പയ്യന്നൂര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ 32കാരിയുടെ പരാതിയിലാണ് മൈസൂരുവിലെ മനോജ് കുമാര്‍ (40) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. 2021 ലാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ഡിഎസ്സി ക്യാമ്പില്‍ ജോലി ചെയ്തുവരവേ പട്ടാളക്കാരന്റെ വിധവയായ പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണു പരാതി. ഇക്കാലയളവില്‍ പരാതിക്കാരിയില്‍നിന്നും 12,50,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയത്.
Read MoreCategory: Kannur
പാനൂർ മീത്തലെചന്പാട്ട് യുവാവിന്റെ പരാക്രമം; ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും എസ്ഐക്കും മർദനം
മാഹി: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനേത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും പോലീസിനും മർദനം. മനേത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്ര മം കാട്ടിയത്. സഫാ മർവാസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫ് (53) ആണ് ആദ്യം അക്രമത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരിയിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു. ചമ്പാട് മനേത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന മാരകായുധം കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു. ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പന്തക്കൽ പോലീസിന്റെ നിർദ്ദേശ പ്രകാരം പാനൂർ…
Read Moreകണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ പടക്കനിര്‍മാണശാല വരുന്നു; ” തട്ടിക്കൂട്ട് റിപ്പോർട്ടിൽ അനുമതി” പ്രതിഷേധവുമായി അണികൾ
കണ്ണൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ അണികളുടെ പ്രതിഷേധം വകവയ്ക്കാതെ പടക്ക നിര്‍മാണശാല വരുന്നു. 35 മീറ്ററോളം അടുത്തുള്ള വീടുപോലും കാണിക്കാതെ നോക്കെത്താദൂരത്തോളം ജനവാസമില്ല എന്ന തട്ടിക്കൂട്ടു റിപ്പോര്‍ട്ടിന്റെ മറവിലാണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിന്തട്ടയില്‍ കാവിന്മുഖത്തുനിന്നും പെരിന്തട്ട സൗത്ത് സ്കൂളിലേക്കുള്ള റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇരുപത്തഞ്ചോളം കുടുംങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രവുമുള്ള ഈ പ്രദേശത്ത് ചിരട്ട കത്തിച്ച് ശവസംസ്കാരം നടത്തുന്ന പൊതു ശ്മശാനവും മുകളില്‍ കെഎസ്ഇബിയുടെ 220 കെവി എച്ച്ടി ലൈനും താഴെയായി പെരിന്തട്ട പാടശേഖരത്തിലൂടെ കടന്നുപോകുന്ന നീര്‍ച്ചാലുമുണ്ട്. വേനല്‍ച്ചൂടില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പ്രദേശവുമാണ്. ഈ പ്രദേശത്ത് പടക്ക നിര്‍മാണശാല വരുന്നതായി സൂചന ലഭിച്ചപ്പോള്‍ത്തന്നെ കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പടക്ക നിര്‍മാണശാല അനുവദിക്കുന്നതിന് തടസമുണ്ടെങ്കില്‍ അറിയിക്കണമെന്ന കളക്ടറേറ്റിലെ…
Read Moreമരുമകളുടെ തലയ്ക്കടിച്ച ഭർതൃപിതാവ് കിണറ്റിൽ മരിച്ചനിലയിൽ! അക്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…
ധർമടം: മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച ഭർതൃപിതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമടം പെരുന്താറ്റിലെ ഓട്ടോ ഡ്രൈവറായ കുന്നത്ത് എൽപി സ്കൂളിനു സമീപത്തെ എ. ചന്ദ്രനെ(65) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മരുമകളായ സിസിനയെ തുണി കൊണ്ട് മുഖം മൂടിയിട്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ഭർതൃപിതാവിനെതിരേ ധർമടം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മദ്യപാനം ചോദ്യം ചെയ്തതാണ് അക്രമത്തിനു പിന്നിലെന്നാണു പോലീസ് പറയുന്നത്.
Read Moreജയിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊല്ലുമെന്നു ഭീഷണി; എൻഐഎ കേസിൽ അകത്തായ തടവുകാരനെതിരേ കേസ്
കണ്ണൂർ: സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എൻഐഎ കേസിലെ തടവുകാരനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിക്കെതിരേയാണ് ജോയിന്റ് സൂപ്രണ്ടിന്റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രാർഥനയ്ക്കു വിട്ട രീതി ശരിയല്ലെന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയത്. ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലെ തടവുകാരനാണ് ഭീഷണി മുഴക്കിയത്.
