കൊച്ചി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓണത്തിരക്കുകള്‍ കഴിഞ്ഞതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കോവിഡ് കേസുകൾ കൂടുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിദിനം 300ല്‍ അധികം പേര് കോവിഡ് ബാധിതരാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നിലവില്‍ ആരോഗ്യവകുപ്പ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. പനി ബാധിതരായ പലരും ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന നടത്താത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കഠിനമായ ശരീരവേദനയോടുകൂടി പനിയാണ് ഒട്ടുമിക്കവര്‍ക്കും പിടിപെട്ടിട്ടുള്ളത്. കടുത്ത ചുമയും ഇത്തരക്കാരില്‍ കണ്ടുവരുന്നു. ഒരുമാസത്തിലധികം സമയമെടുത്താണ് പലര്‍ക്കും ചുമ മാറുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരാഴ്ചക്കിടെ 112ഓളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഈമാസം 45 ഓളം പേര്‍ക്ക് എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകളും സുരക്ഷാ മുന്‍…
Read MoreCategory: Kochi
പ്രഥമദൃഷ്ട്യാ കുറ്റക്കാർ; കാട്ടാക്കടയിലെ കെഎസ്ആർടിസി മര്‍ദനത്തിൽ ജീവനക്കാര്‍ കുറ്റക്കാരെന്ന് എംഡിയുടെ റിപ്പോര്‍ട്ട്
കൊച്ചി: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയതായി കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, സെക്യൂരിറ്റി ഗാര്‍ഡ് എസ്.ആര്. സുരേഷ് കുമാര്‍, ജൂണിയര്‍ അസിസ്റ്റന്റ് ഡി.പി. മിലന് ഡോറിച്ച് എന്നിവരെ സസ്പെന്‍ഡ് ചെയ്തതതായാണ് കെഎസ്ആര്‍ടിസി എംഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മകളുടെ കണ്സഷന് കാര്‍ഡ് പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനന് മര്‍ദ്ദനമേറ്റത്. കണ്സഷന് കാര്‍ഡ് പുതുക്കാന്‍ മതിയായ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പ്രേമനനെ മനസിലാക്കി കൊടുക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമമാണ് ഒടുവില്‍ തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയം കാട്ടാക്കട…
Read Moreപോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യുന്നു; ഫോണുകളും, ടാബും ലാപ്ടേപ്പുകളും പിടിച്ചെടുത്തതായി സൂചന
കൊച്ചി: സംസ്ഥാനത്തുടനീളം എന്‍ഐഎ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 22ഓളം ദേശീയ നേതാക്കളടക്കമുള്ള സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നതായി വിവരം. വിവിധ ജില്ലകളില്‍നിന്നും കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചാണ് നടപടി. ഇവരില്‍നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവുകള്‍ അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത ഏതാനും പേരെ നെടുമ്പാശേരി വഴി ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ കൊച്ചിയിലെ ഓഫീസിലെത്തിച്ചവരെ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മുണ്ടക്കയത്തും പെരുവന്താനത്തും ഈരാറ്റുപേട്ടയിലും നേതാക്കൾ കസ്റ്റഡിയിൽകോട്ടയം: എൻഐഎ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായി മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും പെരുവന്താനത്തും പരിശോധന നടന്നു. ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ എം.എച്ച്. ഷിഹാസ്, മുജീബ് മാങ്കുഴയ്ക്കൽ , എസ്ഡിപിഐ നേതാവും നഗരസഭാ…
Read Moreകാഴ്ചയില്ലെങ്കിൽ കൊട്ടിലിൽ തന്നെ നിൽക്കട്ടെ! തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനു വിലക്ക്
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ എഴുന്നള്ളിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി. ഈ ആനയുടെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്ട്ടിന്മേല് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ പ്രതികരണം അറിയിക്കാന്‍ ഹൈക്കോടതി ആറാഴ്ച സമയവും നല്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തില്‍ പങ്കെടുപ്പിക്കുന്നതും പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും ചോദ്യംചെയ്ത് ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടന സെക്രട്ടറി എം.എന്‍. ജയചന്ദ്രന് നല്കിയ റിവ്യൂ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആനയുടെ വലതുകണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടമായെന്ന് 2017ല്‍ മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആനയെ വീണ്ടും ഘോഷയാത്രയിലും എഴുന്നള്ളത്തുകളിലും പങ്കെടുപ്പിച്ചു. 2019 ല്‍ ആന വിരണ്ടോടി രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവമുണ്ടായി. തുടര്‍ന്ന് തെച്ചിക്കോട്ടുകാവ്…
Read Moreആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയെടുത്തത് 50 പവൻ; മൂന്ന് മാസം രാജ്യം ചുറ്റി തിരികെയെത്തിയപ്പോൾ ഹാരിസിനെ കാത്തിരുന്നത്…
ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണാഭരണ നിർമാണ ഉടമയുടെ വീട്ടിൽനിന്ന് അമ്പതു പവനോളം സ്വർണവും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ ഒളിവിൽപോയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കണ്ണൂർ ശങ്കരനല്ലൂർ നെഹാല മഹൽ ഹാരിസിനെ (52) യാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.മൂന്നു മാസത്തോളമായി ഹാരിസ് ഡൽഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് പിടികൂടിയത്. കൂത്തുപറമ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹറയെ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് സേട്ട് എന്നയാളുടെ വീട്ടിലാണ് അഞ്ചംഗസംഘം എത്തി കവർച്ച നടത്തിയത്.
