കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയിൽനിന്ന് എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നത് മനഃപൂർവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വിട്ടുനിന്നത് ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദേഹം. എൽഡിഎഫ് കൺവീനർക്ക് ജാഥ കടന്ന് പോകുന്ന എവിടേയും പങ്കെടുക്കാം. ഇ.പിക്ക് അതൃപ്തിയില്ലെന്നും കണ്ണൂരിലെ ജാഥയിൽ പങ്കെടുക്കാത്തതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ നിന്നും ആരും വിട്ടു നിൽക്കുന്നില്ല. പാർട്ടിക്കകത്ത് ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന്. വെറുതെ പാർട്ടിയിൽ പ്രശ്നം ഉണ്ടാക്കരുത്. ജാഥയ്ക്ക് ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ആളുകൾ എത്തുന്നുണ്ട്. പാർട്ടി ശക്തമായ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്നത് ജനകീയ സമരമല്ല. മനഃപൂർവം യുഡിഎഫും…
Read MoreCategory: Kannur
ഭർത്താവ് അസുഖബാധിതനായി; മകൻ വിദേശത്തും; മനോവിഷമത്തിൽ അറുപതുകാരി തീകൊളുത്തി മരിച്ചു
ശ്രീകണ്ഠപുരം: പയ്യാവൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ പാലത്തിനു സമീപം കേളോത്ത് നാരായണന്റെ ഭാര്യ സുജാത (60) യാണു മരിച്ചത്. ഇന്നു രാവിലെ 6.40 ഓടെയായിരുന്നു സംഭവം. ഭർത്താവ് നാരായണൻ പാല് വാങ്ങാൻ പുറത്തു പോയിരുന്നു. വീടിനുള്ളിൽ നിന്നു തീ ഉയരുന്നത് കണ്ട് സമീപവാസികൾ പയ്യാവൂർ പോലീസിലും ഇരിട്ടി അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയും പയ്യാവൂർ എസ്ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. കിടപ്പുമുറിയിൽ കട്ടിലിനോടു ചേർന്ന് തറയിലാണു മൃതദേഹം ഉണ്ടായിരുന്നത്. കിടപ്പുമുറിയിലെ കട്ടിലും കിടക്കയും വയറിംഗും മറ്റു സാധനങ്ങളും ഉൾപ്പെടെ മുറി പൂർണമായും കത്തി നശിച്ചു. കട്ടിലിൽ നിന്ന് മണ്ണെണ്ണക്കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.സുജാതയും ഭർത്താവ് നാരായണനും മാത്രമാണു വീട്ടിൽ താമസം. മകൻ സായന്ത് അടുത്തിടെയാണു വിദേശത്ത് പോയത്. മകൾ സഖില ഭർത്താവിന്റെ…
Read Moreജാതിപ്പേര് വിളിച്ച് അധിക്ഷേപം; ഇരുമ്പ് കട്ടയും പൈപ്പുമുപയോഗിച്ച് ക്രൂരമർദനം; 25 പേർക്കെതിരേ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തെന്ന പരാതിയിൽ 25 പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ടോത്ത് വെള്ളൂരിലെ കെ. അഖില്‍കുമാറിന്റെ പരാതിയിൽ വിശോഭ് എന്നയാൾക്കും കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ 14ന് രാത്രി ഒൻപതരയോടെ വെള്ളൂരിൽ വിശോഭും സംഘവും തടഞ്ഞു നിർത്തി ഇരുന്പ് കട്ടയും ഇരുന്പ് പൈപ്പുമുപയോഗിച്ച് തലയ്ക്ക് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. തന്റെ അമ്മ ജെആർപി എന്ന സംഘടനയുടെ പ്രസിഡന്റ് ആയതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു. മർദനത്തെ തുടർന്ന് അഖിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Read Moreസ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ നോട്ടീസ് നല്‍കാതെ പോലീസ്
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ കേസെടുത്തെങ്കിലും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകാതെ പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ആകാശിനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി.ഫേസ്ബുക്കിലൂടെ തനിക്കെതിരേ ആകാശ് അപവാദപ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മി അനൂപിന്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരേ സംസാരിച്ചതാണു പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ അധിക്ഷേപിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇതുവരെയും ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്‍കിയിട്ടില്ല.
