ കെ. ബിനുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ ബിനുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി ബിനു കമന്‍റ് ചെയ്തതിന്‍റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴി ബിനുവിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് വീട്ടിലേക്ക് വരികയായിരുന്ന ബിനുവിനെ തടഞ്ഞ് നിര്‍ത്തി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സിപിഐ മാന്ദാംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായ കെ.ബിജുവിന്‍റെ സഹോദരനാണ് ബിനു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസില്‍…

Read More

സ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന് 

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…

Read More

കണ്ണൂര്‍ സിറ്റിയില്‍ സദാചാര സംഘം അറസ്റ്റില്‍

കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാര്‍ഥിയായ അക്ഷയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലില്‍ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാന്‍ എത്തിയതായിരുന്നു അക്ഷയ്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More

പോത്ത് കുത്തി വയോധികയ്ക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍: പോത്തിന്റെ കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. രാമന്തളി ചൂളക്കടവിലെ ചെറുക്കിണിയന്‍ ദേവകിക്കാണ് (73) പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അയല്‍വാസി തൊട്ടടുത്ത പറമ്പില്‍ മേയാനായി കെട്ടിയിട്ടിരുന്ന പോത്താണ് ഇവരെ ആക്രമിച്ചത്. പോത്തിനെ കെട്ടിയതറിയാതെ പറമ്പിലേക്കിറങ്ങിയപ്പോള്‍ ഓടിവന്ന പോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. പോത്ത് കുത്തിയതിനെ തുടര്‍ന്ന് ദേവകിയുടെ കാലില്‍ വലിയ മുറിവുണ്ട്. കൊമ്പുകൊണ്ട് കുടഞ്ഞെറിഞ്ഞപ്പോള്‍ താഴെവീണ് ഇവരുടെ കൈയെല്ലിനും പൊട്ടലുണ്ട്.

Read More

തലശേരിയിൽ നഗരമധ്യത്തിലെ സിപിഎം ഓഫീസ് തകർത്ത നിലയിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി സിപിഎമ്മുകാർ

തലശേരി: നഗരമധ്യത്തിലെ സിപിഎം ഓഫീസ് അടിച്ചു തകർത്തു. അക്രമിയെ മണിക്കൂറുകൾക്കകം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പിന്തുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെ 4.30 നാണ് സംഭവം. സിപിഎം സെയ്ദാർ പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസായ ടി.സി. ഉമ്മർ സ്മാരക മന്ദിരമാണ് തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപാൽ പേട്ട ബൈതുൽ ഉമൈബാനിൽ നസീലി ( 24 )നെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. നാലരയോടെ ഓഫീസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, കാരം ബോഡ്, കൊടിമരം തുടങ്ങി ഓഫീസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു. തുടർന്ന് ഒരു സിപിഎം പ്രവർത്തനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫീസ് ഞാൻ തകർത്തു എന്നറിയച്ച ശേഷം സ്ഥലം വിട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ ടി.സി. ഖിലാബിന്‍റെ നേതൃത്വത്തിൽ സിപിഎം…

Read More