Read Moreകാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് പേർക്കെതിരേ കേസ്
തളിപ്പറമ്പ്: കാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിഷിത്ത് (32), പുതിയതെരു സ്വദേശി വൈഷ്ണവ്(32) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് കൂവേരി അഷറഫി(32) ന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കാനഡയിലേക്ക് വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് 2018 മാർച്ച് 10 മുതൽ 2019 ജൂലൈ 3 വരെ 4,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇന്തോനേഷ്യയിലും കംബോഡിയയിലും കൊണ്ടുപോയി. എന്നാൽ, അവിടെ എത്തിയിട്ടും പ്രതികൾ വിസ ശരിയാക്കി തന്നില്ലെന്ന് പരാതിയിൽ പറയുന്നു. രണ്ട് രാജ്യങ്ങളിൽ താമസിക്കാനും മറ്റും ചെലവായതടക്കം ആറുലക്ഷം രൂപ പ്രതികൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കലും ഇതുവരെയായിട്ടും പണം നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
Read Moreപാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന വ്യാപാരി; രാമന്തളിയില്‍ ഉപയോഗശൂന്യമായ 63 ചാക്ക് റേഷനരി കണ്ടെത്തി; കട ഉടമയ്ക്കെതിരേ നടപടി
പയ്യന്നൂര്‍: വിതരണത്തിനായി നല്കിയ റേഷനരി ഉപയോഗശൂന്യമായ നിലയില്‍. രാമന്തളി മുച്ചിലോട് ചേനോത്ത്പാറയിലെ നാലാം നമ്പര്‍ റേഷന്‍കടയില്‍ വിതരണത്തിനെത്തിച്ച 63 ചാക്ക് റേഷനരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ നിലയിലുള്ള അരി കണ്ടെത്തിയത്.അടിയിലെ ചാക്കുകളിലെ അരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും പ്രധാനമന്ത്രിയുടെ വിഹിതവുമായി ധാരാളം അരിയാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തുന്നത്. പുതിയ സ്റ്റോക്ക് വരുമ്പോള്‍ അത് അടിയിലാക്കുകയും പഴയ സ്റ്റോക്ക് ചെലവഴിക്കാനായി അട്ടിയുടെ മുകളിലാക്കുകയുമാണ് പതിവ്. എന്നാല്‍, ഈ റേഷന്‍ കടയില്‍ ഇങ്ങനെ ചെയ്യാതെ കൃത്യവിലോപം കാണിച്ചതാണ് അരി ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് റേഷനിംഗ് ഇന്‍സ്പെക്ടറുടെ കണ്ടെത്തല്‍. റേഷന്കടയുടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 26ന് രാവിലെ ഇതേ…
Read Moreക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; തിരച്ചിൽ നടത്തിയിറങ്ങിയ നാട്ടുകാർ കണ്ടത് സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയില്‍
കാസര്‍ഗോഡ്: സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തുപോയ പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളിനു സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച്ചത്. സ്കൂളില്‍ ക്ലാസുകള്‍ അവസാനിച്ച് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. കളിക്കാനാണെന്നു പറഞ്ഞാണ് ഇന്നലെ വൈകുന്നേരം വീട്ടില്‍നിന്നും പുറത്തുപോയത്.വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയത്. രാത്രി എട്ടോടെ സ്കൂളിന്റെ പിറകുവശത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പെരളത്തെ വിനോദിന്റെ മകനാണ്.
Read Moreഫണ്ടില്ല, സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങും; ലക്ഷങ്ങളുടെ കടക്കാരായി അധ്യാപകർ; മുഖ്യാധ്യാപകരെ ആത്മത്യയിലേക്ക് തള്ളിവിടരുതെന്ന് അസോസിയേഷൻ
നിശാന്ത് ഘോഷ് കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തത കാരണം സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി ഏതു സമയവും നിലച്ചേക്കും. ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും അധ്യാപകരും കൈയിൽനിന്ന് പണം നൽകിയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിപ്പോരുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇപ്പോഴും കുടിശികയാണ്. ഇതിനകംതന്നെ പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഈ നിലയിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. വർഷങ്ങൾക്കു മുന്‍പ് നൽകി പോന്ന ഫണ്ടാണ് ഇപ്പോഴും തുടരുന്നത്. സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയർന്നിട്ടും ഫണ്ടിൽ വർധന വരുത്തിയിട്ടില്ല.പച്ചക്കറികളും പലവ്യജ്നങ്ങളും വാങ്ങുന്ന കടകളിൽ വലിയ തുക കുടിശികയായതിനാൽ പല വ്യാപാരികളും സാധനങ്ങൾ നൽകുന്നത് നിർത്തി. പിടിഎ സഹകരിച്ചിരുന്നെങ്കിലും പിടിഎ ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം മുഖ്യാധ്യാപകന്റെ മാത്രം ചുമതലയായി മാറി. പലരും ലോണെടുത്തും മറ്റുമാണ്…
Read Moreആഷിയുടെ അടിവസ്ത്രത്തിൽ ഒളിപ്പച്ചത് 932 ഗ്രാം സ്വർണം; പേസ്റ്റ് രൂപത്തിലെ പിടിച്ചെടുത്ത സ്വർണത്തിന്റെ വില ഞെട്ടിക്കുന്നത്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അരക്കോടിയിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 52 ലക്ഷം വരുന്ന 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നു പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വന്നതായിരുന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്ക്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളിക മാതൃകയിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി.പേസ്റ്റ് രൂപത്തിലുള്ള 1016 ഗ്രാം ഭാരമുള്ള ക്യാപ്സ്യൂളുകളാണ് പുറത്തെടുത്തത്. ഇത് വേർതിരിച്ചെടുത്തപ്പോൾ 932 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 52 ലക്ഷം രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ. ജിനേഷ്, ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ, സുരീന്ദർ ജൻജിദ്, കെ.ആർ. നിഖിൽ, ഹെഡ്…
Read More