Read Moreകടുവ ചത്ത കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാള്‍ ജീവനൊടുക്കി; വനം വകുപ്പുക്കാർക്കെ തിരെ ഗുരുതര ആരോപണവുമായി കുടുംബം
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ പൊന്‍മുടിക്കോട്ടയ്ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ഹരികുമാറിനെയാണ്(56) ജീവനൊടുക്കിയ നിലയില്‍ ഇന്നു രാവിലെ കണ്ടത്. ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരികുമാറാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഹരികുമാറിനെ മൊഴിയെടുക്കന്നതിനു റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരുതവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Moreതീക്കട്ടയരിച്ച മമ്മു ഹാജി..! ഇരിക്കൂർ പോലീസ് സ്റ്റേഷൻ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തു; ആധാരമെഴുത്തുകാരനെതിരേ കേസ്
ഇരിക്കൂർ: ഇരിക്കൂർ പോലീസ് സ്റ്റേഷൻ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതിന് ആധാരമെഴുത്തുകാരനെതിരേ കേസ്. ഇരിക്കൂറിലെ ആധാരമെഴുത്തുകാരൻ സി.സി. മമ്മു ഹാജിക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.ഇരിക്കൂർ പോലീസ് സ്റ്റേഷന്റെ പിറക് ഭാഗത്തെ 34 സെന്റ് സ്ഥലം ഇയാളുടെ സഹോദരി ഭർത്താവിന്റെ പേരിൽ വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതായാണ് കേസ്. 1996 ൽ ഇരിക്കൂർ സബ് രജിസ്റ്റാർ ഓഫീസിൽ വച്ചാണ് രജിസ്ട്രേഷൻ നടത്തിയത്. തുടർന്ന് 1996 ൽ തന്നെ ഇരിക്കൂർ കൃഷി ഓഫീസിനും ഇരിക്കൂർ പഞ്ചായത്തിനുമായി 10 സെന്റ് സ്ഥലം വീതം ഇതിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. പിന്നീട് പരാതി ഉയർന്നതിനെ കണ്ണൂർ വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ…
Read Moreപോലീസ് ചമഞ്ഞ് യുവാവിന്റെ ഫോൺ കവർന്നു; പത്തൊമ്പതുകാരന്റെ തട്ടിപ്പ് പൊളിച്ചടുക്കി കണ്ണൂരിലെ യുവാക്കൾ
കണ്ണൂർ: പോലീസ് ചമഞ്ഞെത്തി ഫോർട്ട് റോഡിൽനിന്നു യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചോടിയ പ്രതി അറസ്റ്റിൽ. കക്കാട് സ്വദേശി സി.പി. സാജിറി (24)നെയാണ് കണ്ണൂർ ടൗൺ എസ് ഐ നസീബിന്റെ നേതതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഹി സ്വദേശി മുഹമ്മദ് സഹീമി(19) ന്റെ ഫോണായിരുന്നു തട്ടിപ്പറിച്ചത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് സഹീമും സുഹൃത്തും ഫോർട്ട് റോഡിന് സമീപത്തുള്ള പെട്ടിക്കടയ്ക്ക് സമീപം നിൽക്കുമ്പോൾ പോലീസാണെന്ന് പറഞ്ഞ് സാജിർ എത്തുകയായിരുന്നു. പോലീസ് മുറയിൽ ഇരുവരെയും ചോദ്യം ചെയ്തു. സാജിറിനെ കണ്ട് സംശയം തോന്നിയ സഹീമും സുഹൃത്തും തിരിച്ചുചോദ്യം ചെയ്തപ്പോൾ സഹീമിന്റെ 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. തുടർന്ന് സഹീം പോലീസിൽ പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ സ്ഥിരം പിടിച്ചുപറി സംഘത്തിന്റെ ഫോട്ടോകൾ കാണിച്ചു കൊടുത്തപ്പോൾ അതിൽനിന്നു പ്രതിയെ തിരിച്ചറിയുകയും എസ്ഐ നസീബിന്റെ…
Read Moreഇസ്രയേലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം തട്ടിയ കേസ്; അടൂരിലെ ട്രാവൽ ഉടമ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ഇസ്രയേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പയ്യാവൂർ സ്വദേശികളിൽ നിന്ന് എഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലെ നാച്ച്വറൽ പാരഡൈസ് ട്രാവൽസ് ഉടമ അടൂരിലെ സൈമൺ അലക്സാണ്ടറി (37) നെയാണ് പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി അറസ്റ്റ് ചെയ്തത്. വീസ തട്ടിപ്പ് കേസിൽ രണ്ടാഴ്ച മുമ്പ് തൃശൂർ വരുന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായ ഇയാളെ പയ്യാവൂർ പോലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യാവൂർ ആടാംപാറ സ്വദേശി ബെന്നി വർഗീസ്, ചന്ദനക്കാംപാറ സ്വദേശി ഷാജു തോമസ് എന്നിവരിൽ നിന്നാണ് സൈമൺ അലക്സാണ്ടർ പണം തട്ടിയത്. ഇരുവർക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായത് . 2022 മാർച്ച് മുതൽ മൂന്ന് തവണകളിലായാണ് ഇരുവും പണം നൽകിയത്. എന്നാൽ പിന്നീട് വീസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ്…
Read Moreഅരിശം മൂത്താൽപിന്നെ… ചപ്പാത്തിക്കോലും പലകയും കൊണ്ട് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷനു സമീപത്തെ ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സന്തോഷ് ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.ഭാര്യയെ ചപ്പാത്തിക്കോല് കൊണ്ട് മര്‍ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. മകനെ കഴുത്തിന് പിടിച്ച് തള്ളിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദനത്തില്‍ പരിക്ക് പറ്റിയ യുവതി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. സംഭവത്തില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Read Moreകണ്ണൂർ അർബൻ നിധിനിക്ഷേപ തട്ടിപ്പ് : സ്വത്തുക്കളെല്ലാം ബിനാമികളുടെ പേരിൽ; ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ കണ്ണൂർ അർബൻ നിധിയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ആന്റണി സണ്ണിയെ ക്രൈംബ്രാഞ്ച് കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും. കണ്ണൂർ അർബൻ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറായ ആന്റണി സണ്ണിയെ ഇന്നലെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ചെന്നെയിലും ബംഗളൂരിലും ഒളിച്ചു താമസിച്ചു പോന്നിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ലോറികളുടെ ഉടമ; പണംനിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിലും ട്രാൻസ്പോർട്ടേഷൻ മേഖലയിലുംകണ്ണൂർ: അറസ്റ്റിലായ ആന്റണി സണ്ണി കണ്ണൂർ അർബൻ നിധിയിൽ നിന്നും വെട്ടിച്ച പണം പ്രധാനമായും നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് ബിസിനസിലും ചരക്കുനീക്ക മേഖലയിലെന്നുമെന്നു സൂചന.…
Read More