Read Moreഫോർട്ടുകൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ ഫലം വൈകും
കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ ഫലം വൈകും. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്,. വെടിയുണ്ട ഏത് വിഭാഗത്തിൽപ്പെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി നാവിക പരിശീലന കേന്ദ്രത്തിലെ തോക്കുകൾ ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. പക്ഷേ വെടിയുണ്ട ഉതിർത്ത തോക്ക് ഏതാണെന്ന് കണ്ടെത്താൻ സംഘത്തിനായില്ല. ഇതാണ് പരിശോധനാ ഫലം വൈകാൻ ഇടയാക്കുന്നത്. അതോടൊപ്പം തന്നെ രാജ്യ സുരക്ഷാപ്രശ്നം ഉള്ളതിനാൽ ആയുധങ്ങളുടെ വിവരം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടിയെ നൽകാൻ കഴിയുവെന്നാണ് അറിയുന്നത്. അതേസമയം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് നിലവിലെ പോലീസ് തീരുമാനം. മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ നാലുദിവസം പിന്നിടുന്പോൾ…
Read Moreനിയന്ത്രണം വിട്ട മിനിലോറിയിടിച്ച് 2 സ്ത്രീകൾ മരിച്ചു ! സംഭവം അങ്കമാലിയിൽ
അങ്കമാലി: നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് രണ്ടു സത്രീകൾ മരിച്ചു. പെരുമ്പാവൂർ അയ്മുറി മണിയച്ചേരി വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ (78), പെരുമ്പാവൂർ തൊടാപ്പറമ്പ് മണേലിക്കുട്ടി വീട്ടിൽ ചിന്നന്റെ ഭാര്യ ബീന (45) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6.30 ഓടെ ദേശീയ പാതയിൽ അങ്കമാലി പഴയനഗര സഭ ഓഫീസിനു മുൻപിലാണ് അപകടം. ഓട്ടോയിൽനിന്നും ഇറങ്ങി ജോലി സ്ഥലത്തേക്കു പോകുമ്പോൾ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. അങ്കമാലിയിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. അപകടമുണ്ടാക്കിയ ലോറി ഓട്ടോയിൽ ഇടിച്ചശേഷംനഗരസഭാ ഓഫീസിന്റെ പാർക്കിംഗ് ഏരിയയിലെ ഭിത്തിയിലിടിച്ചാണ് നിന്നത്. ഓട്ടോ ഡ്രൈവർ മുടിക്കൽ എടയത്ത് ലാലു (52) വഴിയാത്രക്കാരായ അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ പുനലൂർ സ്വദേശി എൻ.എസ്. അനിൽകുമാർ (47), കൊട്ടാരക്കര വാളകം സ്വദേശി സിനി (48) എന്നിവർക്കാണ് പരിക്കേറ്റത്.…
Read Moreതിരുവോണദിനത്തിൽ കോതമംഗലത്ത് ബാറിന് മുന്നിൽ കൂട്ടത്തല്ല്! കണ്ടുനിന്നവർ പറയുന്നത് ഇങ്ങനെ…
കോതമംഗലം: തിരുവോണദിനത്തിൽ കോതമംഗലം ടൗണിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. മൂന്നു പേരും പത്തുപേരുമുൾപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരുവിഭാഗവും മുങ്ങി. ബിവറേജ് ഔട്ട് ലെറ്റുകൾ ഇന്നലെ അവധിയായിരുന്നതിനാൽ ബാറുകളിൽ സാമാന്യം തിരക്കുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴോടെ ബാറിൽനിന്നും മദ്യപിച്ചിറങ്ങിയവർ തമ്മിലാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണ്ടുനിന്നവർ പറയുന്നത്. