കൂത്തുപറമ്പ്: വേങ്ങാട് മെട്ട കരിയന്തോടിലെ ചാത്തോത്ത് ഷിയാദിന്റെ മാതാവും പിതാവും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരംഗമായി ഇനി റോബോട്ടും. അടുക്കള കാര്യങ്ങളിൽ സഹായത്തിനും ഭക്ഷണസാധനങ്ങൾ ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടുപോകുന്നതും ഇനി പാത്തൂട്ടി റോബോട്ടിന്റെ ചുമതലയാണ്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു ഇവൾ. ഓട്ടോമാറ്റിക്കായും മാനുവലായുമാണ് റോബോട്ട് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ വഴി സ്വയം തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോകേണ്ടി വന്നാൽ മാനുവൽ മോഡിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ വഴി തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് ഷിയാദ് ഇതിന് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്. ഷിയാദ് പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി പിതാവും പൂർണ പിന്തുണ നൽകി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി.…
Read MoreCategory: Kannur
പയ്യന്നൂരില്‍ കുടിച്ചത് ഒരുകോടിയുടെ മദ്യം! രിമനുഭവിക്കേണ്ടി വന്നത് വ്യാപാരികളും കെട്ടിട ഉടമകളും
പയ്യന്നൂര്‍: ഓണാഘോഷത്തിനിടയില്‍ ഒരുകോടിയുടെ മദ്യം കുടിച്ചുതീര്‍ത്ത് പയ്യന്നൂര്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ദുരിമനുഭവിക്കേണ്ടി വന്നത് വ്യാപാരികളും കെട്ടിട ഉടമകളും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായുള്ള അവസ്ഥയാണിത്. കടവരാന്തകളും ഒഴിഞ്ഞ കെട്ടിടങ്ങളും മദ്യപന്മാരുടെ താവളമായി മാറിയതാണ് കാരണം. രാവിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനായി എത്തുന്ന വ്യാപാരികളാണ് മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കൊണ്ട് ഗതികേടിലായത്. കടതുറക്കണമെങ്കില് കടവരാന്തകള്‍ ആദ്യം വൃത്തിയാക്കണമെന്ന അവസ്ഥയാണ്. ഒഴിഞ്ഞ കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പൊട്ടിച്ചിട്ട കുപ്പിച്ചില്ലുകൊണ്ട് കെട്ടിട ഉടമകൾ പൊറുതിമുട്ടിയിരിക്കുന്നു. പരസ്യമദ്യപാനം കണ്ടാലും തിരിച്ചുള്ള പ്രതികരണമോര്‍ത്ത് മൗനംപാലിക്കേണ്ട അവസ്ഥയുമുണ്ട്. നൈറ്റ് പട്രോളിംഗുള്പ്പെടെ പോലീസ് തലങ്ങും വിലങ്ങും പായുമ്പോഴും നഗരത്തിലെ പരസ്യ മദ്യപാനത്തിന് കുറവില്ല എന്നതാണവസ്ഥ.
Read Moreദേ മാവേലി ഡ്രൈവിംഗ് സീറ്റിൽ ! മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി
ചെറുവത്തൂർ: ഉത്രാടം നാളിൽ മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി. സിനിമാ-നാടകനടനും സംവിധായകനുമായ സുജിത്ത് ബങ്കളമാണ് ഉത്രാടം നാളിൽ ജനകീയ ബസോടിച്ച് ചെറുവത്തൂർ ബസ്സ്റ്റാൻഡിലെത്തിയത്. കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു നിർത്തി നടക്കുന്ന ആദ്യ ഓണാഘോഷപരിപാടികളിൽ കലാരംഗത്തുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് സുജിത്ത് ബങ്കളം മാവേലിയുടെ വേഷവിധാനങ്ങളോടെ സ്വകാര്യ ബസ് ഓടിച്ചെത്തിയത്. സഹപ്രവർത്തകൻ മാവേലി വേഷമിട്ടെത്തിയത് ബസ് തൊഴിലാളികൾക്ക് ആവേശമായി. അവർ ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ചായയും ഇലയടയും വാങ്ങിക്കൊടുത്താണ് അടുത്ത ട്രിപ്പ് എടുക്കാൻ വിട്ടത്. പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുള്ളതുമായ ഏതാണ്ട് 15 സിനിമകളിൽ ഇതിനകം സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും അഭിനയിച്ചു. ജില്ലയിൽത്തന്നെ ചിത്രീകരണം നടന്നുവരുന്ന സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന സിനിമയിലും അർജുൻ അശോകൻ നായകനാകുന്ന പ്രേമസല്ലാപത്തിലും സുജിത്തിന് അവസരം ലഭിച്ചിട്ടുണ്ട്.…
Read Moreബസിലുണ്ടായിരുന്ന ആ സ്ത്രീ കണ്ടില്ലായിരുന്നെങ്കില്‍..! പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ കണ്ടക്ടര്‍ സമ്മതിച്ചില്ല; ഒടുവില്‍…
കണ്ണൂർ: ബസിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി സ്വദേശി പ്രശാന്തിന്റെ ഭാര്യ പാർവതിയെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ തലശേരിയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽനിന്നാണ് യുവതി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബസ് കാൾടെക്സിൽ എത്തിയപ്പോൾ മാല പൊട്ടിച്ച് ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ കാര്യം കണ്ടക്ടറോട് പറഞ്ഞതോടെ പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പേരിൽ ജില്ലയുടെ പല ഭാഗങ്ങളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും! കോളജുകളിലെത്തിച്ച ആഡംബര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും നടക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ കോളജുകളിൽ വിദ്യാർഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാൻ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികൾ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധിക്കും. വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന…