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. പരാതി ഇല്ലാത്തതിനാൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Read Moreകേരളീയ വേഷം പൂർണമാകണമെങ്കിൽ മുല്ലപ്പൂകൂടി ചൂടണം; എന്തുവിലകൊടുത്തും പൂ വാങ്ങാൻ തയാറായി പെൺകുട്ടികൾ; ഒരുമുഴം മുല്ലപ്പൂവിന്റെ വില ഞെട്ടിക്കുന്നത്
സ്വന്തം ലേഖിക കൊച്ചി: തിരുവോണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവേ പൂ വിപണി സജീവമായി. ഓഫീസുകളിലും ക്ലബുകളിലുമെല്ലാം ഓണാഘോഷം പൊടിപൊടിക്കുന്പോൾ ഇത്തവണ പൂക്കളം ഇടണമെങ്കിൽ കൈപൊള്ളും. വിപണിയിൽ പൂക്കൾക്ക് തീ വിലയാണ്. മുൻ വർഷത്തെക്കാൾ പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും വില വർധന പലരെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അരളിപ്പൂവിന് 1,000ഒരു കിലോ ചുവന്ന അരളിപ്പൂവ് വാങ്ങണമെങ്കിൽ 1000 രൂപ മുടക്കണം. റോസ് അരളിക്ക് കിലോയ്ക്ക് 800 രൂപയാണ്. പൂക്കളത്തിലെ പ്രധാന ഇനമായ ജമന്തിപ്പൂവിന് വില കൂടുതലാണ്. മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 250 മുതൽ 350 രൂപ വരെയാണ് ഈടാക്കുന്നത്. ഓറഞ്ച് ജമന്തിക്ക് 250 രൂപയാണ്. വെള്ള ജമന്തിക്ക് 800 രൂപയാണ് കിലോ വില. നിറത്തിൽ നേരിയ വ്യത്യാസം തോന്നിപ്പിക്കുന്ന ഇതിന്റെ സെക്കൻഡ് ക്വാളിറ്റി കിലോയ്ക്ക് 450 മുതൽ 550 രൂപയ്ക്ക് ലഭിക്കും. തൂവെള്ള ഡാലിയയ്ക്ക് കിലോയ്ക്ക് 1000 രൂപയാണ്. വയലറ്റ് ഡാലിയ…
Read Moreഓണം സ്പെഷൽ ഡോർ ഡെലിവറി! വില്പന 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രം; പക്ഷേ പണിപാളി…
കൊച്ചി: കലൂരിൽ 65 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിലായ കേസിൽ പ്രതികൾ മദ്യം വിറ്റിരുന്നത് കലൂരിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കുമാത്രം. കേസുമായി ബന്ധപ്പെട്ട് കലൂർ ദേശാഭിമാനി പോണോത്ത് റോഡിൽ വെളുത്തമനയിൽ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടിൽ ഷണ്മുഖൻ (51) എന്നിവരെയാണ് എറണാകുളം സിറ്റി മെട്രോ ഷാഡോ സംഘം രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 65 ലിറ്റർ മദ്യം (അര ലിറ്ററിന്റെ 130 കുപ്പി) കണ്ടെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പാർട്ടികളിൽ “ഓണം സ്പെഷൽ ഡോർ ഡെലിവറി’ എന്ന പേരിൽ ഓഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകിവരുകയായിരുന്നു ഇരുവരും. വിവിധയിടങ്ങളിൽ നിന്നായി വാങ്ങുന്ന മദ്യം ബിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഓഡർ ലഭിക്കുന്ന മുറയ്ക്ക് ഷണ്മുഖൻ ഇവ ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും. കൂടിയ വിലയ്ക്കായിരുന്നു…
Read More