Read Moreജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നു! അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്; മറവി വില്ലനായ സംഭവം ഇങ്ങനെ…
പയ്യന്നൂര്‍: ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്നുള്ള സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്റ് മേരീസ് ജംഗ്ഷനിലെ സില്ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ തായിനേരിയിലെ ഷെഫീഖിന് പറ്റിയ മറവിയാണ് പൊല്ലാപ്പായത്. അര്‍ധരാത്രിയില്‍ പോലീസ് അടിയന്തിരമായി എത്തണമെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറിയിലെത്തിയപ്പോള്‍ രണ്ടുവാഹനങ്ങളിലായി എത്തിയ പോലിസിനെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീടാണ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ നേരത്ത് പറ്റിയ മറവി വില്ലനായ കഥ ഇയാള്‍ക്ക് ഓര്മ വന്നത്. ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് സ്ഥാപനം പൂട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു. ജ്വല്ലറിയില്‍ രാത്രി കാവൽക്കാരൻ ഉണ്ടെങ്കിലും ഉടമയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട വാച്ച്മാൻ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരറിയാത്തതിനാല് അടിയന്തിര സഹായത്തിനുള്ള 100ല്‍ വിളിക്കുകയായിരുന്നു. ഇതാണ്…
Read Moreകയ്യിൽ കടിച്ചില്ലായിരുന്നെങ്കില്‍..! ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍
തലശേരി: ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ടു വരികയായിരുന്ന പെൺകുട്ടിയെയാണ് പതിനഞ്ചുകാരൻ കടന്നുപിടിച്ചത്. അതിക്രമത്തെ പ്രതിരോധിച്ച പെൺകുട്ടി പതിനഞ്ചുകാരന്റെ കയ്യിൽ കടിച്ചാണ് രക്ഷപെട്ടത്. തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്ത പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോഴാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Read Moreഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട..! ഫർണിച്ചർ ഫാക്ടറി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി; വ്യവസായ അവാർഡ് ജേതാക്കളായ ദമ്പതികള്‍ നാടുവിട്ടു
തലശേരി: കൈയേറ്റത്തിന്റെ പേരിൽ ഫർണിച്ചർ നിർമാണ കന്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് ദന്പതികൾ നാടുവിട്ടു. തലശേരി നഗരസഭാ പരിധിയിലാണ് സംഭവം. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട … ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന് തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ദന്പതികൾ നാടുവിട്ടത്. ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമകളായ പ്രമുഖ ബാല സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. മികച്ച വ്യവസായികൾ എന്ന നിലക്ക് മന്ത്രി പി. രാജീവനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ദമ്പതികളെയാണ് കാണാതായിട്ടുള്ളത്.…
Read Moreപിടികൂടമെന്ന ഭയം ആഗമനഹാളിന്റെ ടോയ്ലറ്റിൽ ആരോ ഉപേക്ഷിച്ചത് 54 ലക്ഷത്തിന്റെ സ്വർണം; പേസ്റ്റ് രൂപത്തിലെ സ്വർണം വേർതിരിച്ചെടുത്ത് കസ്റ്റംസ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 54.73 ലക്ഷം രൂപ വിലമതിക്കുന്ന 1055 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ഹാളിലെ ടോയ്ലറ്റിൽനിന്നാണു പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളിക മാതൃകയിലാക്കിയ നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,185 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,055 ഗ്രാമാണു ലഭിച്ചത്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന ഭയത്താൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് കസ്റ്റംസ് നിഗമനം. അന്വേഷണം നടത്തിവരികയാണെന്നു കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷൻ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാരായ കെ. ജിനേഷ്, നിവേദിത, രാംലാൽ, വി.രാജീവ്, ദീപക്, ഓഫീസ് അസിസ്റ്റന്റ് എൻ.സി.ഹരീഷ്, വി.പ്രീഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read Moreവാട്ടര്‍ മീറ്റര്‍! വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തി രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്നമോഷ്ടാവ് ഒടുവിൽ വലയിലായി
സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂർ ജില്ലയുടെ നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്നമോഷ്ടാവ് ഒടുവിൽ പോലീസിന്റെ വലയിലായി. വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ നീലഗിരി സ്വദേശി അബ്ദുള്‍ കബീറി (56) നെയാണ് എസിപി ടി.കെ. രക്നകുമാറിന്റെ നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം നടത്താൻ കോഴിക്കോടുനിന്ന് ബസ് മാർഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാവിലെ കണ്ണൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽനിന്നാണ് പ്രതി പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. നഗ്നനായി മോഷണം നടത്തുന്നതാണ് പ്രതിയുടെ പ്രത്യേകത. കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും പ്രതി…
Read More